- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
മാനവരാശി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ലോകത്തിന്റെ മനസ്സാക്ഷിയായി നിലകൊള്ളാന്‍ കത്തോലിക്കാ സഭ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് തുടങ്ങി, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ മേഖലകളില്‍ പുകയുന്ന യുദ്ധാഗ്‌നി വരെ എത്തിനില്‍ക്കുമ്പോള്‍, സഭ ഉയര്‍ത്തുന്ന സമാധാന സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. ഓരോ യുദ്ധവും പരാജയപ്പെടുന്നത് മനുഷ്യത്വമാണെന്ന യാഥാര്‍ത്ഥ്യം സഭ വീണ്ടും വീണ്ടും ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.
ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കു നേരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും, കത്തോലിക്കാസഭയ്ക്ക് നിരന്തരം ഉപദ്രവം ചെയ്യാന്‍ പോലും മടിക്കാത്ത രാഷ്ട്രീയ അധികാരികളുടെയും ഗവണ്‍മെന്റുകളുടെയും മുന്‍പില്‍ നമ്മുടെ നിലപാട് എന്തായിരിക്കും….? ലൂയിസ് തണ്ണിക്കോട്ട് അന്ധകാര ശക്തികളോട് അപ്രിയ സത്യങ്ങള്‍ പറയുന്നത്, ആപല്‍ക്കരമാണ്. ചിലപ്പോള്‍ ജീവന്‍ തന്നെ വിലയായ് കൊടുക്കേണ്ടി വന്നേക്കാം. ചരിത്രം അത്തരം കഥകള്‍ നമ്മോട് പറയുന്നുണ്ട്. അതില്‍ ഒരാളാണ് സോക്രട്ടീസ്. ആതന്‍സിലെ ആസ്ഥാന ദൈവങ്ങളെ നിരാകരിച്ചതിനും, അധികാരികളെ ചോദ്യം ചെയ്യാന്‍ ചെറുപ്പക്കാരെ പ്രേരിപ്പിച്ചതിനുമാണ് സോക്രട്ടീസിനു വധശിക്ഷ ലഭിച്ചത്. അങ്ങിനെ ഭരണകൂടങ്ങളോട് കലഹിച്ച് വധശിക്ഷ ഏറ്റുവാങ്ങിയവരുടെ നീണ്ട നിരയുണ്ട് ചരിത്രത്തില്‍, അത് ഇപ്പോഴും തുടരുന്നുമുണ്ട്. യേശു തമ്പുരാന്‍ ഇതിന് മറ്റൊരു ഉദാഹരണം ആണ്. മതവും ഭരണകൂടവും കൈകോര്‍ത്തു നിന്ന, അവിശുദ്ധ കൂട്ടുകെട്ടായിരുന്നു അക്കാലത്തെ ഭരണാധികാരികള്‍.ഭരണത്തിന്റെ പല്‍ചക്രങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന പാവങ്ങളോട്, കരളും കരുണയും ഇല്ലാതെ പെരുമാറിയതിനെയും, മൂല്യം നഷ്ടമായ മതസംവിധാനങ്ങളെ ചോദ്യം ചെയ്തതിനുമാണ്, യേശുതമ്പുരാനെ മത- ഭരണകൂടം കാല്‍വരി മലയില്‍ കുരിശില്‍ തറച്ച് കൊന്നതും. പറഞ്ഞു…
വിശ്വാസവും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന നിമിഷങ്ങളുണ്ട്. ചിലപ്പോള്‍ ഒരു പുരാതന വചനഭാഗം നൂറ്റാണ്ടുകള്‍ക്കിപ്പുറം നമ്മുടെ തന്നെ ജീവിതവഴികളില്‍ മാംസം ധരിച്ചു പ്രത്യക്ഷപ്പെട്ടേക്കാം. ലൂക്കായുടെ സുവിശേഷത്തിലെ വിഖ്യാതമായ എമ്മാവൂസ് യാത്ര വെറുമൊരു ചരിത്ര വിവരണമല്ല; അത് ഓരോ മനുഷ്യന്റെയും ജീവിതയാത്രയിലെ നിരാശയുടെ നിമിഷങ്ങളില്‍ ദൈവം എങ്ങനെ ഇടപെടുന്നു എന്നതിന്റെ നേര്‍ചിത്രമാണ്. ക്രിസ്തുവിന്റെ മരണശേഷം പ്രത്യാശകള്‍ അസ്തമിച്ച് ജറൂസലേം വിട്ടകന്ന ആ രണ്ടു ശിഷ്യന്മാരുടെ ഹൃദയവേദന ഇന്നും പല രൂപത്തില്‍ നമ്മെ പിന്തുടരുന്നു. വഴിമുട്ടി നില്‍ക്കുന്ന ജീവിതയാത്രകളില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അപരിചിതര്‍ എങ്ങനെ നമ്മുടെ കാവല്‍ദൈവങ്ങളായി മാറുന്നു എന്ന് തെളിയിക്കുന്ന ഒരു അനുഭവസാക്ഷ്യമാണ് ഈ ലേഖനം. പുരാതനമായ ആ എമ്മാവൂസ് വഴികളെയും, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു ദേശീയപാതയില്‍ തനിക്കുണ്ടായ ഒരു ഹൃദയസ്പര്‍ശിയായ യാത്രാനുഭവത്തെയും ലേഖകന്‍ ഇവിടെ കോര്‍ത്തിണക്കുന്നു.
എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച പീഡിയാട്രിക് എമർജൻസി ആൻഡ് റിസസിറ്റേഷൻ വർക്ക്‌ഷോപ്പ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.എമർജൻസി വിഭാഗം മേധാവി ഡോ. അരുൺ കുമാർ. കെ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, എമർജൻസി വിഭാഗം , സീനിയർ കൺസൾട്ടന്റ് ഡോ. അപർണ സിൻഹ എന്നിവർ വേദിയിൽ.
മൈ ഫാദര്‍ ആന്‍ഡ് മൈ സണ്‍ എന്ന ടര്‍ക്കിഷ് ചിത്രം കുടുംബം, സ്‌നേഹം, ക്ഷമ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള കാഴ്ചയാണ്. വളരെ ലളിതവും എന്നാല്‍ ശക്തമായതുമായ രീതിയില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന അപൂര്‍വ്വ ചിത്രങ്ങളില്‍
ഒന്നാണിത്. ടര്‍ക്കിഷ് സംസ്‌കാരത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ യാതൊരു അറിവുമില്ലാത്ത ഒരു കാഴ്ചക്കാരന് പോലും അതിലെ കഥാപാത്രങ്ങളുമായും അവരുടെ പോരാട്ടങ്ങളുമായും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും.
പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗസാധ്യതയ്ക്കും തുടർച്ചയായ പൊള്ളിക്കുന്ന ചൂടിനും ആക്കംകൂട്ടിയ അന്തരീക്ഷത്തിലെ പ്രതിഭാസമായ എതിർചുഴലി
പോപ്പ് ലിയോ പതിനാലാമൻ വ്യാഴാഴ്ച ഇക്വറ്റോറിയൽ ഗിനിയയിലെ മലാബോയിൽ നടന്ന അവസാന വിശുദ്ധ കുർബാനയോടെ തന്റെ പ്രധാനപ്പെട്ട ആഫ്രിക്കൻ യാത്ര അവസാനിച്ചു.
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു.
നാരീ ശക്തി, നാരീ വന്ദന്‍ എന്ന കാറലും മുറവിളിയുമായി ഈ തിരഞ്ഞെടുപ്പ് സീസണിലെ ഏറ്റവും അപ്രതീക്ഷിത വമ്പന്‍ ഹിറ്റായ അസംബന്ധ രാഷ് ട്രീയ നാടകം പൊലിപ്പിക്കുകയാണ് ബിജെപി.
ഈ പരദേവനഹോ നമുക്കുപരിത്രാണത്തിന്നധിപന്‍ മരണത്തില്‍നിന്നൊഴിവുകര്‍ത്തനാമഖിലശക്ത നിന്‍ തിരുകരത്തിലുണ്ടനിശം ‘നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപെഴുതപ്പെട്ട ഒരു ക്രിസ്തീയ കീർത്തനം ഇന്ന് കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു നിദാനമായി മാറിയിരിക്കുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
