അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

സോഷ്യല്‍ മീഡിയ വിവേകത്തോടും ധാര്‍മികതയോടെയും കൈകാര്യം ചെയ്യാന്‍ ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം.

Read More

നിരവധി വിലപ്പെട്ട ജീവനുകള്‍ പൊലിയാനിടയായ തൃശൂര്‍, മുണ്ടത്തിക്കോട് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അപകടത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആഴമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

തൃശ്ശൂർ പൂരത്തിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കെ,14 പേരുടെ ജീവനെടുക്കുകയും 40 ലേറെ വ്യക്തികളെ ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കേരളത്തിൽ മെത്രാൻ സമിതിയുടെയും കെ ആർ എൽ സി സി യുടെയും പ്രസിഡണ്ടായ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി

ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് അടിയന്തര ചികിത്സാ സഹായം ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇസ്രായേല്‍ സൈനികന്‍ ചുറ്റിക ഉപയോഗിച്ച് ക്രൂശിതരൂപത്തിലെ ക്രിസ്തുവിന്റെ മുഖത്ത് അടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

EDITORIAL

ക്രൂരമായ അടിച്ചമര്‍ത്തലുകളെയും രക്തസാക്ഷിത്വങ്ങളെയും അതിജീവിച്ചാണ് സഭയും സത്യത്തിന്റെ ശബ്ദവും വളര്‍ന്നു വന്നത്. റോമന്‍ ചക്രവര്‍ത്തിമാര്‍ക്കും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന വിശ്വാസദാര്‍ഢ്യത്തിന്റെ പിന്‍തലമുറക്കാര്‍ക്ക് നേരെ ഇന്ന് ലോകശക്തികളുടെ തലവന്‍ ആക്രോശിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഭൂമിയില്‍ പതിക്കുന്ന ബോംബുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ഒന്നുണ്ട്, അത് മനുഷ്യന്റെ സ്വതന്ത്രമായ ചിന്തയും നീതിക്കുവേണ്ടിയുള്ള ദാഹവുമാണ്. തെളിവുകളേക്കാള്‍ മുമ്പേ ആയുധങ്ങള്‍ സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.

OBITUARY

PAKSHAM

എണ്‍പതുകളുടെ തുടക്കത്തില്‍ രണ്ടു മൂന്നു തവണ കടല്‍ കയറ്റം വന്നതിന്റെ ഓര്‍മ്മയുണ്ട്. ചെല്ലാനം ദേശത്തിന്റെ കടല്‍ കയറ്റ ദുരിതം യൂട്യൂബിലും വാട്‌സാപ്പിലും വൈറല്‍ നറേറ്റീവ്‌സ് ആകുന്ന പുതു കാലത്തെപ്പറ്റിയല്ല പറയുന്നത്. പഴയ കാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളുടെ ആല്‍ബത്തെപ്പറ്റിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് തീവ്രതയും അവയിലെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചയും ഏറും

വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം.

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?

കായിക ലഹരിയുടെ ഉന്മാദത്താല്‍ കനകം വിളയിച്ച ഒരു ഇടവക വൈദികനെ കുറിച്ചാണ്. ‘കളി മൈതാനത്ത് വിയര്‍പ്പൊഴുക്കുന്ന യുവത്വം വഴിതെറ്റില്ല’ എന്ന ഉത്തമ വിശ്വാസത്തില്‍, നമ്മുടെ കുട്ടികള്‍ ആരോഗ്യവാന്മാരായി വളരണം, ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്ന ദര്‍ശനത്തില്‍ ഒരു നാടിന്റെ യുവതയെ പള്ളിമുറ്റത്ത് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഈ വൈദികന്‍.

മിന്നല്‍വേഗത്തില്‍ ഒരു കഥയുണ്ടാകുന്നതും തലക്കെട്ടുണ്ടാകുന്നതും ഇങ്ങനെയാണ്: മിന്നലേറ്റ മുരളി, മാജിക് ശേഷിയുള്ള മുരളിയായി മാറിയ ബേസില്‍ ജോസഫ് ചിത്രം പോലെയാണ് ഈ പെരുമാറ്റത്തിലുള്ളത്. ‘മലബാര്‍മിസ്റ്ററി’ പെട്ടെന്ന് ‘മിന്നല്‍ മാജിക്ക്’ ആകുന്നു. പുതിയ ബ്രാന്‍ഡ് ഇല്ലാതെ, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഒരു ബ്രാന്‍ഡ് നിര്‍മിക്കാതെ, നാട്ടുകാര്‍ ആകെ നാണക്കേടില്‍ ആണ്ടു കിടക്കുകയായിരുന്നല്ലോ!

CHURCH

കോട്ടപ്പുറം രൂപതയിലെ അൾത്താരബാല സംഗമം ഏപ്രിൽ ഇരുപതിന് കോട്ടപ്പുറം വികാസിൽ വെച്ച് നടത്തി. രൂപതയിലെ വിവിധ ഇടവകളിൽ നിന്ന് നാനൂറോളം കുട്ടികൾ പങ്കെടുത്തു.കോട്ടപ്പുറം രൂപത വികാർ ജനറാൾ മോൺ.റോക്കി റോബിൻ കളത്തിൽ ഉത്ഘാടനം ചെയ്തു

നരവംശശാസ്ത്രപരമായി നോക്കിയാല്‍, കണി എന്നത് ഒരു ‘പ്രതീകാത്മക സമ്പദ്വ്യവസ്ഥ’ ആണ്. പണ്ട് കേരളം ഒരു കാര്‍ഷിക സമൂഹമായിരുന്നപ്പോള്‍, തന്റെ പറമ്പിലെ വിളവുകള്‍ ദൈവത്തിന് സമര്‍പ്പിക്കുകയും വരാനിരിക്കുന്ന കൃഷിസമയത്തേക്ക് സമൃദ്ധി യാചിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. ഇന്ന് കേരളത്തിന്റെ സാമ്പത്തിക അടിത്തറ കൃഷിയില്‍ നിന്ന് സേവനമേഖലയിലേക്കും വിദേശ വരുമാനത്തിലേക്കും മാറിയിരിക്കുന്നു. എങ്കിലും മലയാളി കണി കാണുന്നു. ഇത് വെറുമൊരു ആചാരമല്ല, മറിച്ച് തന്റെ വേരുകള്‍ മണ്ണിലാണെന്ന മലയാളിയുടെ ഉപബോധമനസ്സിലെ തിരിച്ചറിവാണ്.

Read More

ഇന്ത്യന്‍ സംഗീതരംഗത്തെ അതിപ്രഗത്ഭരായ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടുവാന്‍ ആശ ഭോസ്ലെയ്ക്ക് അവസരം ലഭിച്ചു. അള്ളാ രഖാ, ഒ.പി.നയ്യാര്‍, എസ്.ഡി.ബര്‍മന്‍, നൗഷാദ്, ആര്‍.ഡി.ബര്‍മന്‍, രവീന്ദ്ര ജെയിന്‍, ഖയാം, ബോംബെ രവി, ബാപ്പി ലാഹിരി, ഇളയരാജ,ശങ്കര്‍-ജയ്കിഷന്‍, അനു മാലിക്ക്, എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ആശ ഭോസ്ലെ പാടി അനശ്വരമാക്കി.

സംഗീതസംവിധായകൻ,ബൈബിൾ പണ്ഡിതൻ,ഗ്രന്ഥകാരൻ,അധ്യാപകൻ,പ്രസംഗകൻ എന്നീ നിലകളിലെല്ലാം ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു 2026 ഏപ്രിൽ 2-നു അന്തരിച്ച റവ.ഡോ.ജസ്റ്റിൻ പനക്കൽ.

ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.

BOOKS

ഇവന്‍ എന്റെ പ്രിയ സി.ജെ.എന്ന തലക്കെട്ട് സി.ജെ യുടെ ‘ഇവന്‍ എന്റെ പ്രിയപുത്രന്‍’ എന്ന തലക്കെട്ടു മോഷ്ടിച്ചതാണ്…. കത്തോലിക്കക്കാരിയായ ഏതോ ഒരു റോസിയെ സ്വന്തമാക്കാന്‍ യാക്കോബായക്കാരനായ ഏതോ ഒരു തോമസ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന് -കേള്‍ക്കുമ്പോള്‍ ഇന്നതൊരു സാധാരണ സംഭവം. അതിനെന്താ ….? എന്നേ ആരും ചോദിക്കു …. പക്ഷേ, റോസിയുടെ പിതാവ്. സഭ പണ്ട് തെമ്മാടിക്കുഴിയില്‍ അടക്കിയ സാക്ഷാല്‍ എം.പി.പോള്‍ ആണെങ്കിലോ ? അപ്പോള്‍ സംഭവത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മാറി മറിയും….

Read More

കസാന്‍ദ്‌സാക്കിസിന്റെ അനശ്വര കഥാപാത്രമായ ‘സോര്‍ബ’യെപ്പോലെ ജീവിതത്തെ ഒരു ലഹരിയായും വലിയൊരു ദര്‍ശനമായും കണ്ട മനുഷ്യനായിരുന്നു ഷെല്‍വി. സുഹൃത്തായ കൊച്ചുബാവ, പ്രസിദ്ധീകരണത്തിന് ‘വൃദ്ധസദനം’ തരാതിരുന്നപ്പോഴുണ്ടായ ഷെല്‍വിയുടെ ആത്മസംഘര്‍ഷം ബെന്യാമിന്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ നിന്ന് ഷെല്‍വിയെ നമുക്ക് മനസിലാക്കാം.

ജെന്‍സന്‍ സി. ജോസ് തുര്‍ക്കിഷ് സാഹിത്യത്തെ ലോകവേദിയില്‍ അടയാളപ്പെടുത്തിയ നോബല്‍ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് ‘നൈറ്റ്സ് ഓഫ് പ്ലേഗ്’. ‘പ്ലേഗിന്റെ രാത്രികള്‍’ എന്ന…

MOVIES

അടിമത്തത്തിന്റെ ചരിത്രം ലോകമനുഷ്യരാശിയുടെ നൈതിക പരാജയങ്ങളില്‍ ഏറ്റവും ഇരുണ്ട അധ്യായമാണ്. ആ ഇരുണ്ട ചരിത്രത്തെ അത്യന്തം സത്യസന്ധമായും, ക്രൂരമായ യാഥാര്‍ത്ഥ്യബോധത്തോടെയും, വികാരാത്മക ലാളിത്യത്തോടെയും സിനിമയില്‍ പകര്‍ത്തിയ കൃതി തന്നെയാണ് 2013ല്‍ റിലീസ് ചെയ്ത 12 ഇയേഴ്‌സ് എ സ്ലേവ്.  1853ല്‍ പ്രസിദ്ധീകരിച്ച സോളമണ്‍ നോര്‍ത്തപ്പിന്റെ ആത്മകഥയെ ആസ്പദമാക്കിയ ഈ ചിത്രം, സ്റ്റീവ് മക്ക്വീന്‍ സംവിധാനം ചെയ്തു. ചരിത്രത്തെ സിനിമയാക്കുന്നതിലുപരി, ചരിത്രത്തിന്റെ മുറിവുകളെ ഇന്നത്തെ സാഹചര്യത്തില്‍ വീണ്ടും തുറന്നുകാണിക്കുന്നു എന്നതാണ് പ്രത്യേകത.

Read More

പുതിയനിയമത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ലോകപ്രശസ്ത സീരീസ് ‘ദ ചോസൺ’ന്റെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ‘ആമസോൺ പ്രൈം’ വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും ഏപ്രിൽ 3ന് പ്രഖ്യാപിച്ചു.

ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്‌കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.

മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണവില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെ.എൽ.സി.എ) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പാപ്പയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച്,  റോമിലെ മരിയ മജോറാ ബസിലിക്കയിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടക്കും.

Read More

ലോകാരോഗ്യ ദിനാചരണത്തിൻ്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ എറണാകുളം ലൂർദ് ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരും ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് NSS അംഗങ്ങളും എറണാകുളം എസ്. എൻ. വി സദനം ട്രസ്റ്റ് ഭാരവാഹികളോടൊപ്പം.

Read More

എറിയാട് ഫാത്തിമ മാതാ ഇടവക അംഗം എസ്ലിനും ഫിലിപ്പിനിക്കാരിയായ കൃഷ മെയ് ആൽട്ടോവാർ പാപ്പിലോനിയയും തമ്മിലുള്ള വിവാഹ ആശീർവാദം നടന്നു. ഇടവകയുടെ ചരിത്രത്തിലാദ്യമായിട്ട് വിദേശ വനിതയുമായുള്ള വിവാഹം പ്രൗഢഗംഭീരമായി നടന്നു

കാമറൂണിലെ സന്ദർശനം പൂർത്തിയാക്കിയ ലെയോ പാപ്പ അംഗോളയിലെത്തി ചേർന്നു. ഇന്നലെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ യൗണ്ടെ-വില്ലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഏകദേശം 200,000 ആളുകളോടൊപ്പം അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം പരിശുദ്ധ പിതാവ് യൗണ്ടെ-എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു അംഗോളയിലേക്ക് യാത്ര തിരിച്ചു.

കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ തെക്കൻ ചിറ്റൂർ യൂണിറ്റും, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് ഏപ്രിൽ 18 ന് ചിറ്റൂർ സെന്റ് മേരീസ് യൂ. പി. സ്കൂളിൽ വച്ച് നടത്തി.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!