അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

“കർത്താവ് തന്റെ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; അവൻ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ”, ഇതായിരുന്നു സമാപന പ്രാർത്ഥനയിൽ പാപ്പായുടെ വാക്കുകൾ

സെൻ്റ് തെരേസാസ് കോളേജിൻ്റെ അലുമ്‌നേ അസ്സോസിയേഷൻ (ആസ്റ്റാ) അമ്മമാരുടെ ദിനത്തോടനുബന്ധിച്ച് മേയ് 10-ന് “മദേർസ് ഫോർ പീസ്” എന്ന ആശയത്തോടെ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കുന്നു

ഉയിര്‍പ്പ് ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ ആഘോഷം ഈശോയുടെ ഉയിര്‍പ്പാണ്. കല്ലറ നഷ്ടസ്വപ്നങ്ങളുടെയും പൊലിഞ്ഞ മോഹങ്ങളുടെയും ഇരുളടഞ്ഞ ഓര്‍മ്മപ്പെടുത്തലാണെങ്കില്‍ ക്രിസ്തുവിന്റെ ശൂന്യമായ കല്ലറ പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒളിമങ്ങാത്ത വെളിച്ചമാണ്.

തികച്ചും ദുർബലവും ആശങ്കാജനകവുമായ അവസ്ഥയിലൂടെയാണ് ലോകത്തിന്റെ പലയിടങ്ങളിലും ആളുകൾ കടന്നുപോകുന്നതെന്നും, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സഹോദരസ്നേഹമാതൃകയിൽ പരസ്പരം സ്നേഹിക്കുന്നിടത്ത് പ്രത്യാശയുടെ നാമ്പുകൾ ഉടലെടുക്കുമെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ.

അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

EDITORIAL

ഇറാനിലെ യുദ്ധത്തിന്റെയും പ്രത്യാക്രമണങ്ങളുടെയും ആഘാതങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളിലെയും നാട്ടിന്‍പുറത്തെയും അടുക്കളകളെയും ഭക്ഷണശാലകളെയും പണിശാലകളെയും ബാധിക്കുന്ന പാചകവാതകക്ഷാമത്തിനും ഇന്ധനവിലക്കയറ്റത്തിനും തൊഴില്‍നഷ്ടത്തിനും സമ്പദ് വ്യവസ്ഥയുടെ താളംതെറ്റലിനും ഇടയാക്കുകയും, ആറു ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും കടുത്ത അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുകയും, ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ ഡോളറുമായുള്ള വിനിമയത്തില്‍ 94 രൂപ നിരക്കിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തിലും, രാജ്യം ഭരിക്കുന്ന ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന്റെ രാഷ്ട്രീയ അജന്‍ഡയില്‍ മതപരിവര്‍ത്തന നിരോധനത്തിന്റെയും ഏകീകൃത സിവില്‍ കോഡിന്റെയും ആഖ്യാനത്തിന് അടിയന്തര പ്രാധാന്യം നല്‍കി മുന്നേറുകയാണ്.

OBITUARY

PAKSHAM

വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം.

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?

കായിക ലഹരിയുടെ ഉന്മാദത്താല്‍ കനകം വിളയിച്ച ഒരു ഇടവക വൈദികനെ കുറിച്ചാണ്. ‘കളി മൈതാനത്ത് വിയര്‍പ്പൊഴുക്കുന്ന യുവത്വം വഴിതെറ്റില്ല’ എന്ന ഉത്തമ വിശ്വാസത്തില്‍, നമ്മുടെ കുട്ടികള്‍ ആരോഗ്യവാന്മാരായി വളരണം, ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്ന ദര്‍ശനത്തില്‍ ഒരു നാടിന്റെ യുവതയെ പള്ളിമുറ്റത്ത് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഈ വൈദികന്‍.

മിന്നല്‍വേഗത്തില്‍ ഒരു കഥയുണ്ടാകുന്നതും തലക്കെട്ടുണ്ടാകുന്നതും ഇങ്ങനെയാണ്: മിന്നലേറ്റ മുരളി, മാജിക് ശേഷിയുള്ള മുരളിയായി മാറിയ ബേസില്‍ ജോസഫ് ചിത്രം പോലെയാണ് ഈ പെരുമാറ്റത്തിലുള്ളത്. ‘മലബാര്‍മിസ്റ്ററി’ പെട്ടെന്ന് ‘മിന്നല്‍ മാജിക്ക്’ ആകുന്നു. പുതിയ ബ്രാന്‍ഡ് ഇല്ലാതെ, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഒരു ബ്രാന്‍ഡ് നിര്‍മിക്കാതെ, നാട്ടുകാര്‍ ആകെ നാണക്കേടില്‍ ആണ്ടു കിടക്കുകയായിരുന്നല്ലോ!

മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത.

CHURCH

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.

ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.

Read More

അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം

മലയാള-തമിഴ് സംഗീതലോകത്ത് മധുര ശബ്ദത്തിന്റെ ഉടമയായി ഇന്നും ഓര്‍മിക്കപ്പെടുന്ന ഗായികയാണ് ജെന്‍സി ആന്റണി. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ആരംഭമായി കണക്കാക്കുന്ന എഴുപതുകളില്‍ ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന അനവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതലോകത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ അനുഗ്രഹീത ഗായിക. മൃദുവും ഹൃദയസ്പര്‍ശിയുമായ അവരുടെ ശബ്ദം തമിഴിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങള്‍ക്ക് വ്യത്യസ്ത ഭാവവും ആത്മാവും പകര്‍ന്നു. പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്.

BOOKS

ജെന്‍സന്‍ സി. ജോസ് തുര്‍ക്കിഷ് സാഹിത്യത്തെ ലോകവേദിയില്‍ അടയാളപ്പെടുത്തിയ നോബല്‍ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് ‘നൈറ്റ്സ് ഓഫ് പ്ലേഗ്’. ‘പ്ലേഗിന്റെ രാത്രികള്‍’ എന്ന…

Read More

നോൺ ഫിക്ഷൻ വിഭാഗത്തിൽ 2026 ലെ ഇന്ത്യൻ സാഹിത്യ അവാർഡ് ഡോ. മേരിദാസ് കല്ലൂരിന്റെ “ദേവാസ് തി’ന് . ആചാരങ്ങളും വിശ്വാസവും കലയും ഇഴചേർന്ന കേരളത്തിന്റെ ഊർജസ്വലമായ സാംസ്കാരിക ഭൂപ്രകൃതിയിൽ തദ്ദേശീയ പാരമ്പര്യങ്ങളെ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഡോ. മേരിദാസിന്റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് അവാർഡ് വിലയിരുത്തി

വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ നോവല്‍. ഭൂമി ഇല്ലാത്തവരുടെ വേദനയില്‍ നമ്മള്‍ പൊള്ളും. പലായനത്തിന്റെ വ്യഥകള്‍ നമ്മെയും തേടിയെത്തുമോ? നമ്മള്‍ ഇന്നോളം അറിയാത്ത പലായനത്തിന്റെ വ്യഥകള്‍ നമ്മെ തേടി വരുന്ന ഒരു കാലം അരികിലുണ്ടോ എന്ന ചോദ്യം നോവലിനെ രാഷ്ട്രീയമായും മനുഷ്യത്വപരമായും ചിരകാല പ്രസക്തമാക്കുന്നു.

MOVIES

ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്‌കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.

Read More

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ താരവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.

അമേരിക്കയിൽ വിജയകരമായി പ്രദർശിപ്പിച്ച ആനിമേറ്റഡ് മ്യൂസിക്കൽ ചിത്രമായ ‘ഡേവിഡ്’ കൂടുതൽ തീയേറ്ററുകളിലേക്ക്. മാർച്ച് 12 മുതൽ സിനിമ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പ്രദർശനം നടത്തും. എളിയ ഇടയനിൽ നിന്ന് അഭിഷിക്തനായ രാജാവിലേക്കുള്ള യാത്ര പ്രമേയമാക്കിയുള്ള ആനിമേഷൻ സിനിമ നേരത്തെ ശ്രദ്ധ നേടിയിരിന്നു. ദി കിംഗ് ഓഫ് കിംഗ്സ്, സൗണ്ട് ഓഫ് ഫ്രീഡം, ദി ചോസൺ എന്നീ പ്രമുഖ സിനിമകൾ നിർമ്മിച്ച 2521 എന്റർടൈൻമെന്റ്, ഏഞ്ചൽ സ്റ്റുഡിയോസ് ഒരുക്കുന്ന ഡേവിഡ് ഇതുവരെ 83 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിന്നു.

ആട് 3യുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു.

Read More

സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള അൽമായ വനിത ക്രിസ്റ്റീൻ നഥാനെ നിയമിച്ച് ലെയോ പാപ്പ. മുംബൈ സ്വദേശിയായ കത്തോലിക്ക അല്‍മായ വനിത നേതാവായ ക്രിസ്റ്റീനെ സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിൽ അംഗമായി നിയമിച്ചിരിക്കുന്നത്.

എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ഓർത്തോപീഡിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ സന്ധിമാറ്റിവയ്ക്കൽ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ (FCRA)യിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾക്കെതിരെ കെ.എൽ.സി.എ വരാപ്പുഴ അതിരൂപത മാനേജിങ് കൗൺസിൽ യോഗം ശക്തമായ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനം ജനാധിപത്യത്തിന് അനുരൂപമല്ലെന്ന് യോഗം നിരീക്ഷിച്ചു.

കൊച്ചി :ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് കടക്കുമ്പോൾ ഈസ്റ്റർ സന്ദേശവുമായി വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. യേശുവിന്റെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മ പുതുക്കലാണ് ഈസ്റ്റർ.…

Read More

വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ, ആഭ്യന്തരകാര്യവിഭാഗം തലവനായി, ഇറ്റലിയിലെ ബെർഗമോയിൽ നിന്നുള്ള ആർച്ചുബിഷപ്പ് പൗളോ റുദെല്ലിയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊളംബിയയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനം ചെയ്തു വരികയായിരുന്നു ആർച്ചുബിഷപ്പ് പൗളോ. ദൈവീക സഹായത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ടും, പരിശുദ്ധ പിതാവിന് നന്ദിയർപ്പിച്ചുകൊണ്ടും ഈ ഉത്തരവാദിത്വം സ്വീകരിക്കുന്നുവെന്ന് ആർച്ചുബിഷപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

ജീവിതത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം കാത്തുസൂക്ഷിക്കുക” എന്ന വിശുദ്ധ ബെനെഡിക്റ്റിന്റെ നിയമാവലിയിലെ വചനം ഉദ്ധരിച്ചുകൊണ്ട്, ദൈവവചനത്തിന്റെ പ്രാർത്ഥനാപൂർവ്വമായ വായന ഇതിനു എത്രമാത്രം സുരക്ഷിതത്വം ഒരുക്കുന്നുവെന്നുള്ളതിനു, ബെനെഡിക്റ്റയിൻ സന്യാസികൾ സാക്ഷികളാണെന്നു ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മാർച്ചുമാസം മുപ്പതാം തീയതി, തിങ്കളാഴ്ച്ച, ബെനെഡിക്റ്റയിൻ സന്യാസി സഭയിലെ മൂന്നു സമൂഹങ്ങളിൽ പെട്ട അംഗങ്ങൾക്ക് പാപ്പാ, സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.

യുദ്ധ ഭീതിയിലും വിശുദ്ധനാട്ടിൽ പ്രതീക്ഷയുടെ ഒരു അപ്രതീക്ഷിത സൂചനയായി, ഗാസ സിറ്റിയിലെ ഹോളി ഫാമിലി ഇടവകയിലെ ക്രിസ്ത്യാനികൾക്ക് മാർച്ച് 29 ന് കുരുത്തോല ആശീർവാദത്തോടെയും, ഘോഷയാത്രയോടെയും ഓശാന ഞായർ ശുശ്രൂഷകൾ നടത്താൻ സാധിച്ചു. കനത്ത മഴയും സമീപത്തായി നടന്നുകൊണ്ടിരുന്ന വെടിവെപ്പും വകവയ്ക്കാതെ, അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു .

Read More

ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും വിശുദ്ധവും ആത്മീയ പ്രാധാന്യമേറിയതുമായ വിശുദ്ധ വാര ദിവസങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ച നടപടിക്കെതിരെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) കോട്ടപ്പുറം രൂപത സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പാപ്പാ ആയതിനു ശേഷം ഉള്ള ആദ്യത്തെ വിശുദ്ധ വാരത്തിലെ ആരാധനക്രമങ്ങളും ഈസ്റ്റർ ത്രിദിനവും ആഘോഷിക്കും. കത്തോലിക്കാ സഭയ്ക്കും വത്തിക്കാനിനും വർഷത്തിലെ ഏറ്റവും തിരക്കേറിയതും പൂർണ്ണവുമായ ആരാധനാക്രമ കാലഘട്ടങ്ങളിലൊന്നിന്റെ ആരംഭമാണ് ഓശാന ഞായറാഴ്ച, മാർച്ച് 29 നും ഏപ്രിൽ 6 നും ഇടയിൽ പാപ്പാ അഞ്ച് ദിവ്യബലികൾ അർപ്പിക്കുകയും മറ്റ് നിരവധി ആരാധനക്രമങ്ങൾക്കും ഭക്തികൾക്കും നേതൃത്വം നൽകുകയും ചെയ്യും.

“ദൈവത്തിന്റെ സ്നേഹമുള്ള സൗമ്യമായ മുഖം അവൻ വെളിപ്പെടുത്തി, ഹിംസയെ എപ്പോഴും നിരസിക്കുന്ന ദൈവത്തിന്റെ മുഖം,” പോപ്പ് പറഞ്ഞു. “സ്വയം രക്ഷപ്പെടുന്നതിന് പകരം, ചരിത്രത്തിലെ ഓരോ കാലത്തും സ്ഥലത്തും മനുഷ്യർ വഹിക്കുന്ന എല്ലാ ക്രൂശുകളെയും ചേർത്തുപിടിച്ച്, ക്രൂശിൽ തറക്കപ്പെടാൻ അവൻ സമ്മതിച്ചു.”

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!