Browsing: Paksham

ലത്തീന്‍ കത്തോലിക്കന്‍ എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍

പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ.

തീരദേശത്ത് വിജയഗാഥ രചിക്കാന്‍ കൂടെ നിന്ന ലത്തീന്‍കത്തോലിക്കരോട് അവരുടെ ഒരു മന്ത്രിയെ നല്‍കാതെ അനീതിപരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്‍, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന്‍ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്‍! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്‌റുള്‍ ഇസ്ലാമിന്റെയും ബംഗാള്‍! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെയും ബംഗാള്‍!

നൊസ്റ്റാൾജിയ, മലയാളികളെ സംബന്ധിച്ച്, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒരു നൊമ്പരമാണ്. രാഷ്ട്രീയത്തിനുമുണ്ട് നൊസ്റ്റാൾജിയ, a politics of nostalgia, ഒരു രാഷ്ട്രീയ ഗൃഹാതുരത.

അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍.

അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍. മുക്കാലി ഒടിഞ്ഞുവീഴാന്‍ സമയമായിരിക്കുന്നു. മുന്നണി എന്ന സുരക്ഷിത കവചത്തിന് പിന്നില്‍ ഒളിച്ചിരിക്കാതെ, ഓരോ പാര്‍ട്ടിയും തങ്ങളുടെ കരുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് തെളിയിക്കട്ടെ. ഒരു മുദ്രാവാക്യം കൂടി ഈ പ്രജ വിളിച്ചോട്ടെ ‘മുക്കാലി ഒടിയട്ടെ, നട്ടെല്ലുള്ള രാഷ്ട്രീയം ഉദിക്ക

ഇന്നത്തെ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കു നേരെ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും, കത്തോലിക്കാസഭയ്ക്ക് നിരന്തരം ഉപദ്രവം…

എണ്‍പതുകളുടെ തുടക്കത്തില്‍ രണ്ടു മൂന്നു തവണ കടല്‍ കയറ്റം വന്നതിന്റെ ഓര്‍മ്മയുണ്ട്. ചെല്ലാനം ദേശത്തിന്റെ കടല്‍ കയറ്റ ദുരിതം യൂട്യൂബിലും വാട്‌സാപ്പിലും വൈറല്‍ നറേറ്റീവ്‌സ് ആകുന്ന പുതു കാലത്തെപ്പറ്റിയല്ല പറയുന്നത്. പഴയ കാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളുടെ ആല്‍ബത്തെപ്പറ്റിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് തീവ്രതയും അവയിലെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചയും ഏറും

വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം.