Browsing: Paksham

കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.

‘മനുഷ്യന്‍ വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന്‍ സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന്‍ ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.

അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.

കോട്ടയം തെള്ളകം കപ്പുച്ചിന്‍ ആശ്രമത്തില്‍ ഫാദര്‍ ജിനു മാന്തിയലിന്റെ ളോഹ ഈറ്റില്ലമാക്കി ഒരു ബുള്‍ബുള്‍ പക്ഷിയും, അപകടത്തില്‍പ്പെട്ട സ്ത്രീക്ക് നാണം മറക്കാന്‍ നടുറോഡില്‍ വെച്ച് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞു നല്‍കിയ തൃപ്പൂണിത്തുറയില്‍ സൈക്കിളിലെ ചായ വില്‍പ്പനക്കാരന്‍ ഷാജിയും ആ കാഴ്ചകളില്‍ പെടുന്നു.

പ്രാര്‍ത്ഥന എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതല്ല, മറിച്ച് കണ്ണുതുറന്ന് പ്രകാശത്തെ വരവേല്‍ക്കുന്നതാകണം. പള്ളിമുറ്റങ്ങള്‍ ദൈവത്തിന്റെ സന്നിധി മാത്രമല്ല, മനുഷ്യന്റെ തറവാട് കൂടിയാണ്.

മത്സ്യങ്ങളുടെ പ്രജനനകാലം സംരക്ഷിക്കുന്നതിനായി എല്ലാ വര്‍ഷവും മണ്‍സൂണ്‍ കാലത്ത് 52 ദിവസത്തെ ട്രോളിങ് നിരോധനം (ഇത്തവണ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ) ഏര്‍പ്പെടുത്താറുണ്ട്.

ലത്തീന്‍ കത്തോലിക്കന്‍ എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍

പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ.

തീരദേശത്ത് വിജയഗാഥ രചിക്കാന്‍ കൂടെ നിന്ന ലത്തീന്‍കത്തോലിക്കരോട് അവരുടെ ഒരു മന്ത്രിയെ നല്‍കാതെ അനീതിപരമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്‍, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന്‍ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്‍! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്‌റുള്‍ ഇസ്ലാമിന്റെയും ബംഗാള്‍! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെയും ബംഗാള്‍!