Browsing: Books

“വിത്ത് മണ്ണിനടിയിൽ നിശ്ശബ്ദമായി കഴിയുമ്പോൾ പുതിയൊരു ജീവൻ വിരിയുന്നതുപോലെ” എന്ന ആശയത്തിലൂടെ കാത്തിരിപ്പിനെ വ്യാഖ്യാനിക്കുന്ന രീതി നോവലിന്റെ കാവ്യാത്മകമായ ഭാഷയ്ക്ക് ഉദാഹരണമാണ്.

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് രചിച്ച്, 2019-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്തമായ നോവലാണ് ‘ഗണ്‍ ഐലന്‍ഡ്’. ഈ നോവലിന്റെ മലയാളം പരിഭാഷയാണ് ‘തോക്ക് ദ്വീപ്’. കെ.ടി. രാധാകൃഷ്ണനാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

രാവിലെ പ്രഭാത ഭക്ഷണത്തിനാവശ്യമായ റൊട്ടി വാങ്ങാന്‍ ഉമ്മയില്‍ നിന്ന് കാശും വാങ്ങിയിറങ്ങിയ അവള്‍ ആ പണം ഉപയോഗിച്ച് ഒരു ടാക്‌സി വിളിച്ച് നേരെ കോടതിയിലേക്ക് ചെന്നു. കോടതി പിരിയാന്‍ നേരത്തും ഒരു കുട്ടി അവിടെ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ന്യായാധിപന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ച് കാര്യം തിരക്കിയപ്പോള്‍ ഏറ്റവും നിഷ്‌കളങ്കമായി അവള്‍ തന്റെ ആവശ്യം ഉണര്‍ത്തിച്ചു.

സ്‌നേഹത്തിന്റേയും കടപ്പാടിന്റേയും കണ്ണീരോര്‍മകളില്ലാതെ അമ്മമാരെ സ്മരിക്കുന്നവര്‍ കുറവാണ്. ആ പതിവ് സങ്കല്‍പ്പങ്ങള്‍ തകര്‍ത്തുകൊണ്ടാണ് അരുന്ധതീ റോയി തന്റെ അമ്മയായ മേരി റോയിയെ ‘മദര്‍ മേരി കംസ് റ്റു മീ’ എന്ന രചനയില്‍ അടയാളപ്പെടുത്തുന്നത്.

കേരള സഭയുടെ ചരിത്രത്തിലും പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂറിന്റെ ആത്മീയ-സാമൂഹിക മണ്ഡലങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കുറിച്ച ദൈവദാസന്‍ അലോഷ്യസ് മരിയ ബെന്‍സിഗറിന്റെ ജീവിതത്തെയും പ്രേഷിത പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഒരു സമഗ്ര പഠനമാണ്. വിവിധ സന്ന്യാസ സമൂഹങ്ങളുടെ മേധാവികളും ചരിത്രകാരന്മാരും എഴുതിയ ലേഖനങ്ങളിലൂടെ, ആര്‍ച്ച്ബിഷപ് ബെന്‍സിഗര്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിലും കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും നല്‍കിയ അതുല്യമായ സംഭാവനകളെ ഈ ഗ്രന്ഥം വിലയിരുത്തുന്നു.

ജീവിതത്തില്‍ സംഭവിക്കുന്ന സന്തോഷ-ദുഃഖങ്ങളോട് നിരന്തരമായ പരാതിയല്ല, മറിച്ച് നര്‍മ്മബോധത്തോടെയുള്ള പ്രതികരണമാണ് അദ്ദേഹം നല്‍കുന്നത്.

സാഹിത്യചരിത്രത്തില്‍ വിവാദങ്ങള്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു നോവലിന്റെ ആശയവും കഥാപശ്ചാത്തലവും മറ്റൊരു നോവലില്‍ പുനരാവിഷ്‌കരിക്കപ്പെട്ടുവെന്ന ആരോപണം ഉയരുമ്പോള്‍ അത് വെറും സാഹിത്യചര്‍ച്ചയുടെ പരിധിയില്‍ നില്‍ക്കാറില്ല.

ഞങ്ങള്‍ രണ്ടുപേരും ഒരേ പള്ളിക്കൂടത്തില്‍, ഒരേ അധ്യാപകര്‍ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വര്‍ഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്‌കൂളിലെ ആ ഗുരുഭൂതരെ ഞാന്‍ ഓര്‍ക്കുന്നത്.

എസ്. ഹരീഷിന്റെ ‘പട്ടുനൂല്‍പ്പുഴു’ എന്ന നോവല്‍ വായിച്ചു തീരുമ്പോള്‍ കഥ അവസാനിക്കുന്നില്ല; പകരം വായനക്കാരന്റെ ഉള്ളില്‍ മറന്നുപോയ അനവധി ഓര്‍മകള്‍ പതുക്കെ കണ്ണുതുറക്കുകയാണ്.