- മത്സ്യബോർഡ് ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടിവ് ആയി പി.ആർ കുഞ്ഞച്ചൻ ചുമതലഏറ്റെടുത്തു
- സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
- നെയ്യാറ്റിന്‍കര ബൈബിള്‍ കണ്വെന്ഷന് ബാലരാമപുരത്ത് തുടക്കം
- ഓർമ്മകളെ തഴുകി ‘പാട്ടും കട്ടനും’
- ഡോക്ടർ ജിൻസൺ ജോസഫ് കുസാറ്റിൽ CE-FISH ഫെസിലിറ്റി സെന്റർ ഡയറക്ടർ
- ക്രൈസ്തവ മൂല്യങ്ങളിൽ വളരാൻ കെ സി എസ് എൽ വഴിയൊരുക്കണം- ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്
- മണിപ്പുരിലെ പാപഭാരം
- ജീവിതത്തിന്റെ നാടകവീടൊഴിഞ്ഞ് മേരി മെറ്റില്‍ഡ
Browsing: Featured News
അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്.
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ‘ഹോപ്പ്’ എന്ന പേരില്‍ ജനുവരിമാസം 24-ാം തീയതി തന്റെ ബാല്യകാലം മുതലുള്ള വിവിധ സംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 320 പേജുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. മുന്‍കാല മോന്‍ഡഡോറി പ്രസാധകനും ഇപ്പോള്‍ അന്താരാഷ്ട്രസ്വതന്ത്ര പ്രസിദ്ധീകരണവുമായി മുന്നോട്ടുപോകുന്ന ശ്രീമാന്‍ കാര്‍ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പരിശുദ്ധപിതാവ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ബ്രദര്‍ ലിയോപോള്‍ഡ് മേരി വട്ടപ്പറമ്പില്‍ ടിഒസിഡി 1938-ല്‍ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ലത്തീന്‍ ക്രിസ്ത്യാനികള്‍’ എന്ന ആധികാരിക ചരിത്രഗ്രന്ഥത്തിന്റെ പുനഃപ്രകാശനത്തിലൂടെ മഞ്ഞുമ്മല്‍ നിഷ്പാദുക കര്‍മലീത്താ സമൂഹം തങ്ങളുടെ അച്ചടി മാധ്യമശുശ്രൂഷാ പാരമ്പര്യത്തിന്റെ മഹിമ വീണ്ടും ഉദ്ഘോഷിക്കുന്നു, ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ ഉല്‍ക്കര്‍ഷവും.
സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളോട് നിരന്തരം പടവെട്ടി വിജയം വരിച്ച ഒരു വ്യാപാരിവ്യവസായി. ജീവിതത്തിന്റെ ഗതിവിഗതികളിലും വിധിവൈപര്യങ്ങളിലും തളരാതെ മുന്നേറിയ സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ഒരു മനുഷ്യസ്നേഹി. അതായിരുന്നു ഈരശ്ശേരില്‍ ജോസ്. എ ടു ഇസഡ് ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ജോസിനെ സംബന്ധിച്ച് ഈ വിശേഷണത്തിന്റെ മുഴുവന്‍ സത്തയും അലിഞ്ഞുചേര്‍ന്ന ജീവിതത്തിനുടമയായിരുന്നു.
കേരളത്തിന് അകത്തും പുറത്തുമായി ഇരുന്നൂറോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ പ്രത്യക്ഷപ്പെട്ട സെബാസ്റ്റിയന് കുഞ്ഞുകുഞ്ഞ് ഭാഗവതര്‍ കേരളനാടകരംഗത്തെ കുലപതിയായിരുന്നു.
പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയുമെല്ലാം വരവിനെയും മതംമാറ്റങ്ങളെയും കൊള്ളകളെയും കൊലകളെയും രേഖപ്പെടുത്തുന്ന ചരിത്രപുസ്തകങ്ങളില്‍ സ്ഥാനം കിട്ടാതിരുന്ന കേരളത്തിലെ ആഫ്രിക്കന്‍ സാന്നിധ്യത്തിന്റെ കഥ, കാപ്പിരി മുത്തപ്പന്റെ മിത്തിലൂടെ നാട്ടുകാര്‍ സജീവമാക്കുന്നു. കാലം മുന്നേറുമ്പോള്‍ കറുത്തവന്റെ ചോര കൊച്ചിയെ ചെമപ്പണിയിച്ച ക്രൂരതയെക്കാള്‍ ഉടമകളുടെയും അടിമകളുടെയും പരസ്പര വിശ്വാസത്തിന്റെ ചിത്രീകരണമായി അതു മാറുന്നുമുണ്ട്.
കേരള ലത്തീന്‍ കത്തോലിക്കാ സമുദായത്തില്‍ നിന്നും കലാ-സാഹിത്യ-സാംസ്കാകരിക പ്രവര്‍ത്തനരംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയാണ്.
ഫോര്‍ട്ടുകൊച്ചിയിലെ പ്രശസ്തമായ കുരിശിങ്കല്‍ തറവാട്ടില്‍ ജനിച്ച, സിനിമയും സംഗീതവും ചിത്രരചനയും ഹൃദയത്തില്‍ തൊട്ട തോമസ് ബെര്‍ളി, ഹോളിവുഡിന്റെ മായാലോകത്ത് എത്തപ്പെട്ട അപൂര്‍വം മലയാളികളില്‍ ഒരാളാണ്. 1950കളില്‍ കാലിഫോര്‍ണിയയില്‍ സിനിമ പഠിക്കാന്‍ പോയി, ഹോളിവുഡില്‍ പ്രശസ്തരോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
തീരദേശജനതയുടെയും ആംഗ്ലോ ഇന്ത്യരുടെയും ആത്മസത്തയെ സവിശേഷമായ ആഖ്യാനസൗന്ദര്യത്താല്‍ വായനക്കാരന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ച കഥാകാരനാണ് ഇത്തവണത്തെ കെസിബിസിയുടെ സാഹിത്യ പുരസ്കാരം നേടിയ ജോണി മിറാന്‍ഡ. എപ്പൊഴോ കടന്നുപോയ ഒരു കാലഘട്ടത്തില്‍ എറണാകുളം നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ ഗ്രാമദ്വീപുകളില്‍ കരഞ്ഞും കരയിച്ചും പ്രണയിച്ചും പ്രാര്‍ഥിച്ചും ജീവിതം കഴിച്ചുകൂട്ടിയ ഒരുപറ്റം ആത്മാക്കളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.
തീരദേശ പരിപാലന നിയമത്തില്‍ കേരളത്തിന് കേന്ദ്രം ഇളവ് നല്കി. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആര്‍ഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളില്‍ സിആര്‍ഇസെഡ് 3 എക്ക് കീഴില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദൂരപരിധി 200 ല്‍ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.