Browsing: Featured News

പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്. സംഗീതത്തോടുള്ള സമര്‍പ്പണത്തിനും കലാസേവനത്തിനും ലഭിച്ച അംഗീകാരങ്ങളായി അടുത്തിടെ എം. കെ. അര്‍ജുനന്‍ പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു.

ഓരോ ജൂൺ 19-ഉം കടന്നുവരുമ്പോൾ നമ്മൾ പി.എൻ. പണിക്കർ എന്ന മഹദ്വ്യക്തിയെ സ്മരിക്കുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് വീണ്ടും ചിന്തിക്കുകയും ചെയ്യുന്നു.

ചവിട്ടുനാടകത്തെ യുവജനോത്സവ വേദികളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കലാകാരനാണ് എറണാകുളം പള്ളിപ്പുറം സ്വദേശിയായ അലക്സ് താളൂപ്പാടത്ത്. നിരവധി ചവിട്ടുനാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയ അദ്ദേഹം ഈ കലാരൂപത്തെ ജനകീയമാക്കുന്നതിലും പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍ യുഗത്തില്‍ വായനയുടെ പ്രസക്തി എന്താണ്? പുസ്തകങ്ങളില്‍ നിന്ന് ഇന്നത്തെ തലമുറ വല്ലാതെ അകന്നുപോകുന്നുണ്ടോ? പക്ഷേ, വിവരസാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഇന്നത്തെ ലോകത്ത് വായനയ്ക്ക് പണ്ടത്തേക്കാളും പ്രാധാന്യമുണ്ടെന്നാണ് മനസിലാക്കേണ്ടത്.

എല്‍ഡ്രിഡ്ജ് ഐസക്‌സിനെയാണ് ഈ പരേതസ്മരണഗാനത്തിനു  സംഗീതം നല്‍കാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയത്. വരികള്‍ക്ക് ഈണമിട്ട ശേഷം റെക്‌സ് മാസ്റ്റര്‍ (റെക്‌സ് ഐസക്‌സ്)ഓര്‍ക്കസ്‌ട്രേഷനും നല്‍കി  റെക്കോര്‍ഡിങ്ങിനു ഒരുങ്ങുന്നതിനിടെയാണ് ഫാ.മൈക്കിള്‍ വിട വാങ്ങിയത്.

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.

കരിമണല്‍ വ്യവസായം ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വികസനത്തിനും എതിരല്ലെന്നും അവകാശബോധത്തിലുള്ള  ഐക്യത്തില്‍ നിന്ന് പിറവിയെടുത്ത ഈ സമരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

ഫ്രാന്‍സിസ് അസ്സീസിയുടെ പാരിസ്ഥിതിക മാനസാന്തരം പൂര്‍ണ്ണമായിരുന്നു. അദ്ദേഹം വെറുമൊരു പ്രകൃതിപ്രേമി ആയിരുന്നില്ല, മറിച്ച് സകല സൃഷ്ടികളിലും തന്റെ സഹോദരങ്ങളെ ദര്‍ശിച്ച വ്യക്തിയായിരുന്നു.

കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന കേരളത്തെ സംബന്ധിച്ച്, സമീപകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ദിനം കൂടുതല്‍ ഗൗരവമേറിയ ചിന്തകളിലേക്കും അടിയന്തര നടപടികളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.