Browsing: Featured News

ഈ നഴ്സസ് ദിനത്തിൽ നമുക്ക് നമ്മുടെ നഴ്സുമാരെ ഹൃദയപൂർവ്വം അഭിനന്ദിക്കാം. അവർ നമ്മുടെ ഭാവിയുടെ കാവലാളുകളാണ്. അവരുടെ ത്യാഗങ്ങൾക്കും സേവനങ്ങൾക്കും പ്രതിഫലം നൽകാൻ മനുഷ്യർക്ക് കഴിയില്ലായിരിക്കാം,

സ്‌പെയിന്‍ കൂടുതല്‍ മതേതരമാകുമ്പോഴും യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസബോധം വീണ്ടും വളരുന്നതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നു

”പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ നീതിക്കും ശക്തമായി വാദിക്കുന്ന പാപ്പായുടെ ശബ്ദം മനുഷ്യരാശിക്ക് മാതൃകയാകുമെന്ന…

2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.എല്‍.എയും സിപിഎമ്മിന്റെ പ്രമുഖ നേതാവുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടിന് തോല്‍പ്പിച്ചാണ് തോമസ് ആലപ്പുഴയുടെ അമരത്തെത്തുന്നത്.

ചരിത്രം വെറും പുസ്തകങ്ങളില്‍ എഴുതപ്പെട്ടതല്ല, അത് അനുഭവിച്ചവരുടെ ജീവിതത്തിലൂടെയാണ് ലോകം അറിയേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒരു നാല്പത്തിനാലുകാരന്‍ അതീവ ലളിതമായി കടന്നുപോയതിന്റെ 800-ാം വര്‍ഷം ആചരിക്കവേയാണ് അതേ ആധ്യാത്മിക ധാരയില്‍പെട്ട ഒരു അമ്പത്തിനാലുകാരന്‍ കേരളത്തില്‍ ധന്യനായി പ്രഖ്യാപിക്കപ്പെടുന്നത്. അസ്സീസിയിലെ ഫ്രാന്‍സിസിനെയും തെയോഫിനച്ചനെയും കുറിച്ചാണ് പറയുന്നത്.തെയോഫിനച്ചനെക്കുറിച്ചും പൊന്നുരുന്നി ആശ്രമത്തെക്കുറിച്ചും നന്നേ ചെറുപ്പത്തില്‍ത്തന്നെ കേട്ടതിന്റെ വളരെ മങ്ങിയ ഓര്‍മ്മകളുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിച്ച വര്‍ഷമായിരുന്നു അദ്ദേഹം കടന്നുപോകുന്നത്.

മാനവരാശി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ലോകത്തിന്റെ മനസ്സാക്ഷിയായി നിലകൊള്ളാന്‍ കത്തോലിക്കാ സഭ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് തുടങ്ങി, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ മേഖലകളില്‍ പുകയുന്ന യുദ്ധാഗ്‌നി വരെ എത്തിനില്‍ക്കുമ്പോള്‍, സഭ ഉയര്‍ത്തുന്ന സമാധാന സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. ഓരോ യുദ്ധവും പരാജയപ്പെടുന്നത് മനുഷ്യത്വമാണെന്ന യാഥാര്‍ത്ഥ്യം സഭ വീണ്ടും വീണ്ടും ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.

വിശ്വാസവും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന നിമിഷങ്ങളുണ്ട്. ചിലപ്പോള്‍ ഒരു പുരാതന വചനഭാഗം നൂറ്റാണ്ടുകള്‍ക്കിപ്പുറം നമ്മുടെ തന്നെ ജീവിതവഴികളില്‍ മാംസം ധരിച്ചു പ്രത്യക്ഷപ്പെട്ടേക്കാം. ലൂക്കായുടെ സുവിശേഷത്തിലെ വിഖ്യാതമായ എമ്മാവൂസ് യാത്ര വെറുമൊരു ചരിത്ര വിവരണമല്ല; അത് ഓരോ മനുഷ്യന്റെയും ജീവിതയാത്രയിലെ നിരാശയുടെ നിമിഷങ്ങളില്‍ ദൈവം എങ്ങനെ ഇടപെടുന്നു എന്നതിന്റെ നേര്‍ചിത്രമാണ്. ക്രിസ്തുവിന്റെ മരണശേഷം പ്രത്യാശകള്‍ അസ്തമിച്ച് ജറൂസലേം വിട്ടകന്ന ആ രണ്ടു ശിഷ്യന്മാരുടെ ഹൃദയവേദന ഇന്നും പല രൂപത്തില്‍ നമ്മെ പിന്തുടരുന്നു. വഴിമുട്ടി നില്‍ക്കുന്ന ജീവിതയാത്രകളില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അപരിചിതര്‍ എങ്ങനെ നമ്മുടെ കാവല്‍ദൈവങ്ങളായി മാറുന്നു എന്ന് തെളിയിക്കുന്ന ഒരു അനുഭവസാക്ഷ്യമാണ് ഈ ലേഖനം. പുരാതനമായ ആ എമ്മാവൂസ് വഴികളെയും, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു ദേശീയപാതയില്‍ തനിക്കുണ്ടായ ഒരു ഹൃദയസ്പര്‍ശിയായ യാത്രാനുഭവത്തെയും ലേഖകന്‍ ഇവിടെ കോര്‍ത്തിണക്കുന്നു.