Browsing: Featured News

ടൈറ്റാനിക്കില്‍ അവസാനമായി കേട്ട സംഗീതം ‘നിയറര്‍ മൈ ഗോഡ് ടു തീ’ (‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേ’)എന്നു തുടങ്ങുന്ന പ്രശസ്തമായ സ്തുതിഗീതമാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ദൈവത്തോടു ചേരുന്നതിനെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്.വയലിനിസ്റ്റുമാരായ വാലസ് ഹാര്‍ട്‌ലി(ബാന്‍ഡ് ലീഡര്‍), ജോണ്‍ ലോ ഹ്യൂം, ജോര്‍ജ് ക്രിന്‍സ്, ചെല്ലോ വാദകരായ ജോണ്‍ വെസ്ലി, റോജര്‍ ബ്രിക്കോ, പേഴ്‌സി ടെയ്‌ലര്‍, പിയാനിസ്റ്റ് തിയോഡോര്‍ ബ്രെയ്ലി, ബാസിസ്റ്റ് ജോണ്‍ ക്ലാര്‍ക് എന്നിവരാണ് മരണത്തിലേക്ക് പോകുന്ന സഹയാത്രികരെ ദൈവത്തിന്റെ സംഗീതം കേള്‍പ്പിച്ചു യാത്രയാക്കിയത്.

രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാത്രം അല്ല, അവരുടെ വേദനകളില്‍ പങ്കുചേരുകയും സമരിയാക്കാരനെപ്പോലെ അപരന്റെ മുറിവുകള്‍ക്ക് എണ്ണ പുരട്ടുകയും ചെയ്യുന്നതിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യമെന്നും ഈ ദൈവദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ‘ലോക രോഗീദിനം’ പ്രസക്തമാകുന്നതെന്നും ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.

വത്തിക്കാനിൽ നിന്നുള്ള വിശ്വാസപ്രബോധനസംബന്ധ മന്ത്രാലയം പരിശുദ്ധ കന്യകമറിയത്തെക്കുറിച്ച് ഒരു പ്രബോധനം പുറപ്പെടുവിച്ചു: മാതർ പോപുലി ഫിഡെലിസ് എ ഡോക്ട്രിനൽ നോട്ട്:
”ഓൺ സം മേരിയൻ ടൈറ്റിൽസ് റിഗാർഡിംഗ് മേരീസ് കോ-ഓപ്പറേഷൻ ഇൻ ദ വർക്ക് ഓഫ് സാൽവേഷൻ” ‘ (വിശ്വസ്തജനത്തിന്റെ മാതാവ്: രക്ഷാകരപ്രവൃത്തിയിൽ മറിയത്തിന്റെ സഹകരണം സംബന്ധിച്ച ചില നാമങ്ങളെക്കറിച്ചുള്ള ഒരു പ്രബോധനക്കുറിപ്പ്) (എംപിഎഫ് എന്ന് തുടർന്ന്). ഈ കുറിപ്പ് 2025 ഒക്ടോബർ ഏഴാം തീയതി പരിശുദ്ധപിതാവ് ലെയോ പാപ്പാ അംഗീകരിച്ചിരുന്നു.

ണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ 800-ാം വാർഷികമാണിത്. പരിശുദ്ധപിതാവ് ലെയോ പതിനാലാമൻ പാപ്പാ ആഗോള സഭയിൽ 2026 ജനുവരി 10-ാം തിയതി മുതൽ 2027 ജനുവരി 10-ാം തിയതി വരെ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ പുണ്യവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ കാലയളവിൽ സമ്പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള സുവർണ്ണാവസരം നല്കിയിരിക്കുന്നു. ക്രിസ്തുനാഥനോടുള്ള ആഴമായ സ്നേഹത്താൽ നിറഞ്ഞു ദാരിദ്ര്യാരൂപി ജീവിത വ്രതമാക്കിയ ഈ വിശുദ്ധൻ കാലാതീതമായി ഇന്നും മനുഷ്യഹൃദയങ്ങളിൽ ജ്വലിച്ചു നില്ക്കുന്നു.

ഒരു കൊച്ചു പെൺകുട്ടിക്ക്, ദൈവം കനിഞ്ഞരുളിയ ഭാഗ്യം കൊണ്ടു മാത്രം പരിശുദ്ധ പാപ്പായോട് ചേർന്ന് നിൽക്കാൻ കിട്ടിയ ഓർമ്മകളാണ്. കത്തീഡ്രൽ ഇടവകാംഗമായ അഡ്വ: ആന്റണി ബെനഡിക്ട് ആണ് അപൂർവ്വ ഭാഗ്യത്തിന്റെ ഈ ഓർമ്മകൾ പങ്കുവെച്ചത്.

പത്താം വയസ്സില്‍ മാന്‍ഡലിനുമായി റെക്കോര്‍ഡിങ് സ്റ്റുഡിയോയിലേക്ക് ചുവടുവച്ച്, ഒരിക്കലും മായാത്ത നിലാവിന്റെ ശോഭയുള്ള ഈണങ്ങള്‍ സമ്മാനിച്ച എസ്.പി. വെങ്കിടേഷ് ഓര്‍മയായി.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടിയാണ് ലത്തീന്‍ സഭയില്‍ സംഘാത ജനകീയ മുന്നേറ്റങ്ങള്‍ ഉണ്ടായത്. 1891 ല്‍ പള്ളിത്തോട് നസ്രാണി സമാജം, 1903 ല്‍ അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം, 1904 ല്‍ കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജന സഭ, 1914 ല്‍ വരാപ്പുഴ കാത്തലിക്ക് അസോസിയേഷന്‍ എന്നിങ്ങനെ വിവിധ സംഘടനകള്‍ സമുദായത്തിന്റെ മുന്നേറ്റത്തെ ഏറെ സഹായിച്ചിട്ടുണ്ട്. നിരവധി വ്യക്തികളും സംഘടനകളും പല കാലഘട്ടങ്ങളിലായി സമുദായത്തെ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പോരാടിയിട്ടുണ്ട്.

മറ്റ് മതസ്ഥരോട് അനുഭാവപൂര്‍വ്വം വര്‍ത്തിക്കുകയും മതാത്മക സമീപനം 800 വര്‍ഷങ്ങള്‍ക്ക്മുന്‍പ് സ്വീകരിക്കുകയും ചെയ്ത വിശുദ്ധനാണ് ഫ്രാന്‍സിസ്. മതത്തിന്റെ പേരില്‍ പരസ്പരം കുരുതികൊടുക്കുന്ന ടുണീഷ്യയിലും മൊറോക്കോയിലും സ്പെയിനിലും സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് ശിഷ്യന്മാരെ അയച്ചു. തന്റെ ക്ഷീണത്തിന്റെയും രോഗത്തിന്റെയും മധ്യേ സിറിയായിലും ഈജിപ്തിലും സമാധാനം സ്ഥാപിക്കാന്‍ യാത്രചെയ്തു. സ്വന്തം ജീവന്‍ അപകടപ്പെട്ടാലും കുഴപ്പമില്ല എന്ന് കരുതി മുഹമ്മദീയസുല്‍ത്താന്റെ അരികില്‍ സമാധാന സന്ദേശവുമായി എത്തി. മതങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലത്തെക്കാളും ഇക്കാലത്തും പ്രധാനമാണെന്ന് ഫ്രാന്‍സിസ് നമ്മെ ഓര്‍മിപ്പിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുഴക്കമാര്‍ന്ന ശബ്ദത്തിനുടമയായ അമിതാബ് ബച്ചന്‍ കേള്‍വിക്കാരെ ഒരു ആല്‍ബത്തിലെ പാട്ടുകള്‍ കേള്‍ക്കാന്‍ ക്ഷണിക്കുകയാണ്.
‘ജീവിതത്തിന്റെ ആരവങ്ങള്‍ക്കും രാഷ്ട്രീയത്തിലെ അരാജകത്വത്തിനും ബന്ധങ്ങളുടെ കറുപ്പിനും വെളുപ്പിനുമിടയില്‍ നഷ്ടപ്പെട്ടതിനും നേടിയതിനുമിടയില്‍ ഏകാന്തതയില്‍ അയാളിലെ കവി ഉണര്‍ന്നു.’