- മാമോഗ്രാം ക്യാൻസർ നിർണയ ക്യാമ്പ് നടത്തി
- വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി ‘ദിശ 2026:
- കുടുംബങ്ങൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്ത്
- ധന്യൻ തിയോഫിൻ മനുഷ്യസ്നേഹി : ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
- നാലാം ഫൊറോനാ സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമം
- അമ്മക്കൊരു സമ്മാനം
- കരുണയുടെ നീരുറവകൾ
- ‘മനസ്സിനൊരു കരുതൽ’ ഇനി ഇടവക തലങ്ങളിൽ
Browsing: History
ലിപികള്‍, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ പുരാതന ഈജിപ്ത്തുകാര്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്നും ലോകത്തിന് മാതൃകയാണ്.
ചരിത്രം വെറും പുസ്തകങ്ങളില്‍ എഴുതപ്പെട്ടതല്ല, അത് അനുഭവിച്ചവരുടെ ജീവിതത്തിലൂടെയാണ് ലോകം അറിയേണ്ടതെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.
ക്രൈസ്തവസഭയുടെ ആരംഭകാലം മുതലേ ശക്തമായ എതിര്‍പ്പുകളാണ് മറ്റു മതവിഭാഗക്കാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ധാരാളം പേര് രക്തസാക്ഷികളായി. മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച കാഴ്ചവച്ചുവെങ്കിലും ഭീഷണികള്‍ അപ്പോഴും തുടര്‍ന്നു. ഇസ്ലാം മതവിശ്വാസികളില്‍ നിന്നും യഹൂദരില്‍ നിന്നുമുള്ള പീഡനങ്ങളും അവഹേളനങ്ങളും ഈ ഘട്ടത്തിലും തുടര്‍ന്നു. എന്നു മാത്രമല്ല, ഭൂരിഭാഗം ക്രൈസ്തവരുണ്ടായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുടെ സമീപനവും സുഖകരമായിരുന്നില്ല.
കത്തോലിക്ക പ്രബോധനമനുസരിച്ച് മനുഷ്യരക്ഷയുടെ കേന്ദ്രസംഭവമാണ് യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍. സുവിശേഷങ്ങള്‍ കുരിശിന്റെ അഗാധമായ ആത്മീയ പ്രാധാന്യം നമുക്ക് പകര്ന്നുനല്കുമ്പോള്, ചരിത്രപരവും പുരാവസ്തുഗവേഷണപരവുമായ പഠനങ്ങള്‍ ക്രൂശീകരണത്തിന്റെ യഥാര്‍ത്ഥ ഭൗതികസാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു.
അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
വേറോനിക്കയുടെ തൂവാല വെറുമൊരു ചരിത്രരേഖയല്ല; അത് വിശ്വാസിയുടെ ഹൃദയത്തില്‍ പതിയേണ്ട ക്രിസ്തുവിന്റെ സ്നേഹചിത്രമാണ്. ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആത്മീയമായ കരുത്തും ദൈവാനുഭവവും നല്കുന്ന ഒന്നായി ഈ തിരുശേഷിപ്പ് ഇന്നും നിലനില്ക്കുന്നു.
ക്രൈസ്തവ പാരമ്പര്യത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് ‘വേറോനിക്കയുടെ തൂവാല’. കാല്‍വരിയിലേക്കുള്ള യാത്രമധ്യേ, രക്തവും വിയര്‍പ്പും പുരണ്ട യേശുവിന്റെ മുഖം തുടയ്ക്കാന്‍ വേറോനിക്ക എന്ന സ്ത്രീ തന്റെ തൂവാല നല്‍കിയെന്നും, ആ തുണിയില്‍ യേശുവിന്റെ മുഖഛായ അത്ഭുതകരമായി പതിഞ്ഞെന്നുമാണ് വിശ്വാസം.
പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനാണ് വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ (1581 – 1660). ‘കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്ന അദ്ദേഹം വിന്‍സെന്‍ഷ്യന്‍ സഭയും ഡോട്ടേഴ്സ് ഓഫ് ചാരിറ്റിയും സ്ഥാപിച്ചു. പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ക്രിസ്തുവിനെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.
പുറപ്പാട് 12: 18 -ല്‍ കല്‍പ്പിച്ചതുപോലെ, യഹൂദന്മാരും ക്രിസ്ത്യാനികളും പെസഹാ ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പങ്ങള്‍ കഴിക്കുന്നു. യഹൂദ വിശുദ്ധ ഗ്രന്ഥമായ തോറ പ്രകാരം , ‘ഏഴു ദിവസം നിങ്ങളുടെ വീടുകളില്‍ പുളിപ്പുള്ള മാവ് കാണരുത്: ആരെങ്കിലും പുളിപ്പുള്ളതു ഭക്ഷിച്ചാല്‍, ആ ആത്മാവിനെ പോലും, അവന് പരദേശിയായാലും നാട്ടില്‍ ജനിച്ചവനായാലും, ഇസ്രായേല്‍ സഭയില്‍ നിന്ന് ഛേദിച്ചുകളയും’ എന്ന് അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ ചരിത്രബോധവും ചരിത്രവിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ലത്തീന്‍ ഹയറാര്‍ക്കിയുടെ ആശംസകളോടെയും കേരള ലത്തീന്‍ സഭയുടെ (കെആര്‍എല്‍സിബിസി)അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ പൂര്‍ണ പിന്തുണയോടെയും 1992-ല്‍ മോണ്‍. അലക്സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ചതാണ് കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് (കെഎല്‍സിഎച്ച്എ).
സാമ്രാജ്യങ്ങളുടെ ശക്തി എത്ര ക്ഷണികമാണെന്നും, മനുഷ്യന്റെ തീരുമാനങ്ങള്‍ എത്ര ദൂരവ്യാപകമായ പാടുകള്‍ ചരിത്രത്തില്‍ കൊത്തിവെക്കുമെന്നുമാണ് അത് നമ്മോട് പറയാതെ പറയുന്നത്.കൊളോസിയം ഒരു അവശിഷ്ടമല്ല. അത് മനുഷ്യചരിത്രത്തിന്റെ കണ്ണാടിയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
