ബിഹാറിലെ വോട്ടർപട്ടിക : ആധാർ, റേഷൻകാർഡ്, വോട്ടർ കാർഡ് തിരിച്ചറിയൽ രേഖകളാക്കാം-സുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധന തെരഞ്ഞെടുപ്പു കമ്മീഷന് തുടരാമെന്ന് സുപ്രീംകോടതി.ഇടക്കാല സ്റ്റേയ്ക്കുവേണ്ടി ഹർജിക്കാർ വാദിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു കമ്മീഷൻറെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ അംഗീകരിച്ചാണ് വോട്ടർപട്ടികയുടെ പുനഃപരിശോധനയ്ക്കു സ്റ്റേ നൽകാതിരുന്നത്. സമഗ്ര പുനഃപരിശോധനയിൽ തിരിച്ചറിയൽ രേഖകളായി ആധാർ കാർഡ്, റേഷൻ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചു. ഇതോടെ വോട്ടേഴ്സ് ലൂയിസിൽ നിന്നും പാവപ്പെട്ട ജനങ്ങളെ ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിന് തിരിച്ചടിയായി . ബിഹാറിലെ വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയ്ക്കെതിരേ പത്തു
പ്രളയം : കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസത്തിന്നായി കേന്ദ്ര സർക്കാർ കേരളത്തിന് 153.20 കോടി അനുവദിച്ചു . അസം, മണിപ്പൂർ, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, കേരളം സംസ്ഥാനങ്ങൾക്കായി 1066. 80 കോടിയാണ് ആകെ അനുവദിച്ചിരിക്കുന്നത് . അസമിന് 375.60 കോടി, മണിപ്പൂരിന് 29.20 കോടി, മേഘാലയക്ക് 30.40 കോടി, മിസോറാമിന് 22.80 കോടി, ഉത്തരാഖണ്ഡിന് 455.60 കോടി വീതമാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമായാണ് അനുവദിച്ചത്.എല്ലാ സാഹചര്യങ്ങളിലും നരേന്ദ്രമോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് പ്രളയ ഫണ്ട് പ്രഖ്യാപനത്തിന് ശേഷം
മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ മകന് ജോലി,കുടുംബത്തിന് 10 ലക്ഷം
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും മകന് സർക്കാർ ജോലിയും സംസ്ഥാന സർക്കാർ നൽകും. വീടുനിർമ്മിച്ചു നൽകാനും തീരുമാനമായിട്ടുണ്ട് . മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ബിന്ദുവിന്റെ മകൻ നവനീതിന് ദേവസ്വം ബോർഡിലാണ് ജോലി നൽകുക. തിരുവിതാംകൂർ ദേവസ്വംബോർഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് കുടുംബത്തിനുള്ള സാമ്പത്തിക സഹായം നൽകുക. ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി
ക്രിസ്ത്യൻ പള്ളിയിലെ പ്രാർഥനയിൽപങ്കെടുത്തതിന് ജീവനക്കാരന് സസ്പെൻഷൻ
അമരാവതി: ക്രിസ്ത്യൻ പള്ളിയിലെ പ്രാർഥനയിൽപങ്കെടുത്തതിന് തിരുമല തിരുപ്പതിക്ഷേത്ര ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം അഡ്മിനിസ്ട്രേറ്റീവ് ബോഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എ. രാജശേഖർ ബാബുവിനെയാണ് പള്ളിയിലെ പ്രാർഥനയിൽ പങ്കെടുത്തതിന് സസ്പെൻഡ് ചെയ്തത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ പള്ളിയിൽ രാജശേഖർ പ്രാർഥന നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. എല്ലാ ഞായറാഴ്ചയും രാജശേഖർ പള്ളിയിൽ പോയിരുന്നുവെന്നും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിൽ ഏർപ്പെട്ടെന്നും ആരോപിച്ചാണ് സസ്പെൻഡ് ചെയ്തത്. അഹിന്ദു മത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിന്റെഭാഗമായാണ് സസ്പെൻഡ് ചെയ്തെന്നാണ്ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
ട്രേഡ്യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൽ രാജ്യം സ്തംഭിച്ചു
ന്യൂഡൽഹി :കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ്യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൽ രാജ്യം സ്തംഭിച്ചു . ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ഉൾപ്പെടെ 30 കോടിയിലധികം പേർ ദേശീയ പണിമുടക്കിന്റെ ഭാഗമായെന്ന് നേതാക്കൾ അവകാശപ്പെട്ടു . ദില്ലിയിൽ ജന്തർ മന്തറിലും രാജ്യതലസ്ഥാനത്തെ വ്യവസായ മേഖലകളിലും വൻ പ്രതിഷേധമാണുയർന്നത്.തൊഴിലാളികൾ, ജീവനക്കാർ, അസംഘടിത മേഖലയിലുളളവർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാ വിഭാഗവും അണിനിരന്നു . രാജ്യതലസ്ഥാനത്തെ സമരവേദിയായ ജന്തർ മന്ദർ 10 ഓളം ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ
ഗുജറാത്തില് പാലം തകര്ന്നു വീണു; ഒൻപത് പേര് മരിച്ചു…NEWS UPDATE
അഹമ്മദാബാദ്: പദ്ര താലൂക്കിലെ മുജ്പുറിന് സമീപം മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം തകർന്നു വീണു. ഒൻപത് പേർ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം. നാല് വാഹനങ്ങൾ മഹിസാഗർ നദിയിലേയ്ക്ക് വീണു. നദിയിൽ വീണ അഞ്ച് പേരെ രക്ഷപ്പെടുത്താനായി .സൂയിസൈഡ് പോയിന്റ് എന്ന രീതിയിൽ ഈ പാലം പ്രശസ്തമാണ്. പാലം തകർന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അൻക്ലേശ്വർ എന്നീ പ്രദേശങ്ങളുമായുള്ള ബന്ധം മുറിഞ്ഞു.രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയിൽ വീണിട്ടുണ്ട് . അപകടം നടക്കുമ്പോൾ
ഗുജറാത്തിൽ പാലം തകർന്ന് 9 മരണം
ഗുജറാത്ത്: ഗുജറാത്തിലെ ആനന്ദ് വഡോദര ഹൈവെയിലെ ഗംഭീര പാലം തകർന്ന് 9 പേർ മരിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഹൈവെ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പാലം തകർന്നു വാഹനങ്ങൾ നദിയിലേക്ക് വീണതാണ് കൂടുതൽ പേരുടെ മരണത്തിന് ഇടയാക്കിയതെന്നു ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാഘവി മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക് ദുരന്തം നിവാരണ സേനയെ അയച്ചിട്ടുണ്ട്. മരണ സംഖ്യ ഉയരാനും സാധ്യത ഉണ്ടെന്നു മന്ത്രി അറിയിച്ചു.
ദേശീയ പണിമുടക്ക് ആരംഭിച്ചു
25 കോടി തൊഴിലാളികൾ സമരത്തിൽ പങ്കു ചേരുന്നു എന്നാണ് സമരത്തെ അനുകൂലിക്കുന്ന യൂണിയൻ നേതാക്കൾ അറിയിക്കുക. ബാങ്കിംഗ്, പോസ്റ്റൽ, ഗതാഗത വാണിജ്യ മേഖലകളെ സമരം ബാധിക്കും.
ചെന്നൈയിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു
ചെന്നൈ : സ്കൂൾ വാനിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു . മരിച്ചതിൽ രണ്ട് വിദ്യാർഥികളാണെന്നാണ് ആദ്യ വിവരം. തമിഴ്നാട് ചെന്നൈയിലെ കടലൂരിലാണ് അപകടം. പത്ത് പേർക്കെങ്കിലും പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട് . ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറന്നിട്ട ലെവൽ ക്രോസിൽ ട്രെയിൻ സ്കൂൾ ബസിലിടിച്ചാണ് അപകടമുണ്ടായത് .അടച്ചിരുന്ന ലെവൽക്രോസ് സ്കൂൾ ബസ് ഡ്രൈവറുടെ നിർബന്ധത്തിനു വഴങ്ങി തുറന്നുകൊടുക്കുകയായിരുന്നു .ഗുരുതരമായ വീഴ്ച വരുത്തിയ ഗേറ്റ്
വരുന്നു -സിന്ദൂർ മാമ്പഴം !
ഡെറാഡൂൺ: സിന്ദൂർ മാമ്പഴം ! വികസിപ്പിച്ചെടുത്തത് ജി ബി പന്ത് കാർഷിക സർവകലാശാല. ഉത്തരാഖണ്ഡിലെ ഉദ്ദംനഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കാർഷിക സർവകലാശാലയാണ് ഇതിനു പിന്നിൽ. ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദര സൂചകമായി മാമ്പഴത്തിന് സിന്ദൂർ എന്ന് പേര് നൽകിയത് . രുചിയിലും ഗുണമേന്മയിലും മുൻപന്തിയിലാണ് സിന്ദൂർ. അധ്യാപകനായ ഡോ.എ.കെ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് മാമ്പഴം വികസിപ്പിച്ചത്.ശരത്കാലത്തിലാണ് മാമ്പഴം പാകമാകുന്നത്, ശൈത്യകാലത്തിൻ്റെ തുടക്കത്തിൽ. ഓഗസ്റ്റ് ആദ്യം അവസാനിക്കുന്ന ഈ മാമ്പഴം സാധാരണ മാമ്പഴ സീസണിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.