- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
‘സിനിമയിൽ അധികാരം കയ്യാളുന്ന പുരുഷന്മാർ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോൾ, തന്റെ ഉപദേഷ്ടാവ് തങ്ങളെ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ത്രീകളെ കേൾക്കാതെ പോകുന്നു’; തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ പറഞ്ഞു.
നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയെ വേട്ടയാടുന്നത് തുടർക്കഥയാകുന്നു. നിക്കരാഗ്വേയിലെ നാല് രൂപതകളിൽ വൈദികർക്കും ഡീക്കന്മാർക്കും പട്ട സ്വീകരണത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടാണ് പുതിയ നടപടി. ഈ രൂപതകളിൽ നിന്നു ബിഷപ്പുമാർ നാടുകടത്തപ്പെട്ടിരിന്നു. പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യയും സഹ പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും ആണ് ഭരണത്തിന് നേതൃത്വം നൽകുന്നത്.
പാപ്പയുടെ ദാനധർമ്മ വിഭാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്ന പേപ്പൽ അൽമോനർ സ്ഥാനത്തേക്ക്, അഗസ്റ്റീനിയൻ സഭംഗം കൂടിയായ ബിഷപ് ലൂയിസ് മരീൻ ദേ സാൻ മാർട്ടിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. പുതിയ നിയമനത്തിനൊപ്പം ആർച്ച്ബിഷപ് പദവിയിലേക്ക് അദ്ദേഹത്തെ പാപ്പാ ഉയർത്തി.
അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ2026 മാർച്ച് 3 4 തീയതികളിൽ പള്ളോട്ടിയൻ ആനിമേഷൻ സെൻറർ നാഗ്പൂരിൽ വച്ച് നടന്നു. മൂന്നാം തീയതി രാവിലെ ദിവ്യബലിയോട് കൂടി ആരംഭിച്ചു. നാഗ്പൂർ അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഏലിയാസ് ഗൊൺ സാൽവോസ് വി. ബലിക്ക് നേതൃത്വം കൊടുത്തു.
സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടി മലയോര ഗ്രാമത്തിന് അഭിമാനമായി മാറിയ വെള്ളറട നയനത്തിലെ നിധിൻ.ആർ. ഹെച്ചിന് ഒരു നാട് മുഴുവൻ അഭിനന്ദനങ്ങൾ അർപ്പിച്ചു
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ നരുവാമൂട് എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാരംഭിച്ച ശ്രീജയുടെ യാത്ര ഇന്ന് ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്ക് എത്തുകയാണ്. ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 57-ാം റാങ്കും കേരളത്തില്‍ ഒന്നാം സ്ഥാനവും നേടി ജെ.എസ്. ശ്രീജ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.
ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചിരുന്ന ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയെ (73), ക്രൊയേഷ്യയിലെ പുതിയ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയി പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പ നിയമിച്ചു. 2026 മാര്‍ച്ച് 13-ന് ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നു. 2021 മാര്‍ച്ച് 13 മുതല്‍ അദ്ദേഹം ഭാരത സഭയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. നിരവധി തവണ അദ്ദേഹം കേരളത്തിലുമെത്തിയിരുന്നു.
മാർച്ച് 8 ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അന്താരാഷ്ട്ര വനിതാ ദിനത്തിനാവുമായി ബന്ധപ്പെട്ട് വിവിധ മാർച്ചുകൾ നടന്നു. ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ കത്തോലിക്കാ പള്ളികളും പൊതു കെട്ടിടങ്ങളും നശിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തി. ഏറ്റവും കൂടുതൽ അക്രമം നടന്ന രാജ്യങ്ങളിലൊന്നാണ് മെക്സിക്കോ. രാജ്യ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ, കോൺസ്റ്റിറ്റ്യൂഷൻ പ്ലാസയിലുള്ള മെട്രോപൊളിറ്റൻ കത്തീഡ്രൽ പ്രതിഷേധക്കാർ ആക്രമിച്ചു.
എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച വൃക്ക ദിനാചരണം എറണാകുളം ആശിർഭവൻ ഡയറക്ടർ റവ. ഡോ. വിൻസെൻ്റ് വാരിയത്ത് ഉദ്ഘാടനം ചെയ്യുന്നു. നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ, ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ഡോ. പുന്നൂസ് തോമസ് പതുവീട്ടിൽ എന്നിവർ സമീപം.
കെ സി വൈ എം സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് ഗാന്ധിനഗർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. കെ.സി.വൈ.എം ഗാന്ധിനഗർ യൂണിറ്റ് വൈസ് പ്രസിഡണ്ട് കുമാരി അനിൽഡ മരിയ അധ്യക്ഷതവഹിച്ചു. ഗാന്ധിനഗർ സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് പ്രീസ്റ്റ് ഇൻ ചാർജ് റവ. ഫാ. നിബിൻ കുര്യാക്കോസ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
