നയം വ്യക്തമാക്കുന്നു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസുമായുള്ള അഭിമുഖം

വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയിൽ നിന്നും നൽകിയ കല്പനകളിൽ, കേരളത്തിൽ നിന്നുമുള്ള കപ്പൂച്ചിൻ സന്യാസി ദൈവദാസൻ തെയോഫിൻ ഉൾപ്പെടെ മൂന്നു പേരെ ധന്യരുടെ പദവിയിലേക്കും, രണ്ടു പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉൾപ്പെടുത്തുവാൻ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകി

Read More

തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.

ചങ്ങനാശേരി അതിരൂപതാംഗവും, മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും, ലെയോ പതിനാലാമൻ പാപ്പ ഷെവലിയർ പദവി നൽകി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ അനുശോചനം അറിയിച്ചു.

വിഭൂതിയിലൂടെ വലിയ നോമ്പിലേക്ക് പ്രവേശിച്ച ക്രൈസ്തവർക്ക് സന്ദേശവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ധ്യാനിക്കാൻ നോമ്പ് പ്രയോജനപ്പെടുത്തണമെന്നും, അനുതാപത്തിന്റെയും ധ്യാനത്തിന്റെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവിന്റെയും പുണ്യകാലമാണെന്നും, വിഭൂതി ദിനത്തിൽ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് കുറിച്ചു.

യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (YCS/YSM) ഗോവ മേഖലാ ഫൈനൽ മീറ്റിനായി ഓൾഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വൽ റിന്യൂവൽ സെന്ററിൽ 300-ലധികം വിദ്യാർത്ഥികൾ ഒത്തുകൂടി. യുവാക്കൾക്കിടയിൽ സമത്വം, കൂട്ടായ്‌മ, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്കുള്ള കൂട്ടായ ആഹ്വാനമായി സംഗമം.

സെന്റ് വിന്‍സെന്റ് ഡി പോള്‍ വരാപ്പുഴ അതിരൂപത സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മതം മാറ്റ നിയമങ്ങൾ റദ്ദാക്കണമെന്ന് സിബിസിഐ

അവകാശ ലംഘനമെന്ന് ആരോപണം

EDITORIAL

ബംഗാളി സംസാരിക്കുന്ന അസമിലെ മുസ്ലിം സമൂഹത്തെ ‘മിയാ’ എന്നു നിന്ദ്യരൂപത്തില്‍ വിളിച്ചാക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും, ഭീതിയുടെയും അക്രമത്തിന്റെയും, വിവേചനത്തിന്റെയും അനീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വികൃതമായ മുഖം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റവും ആപല്‍ക്കരമായ രാക്ഷസീയ ഭാവം പകര്‍ന്നാടുകയാണ്.
തിന്‍സുകിയായിലെ ഡിഗ്ബോയിയില്‍ രണ്ടാഴ്ച മുന്‍പ് ഒരു പൊതുപരിപാ

OBITUARY

PAKSHAM

മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും മതം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് മടങ്ങിവന്ന കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ശീതയുദ്ധാനന്തര ലോകക്രമത്തില്‍, ഐഡന്റിറ്റി രാഷ്ട്രീയം ശക്തിപ്പെട്ടപ്പോള്‍, മതപരമായ ചിഹ്നങ്ങളും നറേറ്റീവുകളും രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ തുടങ്ങി.

24 ന്യൂസ് എന്ന പ്രമുഖ ചാനലില്‍ മുന്‍നിര മാധ്യമ പ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം, കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഏറ്റവും മോശമായ ഭാഷയില്‍ വിചാരണ ചെയ്യപ്പെടുന്നു.

നവ മാധ്യമങ്ങളില്‍ കഴിഞ്ഞവാരം പ്രചാരം നേടിയ വീഡിയോയാണ് ഒരു ദേശീയ നേതാവിന്റെ പാത്രം കഴുകല്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം സ്വയം കഴുകി വെച്ചത്. സഖാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറഞ്ഞാടി. ‘തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഷോ ‘ ആണെന്ന് പ്രതികൂലികളും, സഖാവ് മുന്‍പേ തന്നെ സ്വയം പാത്രം കഴുകുന്നുണ്ടെന്ന് അനുകൂലികളും വാദിച്ചു. വീട്ടിലും പാര്‍ട്ടി പരിപാടികളിലും തന്റെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാറുണ്ട് എന്ന് സഖാവിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സാമൂഹ്യസാംസ്‌കാരിക പരിവര്‍ത്തനങ്ങളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയയുടെ അതിവേഗ വളര്‍ച്ച. ആശയവിനിമയത്തിന്റെ പരമ്പരാഗത മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവയെ മറികടന്ന്, സോഷ്യല്‍ മീഡിയ ഇന്ന് വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തിലും സാമൂഹിക ബോധ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

CHURCH

വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയിൽ നിന്നും നൽകിയ കല്പനകളിൽ, കേരളത്തിൽ നിന്നുമുള്ള കപ്പൂച്ചിൻ സന്യാസി ദൈവദാസൻ തെയോഫിൻ ഉൾപ്പെടെ മൂന്നു പേരെ ധന്യരുടെ പദവിയിലേക്കും, രണ്ടു പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉൾപ്പെടുത്തുവാൻ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകി

ടൈറ്റാനിക്കില്‍ അവസാനമായി കേട്ട സംഗീതം ‘നിയറര്‍ മൈ ഗോഡ് ടു തീ’ (‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേ’)എന്നു തുടങ്ങുന്ന പ്രശസ്തമായ സ്തുതിഗീതമാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ദൈവത്തോടു ചേരുന്നതിനെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്.വയലിനിസ്റ്റുമാരായ വാലസ് ഹാര്‍ട്‌ലി(ബാന്‍ഡ് ലീഡര്‍), ജോണ്‍ ലോ ഹ്യൂം, ജോര്‍ജ് ക്രിന്‍സ്, ചെല്ലോ വാദകരായ ജോണ്‍ വെസ്ലി, റോജര്‍ ബ്രിക്കോ, പേഴ്‌സി ടെയ്‌ലര്‍, പിയാനിസ്റ്റ് തിയോഡോര്‍ ബ്രെയ്ലി, ബാസിസ്റ്റ് ജോണ്‍ ക്ലാര്‍ക് എന്നിവരാണ് മരണത്തിലേക്ക് പോകുന്ന സഹയാത്രികരെ ദൈവത്തിന്റെ സംഗീതം കേള്‍പ്പിച്ചു യാത്രയാക്കിയത്.

Read More

ജെയിംസ് അഗസ്റ്റിൻ ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം നാഥൻ കൊതിക്കും സ്വഭാവം ക്ഷമിക്കുന്ന സ്നേഹം സ്വർഗീയദാനം മന്നിൽ…

രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാത്രം അല്ല, അവരുടെ വേദനകളില്‍ പങ്കുചേരുകയും സമരിയാക്കാരനെപ്പോലെ അപരന്റെ മുറിവുകള്‍ക്ക് എണ്ണ പുരട്ടുകയും ചെയ്യുന്നതിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യമെന്നും ഈ ദൈവദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ‘ലോക രോഗീദിനം’ പ്രസക്തമാകുന്നതെന്നും ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.

വത്തിക്കാനിൽ നിന്നുള്ള വിശ്വാസപ്രബോധനസംബന്ധ മന്ത്രാലയം പരിശുദ്ധ കന്യകമറിയത്തെക്കുറിച്ച് ഒരു പ്രബോധനം പുറപ്പെടുവിച്ചു: മാതർ പോപുലി ഫിഡെലിസ് എ ഡോക്ട്രിനൽ നോട്ട്:
”ഓൺ സം മേരിയൻ ടൈറ്റിൽസ് റിഗാർഡിംഗ് മേരീസ് കോ-ഓപ്പറേഷൻ ഇൻ ദ വർക്ക് ഓഫ് സാൽവേഷൻ” ‘ (വിശ്വസ്തജനത്തിന്റെ മാതാവ്: രക്ഷാകരപ്രവൃത്തിയിൽ മറിയത്തിന്റെ സഹകരണം സംബന്ധിച്ച ചില നാമങ്ങളെക്കറിച്ചുള്ള ഒരു പ്രബോധനക്കുറിപ്പ്) (എംപിഎഫ് എന്ന് തുടർന്ന്). ഈ കുറിപ്പ് 2025 ഒക്ടോബർ ഏഴാം തീയതി പരിശുദ്ധപിതാവ് ലെയോ പാപ്പാ അംഗീകരിച്ചിരുന്നു.

BOOKS

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കോളജ് വിദ്യാര്‍ഥി ജീവിതത്തിലെ അതിദാരിദ്ര്യത്തിന്റെയും അരിഷ്ടതകളുടെയും നേരനുഭവങ്ങള്‍, കെ. ഡിസ്‌ക് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളോട് വൈകാരികമായി പങ്ക് വെച്ച് ചൂടാറും മുമ്പ് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സഖാവ് സി. ദിവാകരന്‍ വെളിപ്പെടുത്തിയ, പിണറായിക്ക് ഭക്ഷണത്തോടുള്ള അതിരറ്റ താല്‍പ്പര്യത്തിന്റെ സാക്ഷ്യം വിവാദമായി.

Read More

മുന്‍ വിപ്ലവകാരിയും ഹൃസ്വകാലം സുവിശേഷ പ്രവര്‍ത്തകനുമായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. പണ്ട് ഏതാനും തലമുറകളെ ഗ്രസിച്ച ഉന്മൂലനരാഷ്ട്രിയ സിദ്ധാന്ത ചരിത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റീഫനും ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഈ ആത്മകഥ പരിശോധിച്ചാല്‍ വ്യക്തമാകും.

പുസ്തകം / ബോബന്‍ വരാപ്പുഴ മരുപ്രദേശത്തെ പുല്‍പ്പുറങ്ങള്‍സമൃദ്ധി ചൊരിഞ്ഞു. (സങ്കീര്‍ത്തനം – 65:12 ) അസ്സീസിയിലെ ഫ്രാന്‍സീസും വരാപ്പുഴയിലെ മദര്‍ ഏലീശ്വയും ഒന്നിനും മുട്ടില്ലാത്ത സമ്പന്നതയുടെ ഗൃഹങ്ങളിലാണ്…

MOVIES

നോമ്പുകാല സംയുക്ത സന്ദേശവുമായി ഹോളിവുഡ് നടന്മാരായ മാർക്ക് വാൽബർഗും ജോനാഥൻ റൂമിയും. നവമാധ്യമങ്ങളിൽ, വിഭൂതി ബുധനാഴ്ച നെറ്റിയിൽ കുരിശ് വരച്ചുള്ള ഇരുവരുടെയും ഒരുമിച്ചുള്ള വീഡിയോ സഹിതമാണ് താരങ്ങൾ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്

Read More

ബൈബിളിലെ വെളിപാട് പുസ്തകത്തെ ആസ്പദമാക്കി സംവിധായകന്‍ സൈമണ്‍ ഡെലാക്രെ നിര്‍മിച്ച ‘ദി അപ്പോക്കാലിപ്‌സ് ഓഫ് സെന്റ് ജോണ്‍’ എന്ന ചിത്രം യുഎസിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബൈബിളിലെ അവസാന പുസ്തകമായ വെളിപാടിന്റെ സന്ദേശം അത്യാധുനിക ദൃശ്യവിസ്മയങ്ങളിലൂടെയും ചരിത്രപരമായ ഉള്‍ക്കാഴ്ചകളിലൂടെയും വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ സൈമണ്‍ ഡെലാക്രെ.

റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘കൂടോത്രം’ സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവാച്ചനെ’ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കാൻ അണിയറപ്രവർത്തകർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നു

ഫ്രഞ്ച് സംവിധായകനും നടനും എഴുത്തുകാരനുമായ ‘Oliver Laxe’ 2025ല്‍ ഒരുക്കിയ സിനിമയാണ് ‘സിറാത്ത്’. ഓസ്‌കാര്‍ പുരസ്‌കാരങ്ങളും, നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ അവാര്‍ഡുകളും ഇതിനകം ലഭിച്ചു കഴിഞ്ഞു ഈ ചിത്രത്തിന്. മുന്‍ ജീവിതത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം ജിപ്‌സി ഗ്രൂപ്പിനൊപ്പം യാത്ര ചെയ്യുന്ന ശാന്തനും മധ്യവയസ്‌കനുമായ ഒരു മനുഷ്യനെ ആഖ്യാനം പിന്തുടരുന്നു.

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (NIDS) യുടെ 30-ാം വാർഷികം നിഡ്സോത്സവ് – 2026* 2026 ഫെബ്രുവരി 19 വ്യാഴാഴ്ച രാവിലെ 09.30 ന് ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ വെരി റവ.ഫാ. ക്രിസ്റ്റഫർ യശയ്യ അദ്ധ്യക്ഷത വഹിച്ച വാർഷിക ഉദ്ഘാടന സമ്മേളനം നിഡ്സ് പ്രസിഡൻ്റും നെയ്യാറ്റിൻകര രൂപത വികാരി ജനറലുമായ വെരി റവ.മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു.

Read More

ക്രൈസ്തവരുടെ വലിയ നോമ്പാചരണത്തിന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നു രാവിലെ കണ്ണൂർ രൂപതയിലെ വൈദിക കൂട്ടായ്മ കുരിശിന്റെ വഴി നടത്തി. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, സഹാ യ മെത്രാൻ ഡോ.ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈദികർ കുരിശിന്റെ വഴി നടത്തിയത്.

കോവിൽത്തോട്ടം സെൻറ് ആൻഡ്രൂസ് ഇടവക ദേവാലയത്തിലെ മേക്കാട് കൈകെട്ടിയ ഈശോയുടെ കുരിശ്ശടി തിരുനാളിന്റെ ഭാഗമായി മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു. വിവിധ മത ആദ്ധ്യാത്മിക നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും ചേർന്ന് കൽവിളക്കിൽ മതസൗഹാർദ ദീപം തെളിയിച്ചു. “സമഗ്ര വിമോചനത്തിനായി സാർവ്വത്രിക സാഹോദര്യം” എന്നതായിരുന്നു ഈ വർഷത്തെ സംഗമത്തിൻ്റെ ആത്മീയ ദർശനം.

എറണാകുളം ലൂർദ് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലബോറട്ടറി ഗുണനിലവാര മാനദണ്ഡങ്ങളിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ISO 15189:2022 ഇന്റർനാഷണൽ ലീഡ് ഓഡിറ്റർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു

Read More

കെ.സി.വൈ.എം (KCYM) ലാറ്റിൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിലൂടെ കടന്നുപോകുന്ന ‘അനുഗ്രഹ വഴിയേ’ തിരുശേഷിപ്പ് പ്രയാണം 2026 ഫെബ്രുവരി 22 ഞായറാഴ്ച 2 മണിക്കു നെയ്യാറ്റിൻകര രൂപതയിലെ നെടുമങ്ങാട് ക്രിസ്തുരാജ ഫൊറോന ദൈവാലയത്തിൽ സമാപിക്കുന്നു.

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരില്‍ ചരിത്രബോധവും ചരിത്രവിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള ലത്തീന്‍ ഹയറാര്‍ക്കിയുടെ ആശംസകളോടെയും കേരള ലത്തീന്‍ സഭയുടെ (കെആര്‍എല്‍സിബിസി)അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ പൂര്‍ണ പിന്തുണയോടെയും 1992-ല്‍ മോണ്‍. അലക്‌സാണ്ടര്‍ വടക്കുംതലയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ചതാണ് കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ (കെഎല്‍സിഎച്ച്എ).

വോളിബോള്‍ എന്ന കളിയില്‍ ഉയരം ഒരു അനിവാര്യ ഘടകമായി കണക്കാക്കപ്പെടുന്നു. നെറ്റിനു മുകളില്‍ ചാടി പന്ത് മറുകോര്‍ട്ടിലേക്ക് അടിച്ചിരുത്താന്‍, പ്രതിരോധഭിത്തികളെ മറികടക്കാന്‍, ശരീരഘടനയെന്ന ആയുധം അനിവാര്യമാണെന്ന ധാരണ കളിയുലകത്ത് പതിഞ്ഞതാണ്. എന്നാല്‍ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ഒരു പെണ്‍കുട്ടി ആ പാരമ്പര്യവിശ്വാസത്തെ തന്റെ പവര്‍ അറ്റാക്കുകളാലും ജംപ് സര്‍വീസുകളാലും ചോദ്യം ചെയ്തപ്പോള്‍, ഇന്ത്യന്‍ വനിതാ വോളിബോളിന് ഒരു പുതിയ മുഖമുദ്ര ലഭിച്ചു. ആ പേര് അനു ജേക്കബ്.

Read More

ബംഗാളി സംസാരിക്കുന്ന അസമിലെ മുസ്ലിം സമൂഹത്തെ ‘മിയാ’ എന്നു നിന്ദ്യരൂപത്തില്‍ വിളിച്ചാക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും, ഭീതിയുടെയും അക്രമത്തിന്റെയും, വിവേചനത്തിന്റെയും അനീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വികൃതമായ മുഖം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റവും ആപല്‍ക്കരമായ രാക്ഷസീയ ഭാവം പകര്‍ന്നാടുകയാണ്.
തിന്‍സുകിയായിലെ ഡിഗ്ബോയിയില്‍ രണ്ടാഴ്ച മുന്‍പ് ഒരു പൊതുപരിപാ

ഛത്തീസ്ഗഡിൽ ഗോത്രവർഗത്തിൽപ്പെട്ട ക്രൈസ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച സ്ഥലത്തുനിന്നു ഗ്രാമത്തിനു പുറത്തുകൊണ്ടു പോയി മറവുചെയ്യുന്നതിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടിസയച്ചു. മറ്റൊരു വിഭാഗം ബലപ്രയോഗത്തിലൂടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കരുതെന്നു ജഡ്ജിമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുൾപ്പെട്ട ബെഞ്ച് ഇടക്കാല വിധിയിൽ നിർദേശിച്ചു.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!