അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

രാവിലെ 10.10-ന് ഇറ്റലിയുടെ ഈത്ത എയർവെയ്‌സിന്റെ വിമാനത്തിൽ, 4.014 കിലോമീറ്ററുകൾ അകലെയുള്ള കാമറൂണിലെ യൗന്തേയിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യൗന്തേയിലെ യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയത്.

അടിമത്തത്തിന്റെ തിരഞ്ഞെടുപ്പ്

മണ്ടത്തരങ്ങളുടെ സാമൂഹിക പ്രതിഭാസത്തെക്കുറിച്ചു തിരിച്ചറിയാൻ വൈകിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മെ വിധിക്കുന്നത് അടിമത്തത്തിലേക്കായിരിക്കും

EDITORIAL

കോണ്‍ഗ്രസിനെ തുടച്ചുനീക്കിയാലേ ഒരു ഹിന്ദു രാഷ് ട്രം സ്ഥാപിക്കാന്‍ കഴിയൂ എന്ന വിശ്വാസം മോദിക്കുണ്ട്. കേരളത്തിലെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യമൂല്യങ്ങളും മതേതരത്വവും ന്യൂനപക്ഷ അവകാശങ്ങളും സാമൂഹ്യനീതിയും സംരക്ഷിക്കാനുള്ള രാഷ് ട്രീയ ഉത്തരവാദിത്വവുമാണെന്ന് ഓര്‍ക്കുക. ദേശീയ രാഷ് ട്രീയത്തിന് വലിയ സന്ദേശം നല്‍കും ഇവിടത്തെ ജനവിധി.

OBITUARY

PAKSHAM

എണ്‍പതുകളുടെ തുടക്കത്തില്‍ രണ്ടു മൂന്നു തവണ കടല്‍ കയറ്റം വന്നതിന്റെ ഓര്‍മ്മയുണ്ട്. ചെല്ലാനം ദേശത്തിന്റെ കടല്‍ കയറ്റ ദുരിതം യൂട്യൂബിലും വാട്‌സാപ്പിലും വൈറല്‍ നറേറ്റീവ്‌സ് ആകുന്ന പുതു കാലത്തെപ്പറ്റിയല്ല പറയുന്നത്. പഴയ കാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളുടെ ആല്‍ബത്തെപ്പറ്റിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് തീവ്രതയും അവയിലെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചയും ഏറും

വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം.

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?

കായിക ലഹരിയുടെ ഉന്മാദത്താല്‍ കനകം വിളയിച്ച ഒരു ഇടവക വൈദികനെ കുറിച്ചാണ്. ‘കളി മൈതാനത്ത് വിയര്‍പ്പൊഴുക്കുന്ന യുവത്വം വഴിതെറ്റില്ല’ എന്ന ഉത്തമ വിശ്വാസത്തില്‍, നമ്മുടെ കുട്ടികള്‍ ആരോഗ്യവാന്മാരായി വളരണം, ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്ന ദര്‍ശനത്തില്‍ ഒരു നാടിന്റെ യുവതയെ പള്ളിമുറ്റത്ത് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഈ വൈദികന്‍.

മിന്നല്‍വേഗത്തില്‍ ഒരു കഥയുണ്ടാകുന്നതും തലക്കെട്ടുണ്ടാകുന്നതും ഇങ്ങനെയാണ്: മിന്നലേറ്റ മുരളി, മാജിക് ശേഷിയുള്ള മുരളിയായി മാറിയ ബേസില്‍ ജോസഫ് ചിത്രം പോലെയാണ് ഈ പെരുമാറ്റത്തിലുള്ളത്. ‘മലബാര്‍മിസ്റ്ററി’ പെട്ടെന്ന് ‘മിന്നല്‍ മാജിക്ക്’ ആകുന്നു. പുതിയ ബ്രാന്‍ഡ് ഇല്ലാതെ, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഒരു ബ്രാന്‍ഡ് നിര്‍മിക്കാതെ, നാട്ടുകാര്‍ ആകെ നാണക്കേടില്‍ ആണ്ടു കിടക്കുകയായിരുന്നല്ലോ!

CHURCH

1985 ലും 1995 ലും ജോൺ പോൾ രണ്ടാമനും 2009 ൽ ബെനഡിക്റ്റ് പതിനാറാമനും ശേഷം ലിയോ പതിനാലാമൻ പാപ്പാ, കാമറൂൺ മണ്ണിൽ കാലുകൾ കുത്തിയപ്പോൾ, സമാധാനത്തിന്റെ ദൂതൻ എന്ന നിലയിലാണ്, അദ്ദേഹത്ത ജനങ്ങൾ വരവേറ്റത്. ഭിന്നതകളും പിരിമുറുക്കങ്ങളും മറികടക്കാനുള്ള രാജ്യത്തിന്റെ യഥാർത്ഥ ആഗ്രഹത്തിന്റെ അടയാളമായി പാപ്പായെ വരവേറ്റുകൊണ്ട്, വഴിയോരങ്ങളിലും, പ്രധാന കവലകളിലും ഉയർന്ന ബാനറുകളും മറ്റും, സമാധാനത്തിനായുള്ള സാധാരണക്കാരായ ജനതയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.

സംഗീതസംവിധായകൻ,ബൈബിൾ പണ്ഡിതൻ,ഗ്രന്ഥകാരൻ,അധ്യാപകൻ,പ്രസംഗകൻ എന്നീ നിലകളിലെല്ലാം ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു 2026 ഏപ്രിൽ 2-നു അന്തരിച്ച റവ.ഡോ.ജസ്റ്റിൻ പനക്കൽ.

Read More

ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.

അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം

BOOKS

കസാന്‍ദ്‌സാക്കിസിന്റെ അനശ്വര കഥാപാത്രമായ ‘സോര്‍ബ’യെപ്പോലെ ജീവിതത്തെ ഒരു ലഹരിയായും വലിയൊരു ദര്‍ശനമായും കണ്ട മനുഷ്യനായിരുന്നു ഷെല്‍വി. സുഹൃത്തായ കൊച്ചുബാവ, പ്രസിദ്ധീകരണത്തിന് ‘വൃദ്ധസദനം’ തരാതിരുന്നപ്പോഴുണ്ടായ ഷെല്‍വിയുടെ ആത്മസംഘര്‍ഷം ബെന്യാമിന്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ നിന്ന് ഷെല്‍വിയെ നമുക്ക് മനസിലാക്കാം.

Read More

ജെന്‍സന്‍ സി. ജോസ് തുര്‍ക്കിഷ് സാഹിത്യത്തെ ലോകവേദിയില്‍ അടയാളപ്പെടുത്തിയ നോബല്‍ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് ‘നൈറ്റ്സ് ഓഫ് പ്ലേഗ്’. ‘പ്ലേഗിന്റെ രാത്രികള്‍’ എന്ന…

നോൺ ഫിക്ഷൻ വിഭാഗത്തിൽ 2026 ലെ ഇന്ത്യൻ സാഹിത്യ അവാർഡ് ഡോ. മേരിദാസ് കല്ലൂരിന്റെ “ദേവാസ് തി’ന് . ആചാരങ്ങളും വിശ്വാസവും കലയും ഇഴചേർന്ന കേരളത്തിന്റെ ഊർജസ്വലമായ സാംസ്കാരിക ഭൂപ്രകൃതിയിൽ തദ്ദേശീയ പാരമ്പര്യങ്ങളെ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഡോ. മേരിദാസിന്റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് അവാർഡ് വിലയിരുത്തി

MOVIES

അടിമത്തത്തിന്റെ ചരിത്രം ലോകമനുഷ്യരാശിയുടെ നൈതിക പരാജയങ്ങളില്‍ ഏറ്റവും ഇരുണ്ട അധ്യായമാണ്. ആ ഇരുണ്ട ചരിത്രത്തെ അത്യന്തം സത്യസന്ധമായും, ക്രൂരമായ യാഥാര്‍ത്ഥ്യബോധത്തോടെയും, വികാരാത്മക ലാളിത്യത്തോടെയും സിനിമയില്‍ പകര്‍ത്തിയ കൃതി തന്നെയാണ് 2013ല്‍ റിലീസ് ചെയ്ത 12 ഇയേഴ്‌സ് എ സ്ലേവ്.  1853ല്‍ പ്രസിദ്ധീകരിച്ച സോളമണ്‍ നോര്‍ത്തപ്പിന്റെ ആത്മകഥയെ ആസ്പദമാക്കിയ ഈ ചിത്രം, സ്റ്റീവ് മക്ക്വീന്‍ സംവിധാനം ചെയ്തു. ചരിത്രത്തെ സിനിമയാക്കുന്നതിലുപരി, ചരിത്രത്തിന്റെ മുറിവുകളെ ഇന്നത്തെ സാഹചര്യത്തില്‍ വീണ്ടും തുറന്നുകാണിക്കുന്നു എന്നതാണ് പ്രത്യേകത.

Read More

പുതിയനിയമത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ലോകപ്രശസ്ത സീരീസ് ‘ദ ചോസൺ’ന്റെ ആറാമത്തെ സീസൺ നവംബർ 15ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ. ‘ആമസോൺ പ്രൈം’ വീഡിയോയിലൂടെയാണ് പരമ്പര റിലീസ് ചെയ്യുകയെന്ന് 5&2 സ്റ്റുഡിയോയും പ്രൈമും ഏപ്രിൽ 3ന് പ്രഖ്യാപിച്ചു.

ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്‌കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.

ശാക്തീകരണം അവസരങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. സ്ഥാപനങ്ങൾ വൈകല്യത്തിന് പകരം കഴിവ് കാണാൻ തയ്യാറാവുമ്പോൾ, അവ വിദ്യാഭ്യാസം നൽകുന്നതിനേക്കാൾ കൂടുതൽ ചെയ്യുന്നു – അവ വിധിയെ പോലും മാറ്റിയെടുക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ 100% കാഴ്ച വൈകല്യമുള്ള ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായി മാറിയ ഒരു യുവതിയെക്കുറിച്ചുള്ള കഥ മാത്രമല്ല എൻ.എൽ. ബെനോ സെഫിന്റെ കഥ.

Read More

KLCA ഓച്ചന്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ 4 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ശാരീരികവും മാനസികവും കായികവുമായ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി Kids Athletics Summer Coaching Camp – 26, Session -3 ഓച്ചന്തുരുത്ത് നിത്യസഹായ മാത ഇടവക സഹവികാരി ബഹുമാനപ്പെട്ട ഫാ. മിഥുൻ പോൾ നിത്യസഹായമാതാ ദേവായ മുറ്റത്ത് ഉത്ഘാടനം ചെയ്തു.

ഇന്ത്യയിലെ രൂപതാ വൈദികരുടെ കോൺഫറൻസിന്റെ (CDPI) വാർഷിക സമ്മേളനനം ഗോവ ആർച്ച്‌ഡയോസീസിന്റെ റിനുവൽ സെന്ററിൽ നടന്നു. കാർഡിനാൾ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്ത

ബിഷപ്പ് മത്യാസ് കാപ്പിൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച പുനലൂർ രൂപതയുടെ പ്രഥമ ബിഷപ്പ് ഡോ. മത്യാസ് കപ്പിൽ അ അനുസ്മരണ പ്രഭാഷണ സമ്മേളനം മോൺ. ഫെർഡിനാൻഡ് കായാവിൽ ഉദ്ഘാടനം ചെയ്യുന്നു. ഫാദർ ലാസർ എസ്. പട്ടകടവ്, സമിതി പ്രസിഡൻറ് നെൽസൺ പൊലി ക്കാർപ്, ബിഷപ്പ് ജനറൽ സെക്രട്ടറി പ്രൊഫ. സ്റ്റാലിൻ കാപ്പിൽ, ട്രഷറർ ഫ്രാൻസിസ് സേവ്യർ, വൈസ് പ്രസിഡന്റ്‌ അൽഫോൻസ് ഫിലിപ്പ്, സെക്രട്ടറി
പ്രസന്ന പി. എൽ, കേരളടൈംസ് അൽഫോൺസ്എന്നിവർ സമീപം

Read More

ലിയോ പതിനാലാമൻ പാപ്പയുടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള ആദ്യ അപ്പസ്തോലിക സന്ദർശനം ഏപ്രിൽ 13 മുതൽ 23 വരെ നടക്കും. പരിശുദ്ധ പിതാവ് നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും ദൈർഘ്യമേറിയതായ ഈ സന്ദർശനം, അൾജീരിയ, കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളിലേക്കാണ് ക്രമീകരിച്ചിരിക്കുന്നത്.

Read More

KRLCBC വനിതാകമ്മീഷൻ എട്ടാമത് സംസ്ഥാന സമ്മേളനം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ 11.04.2026ന് സമുചിതമായി ആഘോഷിക്കുകയുണ്ടായി. വരാപ്പുഴ അതി രൂപതാ സഹായ ബിഷപ്പ് ആന്റണി വാലുങ്കൽ ഉത്ഘാടനം നിർവഹിച്ചു. സ്ത്രീയെയും പുരുഷനെയും ദൈവം തുല്യരായി സൃഷ്ടിച്ചു… കായിക ബലവും ഇച്ഛാശക്തിയും വേണ്ട വിധത്തിൽ ഉപയോഗിച്ച് മുഖ്യധാരയിലേക്ക് വരാൻ കൂട്ടായ യത്നംആവശ്യമാണെന്ന് പിതാവ് ആഹ്വാനം ചെയ്തു.

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കർമപരിപാടി രൂപീകരണത്തിനും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അവലോകനത്തിനു മായി ഏപ്രിൽ 15ന് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി എറണാകുളത്ത്  യോഗം ചേരും.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!