നയം വ്യക്തമാക്കുന്നു

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് അഡ്വ. ഷെറി. ജെ. തോമസുമായുള്ള അഭിമുഖം

ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ മുൻ ആർച്ച് ബിഷപ്പും വത്തിക്കാനിലെ നിർണ്ണായകമായ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ പോളികാർപോ പെങ്കോ വിടവാങ്ങി. 81 വയസ്സായിരിന്നു. മൃതസംസ്കാരം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ദാർ എസ് സലാമിലെ പുഗു തീർത്ഥാടന കേന്ദ്രത്തിൽ നടക്കും.

Read More

കേരള റീജിയൻ ഡയറക്ടർമാരുടെ യോഗം 2026 ഫെബ്രുവരി 24 ന് എറണാകുളത്തെ ആശിർഭവൻ പാസ്റ്ററൽ സെന്ററിൽ വിളിച്ചുചേർത്തു. ദേശീയ, പ്രാദേശിക അജപാലന ധൗത്യങ്ങളിൽ, പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ശുശ്രൂഷയുടെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനായി പ്രാദേശിക നേതാക്കളും ദേശീയ പ്രതിനിധികളും ഒത്തുചേർന്നു.

രാജ്യത്തെ ക്രൈസ്‌തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി നൽകുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. സിറോമലബാർ സഭാ ആസ്ഥാന കാര്യാലയമായ മൗണ്ട് സെയ്ന്റ് തോമസിലെത്തി മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂറോപ്പിൽ ക്രൈസ്തവ വിരുദ്ധത ചെറുക്കുന്നതിന് കോർഡിനേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു യൂറോപ്യൻ പാർലമെന്റ് സമീപകാലത്ത് പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് യൂറോപ്യൻ യൂണിയൻ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷൻ (COMECE). ഫെബ്രുവരി 16നാണ് യൂറോപ്യൻ പാർലമെന്റ് ക്രൈസ്തവ വിരുദ്ധ വിദ്വേഷത്തെയും (ക്രിസ്റ്റ്യാനോഫോബിയ) ന്യൂനപക്ഷ വിരുദ്ധതയെയും ചെറുക്കുന്നതിന് കോർഡിനേറ്ററെ ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിരുന്നു. പ്രമേയത്തിന് അംഗീകാരം നല്കിയിട്ടുണ്ട്.

ബാഴ്‌സലോണയിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ മധ്യ ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായി. ഫെബ്രുവരി 20ന് യേശു ക്രിസ്തുവിന്റെ ഗോപുരമെന്ന വിശേഷണത്തോടെ കുരിശിന്റെ മുകൾഭാഗം സ്ഥാപിച്ചതോടെ, ബസിലിക്കയുടെ ഏറ്റവും ഉയർന്ന സ്ഥലമായ സഗ്രഡ ഫാമിലിയയുടെ മധ്യ ഗോപുരത്തിന്റെ ബാഹ്യ ജോലികൾ പൂർത്തിയാക്കി.

റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനം വത്തിക്കാനിലെ വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ വച്ച്, ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. റോമിൽ താമസിക്കുന്ന കർദ്ദിനാൾമാർ, ഡിക്കാസ്റ്ററികളുടെ തലവൻമാർ എന്നിവരാണ് പാപ്പയോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നത്. ട്രാപ്പിസ്റ്റ് സഭയിലെ മെത്രാനായ എറിക് വാർഡനാണ് ധ്യാനപ്രസംഗകൻ.

മതം മാറ്റ നിയമങ്ങൾ റദ്ദാക്കണമെന്ന് സിബിസിഐ

അവകാശ ലംഘനമെന്ന് ആരോപണം

EDITORIAL

ബംഗാളി സംസാരിക്കുന്ന അസമിലെ മുസ്ലിം സമൂഹത്തെ ‘മിയാ’ എന്നു നിന്ദ്യരൂപത്തില്‍ വിളിച്ചാക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും, ഭീതിയുടെയും അക്രമത്തിന്റെയും, വിവേചനത്തിന്റെയും അനീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വികൃതമായ മുഖം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റവും ആപല്‍ക്കരമായ രാക്ഷസീയ ഭാവം പകര്‍ന്നാടുകയാണ്.
തിന്‍സുകിയായിലെ ഡിഗ്ബോയിയില്‍ രണ്ടാഴ്ച മുന്‍പ് ഒരു പൊതുപരിപാ

OBITUARY

PAKSHAM

മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും മതം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് മടങ്ങിവന്ന കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ശീതയുദ്ധാനന്തര ലോകക്രമത്തില്‍, ഐഡന്റിറ്റി രാഷ്ട്രീയം ശക്തിപ്പെട്ടപ്പോള്‍, മതപരമായ ചിഹ്നങ്ങളും നറേറ്റീവുകളും രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ തുടങ്ങി.

24 ന്യൂസ് എന്ന പ്രമുഖ ചാനലില്‍ മുന്‍നിര മാധ്യമ പ്രവര്‍ത്തകനായ ഹാഷ്മി താജ് ഇബ്രാഹിം, കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അഭിമുഖം ചെയ്തതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയില്‍ വാദപ്രതിവാദങ്ങള്‍ മുറുകുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഏറ്റവും മോശമായ ഭാഷയില്‍ വിചാരണ ചെയ്യപ്പെടുന്നു.

നവ മാധ്യമങ്ങളില്‍ കഴിഞ്ഞവാരം പ്രചാരം നേടിയ വീഡിയോയാണ് ഒരു ദേശീയ നേതാവിന്റെ പാത്രം കഴുകല്‍. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സഖാവ് എം.എ ബേബിയാണ് താന്‍ കഴിച്ച ഭക്ഷണപാത്രം സ്വയം കഴുകി വെച്ചത്. സഖാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ നിറഞ്ഞാടി. ‘തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഷോ ‘ ആണെന്ന് പ്രതികൂലികളും, സഖാവ് മുന്‍പേ തന്നെ സ്വയം പാത്രം കഴുകുന്നുണ്ടെന്ന് അനുകൂലികളും വാദിച്ചു. വീട്ടിലും പാര്‍ട്ടി പരിപാടികളിലും തന്റെ ഭര്‍ത്താവ് ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സ്വയം കഴുകാറുണ്ട് എന്ന് സഖാവിന്റെ ഭാര്യയും സാക്ഷ്യപ്പെടുത്തി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സാമൂഹ്യസാംസ്‌കാരിക പരിവര്‍ത്തനങ്ങളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയയുടെ അതിവേഗ വളര്‍ച്ച. ആശയവിനിമയത്തിന്റെ പരമ്പരാഗത മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവയെ മറികടന്ന്, സോഷ്യല്‍ മീഡിയ ഇന്ന് വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തിലും സാമൂഹിക ബോധ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു.

CHURCH

ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ മുൻ ആർച്ച് ബിഷപ്പും വത്തിക്കാനിലെ നിർണ്ണായകമായ വിവിധ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ പോളികാർപോ പെങ്കോ വിടവാങ്ങി. 81 വയസ്സായിരിന്നു. മൃതസംസ്കാരം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ദാർ എസ് സലാമിലെ പുഗു തീർത്ഥാടന കേന്ദ്രത്തിൽ നടക്കും.

കോട്ടപ്പുറം രൂപതയ്ക്ക് ആത്മാഭിമാനം പകരുന്ന ആത്മീയ തേജസ്സായ ദൈവദാസൻ തിയോഫിൻ കപ്പുച്ചിനച്ചൻ കോട്ടപ്പുറത്ത് കൂടല്ലൂർ കുടുംബത്തിൽ ഇട്ടിചെറിയ ജോർജ് – അന്ന ദമ്പതികളുടെ ഒമ്പത് മക്കളിൽ ആറാമനായി 1913 ജൂലൈ 20 ന് ജനിച്ചു. മൈക്കിൾ എന്ന പേരാണ് ജ്ഞാനസ്നാനാവസരത്തിൽ നല്കപ്പെട്ടത്.

Read More

ടൈറ്റാനിക്കില്‍ അവസാനമായി കേട്ട സംഗീതം ‘നിയറര്‍ മൈ ഗോഡ് ടു തീ’ (‘നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടേ’)എന്നു തുടങ്ങുന്ന പ്രശസ്തമായ സ്തുതിഗീതമാണെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയത്. മരണത്തെ മുഖാമുഖം കാണുമ്പോള്‍ ദൈവത്തോടു ചേരുന്നതിനെക്കുറിച്ചാണ് ഈ ഗാനം പറയുന്നത്.വയലിനിസ്റ്റുമാരായ വാലസ് ഹാര്‍ട്‌ലി(ബാന്‍ഡ് ലീഡര്‍), ജോണ്‍ ലോ ഹ്യൂം, ജോര്‍ജ് ക്രിന്‍സ്, ചെല്ലോ വാദകരായ ജോണ്‍ വെസ്ലി, റോജര്‍ ബ്രിക്കോ, പേഴ്‌സി ടെയ്‌ലര്‍, പിയാനിസ്റ്റ് തിയോഡോര്‍ ബ്രെയ്ലി, ബാസിസ്റ്റ് ജോണ്‍ ക്ലാര്‍ക് എന്നിവരാണ് മരണത്തിലേക്ക് പോകുന്ന സഹയാത്രികരെ ദൈവത്തിന്റെ സംഗീതം കേള്‍പ്പിച്ചു യാത്രയാക്കിയത്.

ജെയിംസ് അഗസ്റ്റിൻ ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം നാഥൻ കൊതിക്കും സ്വഭാവം ക്ഷമിക്കുന്ന സ്നേഹം സ്വർഗീയദാനം മന്നിൽ…

രോഗികളെ സുഖപ്പെടുത്തുന്നതില്‍ മാത്രം അല്ല, അവരുടെ വേദനകളില്‍ പങ്കുചേരുകയും സമരിയാക്കാരനെപ്പോലെ അപരന്റെ മുറിവുകള്‍ക്ക് എണ്ണ പുരട്ടുകയും ചെയ്യുന്നതിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ സാക്ഷ്യമെന്നും ഈ ദൈവദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ‘ലോക രോഗീദിനം’ പ്രസക്തമാകുന്നതെന്നും ലേഖകന്‍ ഓര്‍മപ്പെടുത്തുന്നു.

BOOKS

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കോളജ് വിദ്യാര്‍ഥി ജീവിതത്തിലെ അതിദാരിദ്ര്യത്തിന്റെയും അരിഷ്ടതകളുടെയും നേരനുഭവങ്ങള്‍, കെ. ഡിസ്‌ക് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളോട് വൈകാരികമായി പങ്ക് വെച്ച് ചൂടാറും മുമ്പ് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സഖാവ് സി. ദിവാകരന്‍ വെളിപ്പെടുത്തിയ, പിണറായിക്ക് ഭക്ഷണത്തോടുള്ള അതിരറ്റ താല്‍പ്പര്യത്തിന്റെ സാക്ഷ്യം വിവാദമായി.

Read More

മുന്‍ വിപ്ലവകാരിയും ഹൃസ്വകാലം സുവിശേഷ പ്രവര്‍ത്തകനുമായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. പണ്ട് ഏതാനും തലമുറകളെ ഗ്രസിച്ച ഉന്മൂലനരാഷ്ട്രിയ സിദ്ധാന്ത ചരിത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റീഫനും ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഈ ആത്മകഥ പരിശോധിച്ചാല്‍ വ്യക്തമാകും.

പുസ്തകം / ബോബന്‍ വരാപ്പുഴ മരുപ്രദേശത്തെ പുല്‍പ്പുറങ്ങള്‍സമൃദ്ധി ചൊരിഞ്ഞു. (സങ്കീര്‍ത്തനം – 65:12 ) അസ്സീസിയിലെ ഫ്രാന്‍സീസും വരാപ്പുഴയിലെ മദര്‍ ഏലീശ്വയും ഒന്നിനും മുട്ടില്ലാത്ത സമ്പന്നതയുടെ ഗൃഹങ്ങളിലാണ്…

MOVIES

ആട് 3യുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

Read More

നോമ്പുകാല സംയുക്ത സന്ദേശവുമായി ഹോളിവുഡ് നടന്മാരായ മാർക്ക് വാൽബർഗും ജോനാഥൻ റൂമിയും. നവമാധ്യമങ്ങളിൽ, വിഭൂതി ബുധനാഴ്ച നെറ്റിയിൽ കുരിശ് വരച്ചുള്ള ഇരുവരുടെയും ഒരുമിച്ചുള്ള വീഡിയോ സഹിതമാണ് താരങ്ങൾ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്

ബൈബിളിലെ വെളിപാട് പുസ്തകത്തെ ആസ്പദമാക്കി സംവിധായകന്‍ സൈമണ്‍ ഡെലാക്രെ നിര്‍മിച്ച ‘ദി അപ്പോക്കാലിപ്‌സ് ഓഫ് സെന്റ് ജോണ്‍’ എന്ന ചിത്രം യുഎസിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ബൈബിളിലെ അവസാന പുസ്തകമായ വെളിപാടിന്റെ സന്ദേശം അത്യാധുനിക ദൃശ്യവിസ്മയങ്ങളിലൂടെയും ചരിത്രപരമായ ഉള്‍ക്കാഴ്ചകളിലൂടെയും വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ സൈമണ്‍ ഡെലാക്രെ.

റിലീസിന് പിന്നാലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് ‘കൂടോത്രം’ സിനിമ തിയേറ്ററുകളിൽ മുന്നേറുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ‘വാവാച്ചനെ’ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷം പങ്കുവെക്കാൻ അണിയറപ്രവർത്തകർ എറണാകുളം പ്രസ് ക്ലബ്ബിൽ ഒത്തുചേർന്നു

നോമ്പുകാലത്തിന്റെ ഒന്നാം ഞായറാഴ്ച്ചയായ, ആത്മാവിനാൽ മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്ന യേശുവിനെ കുറിച്ചാണ് സുവിശേഷം നമ്മോട് സംസാരിക്കുന്നത്. നാൽപ്പത് ദിവസം ഉപവസിച്ച ശേഷം, തന്റെ മാനുഷികമായ ഭാരം അദ്ദേഹത്തിന് അനുഭവപ്പെടുന്നു: ശാരീരിക തലത്തിൽ വിശപ്പും ധാർമ്മിക തലത്തിൽ പിശാചിന്റെ പ്രലോഭനങ്ങളും. നമ്മുടെ യാത്രയിൽ നാമെല്ലാവരും അനുഭവിക്കുന്ന അതേ ക്ഷീണം അവനും അനുഭവിക്കുന്നു, പിശാചിനെ ചെറുത്തുനിൽക്കുന്നതിലൂടെ, അവന്റെ വഞ്ചനകളെയും കെണികളെയും എങ്ങനെ മറികടക്കാമെന്ന് അവൻ നമുക്ക് കാണിച്ചുതരുന്നു.

Read More

കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് തിരുമേനിയുടെ 34-ാംമത് ചരമവാർഷിക ദിനാചരണം കൊല്ലം രൂപത സപ്തദിന പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ രൂപതാതല ഉദ്ഘാടനം ദൈവ ദാസൻ ജെറോം അവസാന കാലയളവുകളിൽ വിശ്രമ ജീവിതത്തിനായി തിരഞ്ഞെടുത്ത കൊട്ടിയം സെൻറ് ജോസഫ് പ്രീസ്റ്റ് ഹോമിലെ ദൈവാലയത്തിൽ ദിവ്യബലിയർപ്പണത്തോട് കൂടി ആരംഭിച്ചു.

പാറശ്ശാല ഫെറോനയിലെ സെന്റ്. വിൻസെന്റ് ഡി പോൾ ദേവാലയത്തിൽ നിന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ നേതൃത്വത്തിൽ 22.02.26 ഞായറാഴ്ച്ച വൈക. 3 ന് പേയാട് മൈനർ സെമിനാരി സന്ദർശനം നടത്തി. സെമിനാരി റെക്ടർ ഫാ. അലോഷ്യസ് സത്യനേശനുംബ്രദേഴ്സും ചേർന്ന് സ്ഥീകരിച്ചു.

തങ്കിപ്പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്കായി സജ്ജീകരിക്കുന്ന പന്തലുകളുടെ കാൽനാട്ടുകർമ്മം കൊച്ചി രൂപതാ പ്രൊക്കുറേറ്റർ ഫാ. മാക്സൺ കുറ്റികാട്ട് നിർവ്വഹിച്ചു

രാജ്യത്ത് വലിയ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ എട്ട് പേരെ തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ഭീകരാക്രമണത്തിന് ശ്രമിച്ചതെന്നാണ് സൂചന.

Read More

പൗരസ്ത്യസഭകൾക്കായുള്ള കാനോനികനിയമവുമായി ബന്ധപ്പെട്ട വിശകലനങ്ങൾക്കും പരിഷ്കരണത്തിനുമായി പുതിയ ഒരു കാനോനിക കമ്മീഷൻ സ്ഥാപിച്ച് മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ്. ലത്തീൻ സഭയുടെ കാനോനികനിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോട് സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ നടക്കുകയെന്ന് ഫെബ്രുവരി 20-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് ഇന്നു തുടക്കമാകും. രാവിലെ ഏഴിന് മലയാറ്റൂർ ഇടവകയുടെ നേതൃത്വത്തിൽ മല കയറുന്നതോടെയാണു തീർത്ഥാടനത്തിന് തുടക്കമാകുന്നത്. അടിവാരത്ത് വി തോമസിന്റെ രൂപത്തിനു മുന്നിൽ കുരിശുമുടി വൈസ് റെക്‌ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർത്ഥനാശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കുകയും തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്യും. മലയാറ്റൂർ, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട് ഇടവകകളിലെ വിശ്വാസികൾ ഒരുമിച്ച് കുരിശുമുടി കയറും.

വിശുദ്ധരുടെ നാമകരണ കാര്യങ്ങൾക്കായുള്ള ഡികാസ്റ്ററിയിൽ നിന്നും നൽകിയ കല്പനകളിൽ, കേരളത്തിൽ നിന്നുമുള്ള കപ്പൂച്ചിൻ സന്യാസി ദൈവദാസൻ തെയോഫിൻ ഉൾപ്പെടെ മൂന്നു പേരെ ധന്യരുടെ പദവിയിലേക്കും, രണ്ടു പേരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉൾപ്പെടുത്തുവാൻ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ അംഗീകാരം നൽകി

Read More

തൊഴിൽ ലോകത്ത് സുവിശേഷ സാന്നിധ്യമാകുക, ഒരു പുതിയ സംസ്കാരം പ്രോത്സാഹിപ്പിക്കുക, യുവാക്കളെ ഉചിതമായ തൊഴിൽ തിരയുന്നതിലും സാക്ഷാത്കരിക്കുന്നതിലും അനുഗമിക്കുക എന്നീ ലക്ഷ്യങ്ങളോടെ കഴിഞ്ഞ മുപ്പതുവർഷങ്ങളായി പ്രവർത്തിക്കുന്ന പോളികോറോ (policoro) പദ്ധതിയിലെ അംഗങ്ങളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. ഇറ്റലിയുടെ സുന്ദരമായ മുഖമാണ് ചെറുപ്പക്കാരായ പദ്ധതിയിലെ അംഗങ്ങൾ എന്ന് ആമുഖമായി പാപ്പാ എടുത്തുപറഞ്ഞു.

ചങ്ങനാശേരി അതിരൂപതാംഗവും, മാനേജ്‌മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്‌ഠ വ്യക്തിത്വവും, ലെയോ പതിനാലാമൻ പാപ്പ ഷെവലിയർ പദവി നൽകി ആദരിക്കുകയും ചെയ്ത പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പ്രഫ. ജെ. ഫിലിപ്പിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിൽ അനുശോചനം അറിയിച്ചു.

വിഭൂതിയിലൂടെ വലിയ നോമ്പിലേക്ക് പ്രവേശിച്ച ക്രൈസ്തവർക്ക് സന്ദേശവുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യേശുക്രിസ്തുവിന്റെ സഹനങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് ധ്യാനിക്കാൻ നോമ്പ് പ്രയോജനപ്പെടുത്തണമെന്നും, അനുതാപത്തിന്റെയും ധ്യാനത്തിന്റെയും ദൈവത്തിലേക്കുള്ള തിരിച്ചുവരവിന്റെയും പുണ്യകാലമാണെന്നും, വിഭൂതി ദിനത്തിൽ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ട്രംപ് കുറിച്ചു.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!