ഫാ. തിയോഫിൻ കപ്പൂച്ചിൻ ധന്യൻ

ദൈവദാസൻ ഫാ. തിയോഫിൻ കപ്പുച്ചിനെ ലെയോ പതിനാലാമൻ പാപ്പാ 2026 ഫെബ്രുവരി 21 നു ധന്യനായി ഉയർത്തി

നെയ്യാറ്റിന്‍കര രൂപതയുടെ രണ്ടാമത്തെ അധ്യക്ഷന്‍ ബിഷപ് ഡോ. ഡി. സെല്‍വരാജന്റെ മെത്രാഭിഷേകത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം മാര്‍ച്ച് 25 ന് നടക്കും. ”അനുകമ്പയോടെ ശുശ്രുഷിക്കാന്‍” എന്ന ആപ്തവാക്യവുമായ് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയനായി 2025 മാര്‍ച്ച് 25-നാണ് മെത്രാഭിഷേകകര്‍മ്മം നടന്നത്.

കേരളത്തിലെ ക്രൈസ്തവര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ വിവേചനം നേരിടുന്നുണ്ടെന്നും എന്നാല്‍ മുസ്ലീം സമുദായത്തിന് അവരുടെ എണ്ണക്കൂടുതലും ഐക്യവും കാരണം കൂടുതല്‍ വിലപേശല്‍ ശേഷിയുണ്ടെന്നും റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ജെ. ബി. കോശി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ (ജെ ബി കോശി കമ്മീഷന്‍) എന്ന നിലയിലുള്ള കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്റ്റ്യന്‍സ് (എംഎസ്എംഎച്ച്‌സി) സഭയുടെ പ്രഥമ സുപ്പീരിയര്‍ ജനറലും വടക്കുകിഴക്കന്‍ ഇന്ത്യയിലെ പ്രമുഖ മിഷനറിയുമായിരുന്ന മദര്‍ മേരി റോസ് ഥാപ്പ മാര്‍ച്ച് 22-ന് ഗുവാഹത്തിയില്‍ അന്തരിച്ചു. അവര്‍ക്ക് 91 വയസ്സായിരുന്നു. ആദരണീയയായ മിഷനറിയും ആത്മീയ വഴികാട്ടിയുമായിരുന്ന മദര്‍ ഥാപ്പ, താന്‍ താമസിച്ചിരുന്ന ഗുവാഹത്തിയിലെ എംഎസ്എംഎച്ച്‌സി പ്രൊവിന്‍ഷ്യലേറ്റിലായിരുന്നു അന്ത്യദിനങ്ങള്‍ കഴിച്ചുകൂട്ടിയത്.

ഫാ. തിയോഫിൻ കപ്പൂച്ചിൻ ധന്യൻ

ദൈവദാസൻ ഫാ. തിയോഫിൻ കപ്പുച്ചിനെ ലെയോ പതിനാലാമൻ പാപ്പാ 2026 ഫെബ്രുവരി 21 നു ധന്യനായി ഉയർത്തി

EDITORIAL

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ കണ്ണഞ്ചിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുകളും എഐ മായിക മിനുക്കുപണികളുടെ പൊലിമയുള്ള വീഡിയോ ക്ലിപ്പുകളും തട്ടുതകര്‍പ്പന്‍ പ്രചാരണതന്ത്രങ്ങളുമൊക്കെയായി ഇടതുമുന്നണി തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുമ്പോള്‍, എറണാകുളം ജില്ലയില്‍ വൈപ്പിന്‍ നിയമസഭാ മണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ മുനമ്പം കടപ്പുറത്തെ ‘വഖഫ് തര്‍ക്കഭൂമിയില്‍’ കൊടിയ അന്യായത്തിന് ഇരകളായ 610 കുടുംബങ്ങളുടെ – കടല്‍മത്സ്യബന്ധന പാരമ്പര്യമുള്ളവരാണ് ഇവരിലേറെയും – വ്യാകുലങ്ങള്‍ക്കു മുമ്പില്‍ ഈ ഭരണകൂടം കളിച്ച കപടനാടകവും ജനവഞ്ചനയും തിരിച്ചറിയാന്‍ കഴിയുന്നവരുടെ രാഷ് ട്രീയ പ്രതികരണം എന്താകണം?

OBITUARY

PAKSHAM

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?

കായിക ലഹരിയുടെ ഉന്മാദത്താല്‍ കനകം വിളയിച്ച ഒരു ഇടവക വൈദികനെ കുറിച്ചാണ്. ‘കളി മൈതാനത്ത് വിയര്‍പ്പൊഴുക്കുന്ന യുവത്വം വഴിതെറ്റില്ല’ എന്ന ഉത്തമ വിശ്വാസത്തില്‍, നമ്മുടെ കുട്ടികള്‍ ആരോഗ്യവാന്മാരായി വളരണം, ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്ന ദര്‍ശനത്തില്‍ ഒരു നാടിന്റെ യുവതയെ പള്ളിമുറ്റത്ത് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു ഈ വൈദികന്‍.

മിന്നല്‍വേഗത്തില്‍ ഒരു കഥയുണ്ടാകുന്നതും തലക്കെട്ടുണ്ടാകുന്നതും ഇങ്ങനെയാണ്: മിന്നലേറ്റ മുരളി, മാജിക് ശേഷിയുള്ള മുരളിയായി മാറിയ ബേസില്‍ ജോസഫ് ചിത്രം പോലെയാണ് ഈ പെരുമാറ്റത്തിലുള്ളത്. ‘മലബാര്‍മിസ്റ്ററി’ പെട്ടെന്ന് ‘മിന്നല്‍ മാജിക്ക്’ ആകുന്നു. പുതിയ ബ്രാന്‍ഡ് ഇല്ലാതെ, അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് ഒരു ബ്രാന്‍ഡ് നിര്‍മിക്കാതെ, നാട്ടുകാര്‍ ആകെ നാണക്കേടില്‍ ആണ്ടു കിടക്കുകയായിരുന്നല്ലോ!

മതം പക്ഷം പിടിക്കാനും, പക്ഷപാതപരമായ തിരഞ്ഞെടുപ്പുകളില്‍ ഏര്‍പ്പെടാനും, രാഷ്ട്രീയ സ്ഥാപനത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കുന്നത് ഒരു രാജ്യത്തിന്റെ മതനിരപേക്ഷതയെയും മതസൗഹാര്‍ദത്തെയും ബഹുസ്വരതയെയും ബാധിക്കുന്ന കാര്യമാണെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം തുടര്‍ന്നുകൊണ്ടിരിക്കുകയും മതത്തെ രാഷ്ട്രീയമായ ഒരു മുതലാളിത്ത ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന ഭീകരത.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കവും മതം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രത്തിലേക്ക് മടങ്ങിവന്ന കാലഘട്ടമായി വിലയിരുത്തപ്പെടുന്നു. ശീതയുദ്ധാനന്തര ലോകക്രമത്തില്‍, ഐഡന്റിറ്റി രാഷ്ട്രീയം ശക്തിപ്പെട്ടപ്പോള്‍, മതപരമായ ചിഹ്നങ്ങളും നറേറ്റീവുകളും രാഷ്ട്രീയ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ തുടങ്ങി.

CHURCH

ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്‌തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read More

‘രാജ്യത്തെ സംരക്ഷിക്കുമെന്നു പറഞ്ഞു നടക്കുന്നവരെല്ലാം വിഡ്ഢികള്‍;
കള്ളന്മാരാണെല്ലാ നേതാക്കളും, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്നിവര്‍.’
നേപ്പാളിലെ യുവജനങ്ങളെ സംഗീതത്തിലൂടെ പൗരബോധത്തിലേക്ക് നയിച്ച റാപ്പ് ഗായകന്‍ ബാലെന്‍ഷായുടെ പാട്ടിന്റെ വരികളാണിത്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ നരുവാമൂട് എന്ന കൊച്ചുഗ്രാമത്തില്‍ നിന്നാരംഭിച്ച ശ്രീജയുടെ യാത്ര ഇന്ന് ഇന്ത്യയെ ലോകത്തിന് മുന്നില്‍ പ്രതിനിധീകരിക്കാനുള്ള വലിയ ഉത്തരവാദിത്വത്തിലേക്ക് എത്തുകയാണ്. ഇത്തവണത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ 57-ാം റാങ്കും കേരളത്തില്‍ ഒന്നാം സ്ഥാനവും നേടി ജെ.എസ്. ശ്രീജ മലയാളികളുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.

പ്രാര്‍ഥന, ഉപവാസം, ദാനധര്‍മ്മം എന്നീ ത്രിവിധ പുണ്യങ്ങളിലൂടെ ഉത്ഥിതനായ മിശിഹായെ സ്വീകരിക്കാന്‍ സഭ നമ്മെ ഒരുക്കുന്ന കൃപയുടെ കാലമാണല്ലോ വലിയ നോമ്പ്. എന്നാല്‍, ഈ നാല്‍പ്പതു ദിനങ്ങളിലെ ആത്മീയ ചൈതന്യം ലിറ്റര്‍ജിക്കല്‍ കലണ്ടറിന് അപ്പുറം, നമ്മുടെ അനുദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതാണ് ഓരോ കത്തോലിക്കാ വിശ്വാസിയുടെയും ലക്ഷ്യം. കേവലം ഒരു കാലഘട്ടത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഹൃദയത്തില്‍ ഒരു ‘നിരന്തര നോമ്പ്’ എപ്രകാരം കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് ചിന്തിക്കാം.

BOOKS

വര്‍ഗീയ ഭരണകൂടങ്ങള്‍ വംശഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ലോകത്തിലെ എല്ലാ ജനതകളോടുമുള്ള ഐക്യദാര്‍ഢ്യമാണ് ഈ നോവല്‍. ഭൂമി ഇല്ലാത്തവരുടെ വേദനയില്‍ നമ്മള്‍ പൊള്ളും. പലായനത്തിന്റെ വ്യഥകള്‍ നമ്മെയും തേടിയെത്തുമോ? നമ്മള്‍ ഇന്നോളം അറിയാത്ത പലായനത്തിന്റെ വ്യഥകള്‍ നമ്മെ തേടി വരുന്ന ഒരു കാലം അരികിലുണ്ടോ എന്ന ചോദ്യം നോവലിനെ രാഷ്ട്രീയമായും മനുഷ്യത്വപരമായും ചിരകാല പ്രസക്തമാക്കുന്നു.

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കോളജ് വിദ്യാര്‍ഥി ജീവിതത്തിലെ അതിദാരിദ്ര്യത്തിന്റെയും അരിഷ്ടതകളുടെയും നേരനുഭവങ്ങള്‍, കെ. ഡിസ്‌ക് സംഘടിപ്പിച്ച യങ് ഇന്നവേറ്റേഴ്‌സ് മീറ്റില്‍ വിദ്യാര്‍ഥികളോട് വൈകാരികമായി പങ്ക് വെച്ച് ചൂടാറും മുമ്പ് മുതിര്‍ന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായ സഖാവ് സി. ദിവാകരന്‍ വെളിപ്പെടുത്തിയ, പിണറായിക്ക് ഭക്ഷണത്തോടുള്ള അതിരറ്റ താല്‍പ്പര്യത്തിന്റെ സാക്ഷ്യം വിവാദമായി.

മുന്‍ വിപ്ലവകാരിയും ഹൃസ്വകാലം സുവിശേഷ പ്രവര്‍ത്തകനുമായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. പണ്ട് ഏതാനും തലമുറകളെ ഗ്രസിച്ച ഉന്മൂലനരാഷ്ട്രിയ സിദ്ധാന്ത ചരിത്രത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റീഫനും ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഈ ആത്മകഥ പരിശോധിച്ചാല്‍ വ്യക്തമാകും.

MOVIES

ജീവിതത്തിലൂടെയുള്ള ഒരു യാത്ര: ‘ദി ബ്ലൂ ട്രെയില്‍’, 2025 ല്‍ ഗബ്രിയേല്‍ മസ്‌കാറോ സംവിധാനം ചെയ്ത ബ്രസീലില്‍ നിന്നുള്ള സിനിമ. ഒറ്റനോട്ടത്തില്‍, ഒരു സ്ത്രീയുടെ യാത്രയെക്കു റിച്ചുള്ള ചിത്രീകരണമായി ഇത് തോന്നിയേക്കാം, എന്നാല്‍ ഉപരിതലത്തിനടിയില്‍, പ്രായമായവരെ ഉപയോഗശൂന്യമായി കണക്കാക്കുന്ന പുതിയ സമൂഹം വാര്‍ദ്ധക്യം, സ്വാതന്ത്ര്യം, അന്തസ്സ് എന്നിവയെ എത്തരത്തിലാണ് കാണാന്‍ ശ്രമിക്കുന്നത് എന്നാണ് ചിത്രം അന്വേഷിക്കുന്നത്.

Read More

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയായി നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനും ടെലിവിഷൻ താരവുമായ രമേഷ് പിഷാരടി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാൻ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി.

അമേരിക്കയിൽ വിജയകരമായി പ്രദർശിപ്പിച്ച ആനിമേറ്റഡ് മ്യൂസിക്കൽ ചിത്രമായ ‘ഡേവിഡ്’ കൂടുതൽ തീയേറ്ററുകളിലേക്ക്. മാർച്ച് 12 മുതൽ സിനിമ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പ്രദർശനം നടത്തും. എളിയ ഇടയനിൽ നിന്ന് അഭിഷിക്തനായ രാജാവിലേക്കുള്ള യാത്ര പ്രമേയമാക്കിയുള്ള ആനിമേഷൻ സിനിമ നേരത്തെ ശ്രദ്ധ നേടിയിരിന്നു. ദി കിംഗ് ഓഫ് കിംഗ്സ്, സൗണ്ട് ഓഫ് ഫ്രീഡം, ദി ചോസൺ എന്നീ പ്രമുഖ സിനിമകൾ നിർമ്മിച്ച 2521 എന്റർടൈൻമെന്റ്, ഏഞ്ചൽ സ്റ്റുഡിയോസ് ഒരുക്കുന്ന ഡേവിഡ് ഇതുവരെ 83 മില്യൺ ഡോളറിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരിന്നു.

ആട് 3യുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

കുഴിത്തുറ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവല്‍ (74) അന്തരിച്ചു. 2026 മാര്‍ച്ച് 24 ചൊവ്വാഴ്ച പുലര്‍ച്ചെ 1:30-ന് ചെന്നൈ ചേറ്റ്‌പേട്ടിലെ ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് ദി പുവര്‍ കെയര്‍ ഹോമിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

Read More

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വർഷവും ആയിരങ്ങൾ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കി. ഒലിവ് മലയിൽ നിന്ന് ജറുസലേം വരെ നീണ്ടുനിൽക്കുന്ന പരമ്പരാഗത ഓശാന ഞായർ പ്രദിക്ഷണം റദ്ദാക്കിയതായും പകരം ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് നഗരത്തിനുവേണ്ടിയുള്ള പ്രാർത്ഥന നടത്തുമെന്നും ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ​​കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല പ്രഖ്യാപിച്ചു.

ക്രൈസ്തവ വിശ്വാസികൾ അങ്ങേയറ്റം ഭക്തിയോടെ ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രധാനപ്പെട്ട മത്സര പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കാ യുള്ള തിരഞ്ഞെടുപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും നിശ്ചയിച്ചിട്ടുള്ള അധികൃതരുടെ നടപടിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കെ.എൽ.എം. (KLM) കൊച്ചി രൂപതയുടെ നേതൃത്വത്തിൽ 32 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 16 വള്ളങ്ങൾ വിതരണം ചെയ്തു. എംപവർ ക്രാഫ്റ്റ് പദ്ധതിയുടെ ഭാഗമായി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസിൻ്റെ സഹായത്തോടെയാണ് വള്ളങ്ങൾ നൽകിയത്. സെൻ്റ് പീറ്റേഴ്സ് ഇടവകയിൽ നടന്ന വിതരണോദ്ഘാടനം കൊച്ചി രൂപത വികാരി ജനറാൾ മോൺ. ജോസി കണ്ടനാട്ടുതറ നിർവ്വഹിച്ചു.

വിശുദ്ധ യോസേഫിന്റെ നിരവധി യാത്രകളെക്കുറിച്ച് ബൈബിൾ വിവരണങ്ങളുണ്ട്. യേശുവിന്റെ ജനനത്തിനായി വി യൗസേപ്പും മറിയയും ബെത്‌ലഹേമിലേക്ക് പോയി, മറിയത്തെയും യേശുവിനെയും ഈജിപ്തിലെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകാൻ ദൂതൻ ജോസഫിനോട് പറഞ്ഞു, പിന്നീട്, പെസഹാ പെരുന്നാളിനായി വി യൗസേപ്പ് വർഷം തോറും വിശുദ്ധ കുടുംബത്തെ ജറുസലേമിലേക്ക് നയിച്ചു. ഈ യാത്രകളിൽ, ഈ മഹത്വമുള്ള വിശുദ്ധൻ, സഭയുടെ കൈവശമുള്ള അസാധാരണമായ ഒരു തിരുശേഷിപ്പായ മേലങ്കി അദ്ദേഹം ധരിച്ചിരിക്കുമോ?

Read More

ഗോവയിലുടനീളമുള്ള വിശ്വാസികൾക്ക് നോമ്പുകാലധ്യാനം ആഴത്തിലാക്കാൻ, ഫാ. റോമിയോ മൊണ്ടെറോ നയിച്ച നോമ്പുകാല ഭക്തി ഗാനമേള സഹായകമായി. “ഭോക്തി-ഗയോനാന്റ്ലിയൻ നിയാൽ” (വിശുദ്ധ സംഗീതത്തിലൂടെ ധ്യാനം) എന്ന പേരിലുള്ള പരിപാടി മാർച്ച് 19 ന് ഹോളി ക്രോസ് പള്ളിയിലും പിന്നീട് മാർച്ച് 22 ന് സാന്താ മോണിക്ക കോൺവെന്റിലും നടന്നു. രണ്ട് വേദികളിലും നൂറുകണക്കിന് വിശ്വാസികളുടെ സാന്നിത്യം ഉണ്ടായിരുന്നു.

കെസിവൈഎം കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഒമ്പതാമത് കനകപ്പള്ളി വടക്കാം കുന്ന് കുരിശുമല പ്രയാണം ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകൾ ഉണർത്തി. നോമ്പിന്റെ 33-ാം നാൾ കനകപ്പള്ളി മാർട്ടിൻ ഡി പോറസ് ഇടവകയുടെ ആതിഥേയത്വത്തിലാണ് കുരിശുമല പ്രയാണം നടത്തിയത്.

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച സംഘാത മുന്നേറ്റമാണ് കെഎൽസിഎ എന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ.ആൻ്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ 55 മത് സ്ഥാപക ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

പാരിസ്ഥിതിക ഉത്തരവാദിത്തം സാങ്കേതിക വിവരശേഖരണത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, അവ ആവശ്യമാണെങ്കിലും, പര്യാപ്തമല്ല പകരം മനസ്സിനെയും ഹൃദയത്തെയും കൈകളെയും ഉൾപ്പെടുത്തുന്ന ഒരു വിദ്യാഭ്യാസം ആവശ്യമാണെന്നും എടുത്തു പറഞ്ഞുകൊണ്ട്, “ഒരുമിച്ച് ഭാവി കെട്ടിപ്പടുക്കുക – ഭാവിക്കായി ദാഹിക്കുന്ന ഒരു പുതിയ മാനവികത” എന്ന വിഷയത്തിൽ, ത്രേവിസോയിൽ വച്ച് നടക്കുന്ന പതിനേഴാമത് ഗ്രീൻആക്കോർഡ് ഇന്റർനാഷണൽ ഫോറത്തിൽ സംബന്ധിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടു കൂടി അയച്ചു.

2026 ഫെബ്രുവരി മാസത്തിൽ, യൂറോപ്പിലെ ക്രിസ്ത്യാനികൾക്കെതിരായ അസഹിഷ്ണുതയെയും വിവേചനത്തെയും കുറിച്ചുള്ള ഒബ്സർവേറ്ററി (OIDAC യൂറോപ്പ്) ക്രിസ്ത്യൻ ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ, പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ക്രിസ്ത്യൻ വ്യക്തികൾ എന്നിവരെ ലക്ഷ്യം വച്ചുള്ള 34 ക്രിസ്ത്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി.

വടവാതൂർ, മംഗലപ്പുഴ സെമിനാറുകളിൽ എല്ലാവർഷവും നടത്തുന്നപോലെ ഈ വർഷവും വിശുദ്ധ വാരത്തിൽ അല്മായർക്കായി ധ്യാനം നടത്തപ്പെടുന്നു. വടവാതൂർ സെമിനാരിയിൽ വാർഷിക വിശുദ്ധവാര ധ്യാനം ഏപ്രിൽ ഒന്നിന് വൈകുന്നേരം ആറുമുതൽ നാലിന് വൈകുന്നേരം ആറുവരെ നടക്കും. പങ്കെടുക്കുന്ന കുടുംബാംഗങ്ങൾക്ക് ഒന്നിച്ചു താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

© 2026 ThemeSphere. Designed by ThemeSphere.
error: Content is protected !!