Browsing: Editorial

കേരളത്തെ സിംഗപ്പൂര്‍ മാതൃകയില്‍ ആഗോള സമുദ്രവാണിജ്യകേന്ദ്രമാക്കാനുള്ള ‘മിഷന്‍ സമുദ്ര’ തുറമുഖ നഗര വികസന ദര്‍ശനത്തോടൊപ്പം തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായുള്ള ബ്ലൂപ്രിന്റാണ് ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍ കന്നി ബജറ്റില്‍ അവതരിപ്പിച്ചത്.

തീരദേശത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനത്തിനും കേരളത്തിന്റെ മത്സ്യസമ്പത്തിനും സമുദ്ര ആവാസവ്യവസ്ഥയ്ക്കും സമുദ്രയാനങ്ങള്‍ക്കും ഭീഷണിയായ ‘സംസ്ഥാന സവിശേഷ ദുരന്തം’ എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു കപ്പല്‍ച്ചേതത്തിന്റെ ആഘാതങ്ങള്‍ ഈ മണ്‍സൂണ്‍കാലത്ത് കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തെക്കുറിച്ച് കേരള ഹൈക്കോടതി തന്നെ മുന്നറിയിപ്പു നല്‍കുന്നുണ്ട്

ഒരാഴ്ചയ്ക്കകം സിജെപിക്ക് ഇന്‍സ്റ്റഗ്രാമില്‍ അനുഭാവികളുടെ എണ്ണം 2.20 കോടി കവിഞ്ഞു. അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ് ട്രീയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ഇന്‍സ്റ്റ അനുഗാമികള്‍ 89 ലക്ഷമേയുള്ളൂ!

സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡിജിറ്റല്‍ ഗവേണന്‍സ്, നയരൂപീകരണം, എഐ സംയോജനം, പുതുസാങ്കേതികവിദ്യകള്‍, നവീകരണം, ഗവേഷണം,  വികസനം എന്നിവയില്‍ എഐ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും.

മുനമ്പം ഭൂമി പ്രശ്നം വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനാ പട്ടികയില്‍ ഉണ്ടാകുമെന്നതില്‍ മറ്റാരെക്കാളും ബേജാറായത് സംസ്ഥാന വഖഫ് ബോര്‍ഡിനു പിന്നിലെ രാഷ് ട്രീയ നിയന്താക്കളാകണം.

”കേരളത്തില്‍ ജനാധിപത്യബോധമുള്ള, എല്ലാവര്‍ക്കും പ്രതികരണ സ്വാതന്ത്ര്യമുള്ള ഒരു സര്‍ക്കാര്‍ വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് നിലപാടെടുത്ത ലത്തീന്‍ സമുദായ അംഗങ്ങളുടെ വോട്ട് ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും ലഭിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന യുഡിഎഫിന് ആയിരുന്നു.

അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി പോരാടാനും ഭരണകൂടവുമായി രാഷ് ട്രീയമായി ഇടപെടാനും സംവാദത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗം നമുക്ക് ഇനി തുറന്നുകിട്ടും എന്നു പ്രത്യാശിക്കാം.

പാര്‍ട്ടിയിലോ ഇടതുമുന്നണിയിലോ ഭരണസംവിധാനത്തിലോ നിയമസഭയിലോ ഒരിടത്തും തിരുത്തപ്പെടാത്ത രാജ്യത്തെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് ‘സുപ്രീം ലീഡര്‍’ എന്ന ഭാവത്തില്‍ സ്വേച്ഛാധിപത്യത്തിന്റെയും അമിതാധികാരപ്രമത്തതയുടെയും ധാര്‍ഷ്ട്യത്തിന്റെയും മാടമ്പിത്തരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ജനവിരുദ്ധതയുടെയും പ്രതീകമായി മാറിയ പിണറായി വിജയനെ അധികാരഭ്രഷ്ടനാക്കാന്‍ ജനാധിപത്യകേരളത്തോടൊപ്പം സ്വന്തം പാര്‍ട്ടി

യുപി സിംഘം (സിംഹം) എന്നു സ്വയം വിശേഷിപ്പിക്കുന്ന, ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ വീരശൂരപരാക്രമിയായ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് അജയ് പാല്‍ ശര്‍മ്മ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര ഇലക് ഷന്‍ കമ്മിഷന്‍ സൗത്ത് 24 പര്‍ഗനാസിലേക്ക് നിയോഗിച്ചിട്ടുള്ള പ്രത്യേക പൊലീസ് നിരീക്ഷകന്‍ എന്ന റോളില്‍ ഡയമണ്ട് ഹാര്‍ബര്‍ മേഖലയിലെ ഫാല്‍ടാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജഹാംഗീര്‍ ഖാന്റെ വീട്ടുകാരെ വിരട്ടുന്നതിന്റെ വീഡിയോ ദൃശ്യം രണ്ടാംഘട്ട വോട്ടെടുപ്പിനു മുന്‍പുള്ള രാഷ് ട്രീയ വെടിക്കെട്ടുകലാശത്തിലെ ഒരു സാംപിള്‍ അമിട്ടാണ്

നാരീ ശക്തി, നാരീ വന്ദന്‍ എന്ന കാറലും മുറവിളിയുമായി ഈ തിരഞ്ഞെടുപ്പ് സീസണിലെ ഏറ്റവും അപ്രതീക്ഷിത വമ്പന്‍ ഹിറ്റായ അസംബന്ധ രാഷ് ട്രീയ നാടകം പൊലിപ്പിക്കുകയാണ് ബിജെപി.