- എ പോയറ്റ്
- ആഗോള ജപമാല പ്രാർത്ഥനയ്ക്ക് ഒരുങ്ങി ലെയോ പതിനാലാമൻ മാർപാപ്പ.
- സൗജന്യ മാമോഗ്രാം ക്യാൻസർ നിർണയ ക്യാമ്പ്
- ഫോർട്ട്കൊച്ചി വൈപ്പിൻ റോ റോ സർവീസ് നടത്തിപ്പ് വാട്ടർ മെട്രോക്ക് കൈമാറണം – കെ.എൽ.സി.എ
- ‘ദി ഫാദർ
- പ്രാർത്ഥനക്ക് ഏത് തിന്മയെയും തകർത്തെറിയുവാൻ കഴിയും; ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി
- എഐ നമ്മുടെ വീട്ടിലെ പുതിയ അതിഥി
- പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്
Browsing: Editorial
പത്തു വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി കേരളത്തെ മദ്യവിമുക്തമാക്കുമെന്നാണ് 2014ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍ വരെ നിലവാരമുള്ള ഹോട്ടലുകളിലെ 730 ബാറുകള്‍ അക്കൊല്ലം അടച്ചുപൂട്ടി. സര്‍ക്കാരിന്റെ ബെവറിജസ് കോര്പറേഷന് വക ചില്ലറ വില്പനശാലകള് 10 ശതമാനം വീതം ഓരോ കൊല്ലവും നിര്‍ത്തലാക്കുന്നതിനു പ്രാരംഭമായി 39 ഔട്ട്ലെറ്റുകളും അടച്ചു. മദ്യവില്പന വിലക്കപ്പെട്ട ‘ഡ്രൈ ഡേ’ പട്ടികയില്‍ ഞായറാഴ്ചകളും ഉള്‍പ്പെടുത്തി.
ഇറാനിലെ ജനങ്ങള്‍ക്ക് ‘സ്വാതന്ത്ര്യം’ വാഗ്ദാനം ചെയ്ത്, ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെയും പ്രതിരോധമന്ത്രിയും ഇസ് ലാമിക റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറും സേനാ മേധാവിയുമടക്കം ഉന്നതരുടെ വലിയൊരു ശ്രേണിയെയും ഒറ്റയടിക്ക് ടെഹ്റാനില്‍ മിസൈല്‍ ആക്രമണത്തില്‍ കൊന്നൊടുക്കി അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തുടങ്ങിവച്ച യുദ്ധത്തിന്റെ വ്യാപകമായ ദുരന്താഘാതത്തില്‍ ഗള്‍ഫ് രാജ്യങ്ങളും പശ്ചിമേഷ്യയും മാത്രമല്ല, ഓരോ പ്രവാസിജീവിതവും ഉലയുകയാണ്.
കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷ സമൂഹങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരമാര്‍ഗങ്ങളും ക്ഷേമപദ്ധതികളും നിയമഭേദഗതികളും മറ്റും നിര്‍ദേശിക്കാനുമായി ഒന്നാം പിണറായി സര്‍ക്കാര്‍ 2020 നവംബറില്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുന്‍പുതന്നെ തത്വത്തില്‍ അംഗീകരിക്കാനും കമ്മിഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചത് ശുഭാവഹമാണ്.
ബംഗാളി സംസാരിക്കുന്ന അസമിലെ മുസ്ലിം സമൂഹത്തെ ‘മിയാ’ എന്നു നിന്ദ്യരൂപത്തില്‍ വിളിച്ചാക്ഷേപിച്ചുകൊണ്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിതന്നെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും, ഭീതിയുടെയും അക്രമത്തിന്റെയും, വിവേചനത്തിന്റെയും അനീതിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവന്ന വര്‍ഗീയ ധ്രുവീകരണത്തിന്റെ വികൃതമായ മുഖം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഏറ്റവും ആപല്‍ക്കരമായ രാക്ഷസീയ ഭാവം പകര്‍ന്നാടുകയാണ്.
തിന്‍സുകിയായിലെ ഡിഗ്ബോയിയില്‍ രണ്ടാഴ്ച മുന്‍പ് ഒരു പൊതുപരിപാ
ഇന്ത്യയ്ക്കു പരമാധികാരമുള്ള സമുദ്ര സാമ്പത്തിക മേഖലയിലും (എക്സ്ക്ലുസീവ് ഇക്കണോമിക് സോണ്‍ – ഇഇസെഡ്) അതിനപ്പുറത്തെ രാജ്യാന്തര സമുദ്രപരിധിയില്‍ പെടുന്ന പുറംകടലിലും വ്യാവസായിക മത്സ്യബന്ധന സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് നികുതിയിളവ് പ്രഖ്യാപിച്ചത് ആഴക്കടല്‍ മത്സ്യബന്ധനവും കയറ്റുമതിയും വികസിപ്പിക്കാനുള്ള ‘ബ്ലൂ ഇക്കോണമി’ നയത്തിന്റെ ഭാഗമായ വന്‍ ചുവടുവയ്പ്പായി വാഴ്ത്തപ്പെടുന്നുണ്ട്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സമ്പൂര്‍ണ വികസനത്തിനായുള്ള കാലക്രമം പതിനേഴു വര്‍ഷം മുന്പോട്ടാക്കി, അടുത്ത മൂന്നു നിര്‍മാണഘട്ടങ്ങള്‍ ഒറ്റയടിക്ക് 2028 ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രചാരണവാക്യങ്ങളില്‍ കാണുന്നതുപോലെ തീര്‍ത്തും വിസ്മയനീയമാണ്.
മലപ്പുറം, കാസര്‍കോട് ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ വര്ഗീയധ്രുവീകരണവുമായി ബന്ധപ്പെടുത്തി നടത്തിയ വിവാദ പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് മൂന്നാം നാള് വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ കാണിച്ച വിവേകത്തിന് നന്ദി പറയണം.
എഡിറ്റോറിയൽ /ജെക്കോബി ക്രിസ്മസിനു തൊട്ടുമുന്‍പ് വെനസ്വേല തീരത്തെ ഡോക്കിങ് യാര്‍ഡില്‍ സിഐഎ ആദ്യമായി…
എഡിറ്റോറിയൽ / ജെക്കോബി Hindu group allegedly disrupts Xmas prayers at…
എഡിറ്റോറിയൽ / ജെക്കോബി കൊച്ചി കോര്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ലത്തീന്‍ കത്തോലിക്കാ പ്രതിനിധി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
