- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
- അർത്തുങ്കൽ ബസലിക്ക ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കും
Browsing: Featured News
വിശ്വാസവും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുന്ന നിമിഷങ്ങളുണ്ട്. ചിലപ്പോള്‍ ഒരു പുരാതന വചനഭാഗം നൂറ്റാണ്ടുകള്‍ക്കിപ്പുറം നമ്മുടെ തന്നെ ജീവിതവഴികളില്‍ മാംസം ധരിച്ചു പ്രത്യക്ഷപ്പെട്ടേക്കാം. ലൂക്കായുടെ സുവിശേഷത്തിലെ വിഖ്യാതമായ എമ്മാവൂസ് യാത്ര വെറുമൊരു ചരിത്ര വിവരണമല്ല; അത് ഓരോ മനുഷ്യന്റെയും ജീവിതയാത്രയിലെ നിരാശയുടെ നിമിഷങ്ങളില്‍ ദൈവം എങ്ങനെ ഇടപെടുന്നു എന്നതിന്റെ നേര്‍ചിത്രമാണ്. ക്രിസ്തുവിന്റെ മരണശേഷം പ്രത്യാശകള്‍ അസ്തമിച്ച് ജറൂസലേം വിട്ടകന്ന ആ രണ്ടു ശിഷ്യന്മാരുടെ ഹൃദയവേദന ഇന്നും പല രൂപത്തില്‍ നമ്മെ പിന്തുടരുന്നു. വഴിമുട്ടി നില്ക്കുന്ന ജീവിതയാത്രകളില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന അപരിചിതര്‍ എങ്ങനെ നമ്മുടെ കാവല്‍ദൈവങ്ങളായി മാറുന്നു എന്ന് തെളിയിക്കുന്ന ഒരു അനുഭവസാക്ഷ്യമാണ് ഈ ലേഖനം. പുരാതനമായ ആ എമ്മാവൂസ് വഴികളെയും, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ ഒരു ദേശീയപാതയില്‍ തനിക്കുണ്ടായ ഒരു ഹൃദയസ്പര്‍ശിയായ യാത്രാനുഭവത്തെയും ലേഖകന്‍ ഇവിടെ കോര്‍ത്തിണക്കുന്നു.
ഈ പരദേവനഹോ നമുക്കുപരിത്രാണത്തിന്നധിപന്‍ മരണത്തില്‍നിന്നൊഴിവുകര്‍ത്തനാമഖിലശക്ത നിന് തിരുകരത്തിലുണ്ടനിശം ‘നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപെഴുതപ്പെട്ട ഒരു ക്രിസ്തീയ കീർത്തനം ഇന്ന് കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു നിദാനമായി മാറിയിരിക്കുന്നു
നരവംശശാസ്ത്രപരമായി നോക്കിയാല്‍, കണി എന്നത് ഒരു ‘പ്രതീകാത്മക സമ്പദ്വ്യവസ്ഥ’ ആണ്. പണ്ട് കേരളം ഒരു കാര്‍ഷിക സമൂഹമായിരുന്നപ്പോള്‍, തന്റെ പറമ്പിലെ വിളവുകള്‍ ദൈവത്തിന് സമര്‍പ്പിക്കുകയും വരാനിരിക്കുന്ന കൃഷിസമയത്തേക്ക് സമൃദ്ധി യാചിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. ഇന്ന് കേരളത്തിന്റെ സാമ്പത്തിക അടിത്തറ കൃഷിയില്‍ നിന്ന് സേവനമേഖലയിലേക്കും വിദേശ വരുമാനത്തിലേക്കും മാറിയിരിക്കുന്നു. എങ്കിലും മലയാളി കണി കാണുന്നു. ഇത് വെറുമൊരു ആചാരമല്ല, മറിച്ച് തന്റെ വേരുകള്‍ മണ്ണിലാണെന്ന മലയാളിയുടെ ഉപബോധമനസ്സിലെ തിരിച്ചറിവാണ്.
ഇന്ത്യന്‍ സംഗീതരംഗത്തെ അതിപ്രഗത്ഭരായ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടുവാന്‍ ആശ ഭോസ്ലെയ്ക്ക് അവസരം ലഭിച്ചു. അള്ളാ രഖാ, ഒ.പി.നയ്യാര്‍, എസ്.ഡി.ബര്മന്, നൗഷാദ്, ആര്.ഡി.ബര്മന്, രവീന്ദ്ര ജെയിന്, ഖയാം, ബോംബെ രവി, ബാപ്പി ലാഹിരി, ഇളയരാജ,ശങ്കര്‍-ജയ്കിഷന്, അനു മാലിക്ക്, എ.ആര്. റഹ്മാന് തുടങ്ങിയവരുടെ പാട്ടുകള്‍ ആശ ഭോസ്ലെ പാടി അനശ്വരമാക്കി.
സംഗീതസംവിധായകൻ,ബൈബിൾ പണ്ഡിതൻ,ഗ്രന്ഥകാരൻ,അധ്യാപകൻ,പ്രസംഗകൻ എന്നീ നിലകളിലെല്ലാം ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു 2026 ഏപ്രിൽ 2-നു അന്തരിച്ച റവ.ഡോ.ജസ്റ്റിൻ പനക്കൽ.
ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.
അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം
മലയാള-തമിഴ് സംഗീതലോകത്ത് മധുര ശബ്ദത്തിന്റെ ഉടമയായി ഇന്നും ഓര്‍മിക്കപ്പെടുന്ന ഗായികയാണ് ജെന്‍സി ആന്റണി. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ആരംഭമായി കണക്കാക്കുന്ന എഴുപതുകളില്‍ ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന അനവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതലോകത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ അനുഗ്രഹീത ഗായിക. മൃദുവും ഹൃദയസ്പര്‍ശിയുമായ അവരുടെ ശബ്ദം തമിഴിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങള്‍ക്ക് വ്യത്യസ്ത ഭാവവും ആത്മാവും പകര്‍ന്നു. പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്.
ദൈവവിളി സംബന്ധിച്ച് ലെയോ പതിനാലാമന്‍ പാപ്പ ഡിസംബര്‍ മാസം എട്ടാം തീയതി ‘വിശ്വസ്തതയില്‍ സൃഷ്ടിക്കപ്പെടുന്ന ഭാവി’ എന്ന പേരില്‍ ഒരു അപ്പോസ്തോലിക പ്രബോധനം പുറത്തിറക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളും ചിന്തകളും ദൈവവിളി പ്രോത്സാഹിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളുമാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
