Browsing: Featured News

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.

കരിമണല്‍ വ്യവസായം ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വികസനത്തിനും എതിരല്ലെന്നും അവകാശബോധത്തിലുള്ള  ഐക്യത്തില്‍ നിന്ന് പിറവിയെടുത്ത ഈ സമരങ്ങള്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

ഫ്രാന്‍സിസ് അസ്സീസിയുടെ പാരിസ്ഥിതിക മാനസാന്തരം പൂര്‍ണ്ണമായിരുന്നു. അദ്ദേഹം വെറുമൊരു പ്രകൃതിപ്രേമി ആയിരുന്നില്ല, മറിച്ച് സകല സൃഷ്ടികളിലും തന്റെ സഹോദരങ്ങളെ ദര്‍ശിച്ച വ്യക്തിയായിരുന്നു.

കത്തോലിക്ക സഭയെ പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്ന ശക്തികളെ പിന്തുണയ്ക്കുന്നു എന്ന പേരില്‍ യൂറോപ്പിലും മറ്റു പല വിദേശ രാജ്യങ്ങളിലും കഴിഞ്ഞ കാലങ്ങളില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു എന്നാണ് അദ്ദേഹമതില്‍ വ്യക്തമാക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം അഭിമാനിക്കുന്ന കേരളത്തെ സംബന്ധിച്ച്, സമീപകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ദിനം കൂടുതല്‍ ഗൗരവമേറിയ ചിന്തകളിലേക്കും അടിയന്തര നടപടികളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.

മൈതാനത്തെ അവസാന വിസിലും മുഴങ്ങിക്കഴിഞ്ഞാല്‍ പച്ചപ്പുല്ലിലെ കളി അവസാനിച്ചേക്കാം, പക്ഷേ ആ പന്ത് ഉരുളുന്നത് ചരിത്രത്തിന്റെ ഹൃദയത്തിലൂടെയാണ്. ഫുട്ബോള്‍ ഒരു മതമാണെങ്കില്‍ അതിന്റെ യഥാര്‍ത്ഥ ദൈവം ഒരു കളിക്കാരനല്ല; മറിച്ച് ‘ആവേശം’ (Passion) ആണ്. ജാതിയും മതവും രാഷ്ട്രീയവും അതിര്‍ത്തികളും മറന്ന് ലക്ഷക്കണക്കിന് പൗരന്മാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിക്കുമ്പോള്‍ അവിടെ പ്രകടമാകുന്നത് മനുഷ്യത്വത്തിന്റെ ദൈവികതയാണ്. ഭൂപടങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും അപ്പുറം ജനതയെ കോര്‍ത്തിണക്കുന്ന ഒരു വിശ്വഭാഷയായി ഇന്നും വിരാമമില്ലാതെ തുടരുന്ന ഒന്നാണ് ഈ പച്ചപ്പുല്ലിലെ പൗരതന്ത്രം.

കുടുംബാംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ പോലും ഓരോരുത്തരും തങ്ങളുടെ മൊബൈല്‍ സ്‌ക്രീനുകളിലെ എഐ നിര്‍ദ്ദേശിക്കുന്ന വീഡിയോകളിലും ഗെയിമുകളിലും മുഴുകുന്നത് സങ്കടകരമായ കാഴ്ചയാണ്. അതിനാല്‍ ഡിജിറ്റല്‍ സമയവും കുടുംബ സമയവും നിശ്ചയിച്ച് വേര്‍തിരിക്കുന്നത് നല്ലതാണ്..

കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ കടുത്ത കോടതി അലക്ഷ്യ നടപടികളും നഷ്ടപരിഹാര ബാധ്യതകളും നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഉത്തരവുകള്‍ വെറും കടലാസിലൊതുങ്ങാതെ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് പ്രത്യേക ചുമതലയും നല്‍കിയിട്ടുണ്ട്.