Browsing: Pattu

കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.

എല്‍ഡ്രിഡ്ജ് ഐസക്‌സിനെയാണ് ഈ പരേതസ്മരണഗാനത്തിനു  സംഗീതം നല്‍കാന്‍ അദ്ദേഹം ചുമതലപ്പെടുത്തിയത്. വരികള്‍ക്ക് ഈണമിട്ട ശേഷം റെക്‌സ് മാസ്റ്റര്‍ (റെക്‌സ് ഐസക്‌സ്)ഓര്‍ക്കസ്‌ട്രേഷനും നല്‍കി  റെക്കോര്‍ഡിങ്ങിനു ഒരുങ്ങുന്നതിനിടെയാണ് ഫാ.മൈക്കിള്‍ വിട വാങ്ങിയത്.

പട്ടാളത്തിന്റെയും പോലീസിന്റെയും സന്ദേശങ്ങൾ റേഡിയോ വഴി കിട്ടാൻ സാധ്യത ഉള്ളതിനാൽ രാജ്യത്ത് റേഡിയോ ഉപയോഗിക്കുന്നവരുടെ പേരുവിവരം സർക്കാരിന് കൃത്യമായി അറിയേണ്ടിയിരുന്നു. അതുകൊണ്ട് ഈ നിയമം കർശനമായി പാലിച്ചിരുന്നു.

ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് സംഗീതത്തിന്റെ അകമ്പടി എന്നും ഉണ്ടായിട്ടുണ്ട്. സംഗീതോപകരണങ്ങളുമായി സ്വന്തം ടീമിനു പിന്തുണ നല്‍കുന്ന ആരാധകരെ എല്ലാ ലോകകപ്പുകളിലും നാം കണ്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ 2010-ല്‍ നടന്ന ലോകകപ്പില്‍ എല്ലാ കാണികളും വുവുസേല എന്ന സംഗീതോപകരണവുമായി വന്നതും ചരിത്രമാണ്.

ഈ പരദേവനഹോ നമുക്കുപരിത്രാണത്തിന്നധിപന്‍ മരണത്തില്‍നിന്നൊഴിവുകര്‍ത്തനാമഖിലശക്ത നിന്‍ തിരുകരത്തിലുണ്ടനിശം ‘നൂറ്റമ്പത് വർഷങ്ങൾക്ക് മുൻപെഴുതപ്പെട്ട ഒരു ക്രിസ്തീയ കീർത്തനം ഇന്ന് കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു നിദാനമായി മാറിയിരിക്കുന്നു

ഇന്ത്യന്‍ സംഗീതരംഗത്തെ അതിപ്രഗത്ഭരായ സംഗീതസംവിധായകരുടെ പാട്ടുകള്‍ പാടുവാന്‍ ആശ ഭോസ്ലെയ്ക്ക് അവസരം ലഭിച്ചു. അള്ളാ രഖാ, ഒ.പി.നയ്യാര്‍, എസ്.ഡി.ബര്‍മന്‍, നൗഷാദ്, ആര്‍.ഡി.ബര്‍മന്‍, രവീന്ദ്ര ജെയിന്‍, ഖയാം, ബോംബെ രവി, ബാപ്പി ലാഹിരി, ഇളയരാജ,ശങ്കര്‍-ജയ്കിഷന്‍, അനു മാലിക്ക്, എ.ആര്‍. റഹ്മാന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ആശ ഭോസ്ലെ പാടി അനശ്വരമാക്കി.

മലയാള-തമിഴ് സംഗീതലോകത്ത് മധുര ശബ്ദത്തിന്റെ ഉടമയായി ഇന്നും ഓര്‍മിക്കപ്പെടുന്ന ഗായികയാണ് ജെന്‍സി ആന്റണി. ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സുവര്‍ണകാലത്തിന്റെ ആരംഭമായി കണക്കാക്കുന്ന എഴുപതുകളില്‍ ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന അനവധി ഹിറ്റ് ഗാനങ്ങളിലൂടെ സംഗീതലോകത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ അനുഗ്രഹീത ഗായിക. മൃദുവും ഹൃദയസ്പര്‍ശിയുമായ അവരുടെ ശബ്ദം തമിഴിലും മലയാളത്തിലുമുള്ള നിരവധി ഗാനങ്ങള്‍ക്ക് വ്യത്യസ്ത ഭാവവും ആത്മാവും പകര്‍ന്നു. പ്രമുഖ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ച ജെന്‍സി, സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഇന്നും സജീവ സാന്നിധ്യമാണ്.

‘രാജ്യത്തെ സംരക്ഷിക്കുമെന്നു പറഞ്ഞു നടക്കുന്നവരെല്ലാം വിഡ്ഢികള്‍;
കള്ളന്മാരാണെല്ലാ നേതാക്കളും, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുന്നിവര്‍.’
നേപ്പാളിലെ യുവജനങ്ങളെ സംഗീതത്തിലൂടെ പൗരബോധത്തിലേക്ക് നയിച്ച റാപ്പ് ഗായകന്‍ ബാലെന്‍ഷായുടെ പാട്ടിന്റെ വരികളാണിത്

യൗസേപ്പിതാവ് ഉണ്ണീശോയ്ക്കായി താരാട്ടു പാടിയിട്ടുണ്ടാകുമോ? മാതാവ് ഉണ്ണിയേശുവിനെ ഉറക്കുന്നതിനായി പാടിയ  പാട്ട് എന്ന സങ്കല്പത്തോടെ അനേകം ഭാഷകളില്‍ താരാട്ടുപാട്ടുകള്‍ എഴുതപ്പെടുകയും ലോകപ്രശസ്ത ഗായികമാര്‍ പാടുകയും ചെയ്തിട്ടുണ്ട്.