വത്തിക്കാൻ സിറ്റി : പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി സ്പെയിനിലെ മെത്രാൻസമിതി അംഗങ്ങളുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു. അദ്ധ്യാത്മിക മേഖലയിലെ പരസ്പരമുള്ള ആശയകൈമാറ്റത്തിനുള്ള പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. ഭിന്ന സംസ്കാരങ്ങളും ഭാഷകളും നിലനിൽക്കുന്നതും നാനാത്വം ജീവിക്കുന്നതുമായ ഒരു സമൂഹമെന്ന നിലയിൽ പരസ്പരസംവാദങ്ങളുടെയും പരസ്പരമുള്ള മനസ്സിലാക്കലിന്റെയും പ്രാധാന്യത്തിലേക്കും പരിശുദ്ധ പിതാവ് വിരൽ ചൂണ്ടി. ഒരു ഭാഗത്ത് അനാവശ്യമായ ഭാരമാകുന്നവ ഒഴിവാക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുമ്പോൾ, മറുഭാഗത്ത്, സഭയുടെ വിശ്വാസപൈതൃകമുൾപ്പെടെയുള്ളവ, സംവാദത്തിനും കണ്ടുമുട്ടലുകൾക്കും വേണ്ട ഉപകരണങ്ങളായി മാറേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മെത്രാന്മാർക്ക് ഐക്യം വളർത്താനുള്ള ചുമതലയുണ്ട്. ക്രിസ്തുവുമായും, പത്രോസിന്റെ പിൻഗാമിയുമായും, ആഗോളസഭയുമായും, വൈദികരും രൂപതാസമൂഹവുമായും, സമർപ്പിതരുമായും, വ്യത്യസ്ത സഭാസംഘടനകളുമായുമുൾപ്പെടെ ഐക്യം വളർത്താനുള്ള ചുമതലയാണതെന്ന് പാപ്പ പറഞ്ഞു.
Trending
- പ്രശസ്ത സംഗീതസംവിധായകൻ കൊച്ചിൻ അലക്സ് അന്തരിച്ചു
- കെആർഎൽസിബിസി ജെ.പി.ഡി കമ്മീഷൻ സെക്രട്ടറിയായി ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ
- സിസ്റ്റർ മോളി ആട്ടുള്ളി കെആർഎൽസിസി വൈസ് പ്രസിഡന്റായി നിയമിതയായി
- ദരിദ്രരോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് പാപ്പ; നീതിയും സാഹോദര്യവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കാൻ ആഹ്വാനം
- കെഎൽസിഎ വൈപ്പിൻ മേഖലക്ക് പുതിയ നേതൃത്വം; ബെന്നറ്റ് കുറുപ്പശ്ശേരി പ്രസിഡന്റ്
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ ലഹരിവിരുദ്ധ ഡിബേറ്റ് ‘V.O.I.C.E.’ സംഘടിപ്പിച്ചു
- കെ.സി.വൈ.എം മുൻകാല പ്രവർത്തകരുടെ കൂട്ടായ്മ കാരുണ്യത്തിന്റെ മാതൃകയായി
- പാപ്പായുടെ ‘ചാപ്ലിൻ ടു ഹിസ് ഹോളിനെസ്’ ബഹുമതി; വരാപ്പുഴ അതിരൂപതയിലെ രണ്ട് വൈദികർക്ക്
