സൗത്ത് ആഫ്രിക്ക : മൊസാംബിക്കിലെ കെലിമാൻ രൂപതയുടെ ബിഷപ്പ് ഒസോറിയോ സിത്തോറ അഫോൻസോയെ (54) ജൂൺ 6-ന് പുലർച്ചെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നു.
വടക്കൻ മൊസാംബിക്കിൽ ആയിരക്കണക്കിന് ആളുകളെ കുടിയൊഴുപ്പിക്കുകയും ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ ബിഷപ് പരസ്യമായി പ്രതികരിച്ചിരുന്നു. തീവ്രവാദ ഇരകൾക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തുകയും മതപരമായ അസഹിഷ്ണുതയെയും മാനുഷിക പ്രതിസന്ധികളെയും ശക്തമായി അപലപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാദേശിക ക്രിസ്തീയ സമൂഹം അതീവ ദുഃഖത്തിലാണ്.രാത്രിയുടെ മറവിൽ ബിഷപ്പിന്റെ വസതിയിൽ കടന്നുകയറിയ കൊലയാളികൾക്കായി ദേശീയ അന്വേഷണ ഏജൻസികൾ തിരച്ചിൽ നടത്തുന്നുണ്ട്. കഠിനമായ വേദനയുടെയും പ്രതിസന്ധിയുടെയും ഘട്ടത്തിൽ വിശ്വാസികൾ പ്രാർത്ഥനയോടെയും ശാന്തതയോടെയും ആയിരിക്കണമെന്ന് സഭാ നേതൃത്വം അഭ്യർത്ഥിച്ചു.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
