സൗത്ത് ആഫ്രിക്ക : മൊസാംബിക്കിലെ കെലിമാൻ രൂപതയുടെ ബിഷപ്പ് ഒസോറിയോ സിത്തോറ അഫോൻസോയെ (54) ജൂൺ 6-ന് പുലർച്ചെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നു.
വടക്കൻ മൊസാംബിക്കിൽ ആയിരക്കണക്കിന് ആളുകളെ കുടിയൊഴുപ്പിക്കുകയും ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ ബിഷപ് പരസ്യമായി പ്രതികരിച്ചിരുന്നു. തീവ്രവാദ ഇരകൾക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തുകയും മതപരമായ അസഹിഷ്ണുതയെയും മാനുഷിക പ്രതിസന്ധികളെയും ശക്തമായി അപലപിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രാദേശിക ക്രിസ്തീയ സമൂഹം അതീവ ദുഃഖത്തിലാണ്.രാത്രിയുടെ മറവിൽ ബിഷപ്പിന്റെ വസതിയിൽ കടന്നുകയറിയ കൊലയാളികൾക്കായി ദേശീയ അന്വേഷണ ഏജൻസികൾ തിരച്ചിൽ നടത്തുന്നുണ്ട്. കഠിനമായ വേദനയുടെയും പ്രതിസന്ധിയുടെയും ഘട്ടത്തിൽ വിശ്വാസികൾ പ്രാർത്ഥനയോടെയും ശാന്തതയോടെയും ആയിരിക്കണമെന്ന് സഭാ നേതൃത്വം അഭ്യർത്ഥിച്ചു.
Trending
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
