- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
Author: admin
കോട്ടയം: കേരളത്തിൽ ക്രമസമാധാന തകർച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പൊലീസ് വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത് ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്‍റെയും ധിക്കാരത്തിന്‍റെയും ഫലമെന്നുംഅദ്ദേഹം പറഞ്ഞു .പൊലീസിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ പാവകളെ പോലെ ഇരിക്കുകയാണ്. പൊലീസിന്‍റെ ഒത്താശയോടെയാണ് സംസ്ഥാനത്ത് ഈ അക്രമങ്ങൾ എല്ലാം നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.അതേസമയം ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു (Ramesh Chennithala on Sabarimala Rush). ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതെ അയ്യപ്പ ഭക്തന്മാർ കഷ്‌ടപ്പെടുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇസ്ലാമാബാദ് : പാകിസ്താനിൽ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുള്ള സൈനികത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. . പുലർച്ചെയാണ് ആക്രമണം നടന്നത്.ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സംഭവം. സൈനികത്താവളത്തിലേക്ക് അക്രമികൾ ബോംബ് നിറച്ച വാഹനവുമായി പ്രവേശിക്കുകയായിരുന്നു. അഫ്ഗാൻ അതിർത്തിക്കടുത്തായിരുന്നു സ്ഥലം. ആക്രമണത്തിൽ കെട്ടിടത്തിന്റെ 3 മുറികൾ തകർന്നു. അവശിഷ്ടങ്ങളിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. എല്ലാവരും സാധാരണ വേഷത്തിലായിരുന്നതിനാൽ മരിച്ച എല്ലാവരും സൈനിക ഉദ്യോഗസ്ഥർ തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാകിസ്താൻ താലിബാനുമായി ബന്ധമുള്ള തെഹ്‍രീക്-ഇ- ജിഹാദ് പാകിസ്താൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.
|ഗവർണർക്കു തിരിച്ചടി|
ജെറുശലേം :ഇസ്രയേലിന്റെ ദേശീയ ഫുട്‌ബോൾ ടീമിനുള്ള സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പ്രമുഖ സ്പോർട്സ് ബ്രാൻഡായ പ്യൂമ . 2024-ൽ ഇസ്രയേലിന്റെ ദേശീയ ഫുട്ബോൾ ടീമിനെ സ്പോൺസർ ചെയ്യുന്നത് തങ്ങൾ അവസാനിപ്പിക്കുമെന്ന് പ്യൂമ വക്താവ് അറിയിച്ചു. എന്നാൽ ഇതിനു പിന്നിൽ ഗാസയിലെ യുദ്ധവുമായോ ഇസ്രയേലിനെതിരായ ഉപഭോക്തൃ ബഹിഷ്‌കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പ്യൂമ വ്യക്താവ് പറഞ്ഞു. സ്‌പോൺസർഷിപ്പ് നിർത്തുന്നതിനുള്ള തീരുമാനം കഴിഞ്ഞ വർഷം മുതൽ തന്നെ ആലോചനയിലുണ്ടെന്നും ജർമ്മൻ സ്പോർട്സ് വെയർ സ്ഥാപനമായ പ്യൂമ അറിയിച്ചതായി ‘ദ സ്‌പെക്ടെറ്റര്‍ ഇൻഡെക്‌സ്’ എക്‌സിൽ ട്വീറ്റ് ചെയ്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യം ഉയർന്നിരുന്നു.നിരവധി പുതിയ ദേശീയ ടീമുകളുമായി ഉടൻ കരാറുകൾ തുടങ്ങുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്.
കേരള ലത്തീന്‍സഭാ വിജ്ഞാനകോശം പ്രകാശനം
|വൈറലായി റൊണാള്‍ഡോയുടെ പോസ്റ്റ്|
പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.
ഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് മഹുവയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്. തന്നെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിപ്പിച്ചിരുന്നു. മഹുവ മൊയ്ത്രയുടെ പ്രവര്‍ത്തി അതീവ ഗുരുതരവും അസാന്മാര്‍ഗികവും നീചവും ക്രിമിനല്‍ കുറ്റവുമാണ് ചെയ്തതെന്ന് കാട്ടിയാണ് എംപി സ്ഥാനത്ത് നിന്നും പുറത്താക്കിയത്.
|യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് വിവേക് രാമസ്വാമി|
Subscribe to Updates
Get the latest creative news from FooBar about art, design and business.
