- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
Author: admin
|ശബരിമലയുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നിരുന്നു |
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ .തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്.തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
കോട്ടയം:ബിനോയ് വിശ്വത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്കാന് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. ഇന്ന് സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തിന്റെ പേര് അംഗീകരിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ഈ മാസം 28 ന് ചേരുന്ന സംസ്ഥാന കൗൺസില്‍ തീരുമാനത്തിന് അന്തിമ അംഗീകാരം നൽകും. സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിനാവുമെന്നും ഡി രാജ ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം പാര്‍ട്ടിക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്നും തൊഴിലാളി വര്‍ഗത്തിനായി നിലകൊണ്ട നേതാവായിരുന്നു കാനമെന്നും ഡി രാജ ചൂണ്ടിക്കാട്ടി.
റായ്പുര്‍: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. വിഷ്ണുദേവ് സായി സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മുന്‍കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു വിഷ്ണു ദേവ് സായി. ജഷ്പൂര്‍ ജില്ലയിലെ കുങ്കുരി നിയമസഭയില്‍ നിന്നുളള എംഎല്‍എയാണ് അദ്ദേഹം.സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. ഇതോടെ ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് അവസാനമാകുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഡില്‍ തെഞ്ഞെടുപ്പിനെ നേരിട്ടത്.90 സീറ്റുകളില്‍ 54 സീറ്റ് നേടിയാണ് ബിജെപി ഛത്തീസ്ഗഡിൽ അധികാരം പിടിച്ചത്.
പത്തനംതിട്ട : കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലെ ദര്‍ശന സമയം നീട്ടി. ഉച്ച കഴിഞ്ഞുള്ള ദര്‍ശന സമയം ഒരു മണിക്കൂര്‍ മുമ്പ് ആക്കാനാണ് തീരുമാനം. ദേവസ്വം ബോര്‍ഡും തന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമയം കൂട്ടാന്‍ ധാരണയായത്.ഇപ്പോൾ ദര്‍ശന സമയം 4 മുതല്‍ 11 വരെയാണ്. ഇത് 3 മുതല്‍ 11 വരെയായി മാറ്റാനാണ് ധാരണ. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദര്‍ശന സമയം കൂട്ടാനുള്ള നീക്കം.കഴിഞ്ഞ ദിവസം വരെ 17 മണിക്കൂറായിരുന്നു ശബരിമലയിലെ ദര്‍ശന സമയം. എന്നാല്‍ ഇനിമുതല്‍ അത് 18 മണിക്കൂറായിരിക്കും. ദര്‍ശന സമയം ഉയര്‍ത്തിയത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഉപകാരപ്പെടും.
|കേരളം ഊതിയാല്‍ പറന്നു പോകാനുള്ളതേയുള്ളു പിണറായിയുടെ ഭരണം|
കൊച്ചി: വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ കെ എസ് യുവിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കും, അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. എന്താണിവരുടെ പ്രശ്നമെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് എന്തിനാണീ പരിപാടി ബഹിഷ്കരിച്ചതെന്ന് അവർക്ക് തന്നെ അറിയില്ല. നവകേരളത്തിന്റെ ഏത് ഭാഗത്തോടാണ് അവർക്ക് യോജിക്കാൻ കഴിയാത്തത്? നാട് നന്നാകണമെന്ന് എല്ലാവരും ആഗ്രഹിക്കും. അത് വേണ്ടെന്നാണ് ഒരു കൂട്ടരുടെ ആഗ്രഹം. ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ തുറന്നു കാട്ടാൻ കോൺഗ്രസിന് കഴിഞ്ഞോ? മുഖ്യമന്ത്രി ചോദിച്ചു.
|മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെ എസ് യു പ്രതിഷേധിച്ചിരുന്നു|
മനുഷ്യന്റെ അവകാശങ്ങള്‍ക്കായി ഒരു ദിനം.ഡിസംബർ പത്തിന് ലോകം മനുഷ്യാവകാശ ദിനം ആഘോഷിക്കുന്നു.മനുഷ്യാവകാശങ്ങൾ അനുദിനം ചവിട്ടിത്തേക്കപ്പെടുന്ന നമ്മുടെ രാജ്യവും കാര്യമായിത്തന്നെ ഈ ദിനവും ഇന്ന് ആഘോഷിക്കുന്നുണ്ട് . 1948 ഡിസംബർ പത്തിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ മാനിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. എല്ലാ മനുഷ്യരുടെയും സാർവത്രികമായി സംരക്ഷിക്കപ്പെടേണ്ട മൗലികാവകാശങ്ങളുടെ രൂപരേഖ വ്യക്തമാക്കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ആദ്യത്തെ ആഗോള രേഖയായാണ് ഈ സമ്മേളനം അംഗീകരിക്കപ്പെടുന്നത്. ജനങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ആരോഗ്യം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശങ്ങൾ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നു. വംശം, ജാതി, ദേശീയത, മതം, ലിംഗഭേദം മുതലായവയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ ഇല്ലാതാക്കാനോ അടിച്ചമർത്താനോ കഴിയാത്ത മൗലികമായ സ്വാഭാവിക അവകാശങ്ങളാണ് മനുഷ്യാവകാശങ്ങൾ. സവിശേഷമായ ഈ ദിനത്തിൽ നമ്മുടെ രാജ്യം ,മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ ഇവിടെ എത്തിനിൽക്കുന്നു എന്ന തിരക്കുന്നത് നന്നായിരിക്കും .ഇന്ത്യയിലെ പൗര സമൂഹങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചകൾ കാരണം അന്താരാഷ്ട്രതലത്തിൽ രാജ്യം…
Subscribe to Updates
Get the latest creative news from FooBar about art, design and business.
