- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും . ഫെബ്രുവരി 25നാണ് ചരിത്ര പ്രസിദ്ധമായ പൊങ്കാല മഹോത്സവം. പതിവ് പോലെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പറയുന്ന തോറ്റംപാട്ട് ഇത്തവണയുമുണ്ടാകും. ഉത്സവത്തിന്‍റെ ഓരോ ദിവസത്തിന്‍റെ ചടങ്ങും അന്നത്തെ തോറ്റംപാട്ടിന്‍റെ കഥാഭാഗവും തമ്മില്‍ ബന്ധപ്പെട്ടതായിരിക്കും. തോറ്റം പാട്ടിന്‍റെ അകമ്പടിയോടെ ദേവിയെ കുടിയിരുത്തിയാണ് ഉത്സവവും ആരംഭിക്കുന്നത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയ ശേഷമാകും ഉത്സവം ആരംഭിക്കുക. തുടര്‍ന്ന് ഉത്സവവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ അരങ്ങേറും. ശനിയാഴ്‌ച വൈകിട്ട് ആറ് മണിക്ക് ചലച്ചിത്ര താരം അനുശ്രീയാണ് പ്രധാന വേദിയിലെ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യുക. ഇത്തവണ ആറ്റുകാല്‍ അംബ പുരസ്‌കാരം സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന് നൽകും. പൊങ്കാല ദിവസം രാവിലെ 10.30നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുക. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30ന് പൊങ്കാല ദേവിക്ക് നൈവേദ്യമായി നൽകും. പൊങ്കാല ദിവസം രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്തിന് ശേഷം തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതര്‍പ്പണത്തോട് കൂടിയാകും ഉത്സവം…
കൽപ്പറ്റ : ഒരാഴ്ച പിന്നിട്ടിട്ടും വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനായില്ല. ദൗത്യം ഇന്ന് എട്ടാം ദിനത്തിലാണ്. ആന രാത്രി ഇരുമ്പ് പാലം കോളനിക്ക് സമീപം ജനവാസമേഖലയിലെത്തി. രാത്രിയില്‍ കാട്ടിക്കുളം – തിരുനെല്ലി റോഡ് മുറിച്ച് കടന്നു. ട്രാക്കിങ് ടീം വനത്തിനുള്ളില്‍ പ്രവേശിച്ചു. ഒരാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന്ഹർത്താൽ. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നു. രണ്ട് പേർ കൊല്ലപ്പെട്ടിട്ടും സർക്കാരും വനം വകുപ്പും അനാസ്ഥ തുടരുന്നുവെന്നാണ് ആരോപിച്ചാണ് യു.ഡി.എഫ് പ്രതിഷേധം. വന്യമൃഗശല്യത്തിന് ശ്വാശത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെടുന്നു. കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെ പുൽപ്പള്ളിയിൽ എത്തിക്കും. ബന്ധുക്കളും നാട്ടുകാരും മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ മൃതദേഹവുമായി പ്രതിഷേധത്തിന് ഇറങ്ങാനാണ് തീരുമാനം. അതെ സമയം ,മന്ത്രിമാരുടെ സംഘം അടുത്തദിവസം തന്നെ വയനാട്…
തിരുവനന്തപുരം : കേരളത്തില്‍ താപനില ക്രമാതീതമായി ഉയർന്നു . നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ 38 ഡിഗ്രി വരെയും, കോട്ടയത്ത് 37 ഡിഗ്രിയും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രിയുമായാണ് താപനില ഉയരുക. സംസ്ഥാനത്ത് ചൂട് കൂടുന്നതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കണം.അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കണം. ചെരിപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം.കുടയോ തൊപ്പിയോ പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കണം.പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവ കൂടുതല്‍ ഉപയോഗിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം, ക്ലാസ് മുറികളില്‍…
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന ചരിത്ര നേട്ടവുമായി ഇന്ത്യന്‍ താരം രവിചന്ദ്രൻ അശ്വിൻ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രോലിയെ പുറത്താക്കിയാണ് അശ്വിന്‍ നേട്ടം സ്വന്തമാക്കിയത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബിലെത്തുന്ന ഇന്ത്യന്‍ താരമാണ് അശ്വിന്‍. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 വിക്കറ്റുകള്‍ നേടുന്ന ഒമ്പതാമത്തെ ബൗളര്‍ കൂടിയാണ് അശ്വിന്‍. മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ മറുപടിയാണ് ഇംഗ്ലണ്ട് നൽകിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 445 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 207 റണ്‍സ് നേടിയിട്ടുണ്ട്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ബെന്‍ ഡക്കറ്റിന് (118 പന്തില്‍ 133) ജോ റൂട്ടാണ് (13 പന്തില്‍ 9) കൂട്ടുനില്‍ക്കുന്നത്. ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. വമ്പന്‍ സ്‌കോര്‍ പിന്തുടരുന്ന ഇംഗ്ലണ്ടിനായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ…
ബംഗളൂരു: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നല്കിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. കര്‍ണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒറ്റ വരി വിധിയാണ് പുറപ്പെടുവിച്ചത്. ‘ഹർജി തള്ളുന്നു, നാളെ രാവിലെ 10.30ന് വിശദമായ വിധിപ്പകർപ്പ് നൽകാം’ എന്നാണ് കോടതി പറഞ്ഞത്. കമ്പനി നിയമത്തിലെ 21ആം വകുപ്പ് കരിനിയമമായി ഉപയോഗിക്കുന്നുവെന്നായിരുന്നു എക്‌സാലോജികിന്റെ പ്രധാന വാദം. അതിന്റെ ഭാഗമാണ് എസ്എഫ്‌ഐഒ അന്വേഷണം.എക്‌സാ ലോജിക് കമ്പനിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് പി ദത്തര്‍ ആണ് ഹാജരായത്.
|നാളെ വയനാട്ടില്‍ എല്‍ഡിഎഫ് – യു ഡി എഫ് ഹര്‍ത്താല്‍|
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവും ട്രഷററുമായ അജയ്മാക്കൻ.ചെക്കുകള്‍ ബാങ്ക് അനുവദിക്കുന്നില്ലെന്നും അജയ് മാക്കന്‍ പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയും അംഗത്വ ക്യാപെയിനിലൂടെയും സമാഹരിച്ച പണമായിരുന്നു അക്കൗണ്ടുകളിലെന്നും അജയ് മാക്കന്‍ വിശദീകരിച്ചു. നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വിവരം. ‘ഞങ്ങള്‍ നല്‍കുന്ന ചെക്ക് ബാങ്കുകള്‍ മാറാന്‍ കഴിയില്ലെന്ന് ഇന്നലെയാണ് ബാങ്കില്‍ നിന്നും വിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും 210 കോടി രൂപ തിരിച്ചുപിടിക്കാന്‍ ആദായനികുതി അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ അത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ്.’ അജയ് മാക്കന്‍ അഭിപ്രായപ്പെട്ടു.
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കുറുവ ദ്വീപ് ജീവനക്കാരനെയാണ് കാട്ടാന ആക്രമിച്ചത്. ചെറിയമല ജംഗ്ഷനില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം. പരിക്കേറ്റ പാക്കം സ്വദേശി പോള്‍ മാനന്തവാടിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരണമടഞ്ഞിരുന്നു.
ന്യൂഡല്‍ഹി : ഡല്‍ഹി അലിപൂര്‍ ദയാല്‍പൂര്‍ മാര്‍ക്കറ്റിലെ പെയിന്‍റ് ഫാക്‌ടറിയില്‍ തീപടര്‍ന്ന് 11 പേര്‍ മരിച്ചു . സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫാക്‌ടറിയുടെ വളപ്പില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ബാബു ജഗ്‌ജീവന്‍ റാം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വൈകിട്ട് 5.25 നാണ് തീപിടിത്തത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘത്തെ അയച്ചതായും ഡിഎഫ്‌എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിപിടിത്തം ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഡല്‍ഹി ഫയര്‍ സര്‍വീസസ് ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. രാത്രി 9 മണിയോടെ തീ നിയന്ത്രണ വിധേയമാക്കി.
ന്യൂഡല്‍ഹി: ഗ്രാമീണ ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെയാണ് ബന്ദ്. സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ യൂണിയനുകളുമാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ബന്ദിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ നാലു വരെ റോഡ് തടയലും റെയിൽ ഉപരോധവും ജയിൽ നിറയ്ക്കൽ സമരവും ആഹ്വാനം ചെയ്തിട്ടുണ്ട്. തൊഴിലാളി യൂണിയനുകളും വിവിധ വ്യാപാരി സംഘടനകളും ദേശീയ മഹിളാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചു. ബന്ദിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബന്ദ് കേരളത്തെ ബാധിക്കില്ല. കടകൾ തുറന്നു പ്രവർത്തിക്കും. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള കടയടപ്പോ പണിമുടക്കോ ആരും പ്രഖ്യാപിച്ചിട്ടില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
