- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
എറണാകുളം: വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം വർദ്ദിക്കുന്ന സംഭവങ്ങളിൽ ഉത്കണ്‌ഠ രേഖപ്പെടുത്തി കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ . വിഷയം ഗൗരവമായി കാണണമെന്നും, സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തണമെന്ന കേന്ദ്ര-സംസ്ഥാന-സർക്കാരുകളോട് കത്തോലിക്കാ സഭ അഭ്യർത്ഥിച്ചു. “വന്യമൃഗങ്ങളുടെ ആക്രമണം അനുദിനം വർദ്ധിക്കുകയും സുരക്ഷിതത്വബോധം പൂർണ്ണമായും നഷ്‌ടപ്പെടുകയും ചെയ്യുന്നതിനാൽ പ്രദേശവാസികളുടെ നിലവിലെ അവസ്ഥ ദയനീയമാണ്. ഈ ഘട്ടത്തിൽ സത്വരവും പ്രായോഗികവുമായ ഇടപെടലുകൾ നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം.” കെസിബിസി പ്രസ്‌താവനയിൽ പറഞ്ഞു. പൗരന്മാരുടെ ജീവനും സ്വത്തിനും വൻ ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാൻ അനുവദിക്കുന്ന നയങ്ങൾ രൂപീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി പ്രസിഡൻ്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പ്രസ്‌താവനയിൽ പറഞ്ഞു.
വയനാട്: സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവർണ്ണർ . വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലെത്തി. നിലവിൽ ബേലൂര്‍ മഖ്ന എന്ന മോഴയാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബാംഗങ്ങളെ കണ്ടു. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറായ പോളിന്റെ വീടും ഗവർണർ സന്ദർശിക്കും. മൂടകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബാംഗങ്ങളെയും ഗവർണർ കാണും. മൂന്നാഴ്ച മുന്‍പ് കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 16 വയസുകാരൻ ശരത്തിനെയും ഗവർണർ സന്ദർശിക്കും. പിന്നീട് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടവുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാകും ഗവർണർ മടങ്ങുക.
തിരുവനന്തപുരം : പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടു പോയതായി പരാതി. ഹൈദരാബാദ് സ്വദേശികളായ അമർദീപ് – റമീന ദേവി ദമ്പതികളുടെ മകൾ മേരിയേയാണ് തട്ടിക്കൊണ്ടു പോയതായി പേട്ട പൊലീസിന് പരാതി ലഭിച്ചിരിക്കുന്നത്. ദമ്പതികളുടെ നാല് കുട്ടികളിൽ ഒരു കുട്ടിയേയാണ് കാണാതായത്. ഇന്നലെ രാത്രി സഹോദരങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ പുലർച്ചെ ഒരു മണിയോടെ കാണാതായെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പേട്ടയിൽ ഓൾ സെയിന്‍റ്‌സ് കോളജിന് സമീപം മതിൽമുക്ക് എന്ന സ്ഥലത്താണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതാകുന്ന സമയം രണ്ട് പേർ സ്‌കൂട്ടറിൽ പോകുന്നത് കണ്ടതായി ദമ്പതികൾ പൊലീസിനോട് പറഞ്ഞു. കുട്ടിയെ കാണാതാകുമ്പോൾ വെള്ളയും കറുപ്പും കലർന്ന ടി ഷർട്ട് ആണ് ധരിച്ചതെന്നാണ് സഹോദരങ്ങൾ പൊലീസിന് നൽകിയ വിവരം. മഞ്ഞ കളറിലുള്ള സ്‌കൂട്ടറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവസ്ഥലത്ത് ഉന്നത പൊലീസ്…
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുഖ്യമന്ത്രി രാജിവച്ച് മാറി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഏതൊക്കെ സ്ഥാപനങ്ങളില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയിലേക്ക് പണം എത്തിയെന്ന് പിണറായി വെളിപ്പെടുത്തണമെന്ന് സതീശന് ആവശ്യപ്പെട്ടു. എക്സാലോജിക് കമ്പനി ഷെല്‍ കമ്പനിയായി മാറുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. കമ്പനി ആര്‍ക്കും ഒരു സേവനവും നല്‍കിയതായി അറിവില്ല. പ്രതിപക്ഷം ആദ്യം മാസപ്പടി ആരോപണം ഉന്നയിച്ചപ്പോള്‍ തങ്ങളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മാസപ്പടിയില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഒരു നിമിഷത്തേക്ക് പോലും പിണറായി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശൻ വിമർശിച്ചു.
തിരുവനന്തപുരത്തു നിന്നുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകി. രാവിലെ മുതൽ എല്ലാ ട്രെയിനുകളും മണിക്കൂറുകൾ തടസപ്പെട്ടു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. വൈദ്യുത തകരാറെന്ന് ദക്ഷിണ റെയിൽവേ പറയുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയാണ്.
വയനാട് : സംസ്ഥാന സർക്കാർ വന്യജീവി പ്രശ്‌നത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്‌ടപരിഹാരം വൈകരുത്. സർക്കാരിന്‍റെ ഇടപെടൽ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. അതേസമയം വന്യമൃഗങ്ങളുടെ നിരന്തര ആക്രമണങ്ങളില്‍ ജനരോഷം കനക്കുന്നതിനിടെയാണ് വയനാട് എംപി രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്. കണ്ണൂരിൽ നിന്ന് റോഡുമാർഗം രാവിലെ 7.45 ഓടെയാണ് രാഹുൽ എത്തിയത്. ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടിലാണ് എംപി ആദ്യമെത്തിയത്. തങ്ങൾ നേരിടുന്ന വന്യജീവി പ്രശ്‌നങ്ങൾ കുടുംബം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചു. കുടുംബത്തിന്‍റെ ഏതൊരാവശ്യത്തിനും കൂടെയുണ്ടാകുമെന്നും, വന്യമൃഗ ശല്യത്തിന് എതിരായ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്തുമെന്നും ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോൾ, കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ…
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 355 മില്യൻ (2900 കോടിയിൽ അധികം) ഡോളർ പിഴ വിധിച്ചു ന്യൂയോർക്ക് കോടതി. ബിസിനസ് മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസിലാണു ശിക്ഷ. 90 പേജുള്ള വിധിന്യായത്തിൽ, മൂന്ന് വർഷത്തേക്ക് ന്യൂയോർക്ക് സ്റ്റേറ്റിൽ കമ്പനി ഡയറക്ടറായി പ്രവർത്തിക്കുന്നതിൽ നിന്ന് ട്രംപിനെ വിലക്കിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയറും എറിക് ട്രംപും 4 മില്യൺ ഡോളർ വീതം പിഴയടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് വർഷത്തേക്ക് ഡയറക്ടർമാരായി പ്രവർത്തിക്കുന്നതിൽ നിന്ന് ഇവരെ വിലക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതിയാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷത്തേക്ക് ന്യൂയോര്‍ക്കില്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്നും ട്രംപിനെ കോടതി വിലക്കി. മൂന്നുമാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് വിധി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു.
കൊച്ചി: വ്യാഴാഴ്ച മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ധാരണ ലംഘിച്ച് നിർമാതാക്കൾ ഒടിടിക്കു നൽകുന്നുവെന്നും 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന സത്യവാംഗ്മൂലം ലംഘിച്ചു എന്നുമാണ് തിയറ്റര്‍ ഉടമകൾ ഉന്നയിക്കുന്ന പ്രധാന പരാതികൾ. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു.സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു. എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നും ഫിയോക് പ്രസിഡന്റ് പറഞ്ഞു.
മാനന്തവാടി: പുല്‍പ്പള്ളിയില്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. വാഹനത്തിന്റെ റൂഫ് തകര്‍ക്കുകയും ടയറിന്റെ കാറ്റൊഴിച്ച് വിടുകയും ചെയ്തു. വാഹനത്തില്‍ റീത്തും വച്ചു. വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ രംഗത്തെത്തി. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേതാണ് ആക്രമിക്കപ്പെട്ട ജീപ്പ്. പോളിനെ ആശുപത്രിയിൽ എത്തിച്ചത് മുതൽ കൂടെ ഉണ്ടായിരുന്നത് ഇതേ വനപാലക സംഘമാണ്. മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് നിന്ന് ആംബുലൻസിനെ അനുഗമിച്ച് എത്തിയത് ആയിരുന്നു ഇവർ.പ്രതിഷേധക്കാർ ജീപ്പിന് മുകളില്‍ റീത്ത് വെച്ചു. അതിനിടെ വയനാട്ടില്‍ കന്നുകാലിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. അതിന്‍റെ ജഡവും നാട്ടുകാർ പ്രതിഷേധ സ്ഥലത്തെത്തിച്ച് വനം വകുപ്പിന്‍റെ വാഹനത്തിന് മുകളില്‍ കെട്ടിവെച്ചു.കൊല്ലപ്പെട്ട വനം വാച്ചർ പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ്സ്റ്റാൻഡിനകത്ത് പ്രതിഷേധം തുടരുകയാണ്. നഷ്ടപരിഹാരത്തുക അനുവദിക്കുക, കുട്ടികളുടെ തുടർപഠനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്‍റെ ഇടപെടൽ വ്യക്തമാക്കിയതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ…
ഹൈദ്രബാദ് : തെലങ്കാനയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം.ചില ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ സംഭാവമുണ്ടാകുന്നത്. ഇരുന്നൂറോളം വരുന്ന ബജ്റംഗ് ദൾ പ്രവർത്തകർ ജയ് ശ്രീറാം വിളികളുമായി പള്ളി അടിച്ചുതകര്‍ക്കുകയായിരുന്നു. കുട്ടികളുൾപ്പെടെ 20 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. മഡിഗ ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആളുകൾക്ക് നേരെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. ഇരുന്നൂറോളം വരുന്ന ആളുകൾ പള്ളിയിലേക്ക് ജയ് ശ്രീറാം വിളികളോടെ എത്തുകയും പള്ളിയിലെ കുരിശ്, പ്രാർഥനാഹാളിലെ കസേരകൾ, പള്ളിയുടെ മേൽക്കൂര അടക്കം അടിച്ചു തകർക്കുകയുമായിരുന്നു. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവർണജാതിക്കാരും ദളിത് വിഭാഗവും തമ്മിൽ നേരത്തെതന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമി സംഘത്തിൽ കോൺഗ്രസ് പ്രവർത്തകരുമുണ്ടായിരുവെന്നാണ് പൊലീസ് പറയുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
