കോട്ടയം: കേരളത്തിൽ ക്രമസമാധാന തകർച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പൊലീസ് വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത് ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഫലമെന്നുംഅദ്ദേഹം പറഞ്ഞു .
പൊലീസിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ പാവകളെ പോലെ ഇരിക്കുകയാണ്. പൊലീസിന്റെ ഒത്താശയോടെയാണ് സംസ്ഥാനത്ത് ഈ അക്രമങ്ങൾ എല്ലാം നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു (Ramesh Chennithala on Sabarimala Rush). ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതെ അയ്യപ്പ ഭക്തന്മാർ കഷ്ടപ്പെടുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Trending
- വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം ഇനി എ.ഐ. ദൃശ്യഭാഷയിൽ; ‘കോൺഫിഡോ’ ജൂലൈ 18 മുതൽ
- പാഴ്സിപാർലോ ഇടവകയിൽ അതിശക്തമായ പ്രളയം; ജീവൻ പണയം വെച്ചും പള്ളിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അരുളിക്കയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഫാ. കൃപ
- കെ.സി.വൈ.എം സംസ്ഥാന സമിതി തൊഴിൽമേള സംഘടിപ്പിക്കുന്നു
- മലബാറിന്റെ തിരുമുറ്റത്ത്, വിസ്മരിക്കപ്പെടാത്ത ആത്മീയ നിധി
- വല്ലാർപാടം പുനരധിവാസം: 18 വർഷമായിട്ടും 185 കുടുംബങ്ങൾ വീടില്ലാതെ; മുഖ്യമന്ത്രിക്ക് നിവേദനം നൽകി വരാപ്പുഴ ആർച്ച് ബിഷപ്
- കത്തോലിക്കാ ശ്രവ്യമാധ്യമ രംഗത്ത് പുതിയ അധ്യായം; ‘ഫിയോ’ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു
- മധ്യപൂർവേഷ്യയിലെയും യുക്രൈനിലെയും യുദ്ധഭീഷണിയിൽ ആശങ്ക; സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ
- ആൽബർട്സ് കോളേജ് അധ്യാപകന് പേറ്റന്റ് അംഗീകാരം

