കോട്ടയം: കേരളത്തിൽ ക്രമസമാധാന തകർച്ചയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർക്ക് പോലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു. പൊലീസ് വാഹനത്തിൽ എത്തി എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ഗവർണർ പറയുന്നത് ഇത് മുഖ്യമന്ത്രിയുടെ അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഫലമെന്നുംഅദ്ദേഹം പറഞ്ഞു .
പൊലീസിനെയും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ പാവകളെ പോലെ ഇരിക്കുകയാണ്. പൊലീസിന്റെ ഒത്താശയോടെയാണ് സംസ്ഥാനത്ത് ഈ അക്രമങ്ങൾ എല്ലാം നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം ശബരിമലയിലെ തിരക്കിൻ്റെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു (Ramesh Chennithala on Sabarimala Rush). ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം ഇല്ലാതെ അയ്യപ്പ ഭക്തന്മാർ കഷ്ടപ്പെടുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Trending
- ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ പാപ്പ
- സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്
- ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു
- ലത്തീൻ സമുദായ സംഗമം ഞായറാഴ്ച
- ഡിഡാക്കെ 2025-വരാപ്പുഴ അതിരൂപത വിശ്വാസപരിശീലകസംഗമം
- ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാർ-പാകിസ്ഥാൻ പ്രധാനമന്ത്രി
- വീണ്ടും കൊവിഡ് തരംഗം ! ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
- വയോധികർക്ക് സ്നേഹത്തണൽ തീർത്ത് ബോൾഗാട്ടി KLCWA