പത്തനംതിട്ട:ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കണം. നവകേരള സദസ്സിനിടെ തേക്കടിയിൽ വിളിച്ചു ചേർത്ത പ്രത്യേക അവലോകന യോഗത്തിൽ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വനം മന്ത്രി എകെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നേരിട്ടും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ്, കളക്ടർമാർ തുടങ്ങിയവർ ഓൺലൈനായും പങ്കെടുത്തു.
Trending
- പ്രൊഫ. ആന്റണി ഐസക് അനുസ്മരണം
- ലക്ഷങ്ങൾക്ക് ആശ്വാസമേകുന്ന ഗാനം
- മുനമ്പത്ത് ആരും കുളംകലക്കേണ്ട!
- കൂറപ്പാര്ട്ടിയെ പൂട്ടുമ്പോള്‍
- ആദിമ ക്രൈസ്തവ സഭ:പീഡനങ്ങളും അഗ്നിപരീക്ഷകളും
- കൊച്ചി രൂപത വിശ്വാസപരിശീലന പ്രവർത്തന വർഷത്തിന് തുടക്കം
- നവകേരള സൃഷ്ടിക്ക് മുന്നിട്ടിറങ്ങാനും ലഹരിക്കെതിരെ പോരാടാനും സ്ത്രീകൾ തയ്യാറെടുക്കണമെന്ന് ബിഷപ് ഡോ.ആന്റണി വാലുങ്കൽ
- ഭീതിയുടെ നിഴലില്‍ കേരളം: തെരുവ് നായ ശല്യവും സുപ്രീം കോടതിയുടെ നിർണായക ഇടപെടലും

