- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
പത്തനംതിട്ട: നാല്‍പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാല ഉത്സവത്തിന് സമാപനം .ശബരിമല ശ്രീധർമശാസ്‌ത ക്ഷേത്ര നടയടച്ചു. ഇന്നലെ ഹരിവരാസനം പാടി രാത്രി 10 ന് ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരിയാണ് നടയടച്ചത്. എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്‌ണകുമാർ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ ജി ബിജു, അസി. എക്‌സിക്യുട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവരുടെയും ദേവസ്വം ജീവനക്കരുടേയും സാന്നിധ്യത്തിലാണ് നടയടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകുന്നേരം തുറക്കും
ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അയോധ്യ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. ശനിയാഴ്ചയാണ് പ്രധാനമന്ത്രി എത്തുന്നത് . നാല് മണിക്കൂര്‍ പ്രധാനമന്ത്രി ഇവിടെ ചെലവഴിക്കും. പുതുതായി നിര്‍മ്മിച്ച അയോധ്യ റെയില്‍വേസ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. പാര്‍ലമെന്‍റില്‍ അടുത്തിടെ നടന്ന സുരക്ഷാവീഴ്ചയുടെയും ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്‍റെയും പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. നേരത്തേ തന്നെ അയോധ്യയില്‍ സുരക്ഷാ നിരീക്ഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്‍എസ്‌ജി, എടിഎസ്, എസ്‌ടിഎഫ് തുടങ്ങിയ കമാന്‍ഡോ വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട് . മൂന്ന് ഡിഐജിമാര്‍, പതിനേഴ് എസ്‌പിമാര്‍, 40എഎസ്‌പിമാര്‍ 82 ഡെപ്യൂട്ടി എസ്‌പിമാര്‍, 90 ഇന്‍സ്‌പെക്ടര്‍മാര്‍, 325 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ 33 വനിത എസ്‌ഐമാര്‍, 2000 കോണ്‍സ്റ്റബിള്‍മാര്‍, 450 ട്രാഫിക് ഉദ്യോഗസ്ഥര്‍, 14 കമ്പനി പിഎസി, ആറ് കമ്പനി അര്‍ദ്ധസൈനികര്‍ തുടങ്ങിയവരെ അയോധ്യയില്‍ വിന്യസിച്ചിട്ടുണ്ട് . ജനുവരി 22ന് രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്രയധികം സുരക്ഷാവിന്യാസം.ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ പൂര്‍വാഞ്ചല്‍ അതിവേഗ പാത വഴി…
നാഗ്പൂർ:ഞങ്ങൾ തയ്യാറാണ് എന്ന മുദ്രാവാക്യമുയർത്തി ലോക്സഭ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് കോൺഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരിൽ. 139 -ാം സ്ഥാപക ദിനത്തിൽ നടക്കുന്ന റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. ആർഎസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‌പൂരിൽ നടക്കുന്ന യാത്രയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. ഹിന്ദി ഹൃദയ ഭൂമിയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിൽ നിന്ന് പ്രവർത്തകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി റാലിക്കുണ്ട്. കോൺഗ്രസ് – എൻസിപി- ശിവസേന ഉദ്ദവ് പക്ഷം ഒരുമിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയിൽ പാർട്ടി ശക്തി പ്രകടനം കൂടി റാലി കൊണ്ട് കോൺഗ്രസ് ലക്ഷ്യം വെക്കുന്നു. രാവിലെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പതാക ഉയർത്തും.
|ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു|
ന്യൂഡൽഹി:ഗുസ്തി ഫെഡറേഷന് അഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. ഭൂപേന്ദ്ര സിംഗ് ബജ്വയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്. ഗുസ്തി ഫെഡറേഷന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ നടപടിക്രമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് ഭൂപേന്ദ്ര സിംഗ് ബജ്വയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മറ്റി നിലവില്‍ വന്നിരിക്കുന്നത്. ബജവക്ക് പുറമെ, മഞ്ജുഷ കന്‍വാര്‍, എംഎം സോമ്യ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി, മത്സരങ്ങളുടെ സംഘാടനം, അത്ലറ്റ് സെലക്ഷന്‍, അത്ലറ്റുകള്‍ക്ക് അന്താരാഷ്ട്ര ഇവന്റുകളില്‍ പങ്കെടുക്കാനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കല്‍, മറ്റ് അനുബന്ധ ഉത്തരവാദിത്തങ്ങള്‍ ഈ കമ്മിറ്റി കൈകാര്യം ചെയ്യും. ഗുസ്തി താരങ്ങള്‍ തുടരുന്ന വ്യാപക പ്രതിഷേധം കാരണമാണ് അഡോക്ക് കമ്മിറ്റി ഉടനടി രൂപീകരിക്കാന്‍ കേന്ദ്ര കായിക മന്ത്രലയം തീരുമാനിച്ചത്. കൂടുതല്‍ കായികതാരങ്ങള്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട് . രാഹുല്‍ ഗാന്ധി ഹരിയാനയിലെത്തി ബജരംഗ് പുനിയയുമായി കൂടികാഴ്ചയും നടത്തിയിരുന്നു. പുതിയ അഡ്…
തിരുവനന്തപുരം:സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. 731 പേര്‍ക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യന്‍സി അവാര്‍ഡായി അനുവദിച്ചത്. 2023 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി /പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ പ്രകാരം 5,000/- രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കിയത്. പ്ലസ് ടു ജനറല്‍ വിഭാഗത്തിലെ 167 പേര്‍ക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 146 പേര്‍ക്കും, എസ്.എസ്.എല്‍.സി ജനറല്‍ വിഭാഗത്തിലെ 176 പേര്‍ക്കും, എസ്.എസ്.എല്‍.സി ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിഭാഗത്തിലെ 242 പേര്‍ക്കുമായി ആകെ 731 വിദ്യാര്‍ത്ഥികള്‍ക്കാണ് തുക നല്‍കിയത്. വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതു വിഭാഗത്തില്‍ ബി ഗ്രേഡ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഗ്രേഡ് നേടിയവര്‍ക്കും ബൗദ്ധിക വെല്ലുവിളികള്‍…
കോഴിക്കോട്: രാമക്ഷേത്ര വിഷയം തീർത്തും രാഷ്ട്രീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എസലാം പറഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പിഎംഎ സലാമിന്റെ പരാമർശം. അയോധ്യയിലെ രാമക്ഷേത്രോദ്ഘാടനവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാടിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ബിജെപിയുടെ അജണ്ടയിൽ വീഴരുതെന്ന് കോൺഗ്രസിനോട് സലാം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
