Author: admin

കൊച്ചി: പെരുമ്പാവൂരിൽ ശബരിമല തീർഥാടകരുടെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഡ്രൈവറായ കർണാടക കൂർഗ് സ്വദേശി ചന്ദ്രുവാണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കുണ്ട്.ദർശനം കഴിഞ്ഞ് മടങ്ങുംവഴി വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത് . വഴിയരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിലേക്കും സമീപത്തെ മരത്തിലേക്കും വാഹനം ഇടിച്ചു കയറുകയായിരുന്നു.

Read More

ഗുസ്തി താരങ്ങളുടെ പ്രതിഷേധം രൂക്ഷമായി . കൂടുതൽ കായിക താരങ്ങൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്തു വരുമെന്നാണ് സൂചന. അതേസമയം രാഹുൽ ഗാന്ധി ഹരിയാനയിൽ ബജരംഗ് പുനിയായുമായി കൂടി കാഴ്ച നടത്തി. താരങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം നിർബന്ധിതമായത്. വാർത്താ സമ്മേളനത്തിൽ വച്ച് സാക്ഷ്യമാലിക് ബ്യൂട്ടുകൾ ഉപേക്ഷിച്ചതിനുപിന്നാലെ ബജരംഗ് പുനിയ, വീരേന്ദ്ര സിംഗ്, ബിനീഷ് ബോഗെറ്റ് എന്നിവർ തങ്ങൾക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം ഉപേക്ഷിക്കുകയാണെന്നുള്ള പ്രഖ്യാപനം നടത്തി. തുടർന്നാണ് ഫെഡറേഷനിലെ സസ്പെൻഡ് ചെയ്യാൻ കായിക മന്ത്രാലയം തീരുമാനിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്തുണയായി കൂടുതൽ കായികതാരങ്ങൾ രംഗത്ത് വരും എന്നാണ് സൂചന.

Read More

തിരുവനന്തപുരം: ക്ഷേത്രം കെട്ടലല്ല സർക്കാരിന്റെ ജോലിയെന്ന് ശശി തരൂർ എം പി. അയോധ്യ രാമ ക്ഷേത്ര സമർപ്പണ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പോകണമോ എന്നുള്ളത് വ്യക്തിപരമായി തീരുമാനിക്കേണ്ടത്. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തീരുമാനം ക്ഷണം കിട്ടിയവർ തന്നെ എടുക്കട്ടെയെന്ന് ശശി തരൂർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് താൻ രാമ ക്ഷേത്രം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ സന്ദർശിച്ചാൽ ജനം അത് വേറെ രീതിയിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചതിനെക്കുറിച്ച് ശശി തരൂർ പ്രതികരിച്ചു. യെച്ചൂരിയുടെ പാർട്ടിക്ക് മതവിശ്വാസം ഇല്ല. ഭൂമി പൂജ ഉൾപ്പെടെ എല്ലാം ബിജെപി പ്രചരണയുധമാക്കിയെന്നും ഇതെല്ലാം ബിജെപിയുടെ കളിയാണെന്നും ശശി തരൂർ പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഭാരത് ന്യായ് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ടാം ഭാരത് ജോഡോ യാത്രയായ ഭാരത് ന്യായ് യാത്ര ജനുവരി 14 നാണ് ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖർഗെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. 6,200 കിലോമീറ്ററില്‍ ബസില്‍ ആയിരിക്കും യാത്രയെന്നാണ് വിവരം. ചിലയിടങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും. മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.

Read More

കൊച്ചി: വൈഗകൊലക്കേസ് പ്രതി സനുമോഹന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിഞ്ഞു. ജീവപര്യന്തം തടവുശിക്ഷക്ക് പുറമെ ഐപിസി 328 പ്രകാരം 10 വര്‍ഷം തടവ് 25000 പിഴ, ഐപിസി 201 പ്രകാരം അഞ്ച് വര്‍ഷം കഠിനതടവ് 10,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 10 വര്‍ഷം തടവ് 25,000 രൂപ പിഴ, 77 ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വര്‍ഷം തടവ് 10,000 രൂപ പിഴയും എന്നിങ്ങനെയും വിധിച്ചു. വിവിധ വകുപ്പുകളിലായി 28 വർഷമാണ് തടവുശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം ശിക്ഷയും അനുഭവിക്കണം.

Read More

തിരുവനന്തപുരം: ക്രിസ്തുമസ് സന്ദേശത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തന പരാമർശത്തിലായിരുന്നു വിമർശനം. രക്ഷാപ്രവർത്തനത്തിന് പുതിയ വ്യാഖ്യാനം നൽകുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാർത്ഥം സത്യം വളച്ചൊടിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതി നിഷേധിക്കപ്പെടുകയാണ്. വിവേചനങ്ങൾ കൂടിവരുന്നു. ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ മാറ്റി നിർത്തുന്ന പ്രവണത രാജ്യത്ത് കൂടുകയാണ്. വികസനത്തിൻ്റെ പേരിൽ നമ്മുടെ ജനത ക്ലേശം അനുഭവിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.

Read More

ഗാസ സിറ്റി: ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ-മഗാസി, ബുറൈജ് അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയായിരുന്നു പ്രധാനമായും ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം. അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ “കൂട്ടക്കൊല” എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്. ഇതിനിടെ ഖാൻ യൂനിസിന് കിഴക്ക് മാൻ ഏരിയയിലെ ഒരു കെട്ടിടസമുച്ചയത്തിൽ ആക്രമണം ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ തെക്കൻ ഗാസയിൽ വ്യാപകമായി നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ പരിക്കേറ്റവരിൽ പലരെയും ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കൊച്ചി :സമാധാനത്തിന്റെ മഹാസന്ദേശം വിളംബരം ചെയ്ത് ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആനന്ദം പങ്കിടുകയാണ് .കേരളത്തിൽ വിവിധ സഭാസമൂഹങ്ങൾ പാതിരാകുർബാനയോടെ ക്രിസ്മസിനെ വരവേറ്റു .ആഗമനകാല ആചാരാനുഷ്ഠാനങ്ങൾക്ക് ഒടുവിൽ ഇന്നലെ എല്ലാദേവാലയങ്ങളിലും പാതിരാകുർബാനകൾ നടന്നു . എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ . എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അഡ്മിനിസ്ട്രേറ്റർമാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു ക്രിസ്തുമസ് പ്രാർത്ഥനാശുശ്രൂഷകൾ.കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഇന്നലെ വൈകിട്ട് നടന്ന തിരുപിറവി ശുശ്രൂഷകൾക്ക് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.കുർബാന തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്നതിനാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ മാതൃദേവാലയമായ സെന്റ് മേരീസ് ബസലിക്കയിൽ തിരുപ്പിറവി ശുശ്രൂഷകൾ നടന്നില്ല. എല്ലാ വായനക്കാർക്കും ജീവനാദത്തിന്റെ ക്രിസ്മസ് മംഗളങ്ങൾ

Read More

വത്തിക്കാൻ :യേശുവിൻറെ ആഗമനം തിരിച്ചറിയാതിരിക്കുകയും അവിടത്തെ സ്വീകരിക്കാതിരിക്കുകയും ചെയ്തത് ഒരു ഗതകാല സംഭവത്തിലൊതുങ്ങുന്നതല്ലെന്നും അത് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും അൽമായർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള റോമാൻകൂരിയാ വിഭാഗത്തിൻറെ മേധാവി കർദ്ദിനാൾ കെവിൻ ഫാരെൽ. തിരുപ്പിറവിത്തിരുന്നാളിൽ അന്തർലീനമായിരിക്കുന്ന മൗനത്തിൻറയും മിതത്വത്തിൻറെയും ശ്രവണത്തിൻറെയും പൊരുളിനെക്കുറിച്ചുള്ള ഫ്രാൻസീസ് പാപ്പായുടെ വീക്ഷണങ്ങളെ അവലംബമാക്കി നല്കിയ തൻറെ തിരുപ്പിറവിത്തിരുന്നാൾ വിചിന്തനത്തിലാണ് അദ്ദേഹം ഇതു വിശദമാക്കിയത് . ക്രിസ്തുമസ്സ് നാം ആഘോഷിക്കുന്നുണ്ടെങ്കിലും നമ്മുടെ മദ്ധ്യേയുള്ള ക്രിസ്തുസാന്നിദ്ധ്യം ആരും തിരിച്ചറിയുന്നില്ലയെന്ന വസ്തുത കർദ്ദിനാൾ ഫാരെൽ ചൂണ്ടിക്കാട്ടി. രക്ഷകൻറെ പിറവി നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ വീണ്ടെടുപ്പിൻറെ ആരംഭവും നമ്മുടെയും ലോകത്തിൻറെയും ജീവിതത്തെ മാറ്റിമറിച്ച സംഭവവും ആണെന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ശൂന്യവും ഉപരിപ്ലവവുമായ ആഘോഷങ്ങളിൽ നാം മുങ്ങിപ്പോകുകയും ലോകത്തിൻറെ പൊതുവായ നിസ്സംഗതയും ആകീർണ്ണനവും സംഭ്രാന്തതയും നമ്മുടെ ആത്മാവിൽ പ്രവേശിക്കുകയും ചെയ്യാനനുവദിക്കാനാകില്ലയെന്ന് കർദ്ദിനാൾ ഫാരെൽ പറയുന്നു.

Read More

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ഞായറാഴ്ച വൈകിട്ട്‌ ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽനിന്ന് അംഗത്വം സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ അടുത്ത അനുയായിയായ രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗവുമായി അകൽച്ചയിലായിരുന്നു. നേരത്തെ എ ഗ്രൂപ്പിലായിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് സുധാകരൻ പക്ഷം ചേർന്നത്. പിന്നീട് വിശ്വസ്തനും അടുത്ത അനുയായിയുമായി. രണ്ടാഴ്ച മുമ്പ് കോൺഗ്രസിൽനിന്ന് രാജിവയ്‌ക്കുന്നതായി വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇടപെട്ടില്ല. കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും കെപിസിസി അധ്യക്ഷനായിട്ടും കെ സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചിരുന്നു. ഏറെ കാലമായി കോൺഗ്രസ് തന്നെ അവഗണിക്കുകയാണെന്നും രഘുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു .

Read More