Author: admin

തിരുവനന്തപുരം: 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെ ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ നയിക്കും. യുവതാരം രോഹന്‍ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.സച്ചിന്‍ ബേബി, രോഹന്‍ പ്രേം, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നീ പ്രമുഖ താരങ്ങളെല്ലാം സ്‌ക്വാഡില്‍ ഇടം പിടിച്ചു. എം വെങ്കട് രമണയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. ഉത്തര്‍പ്രദേശാണ് ആദ്യ മത്സരത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രണ്ടാം മത്സരത്തില്‍ കേരളം അസമിനെ നേരിടും.

Read More

തിരുവനന്തപുരം: മുന്നണിയിലെ ധാരണപ്രകാരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവും രാജി സമർപ്പിച്ചു. ഇരുവരും മുഖ്യമന്ത്രിക്കാണ് രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ചേരുന്നതിനിടെയാണ് അഹമ്മദ് ദേവര്‍കോവില്‍ കത്ത് കൈമാറിയത്. കെ ബി ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ പുനഃസംഘടന. 29 ന് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാകും തീരുമാനം. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് മന്ത്രിസഭ പുനഃസംഘടന നടത്തുന്നത്. കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പുമാണ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിയാക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അനുസരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. പടിയിറക്കം സന്തോഷത്തോടെയാണെന്നും രണ്ടര വർഷം കൊണ്ട് പരമാവധി കാര്യങ്ങൾ ചെയ്തെന്നും സംതൃപ്തി ഉണ്ടെന്നും ദേവർകോവിൽ പറഞ്ഞു. കുടിശ്ശികയില്ലാതെ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കും ശമ്പളം തീർത്ത് നൽകിയതിന് ശേഷമാണ് രാജിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി…

Read More

മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെ കേരളത്തിന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പു നൽകി. ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവിൽ കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. പകൽസമയത്ത് 1714 ക്യുസെക്സ് ജലമായിരുന്നു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഒഴുകിയെത്തുന്നത് 1323 ക്യുസെക്സ് മാത്രമാണ്. ഇതിൽ 300 ക്യുസെക്സ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വനമേഖലയിൽ മഴയില്ലാത്തതും ആശ്വാസം പകരുന്നു. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്കും നിലവിൽ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ജലം ടണൽ വഴി വൈഗ അണക്കെട്ടിൽ എത്തിച്ച് തമിഴ്നാടിന് ജലനിരപ്പ് നിയന്ത്രണ വിധേയമാക്കി നിലനിർത്തുവാനും കഴിയും. എങ്കിലും ജാഗ്രത മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിൽ തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയത്. തമിഴ്നാട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പെരിയാർ തീരദേശത്ത് ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെയാണ് കേരളത്തിന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പു നൽകിയത്. ജലനിരപ്പ് 141…

Read More

സുൽത്താൻബത്തേരി: വ­ന്യമൃഗ ശ­ല്യം രൂ­ക്ഷ­മാ­യ­തി­നാല്‍ പാ­തി­രാ­കുര്‍­ബാ­ന­യു­ടെ സമ­യം മാ­റ്റി മാ­ന­ന്ത­വാ­ടി അ­തി­രൂപ­ത. ക്രി­സ്­മ­സി­ന്‍റെ ച­ട­ങ്ങു­കള്‍ രാത്രി പ­ത്തി­ന് മു­മ്പ് തീര്‍­ക്ക­ണ­മെ­ന്നാ­ണ് നിര്‍­ദേശം. രൂ­പ­ത­യു­ടെ കീ­ഴി­ലു­ള്ള 160 ഇ­ട­വ­ക­കള്‍ക്കും ഇ­തു­സം­ബ­ന്ധി­ച്ച അ­റി­യി­പ്പ് നല്‍കി. രൂ­പ­ത­യി­ലെ ഭൂ­രിപ­ക്ഷം ഇ­ട­വ­ക­കളും മ­ല­യോ­ര മേ­ഖ­ല­യി­ലാ­ണ്. ഇ­വി­ടെ­യെല്ലാം പ­തി­വാ­യി വ­ന്യ­മൃ­ഗശ­ല്യം ഉ­ണ്ടാ­കു­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് തീ­രു­മാനം. മ­നു­ഷ്യ­നാ­ണ് ആ­ദ്യ പ­രി­ഗ­ണ­ന­യെ­ന്ന് മാ­ന­ന്ത­വാ­ടി ബിഷ­പ്പ് മാര്‍ ജോ­സ് പൊ­രു­ന്നേ­ടം പ്ര­തി­ക­രിച്ചു. ഇ­തു­ത­ന്നെ­യാണ് ക്രി­സ്­മ­സി­ന്‍റെ സ­ന്ദേ­ശ­മെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.

Read More

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുന:സംഘടനയില്‍ സച്ചിന്‍ പൈലറ്റിന് പ്രധാന ഉത്തരവാദിത്വം നൽകി കോണ്‍ഗ്രസ് നേതൃത്വം. ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് സച്ചിന് നല്‍കിയത്. പ്രിയങ്ക ഗാന്ധിക്ക് പകരം ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെയെ ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിച്ചു.ഒരർത്ഥത്തിൽ സോണിയയെ ഒഴിവാക്കി . ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. ഇത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രിയങ്കയുടെ പങ്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട് .

Read More

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമിടെ സംസ്ഥാന സർക്കാരിൻറെ നവകേരള സദസ്സ് തിരുവനന്തപുരത്ത് സമാപിച്ചു. 36 ദിവസം നീണ്ട കേരള പര്യടനം പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര അവസാനിപ്പിച്ചത്. സംസ്ഥാനത്തിൻറെ വികസന നേട്ടങ്ങളും കേന്ദ്ര അവഗണനയും നവകേരള സദസ്സിലൂടെ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാരിൻറെ വിലയിരുത്തൽ. നവകേരള സദസ്സിൽ സ്വീകരിച്ച പരാതികളിലെ തുടർ നടപടികളും ഇനി പ്രധാനമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച നാല്‌ മണ്ഡലങ്ങളിലെ പര്യടനം ജനുവരി 1, 2 തീയതികളില്‍ പൂര്‍ത്തിയാക്കും. തുടർച്ചയായ വിവാദങ്ങൾക്കും പ്രതിഷേധ പരമ്പരകൾക്കുമിടെയാണ് നവകേരള സദസിന്റെ സമാപനം. നവകേരള സദസിനെ ചൊല്ലിയുള്ള പ്രതിഷേധവും പ്രതിരോധവും കരിങ്കൊടിയും ജീവൻരക്ഷാ സേനയും ഷൂവേറും തുടങ്ങി തെരുവ് യുദ്ധത്തോളമെത്തി. സർക്കാർ നിർദേശങ്ങളും പണപ്പിരിവും കോടതി കയറി. നവംബർ 18ന് കാസർകോട് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം. വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിലെ സംയുക്ത സദസ്സ് ഉദ്ഘാടനം ചെയ്ത്‌ കേന്ദ്രത്തെയും…

Read More

കേരളത്തില്‍ ക്രിസ്തുമസ് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്പെഷ്യല്‍ വന്ദേ ഭാരത് സര്‍വീസ് നടത്തും. പുലര്‍ച്ചെ 4.30 ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.30 കോഴിക്കോട് എത്തുന്ന രീതിയിലാണ് സമയക്രമം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയില്‍വേ വന്ദേ ഭാരത് സര്‍വീസ് അനുവദിച്ചത്.പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍ എന്നിവിടങ്ങളിലും സ്പെഷ്യല്‍ വന്ദേഭാരതിന് സ്റ്റോപ്പുകള്‍ ഉണ്ടാകും.

Read More

തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെ ഡിജിപി ഓഫീസ് മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയിൽ ഒറ്റയാൾ പ്രതിഷേധവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മൻ. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിന് സമീപം നവകേരള ബസ് കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രമണിഞ്ഞ് ഇരുന്നാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധിക്കുന്നത്.

Read More

ന്യൂഡൽഹി:ഇഡിക്ക് മുന്നിൽ ഹാജരായി കോണ്‍ഗ്രസ് എംപി കാർത്തി ചിദംബരം. ശനിയാഴ്ചയാണ് കാർത്തി ഡൽഹിയിലെ ഇഡി ഓഫീസിലെത്തിയത്. 2011ൽ ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണംവെളുപ്പിക്കൽ കേസിലാണ് ഹാജരായത്.മുതിർന്ന കോൺഗ്രസ്നേതാവ് പി ചിദംബരത്തിന്റെ മകനാണ് കാർത്തി. പഞ്ചാബിൽ വൈദ്യുതി നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരവും കൂട്ടാളി എസ്. ഭാസ്കരരാമനും ചേർന്ന് വേദാന്ത ഗ്രൂപ്പ് ഓഫ് കന്പനിയിൽ നിന്ന് 50 ലക്ഷം കൈപ്പറ്റിയതായി കേസിലും ഇഡി ചോദ്യംചെയ്യും. അതേസമയം രണ്ടുതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും കാർത്തി ഹാജരായിരുന്നില്ല. ഇഡി അന്വേഷണത്തിനെ മത്സ്യബന്ധനവും കറക്കവുമെന്നാണ് കാർത്തി ചിദംബരം വിശേഷിപ്പിച്ചത്. നേരത്തെ, കേസിൽ രേഖകൾ സമർപ്പിച്ചതാണെന്നും കൂടുതൽ രേഖകൾ ശേഖരിക്കാൻ സമയം ആവശ്യപ്പെട്ടതായും കാർത്തി ചിദംബരം പറഞ്ഞു.

Read More