Author: admin

തി­രു­വ­ന­ന്ത­പുരം: പൂ­ക്കോ­ട് വെ­റ്റിന­റി സര്‍­വ­ക­ലാശാ­ല വി­ദ്യാര്‍ഥി സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണം സി­ബി­ഐ അ­ന്വേ­ഷി­ക്കും. കേ­സ­ന്വേഷണം സി­ബി­ഐ­ക്ക് വിട്ടു­കൊ­ണ്ട് സര്‍­ക്കാര്‍ ഉ­ത്ത­ര­വി­റങ്ങി. ഏ­റെ ദുഃ­ഖ­മു­ണ്ടാക്കി­യ സംഭവമാണ് സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­മെന്നും അ­ച്ഛന്‍ ജ­യ­പ്ര­കാ­ശന്‍ ത­ന്നെ വ­ന്ന് ക­ണ്ടി­രു­ന്നെന്നും മു­ഖ്യ­മ­ന്ത്രി­യു­ടെ ഓ­ഫീ­സ് ഇ­റക്കി­യ വാര്‍­ത്താ­ക്കു­റി­പ്പില്‍ വ്യക്തമാക്കി . ഇ­പ്പോള്‍ ന­ട­ക്കു­ന്ന അ­ന്വേഷ­ണം കു­റ്റ­മ­റ്റ­താ­ണെ­ങ്കിലും കു­ടും­ബ­ത്തി­ന്‍റെ ആ­വശ്യം പ­രി­ഗ­ണി­ച്ച് കേ­സ് സി­ബി­ഐ­ക്ക് വി­ടു­ക­യാ­ണെ­ന്നും വാര്‍­ത്താ­ക്കു­റി­പ്പില്‍ പറയുന്നു . സംസ്ഥാ­ന സര്‍­ക്കാ­രി­ന് കീ­ഴി­ലു­ള്ള ഏ­ജന്‍­സി കേ­സ­ന്വേ­ഷി­ച്ചാല്‍ സി­ദ്ധാര്‍­ഥ­ന് നീ­തി കി­ട്ടി­ല്ലെന്ന് കു­ടും­ബം തുട­ക്കം മു­തല്‍ ആ­രോ­പി­ച്ചി­രു­ന്നു. വി­ഷ­യ­ത്തില്‍ ­പ്ര­തി­ക­രി­ക്കാന്‍ മു­ഖ്യ­മന്ത്രി ത­യാ­റാ­യി­ട്ടി­ല്ലെന്നും വി­മര്‍­ശ­ന­മു­യ­ര്‍­ന്നി­രുന്നു. സി­ദ്ധാര്‍ഥ­ന്‍റെ മ­ര­ണ­ത്തില്‍ ആ­വ­ശ്യ­മെ­ങ്കില്‍ സി­ബി­ഐ അ­ന്വേ­ഷ­ണം ന­ട­ത്താ­മെ­ന്ന് മു­ഖ്യ­മന്ത്രി ഉ­റ­പ്പു­നല്‍­കി­യെ­ന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം കുടുംബം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം സി­ബി­ഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറങ്ങിയത്.

Read More

കോട്ടയം :റിട്ട.ജഡ്ജിമാർക്ക് അതിവേഗത്തിൽ പുതിയ നിയമനങ്ങൾ നൽകുന്നത് ജുഡീഷ്യറിയുടെ നിഷ്‌പക്ഷത ഇല്ലാതാക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. നിർണായക കേസുകളിൽ കേന്ദ്രസർക്കാറിന് അനുകൂലമായി വിധി പറഞ്ഞ പല ന്യായാധിപൻമാർക്കും പുതിയ നിയമനങ്ങൾ ലഭിച്ചുകഴിഞ്ഞു. ഇതിനൊപ്പം സ്വതന്ത്ര ജഡ്‌ജിമാരെ നിയമിക്കാതിരിക്കാനും കേന്ദ്രസർക്കാർ ഇടപെടുന്നു. മുസ്ലിം ജഡ്‌ജിമാർ നിയമിക്കപ്പെടുന്നില്ല. ജഡ്ജിമാരെ അന്വേ ഷണ ഏജൻസികളുടെ നിരീക്ഷത്തിലാക്കി ഭയപ്പെടുത്തി സർക്കാറിന് അനു കൂലമായി വിധികൾ രൂപപ്പെടുത്തുകയാണ്‌. ജുഡീഷ്യറി പൂർണമായും അഴിമതിമുക്തമാണെന്ന് പറയാനാകില്ല. നിർണായക വിഷയങ്ങളിൽ സുപ്രീംകോടതിയിൽ നിന്നടക്കം നിഷ്‌പക്ഷ വിധികൾ പുറത്തുവരുന്നുണ്ട്. ഇത്തരം വിധിന്യായങ്ങളെക്കൂടി സ്വാധീനിക്കാനുള്ള ‘കെണിയായി’ നിയമനങ്ങൾ മാറാമെന്നും അദ്ദേഹം പറഞ്ഞു. ദർശന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച പ്രഭാഷണത്തിൽ “ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വീണ്ടെടുക്കൽ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് വോട്ടിങ്‌ മെഷീനുകളിൽ നടക്കുന്നു എന്ന് പറയപ്പെടുന്ന തട്ടിപ്പുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു. പണവും സ്വാധീനവും ഉപയോഗിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകി തെരഞ്ഞെടുപ്പിനെ വിലയ്‌ക്കുവാങ്ങുകയാണ്‌. മാധ്യമങ്ങൾ മോദിമാധ്യമങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണി സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ സീറ്റ് വിഹിതം നല്‍കാനാവില്ലെന്ന നിലപാടില്‍ ഡി എം കെ. സംസ്ഥാനത്തെ ഇതര പാര്‍ട്ടികളുമായുളള മുന്നണി ധാരണകള്‍ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്.കോണ്‍ഗ്രസും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായുള്ള ചര്‍ച്ചകളാണ് നീളുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിയെ ഉള്‍ക്കൊള്ളുന്നത് കോണ്‍ഗ്രസ് അവകാശപ്പെട്ട വിഹിതത്തില്‍ നിന്നാവണം എന്ന ഉപാധി ഡി എം കെ മുന്നോട്ട് വെച്ചു. കഴിഞ്ഞതവണ തമിഴ്‌നാട്ടില്‍ ഒമ്പതുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഏഴുസീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഡി.എം.കെ. മാത്രമല്ല അനുവദിക്കുന്ന സീറ്റുകളില്‍ ഒന്ന് കമലിന് നല്‍കണമെന്ന ഉപാധിയും മുന്നോട്ട് വെച്ചു.ഇടതുപാര്‍ട്ടികള്‍, മുസ്ലിം ലീഗ് തുടങ്ങി മുന്നണിയിലെ കക്ഷികളുമായി ഇതിനകം ധാരണയിലെത്തിയിട്ടുണ്ട്. സി പി എം., സി പി ഐ., രണ്ടുവീതം, മുസ്ലിംലീഗ്, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി ഒന്നുവീതം എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുമായി ഡി എം കെയുണ്ടാക്കിയ ധാരണ. 39 ലോക്‌സഭാ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്.

Read More

തിരുവനന്തപുരം : വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിന് ഇരയായ ശേഷം ആത്മഹത്യ ചെയ്‌ത വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ ജയപ്രകാശും ബന്ധുകളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛനും ബന്ധുക്കളും മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെയും സമരം. ഇതിനിടെയാണ് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരിട്ട് മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കുന്നത്. സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ വെറ്ററിനറി സര്‍വകലാശാല വി സി, കോളജിലെ ഡീന്‍, അസിസ്‌റ്റന്‍റ് വാര്‍ഡന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ കോളജിലെ ആന്‍റി റാഗിങ് സെല്ലും അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികള്‍ മാത്രം സംഭവത്തില്‍ അന്വേഷണം നടത്തിയാല്‍ മതിയാകില്ലെന്ന് സിദ്ധാര്‍ഥിന്‍റെ അച്‌ഛന്‍ തന്നെ നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു. സമഗ്രമായ അന്വേഷണത്തിന് സിബിഐ വേണമെന്ന ആദ്യം മുതല്‍ക്കുള്ള നിലപാടില്‍ ഉറച്ച് നില്ക്കുകയാണ് സിദ്ധാര്‍ഥിന്‍റെ കുടുംബം.

Read More

ന്യൂഡല്‍ഹി: ഇപ്പോഴും ജയിലിലാണെന്നാണ് തോന്നുന്നതെന്ന് പ്രൊഫസര്‍ ജി.എന്‍ സായിബാബ. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഏഴ് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി തന്റെ കുടുംബം അനുഭവിക്കുന്ന വേദനകളെ കുറിച്ച് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനാവുകയും ചെയ്തു. ‘ഞാന്‍ സ്വതന്ത്രനായെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴും ജയില്‍ സെല്ലിലാണ് കഴിയുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഏഴ് വര്‍ഷങ്ങള്‍ എനിക്ക് ഒരു അഗ്‌നിപരീക്ഷയായിരുന്നു’, സായിബാബ പറഞ്ഞു. കേസ് നടത്തിയതിന് തന്റെ അഭിഭാഷകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. അഭിഭാഷകരില്‍ ഒരാള്‍ ഫീസ് വാങ്ങാതെയാണ് കേസ് വാദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ പിന്തുണച്ചതിന് അഭിഭാഷകന് ജയിലില്‍ പോകേണ്ടി വന്നു. ‘ആശുപത്രിയില്‍ പോകുന്നതിന് പകരം ഞാന്‍ മാധ്യമങ്ങളെ കാണാനാണ് തീരുമാനിച്ചത്. കാരണം എന്റെ യാത്രയിലുടനീളം നിങ്ങള്‍ മാധ്യമങ്ങള്‍ എന്നെ പിന്തുണച്ചു. എന്റെ കുടുംബത്തിന് വലിയ കളങ്കം നേരിടേണ്ടി വന്നു. എന്നെ എല്ലാവരും തീവ്രവാദിയെന്ന് വിളിച്ചു’, കണ്ണീരോടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

Read More

തിരുവനന്തപുരം:കേരള – തമിഴ്നാട് അതിർത്തിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു. അതിർത്തി പ്രദേശമായ ആറുകാണിക്ക് സമീപം കീഴ്മലയിലാണ് സംഭവം. ആറുകാണി കീഴ്മല സ്വദേശി മധുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വെള്ളം എടുക്കാൻ തോട്ടിൽ എത്തിയപ്പോഴാണ് ആനയുടെ ആക്രമണം. കേരള തമിഴ്നാട് അതിർത്തിക്കടുത്ത് കന്യാകുമാരി ജില്ലയിലെ സ്ഥലമാണ് കീഴ്മല.

Read More

കട്ടപ്പന: മോഷണക്കേസ് പ്രതികളെ ചോദ്യം ചെ‌യ്തപ്പോൾ പോലീസിന് ലഭിച്ചത് നരബലി നടന്നതിന്റെ ഞെ‌ട്ടിക്കുന്ന വിവരങ്ങൾ.മോഷണശ്രമത്തിനിടെ അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കൽ രാജേഷ് (നിതീഷ്, 31) എന്നിവരെ ചോദ്യം ചെ‌യ്തപ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ പോലീസിന് ലഭിച്ചത്. വിഷ്ണു വിജയന്‍റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തിയതായാണ് വിവരം . കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്‍റെ പഴയ വീടിന്‍റെ തറയിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നാണ് അറിയുന്നത് . വീട്ടിൽ പരിശോധന നടത്തിയപ്പോൾ ദുർമന്ത്രവാദത്തിന്‍റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ ലഭിച്ചെന്നാണ് പോലീസ് പറയുന്നത് . ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ കേസിൽ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്.ഇവർ പറഞ്ഞ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചെന്നും നരബലിനടന്നു എന്ന് സംശ‌യിക്കുന്ന വീട്ടിൽ നിരീക്ഷണം ഏർപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു .

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചുതിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ, കെ. മുരളീധരൻ മത്സരിക്കുന്നുന്നു എന്നതാണ് സർപ്രൈസ് . നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ . മുരളി ഒഴിയുന്ന വടകരയിൽ കെ കെ ശൈലജയെ നേരിടുന്നത് ഷാഫി പറമ്പിലാണ് . സാമുദായിക പരിഗണന കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്നുള്ള ഷാഫി പറമ്പിൽ എംഎൽഎയെ വടകരയിൽ മത്സരിപ്പിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരും. കണ്ണൂരിൽ കെ സുധാകരന്‍ വീണ്ടും മത്സരിക്കും. ബാക്കി സിറ്റിംഗ് എംപിമാർ എല്ലാവരും തുടരും. തിരുവനന്തപുരത്ത്‌ ശശി തരൂരും, ആറ്റിങ്ങലിൽ അടൂർ പ്രകാശും, പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിയും, മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും, എറണാകുളത്ത് ഹൈബി ഈഡനും, ഇടുക്കിയിൽ ഡീൻ കുര്യാക്കോസും, ചാലക്കുടിയിൽ ബെന്നി ബെഹനാനും, പാലക്കാട് വികെ ശ്രീകണ്‌ഠനും,…

Read More

ന്യൂഡല്‍ഹി: പത്മജ വേണുഗോപാല്‍ ബി.ജെ.പി.യിലേയ്ക്ക്. ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുമായും പത്മജ ചർച്ച നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളും മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍ എംപി.യുടെ സഹോദരിയുമാണ ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിലെ ശക്തിദുര്‍ഗങ്ങളായ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടേയും മക്കള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് രാഷ്ട്രീയ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയാകട്ടെ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്. ബി.ജെ.പി.യുടെ നാലു സീറ്റുകളില്‍ ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവാനുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നുള്ള തുടര്‍ച്ചയായ അവഗണനയാണ് പദ്മജയുടെ പുതിയ നീക്കത്തിന്റെ പിന്നെലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പദ്മജയുടെ ബിജെപി പ്രവേശനം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും സഹോദരനുമായ കെ. മുരളീധരന്‍. പദ്മജയെ വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അവര്‍ പാര്‍ട്ടിയെ ചതിച്ചെന്നും മുരളീധരന്‍ പറഞ്ഞു. പദ്മജ പോയത് കൊണ്ട്…

Read More