- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം . 27 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് . ഒരു വ്യാപാരസ്ഥാപനത്തിലുണ്ടായ വാതക ചോർച്ചയാണ് സ്ഫോടനകാരണമേന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാവിലെ 7:54ന് സാൻഹെ നഗരത്തിലെ യാൻജിയാവോ ടൗൺഷിപ്പിലെ ഒരു കടയിലായിരുന്നു സ്ഫോടനം.പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കേന്ദ്ര വിഹിതം ലഭിക്കാത്തത് കൊണ്ട് മാസങ്ങളായി തങ്ങള്‍ക്ക് ശമ്പളമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധ സമരം. ദേശീയ ഹെല്‍ത്ത് മിഷന്‍ ജീവനക്കാരും ഡോക്ടറുമാരുമാണ് സംസ്ഥാന വ്യാപകമായി വിവിധ ആശുപത്രികളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞു ആശുപത്രികളില്‍ പ്രതിഷേധ യോഗം ചേര്‍ന്നാണ് ഇവര്‍ പ്രതിഷേധിച്ചത്.കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ആനുപാതിക തുക നല്‍കിയാണ് എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാക്കാത്തത് കൊണ്ടാണ് തങ്ങള്‍ക്ക് ശമ്പളം ലഭിക്കാത്തത് എന്നാണ് ജീവനക്കാരുടെ പരാതി. കേന്ദ്രം വേതനം നല്‍കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിഹിതം കൃത്യമായി നല്‍കാറുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
ഇടുക്കി : ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. ആന വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ഗോപി നാഗന്റെ വീടാണ് തകര്‍ത്തത്. ചക്കകൊമ്പന്‍ ആണ് വീട് തകര്‍ത്തത് എന്ന് ആദിവാസികള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഹര്‍ജിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സുപ്രീം കോടതിയില്‍. സിഎഎ ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ചെന്നിത്തല ആവശ്യപ്പെടുന്നു. പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്. കേരളത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്തു. രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്. പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നിയമത്തിനെതിരായ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസിയുടെ അടിയന്തര യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ യോഗമാണ് ഇന്ന് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. അതിന് ശേഷമായിരിക്കും രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുക.
ന്യൂ ഡൽഹി: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രത്തോട് തീരുമാനം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിന് 5000 കോടി അനുവദിക്കാൻ കേന്ദ്രം. അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്നും ഇപ്പോൾ അനുവദിച്ച 5000 കോടി രൂപ വെട്ടിക്കുറയ്ക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 19,370 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ഇതിന്റെ പകുതിപോലും കേന്ദ്രം അനുവദിച്ചില്ല.
അടിമാലി: നേര്യമംഗലത്തിനടുത്ത് കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനആക്രമണം. നാലേക്കറോളം കൃഷി നശിപ്പിച്ചു. ഒറ്റക്കൊമ്പനാണ് ഇന്നലെ രാത്രി ജനവാസമേഖലയിലെത്തിയത്. കമുകും വാഴയും തെങ്ങും മറിച്ചിട്ട ആന ഷം പുലർച്ചെയോടെയാണ് മടങ്ങിയത്. രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. സ്ഥലത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച കാട്ടാന ആക്രമണത്തിൽ ഇന്ദിര എന്ന സ്ത്രീ മരിച്ച സ്ഥലത്തിനു തൊട്ടടുത്താണ് ഒറ്റക്കൊമ്പനെത്തിയത്. ഇന്ദിരയെ കൊലപ്പെടുത്തിയതും ഈ ആനതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.
ശബരി കെ റൈസിൻ്റെ വിതരോദ്ഘാടനം ഇന്ന് നടക്കും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ് മാർക്കോടെ സംസ്ഥാന സർക്കാർ അരി വിപണിയിലെത്തിക്കുന്നത്. ശബരി കെ റൈസിൻ്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നിർവ്വഹിക്കും. മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വില്‍പനയും നടത്തും. ജയ അരി കിലോയ്ക്ക് 29 രൂപയും, മട്ട അരിയും കുറുവ അരിയും കിലോയ്ക്ക് 30 രൂപ നിരക്കിലുമാണ് വിപണിയിലേക്ക് എത്തുക. മേഖല തിരിച്ച്, ഓരോ മേഖലയിൽ ഓരോ അരിയായിരിക്കും വിതരണം നടത്തുക. നിലവിൽ സപ്ലൈകോയിൽ നിന്ന് നൽകുന്ന 10 കിലോ അരിക്കൊപ്പം, കാർഡൊന്നിന് 5 കിലോ ഗ്രാം എന്ന തോതിലാണ് ശബരി കെ-റൈസ് വിതരണം ചെയ്യുക.
ചെന്നൈ :പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദമുയർത്തി കമൽ ഹാസൻ. ഇന്ത്യക്ക് ഇരുണ്ട ദിനമാണെന്നും മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടനാ അടിത്തറയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം എക്സിന്റെ പേജിൽ എഴുതിയ കുറിപ്പ് റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.നടൻ വിജയ്ക്ക് നേരത്തെ ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു . ‘ഇന്ത്യക്ക് ഇരുണ്ട ദിനം, മതാധിഷ്ഠിത പൗരത്വ പരിശോധന മതേതര ഭരണഘടന അടിത്തറയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരെ ഞാൻ നിയമപരമായും രാഷ്ട്രീയപരമായും എൻ്റെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടും. തിരഞ്ഞെടുപ്പിന് വേണ്ടി പൊതുസമൂഹത്തെ ഭിന്നിപ്പിച്ച് പരമാധികാരം തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്’, എന്നാണ് കമൽഹാസൻ കുറിച്ചത്. സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയായിരുന്നു വിജയ്‍യുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകർക്കുമെന്നും തമിഴ്‌നാട്ടിൽ സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പിലാക്കുന്നില്ലെന്ന് ഭരണകർത്താക്കൾ ഉറപ്പാക്കണമെന്നും വിജയ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
