- പാറ്റപടയെ ആര്‍ക്കാണ് പേടി?
- എക്യുമെനിക്കല്‍ കാത്തലിക് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ കത്തോലിക്കാ സഭയുമായി ഐക്യത്തിലല്ല: ബോംബെ ആര്‍ച്ച്ബിഷപ്
- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
Author: admin
ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെയാണ്. റോഡ് – റെയില്‍ – വ്യോമ ഗതാഗത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് ദില്ലി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് നോയിഡയില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നോയിഡ ഗുരുഗ്രാം മേഖലകളില്‍ ഇതുമൂലം വായു മലിനീകരണം വര്‍ദ്ധിച്ചിട്ടുണ്ട്. കാഴ്ചാ പരിതി കുറഞ്ഞത് റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വാഹനങ്ങള്‍ അമിതവേഗത ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദില്ലിയിലെ താപനില അഞ്ചു ഡിഗ്രിയില്‍ എത്തുന്ന സാഹചര്യം ഈ ആഴ്ച ഉണ്ടായി. ജനുവരി പകുതിയോടെ മാത്രമേ താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ മന്ത്രാലയം നല്‍കുന്ന സൂചന.dense-fog-
ന്യൂഡൽഹി:കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്എഫ്)യുടെ മേധാവിയായി നീന സിംഗിനെ നിയമിച്ചു കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം. 1989 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഉദ്യോഗസ്ഥയായ നീന ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. നീനയ്‌ക്കൊപ്പം സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്) മേധാവിയായി അനീഷ് ദയാലും ഐടിബിപി (ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) മേധാവിയായി രാഹുല്‍ രസ്ഗോത്രയും നിയമിതരായി. 2024 ജൂലൈ 31 വരെയാണു നീന സിംഗിന്റെ നിയമന കാലാവധി. നിലവില്‍ സിഐഎസ്എഫില്‍ സ്‌പെഷല്‍ ഡയറക്ടറാണ് സിംഗ്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) മേധാവി അനിഷ് ദയാല്‍സിങ്ങിനെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) മേധാവിയായി മാറ്റിനിയമിച്ചു. 1988 ബാച്ച് മണിപ്പുര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ സിആര്‍പിഎഫിന്റെ അധികച്ചുമതല വഹിക്കുകയാണ്. ഒരു വര്‍ഷത്തേക്കാണു നിയമനം. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) സ്‌പെഷല്‍ ഡയറക്ടര്‍ രാഹുല്‍ രസ്‌ഗോത്രയാണ് ഐടിബിപി മേധാവി. 1989 ബാച്ച് മണിപ്പുര്‍ കേഡര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിനു 2025 സെപ്റ്റംബര്‍ 30 വരെ…
ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയുടെ തലപ്പത്തേക്ക് എത്താമെന്ന ആഴ്‌സണലിന്‍റെ സ്വപ്നം തകര്‍ത്തെറിഞ്ഞ് വെസ്റ്റ്ഹാം യുണൈറ്റഡ് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ലീഗിലെ 19-ാം റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പീരങ്കിപ്പടയെ ദി ഹാമ്മേഴ്‌സ് തോല്‍പ്പിച്ചത്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ആഴ്‌സണലിന്‍റെ ആദ്യ പരാജയമായിരുന്നു ഇത്. വെസ്റ്റ്ഹാം ഗോള്‍ കീപ്പര്‍ അല്‍ഫോണ്‍സ് അരിയോളയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് മത്സരത്തില്‍ ആഴ്‌സണലിനെ പിടിച്ചുകെട്ടിയത്. ആഴ്‌സണലിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്താന്‍ വെസ്റ്റ്‌ഹാമിനായി. 19 മത്സരങ്ങളില്‍ നിന്നും 10 ജയവും മൂന്ന് സമനിലയും സ്വന്തമാക്കിയ അവര്‍ക്ക് 33 പോയിന്‍റാണ് നിലവില്‍.മറുവശത്ത്, പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ആഴ്‌സണല്‍. 19 മത്സരം പൂര്‍ത്തിയായപ്പോള്‍ 40 പോയിന്‍റാണ് ആഴ്‌സണലിന് സ്വന്തമാക്കാനായത്. 42 പോയിന്‍റോടെ ലിവര്‍പൂളാണ് നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് .
തിരുവനന്തപുരം: നിയുക്ത മന്ത്രിമാരായ കെ ബി ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്നടക്കും. രാജ്ഭവൻ വളപ്പിൽ സജ്ജമാക്കിയ വേദിയില്‍ വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ് . ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ വേദി പങ്കിടും. ഇടത് മുന്നണിയിലെ നിലവിലെ ധാരണ പ്രകാരം കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പും ലഭ്യമാകുമെന്നാണ് വിവരം. സിനിമ വകുപ്പ് കൂടി നൽകണമെന്ന് ആവശ്യം കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ചിട്ടുണ്ട്. മാത്രമല്ല പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കണമെന്നും ഔദ്യോഗിക വസതി വേണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യഘട്ടത്തില്‍ അവസരം ലഭിക്കാത്ത ഘടകകക്ഷികള്‍ക്ക് രണ്ടരവര്‍ഷത്തിന് ശേഷം മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്ന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു.
ന്യൂഡല്‍ഹി: അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ്. ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ അധിര്‍രജ്ഞന്‍ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്. സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയില്‍ ലോക്‌സഭാ കക്ഷി നേതാവായ അധിര്‍രജ്ഞന്‍ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ചൗധരിക്കും പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് വിവരം. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാവുകയാണ് . പങ്കെടുക്കരുതെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടപ്പോള്‍ വിട്ടു നില്‍ക്കരുതെന്ന ആവശ്യവുമായി യുപി നേതാക്കള്‍ രംഗത്തെത്തി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടില്‍…
ഒരു അല്മായ വീക്ഷണം
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാർ, രണ്ടു നഴ്സുമാർ എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കുന്നമംഗലം കോടതിയിൽ കുറ്റപത്രം നൽകിയത്. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് സൗപർണികയിൽ ഡോ. സി.കെ.രമേശൻ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയിൽ കെ.ജി.മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ. ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരുന്നു. 2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ്…
തിരുവനന്തപുരം: പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. അന്ത്യം തിരുവന്തപുരത്ത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്. മുപ്പത് വർഷക്കാലമായി ഇന്ത്യൻ തീയേറ്റർ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. പതിനഞ്ചാമത്തെ വയസ്സു മുതൽ നാടകങ്ങൾ എഴുതിത്തുടങ്ങിയ ഇദ്ദേഹം മുപ്പതോളം നാടകങ്ങൾ എഴുതുകയും അറുപതിൽപ്പരം നാടകങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ് പ്രശാന്ത് നാരായണൻ. 2008-ൽ മോഹൻലാലിനേയും മുകേഷിനേയും ഉൾപ്പെടുത്തി ചെയ്ത ‘ഛായാമുഖി’ എന്ന നാടകം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സർക്കാരിന്റെ ക്ഷണപ്രകാരം ധാർവാഡ് രംഗായണക്ക് വേണ്ടി പല പ്രഗത്ഭരും ശ്രമിച്ചു പരാജയപ്പെട്ട ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം സംവിധാനം ചെയ്ത് വിജയമാക്കിയതും പ്രശാന്ത് നാരായണൻ ആണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
