- മെക്സിക്കോയിൽ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
- കെസിവൈഎം; മുൻകാല ഭാരവാഹികളുടെ സംഗമം
- ഫാ. ജോസ് പുത്തൻവീട് വിടവാങ്ങി.
- പാപ്പായുടെ മൊണാക്കോ യാത്ര: കാര്യപരിപാടികൾ പ്രസിദ്ധീകരിച്ചു
- സഭയിലെ സ്ത്രീകളുടെ പങ്കിനെ കുറിച്ചുള്ള പഠനം: അന്തിമ റിപ്പോർട്ട് സിനഡ് പുറത്തിറക്കി
- വിശുദ്ധ ജോൺ ഓഫ് ഗോഡിന്റെ തിരുനാൾ ദിനം; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
- “കർത്താവിനായി ഇരുപത്തിനാലുമണിക്കൂർ”, ആഗോള തലത്തിൽ ദേവാലയങ്ങളിൽ മാർച്ച് 13, 14 തീയതികളിൽ പ്രാർത്ഥന
- ലെബനൻ ദുരന്തത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു
Author: admin
കൊച്ചി: നിർമ്മാണ തൊഴിൽ മേഖലയിൽ ഉൾപ്പെടെയുള്ള അസംഘടിത തൊഴിലാളികളെ സർക്കാർ പരിഗണിക്കണമെന്ന് എച്ച് എം എസ് ദേശീയ സെക്രട്ടറി അഡ്വ. തമ്പാൻ തോമസ് ആവശ്യപ്പെട്ടു. ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർഷങ്ങളായി കൊടുക്കാത്തത് അനീതിയാണ്. കക്ഷിരാഷ്ട്രീയത്തിന് അധീതമായി തൊഴിലാളി യൂണിയനുകൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നീറിക്കോട് സെൻ്റ് ജോസഫ് ഹാളിൽ നടന്ന കേരള ലേബർമൂവ്മെൻ്റ് കൂനമ്മാവ് മേഖല സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നീറിക്കോട് സെൻ്റ് ജോസഫ് പള്ളി വികാരി ഫാ. ജോർജ്ജ് കളത്തിപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ എൽ എം മേഖല പ്രസിഡൻ്റ് ജോൺസൺ പാലക്കപറമ്പിൽ അദ്ധ്യക്ഷനായിരുന്നു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. ഡോ ആൻ്റണി സിജൻ മണുവേലിപ്പറമ്പിൽ, സംസ്ഥാന പ്രസിഡൻ്റ് ബാബു തണ്ണിക്കോട്ട്, എച്ച് എം എസ് സംസ്ഥന സെക്രട്ടറി ടോമി മാത്യു, കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് ബിജു പുത്തൻപുരക്കൽ, ട്രഷറർ ജോർജ്ജ് പോളയിൽ, ടി.…
കൊച്ചി: കെ.സി.വൈ.എം കൂനമ്മാവ് മേഖലാ സമ്മേളനം കേരള നാളികേര വികസന ബോർഡ് എക്സിക്യൂട്ടീവ് ഡയറക്‌ടർ ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ചരിയംതുരുത്ത് പരിശുദ്ധ വേളാങ്കണ്ണിമാതാ ദൈവാലയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം : വായിക്കുകയും ചെയ്തു. ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ചരിയംതുരുത്ത് കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് സലീന, ബ്രദർ. നിബിൻ എന്നിവർ സംസാരിച്ചു. കൂനമ്മാവ് മേഖലാ സമിതിയെ നയിക്കാൻ പുതിയ ഭാരവാഹികളായി ജോമി ജോസഫ് പ്രസിഡന്റായും, സലീന റോബിൻസൺ സെക്രട്ടറിയായും,സാനിയ ആന്റണി വൈസ് പ്രസിഡന്റായും, ഷേവിൻ പെരേര യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ, ദിൽമ മാത്യു, അരുൺ സെബാസ്റ്റ്യൻ, ഫെർഡിൻ ഫ്രാൻസിസ് വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
വാഷിങ്‌ടണ്‍: കൊളംബിയക്കെതിരെ പ്രതികാര നടപടിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റക്കാരുമായി എത്തിയ സൈനിക വിമാനങ്ങൾക്ക് ലാൻഡിങ് അനുമതി നിഷേധിച്ച കൊളംബിയന്‍ പ്രസിഡന്‍റ് ഗുത്‌സാ വോ പെട്രോയുടെ നടപടിക്ക് പിന്നാലെ കൊളംബിയക്കെതിരെ എമർജൻസി താരിഫ് ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. രാജ്യത്ത് നിന്നും ഇറക്കുതി ചെയ്യുന്ന എല്ലാ വസ്‌തുക്കള്‍ക്കും 25% തീരുവ ഏര്‍പ്പെടുത്തിയതായാണ് പ്രഖ്യാപനം. ഈ നടപടികൾ ഒരു തുടക്കം മാത്രമാണെന്നും ഒരാഴ്‌ചക്കുള്ളിൽ ഇറക്കുമതി തീരുവ 25%ൽ നിന്ന് 50% ആയി ഉയർത്തുമെന്നും സോഷ്യമീഡിയ പ്ലാറ്റ്‌ഫോമായ ദി ട്രൂത്തിലൂടെയാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. അമേരിക്കയിലെ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച നിയമപരമായ ബാധ്യതകളിൽ ഇടപെടാൻ കൊളംബിയൻ സർക്കാരിന് അനുവാദമില്ലെന്നും ട്രംപ് കുറിച്ചു. ക്രിമിനലുകള്‍ എന്നാണ് അനധികൃത കുടിയേറ്റക്കാരെ ട്രംപ് വിമർശിച്ചത്. ദേശീയ സുരക്ഷയെയും പൊതു സുരക്ഷയെയും അപകടത്തിലാക്കുന്ന പ്രവർത്തിയാണ് ഗുത്‌സാ വോ പെട്രോയുടേതെന്നും ട്രംപ് വിമർശിച്ചു. കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനൊപ്പം കൊളംബിയൻ സർക്കാർ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ശക്തമായ…
ന്യൂ ഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ആം ആദ്മി പാർട്ടിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ആകും ഉച്ചയ്ക്ക് പ്രകടന പത്രിക പുറത്തിറക്കുക. ക്ഷേമ പദ്ധതികൾ, തൊഴിലവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, എന്നിവക്ക് ഊന്നൽ നൽകുന്നതാണ് പത്രികയെന്ന് ആം ആദ്മി പാർട്ടി അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍, റെയില്‍വേ വികസന രംഗത്ത് സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി, വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയില്‍പാത അടക്കമുള്ള പദ്ധതികള്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര ബജറ്റ് തയ്യാറാക്കലിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കേരളത്തിന്റെ റെയില്‍വെ ആവശ്യങ്ങള്‍ അടക്കമുള്ളവ അവതരിപ്പിച്ചത്. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി, നിലമ്പുര്‍-നഞ്ചന്‍കോട്, തലശേരി-മൈസുരു റെയില്‍പാതകള്‍ എന്നിവക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടാകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തേയ്ക്കുള്ള റെയില്‍പാത അടക്കമുള്ള പദ്ധതികളിലൂടെ മാത്രമേ വിഴിഞ്ഞം തുറമുഖത്തിന്റെ പുര്‍ണ പ്രയോജനം രാജ്യത്തിന് ലഭിക്കൂ. ഇതിന് സര്‍ക്കാര്‍ മേഖലയില്‍ വലിയ നിക്ഷേപം ആവശ്യമാണെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മൂന്ന് റോഡ് ജംഗ്ഷന് സമീപമാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. സിസിഎഫ് ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയുന്നത് . കടുവയുടെ ശരീരത്തില്‍ രക്തകറകളും മുറിവേറ്റ പാടുകളും ഉണ്ട്. കഴുത്തിലാണ് ആഴത്തിലുള്ള ഒരു മുറിവുള്ളത്. കടുവയെ ബേസ് ക്യാംപിലേക്ക് കൊണ്ടു പോയി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. കടുവയുടെ കാല്‍പാദം പിന്തുടർന്നെത്തിയ ദൗത്യസംഘമാണ് ചത്ത നിലയില്‍ കടുവയെ കണ്ടെത്തിയത്. കടുവയുടെ സാന്നിധ്യമുളളതിനാല്‍ മാനന്തവാടിയില്‍ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാരക്കൊല്ലി , മേലേ ചിറക്കര, പിലാക്കാവ് മൂന്ന് റോഡ് ഭാഗം, മണിയം കുന്ന് ഭാഗം എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ആറ് മുതല്‍ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂ പ്രഖ്യാപിച്ച ഇടങ്ങളില്‍ സഞ്ചാര വിലക്കുമുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്നും കടകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്.
വിശുദ്ധ ഫ്രാന്‍സിസ് ഡി സെയില്‍സിന്റെ തിരുനാള്‍ ദിനത്തില്‍ റോമിലെ ലാറ്ററന്‍ ബസിലിക്കയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ച ലോക സമൂഹമാധ്യമ ദിന സന്ദേശം, 2025-ലെ പ്രതായശയുടെ ജൂബിലി വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരും കമ്യൂണിക്കേറ്റര്‍മാരും മാനവികതയുടെ മുറിവുകള്‍ ഉണക്കാനായി പ്രത്യാശയുടെ സംവാദകരാകണമെന്ന് ആഹ്വാനം ചെയ്യുന്നു. സന്ദേശത്തിന്റെ പൂര്‍ണരൂപം:
പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ഇക്കഴിഞ്ഞ വ്യാഴാഴ്ച ചുമതലയേറ്റ ഡോ. ജോണ്‍ റോഡ്രിഗ്‌സ് സ്വാഭാവികമായി ആര്‍ച്ച്ബിഷപ്പായി സ്ഥാനമേല്‍ക്കുന്നതായി കര്‍ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.
ന്യൂ ഡൽഹി: ഇന്ത്യ ഒരു റിപ്പബ്ലിക് രാഷ്ട്രമായി മാറിയതിൻ്റെ ഓർമ പുതുക്കി റിപ്പബ്ലിക് ദിനാ ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്യത്തിൻ്റെ 76-ാമത് റിപ്പബ്ലിക് ദിനം വർണാഭമായി രാജ്യതലസ്ഥാനം കൊണ്ടാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു. രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപതി മുർമു കർത്തവ്യപഥിൽ എത്തിയതോടെ പരേഡിന് തുടക്കമായി. റിപ്പബ്ലിക് ദിന പരേഡുകളും വ്യോമ, സാംസ്‌കാരിക പ്രദർശനങ്ങളും പ്രത്യേക കാഴ്‌ചയൊരുക്കും. രാജ്യത്തിന്‍റെ പൈതൃകത്തെയും സംസ്‌കാരത്തെയും ഉയര്‍ത്തുന്ന 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പരേഡ് ഉണ്ടാകും. ഭരണഘടനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രവോബോ സുബിയാന്തോ മുഖ്യാതിഥിയാകും. പരേഡിൽ ഇൻഡോനേഷ്യയെ പ്രതിനിധീകരിക്കുന്ന ബാന്റുസംഘവും മാർച്ചുചെയ്യും. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് സുബിയാന്തോ. വിവിധ സേനാവിഭാഗങ്ങൾക്കൊപ്പം അയ്യായിരം ആദിവാസികൾ അണിനിരക്കുന്ന കലാരൂപങ്ങളും പരേഡിൽ അണിനിരക്കും. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരമേഖല കനത്ത സുരക്ഷാ വലയത്തിലാണ്. പരേഡുകൾക്ക് പുറമേ, സാംസ്‌കാരിക പ്രദർശനങ്ങളും ടാബ്ലോകളും ചടങ്ങിന്…
ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നൽകും. മലയാളിയായ ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷൺ സമ്മാനിക്കും. ഐഎം വിജയൻ, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും സമ്മാനിക്കും. സുപ്രീംകോടതി അഭിഭാഷകനായ സി എസ് വൈദ്യനാഥൻ, മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ, ഗായകൻ അര്‍ജിത്ത് സിങ് എന്നിവരും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. അന്തരിച്ച ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായി പത്മ ഭൂഷണ്‍ നൽകും. തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്‌ണ പത്മഭൂഷണ് അര്‍ഹനായി. ആകെ ഏഴ് പേരാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ് അര്‍ഹരായത്. പത്മഭൂഷണ് 19 പേര്‍ അര്‍ഹരായി. 113 പേരാണ് പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
