- റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ
- കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ ക്രിസ്റ്റ്യാനോ റൊണാൾഡോ
- ദേശീയ ഫാത്തിമ സംഗമത്തിനും മരിയൻ കോൺഗ്രസിനും വേദിയായി ഗോവ
- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
Author: admin
കാത്തിരിപ്പിനൊടുവിൽ കോഹ്‌ലിയും സംഘവും കിരീടം ചൂടി അഹമ്മദാബാദ് : ഐപിഎൽ 2025 ന്റെ കലാശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വെന്നിക്കൊടി പാറിച്ചു . പതിനെട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കോഹ്‌ലിക്കും സംഘത്തിനും കിരീടത്തിൽ മുത്തമിടാനായത് . അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ 190 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ മറുപടി 184 ൽ അവസാനിച്ചു. 6 റൺസിനാണ് ജയം.30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിംഗ് അവസാനം വരെ പൊരുതി. ജോഷ് ഇൻഗ്ലിസ് 39 റൺസും പ്രഭ്സിമ്രാൻ 26 റൺസും പ്രിയാൻഷ് ആര്യ 24 റൺസും നേടി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നിരാശപ്പെടുത്തി. പഞ്ചാബിനായി ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ടാണ് ആർസിബി ബാറ്റിങ്ങിനിറങ്ങിയത്. 35 പന്തിൽ 43 റൺസ് നേടിയ കോഹ്‌ലി, 26 റൺസുമായി രജത്…
ഭോപ്പാൽ: ഇന്ത്യാ പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇടപെട്ടെന്ന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . ട്രംപ് ഫോണിൽ വിളിച്ച് നരേന്ദ്രാ, സറണ്ടർ എന്ന് പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ചരിത്രം ഇതിന് സാക്ഷിയാണ്. 1971ലെ ഇന്ത്യാ പാക് യുദ്ധത്തിൽ കോൺഗ്രസ് സർക്കാർ അമേരിക്കയുടെ ഭീഷണി വകവയ്ക്കാതെയാണ് പാകിസ്ഥാനെ തകർത്തതെന്നും രാഹുൽ പറഞ്ഞു. ആരുടെ മുന്നിലും തലകുനിക്കാതെയായിരുന്നു ഇന്ത്യയുടെ പോരാട്ടം. ബിജെപിയുടെയും ആർഎസ്എസിന്റെയും ചരിത്രം തനിക്ക് നന്നായി അറിയാമെന്നും രാഹുൽ പറഞ്ഞു. ‘ട്രംപ് ഒരു ചെറിയ സൂചന നൽകി മോദിക്ക്. അദ്ദേഹം ഫോൺ എടുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ വിളിച്ചു, എന്നിട്ട് പറഞ്ഞു, ‘മോദി ജീ, താങ്കൾ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങൂ.’ മറുപടിയായി, ‘ശരി സർ’ എന്നുപറഞ്ഞ് നരേന്ദ്രമോദി ട്രംപ് നൽകിയ സൂചന അനുസരിച്ചു,’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരിഹാസം . 1971-ലെ യുദ്ധത്തിന്റെ സമയത്ത് ഇന്ദിരാ ഗാന്ധി എടുത്ത തീരുമാനങ്ങളെ രാഹുൽ ഉയർത്തിക്കാട്ടി.…
തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ ചരക്ക് കപ്പല്‍ അപകടത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് പത്ത് കോടിയിലേറെ രൂപയാണ് അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നല്‍കും. 78,498 മത്സ്യത്തൊഴിലാളികള്‍ക്കും 27020 അനുബന്ധ തൊഴിലാളികള്‍ക്കുമാണ് സഹായം.
കണ്ണൂർ: വൈദികർക്കെതിരെ ഒഡീഷയിൽ നടന്ന അക്രമത്തെ ശക്തമായി പ്രതിഷേധിച്ച് കെ.എൽ.സി.എ കണ്ണൂർ രൂപത സമിതി.ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയിൽ ഉടനീളം നടത്തുന്നതെന്ന് കെഎൽസിഎ കണ്ണൂർ രൂപത കുറ്റപ്പെടുത്തി. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാർക്ക് മൗനാനുവാദം നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. മാസങ്ങൾക്ക് മുമ്പാണ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറിത്. ക്രൈസ്തവ മൂല്യങ്ങൾ എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാടത്തരങ്ങൾ കാട്ടിക്കൂട്ടുന്നത്. സ്നേഹം ക്ഷമ സമാധാനം എന്നീ മൂല്യങ്ങളിൽ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്നുവെന്ന് കരുതി വിശ്വാസം വ്രണപ്പെടുത്താൻ നോക്കിയാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നു കെ.എൽ.സി.എ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി നിലനിന്നിരുന്ന സമാധാന അന്തരീക്ഷം ഒഡീഷയിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയശേഷം തകർന്നിരിക്കുകയാണ്.ഇത്തരം വർഗീയവാദികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ എൽ സി എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി…
കൊല്ലം: ഒറീസയിലെ വൈദികർക്കെതിരെയുള്ള അക്രമണത്തെ കെഎൽസിഎ കൊല്ലം രൂപത കമ്മിറ്റി ശക്തമായി അപലപിച്ചു. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഭാരതത്തിൽ ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇന്ത്യയിലുടനീളം നടത്തുന്നത്, കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാർക്ക് മൗന അനുവാദം നൽകുകയാണ് കേന്ദ്രസർക്കാർ, കുറച്ചു മാസങ്ങൾക്കു മുമ്പ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറി, ക്രൈസ്തവ മൂല്യങ്ങൾ എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തിലുള്ള കാടത്തങ്ങൾ കാട്ടിക്കൂട്ടുന്നത് സ്നേഹം, ക്ഷമ, സമാധാനം, എന്നീ മൂല്യങ്ങളെ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്നു, എന്നു കരുതി വിശ്വാസത്തെ വ്രണപ്പെടുത്തുവാൻ നോക്കിയാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നോർക്കണം, കഴിഞ്ഞ കുറെ നാളുകൾ ആയുള്ള സമാധാന അന്തരീക്ഷം ഒഡീസായിലെ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം തകർന്നിരിക്കുകയാണ് അടിയന്തരമായി ഒഡീഷ മുഖ്യമന്ത്രിക്ക് സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാൻ കത്തയക്കുമെന്നും, ഇത്തരം വർഗീയവാദികളെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ല എങ്കിൽ ശക്തമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും യോഗം ഉദ്ഘാടനം ചെയ്ത രൂപതാ പ്രസിഡന്റ് ലെസ്റ്റർകാർഡോസ് പ്രഖ്യാപിച്ചു.…
കോഴിക്കോട് : ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും, മിഷനറിമാരും അക്രമണത്തിന് നിരന്തരം വിധേയമാകുന്നത് ആശങ്കജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കോഴിക്കോട് അതിരൂപത കെ ൽ സി എ. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഒറീസ യിലെ സമ്പൽപൂരിൽ തൊണ്ണൂറ് വയസ്സുള്ള ഒരു വൈദികൻ ഉൾപ്പടെ 2 വൈദികരെ അതിക്രൂരമായ പീഡനത്തിന് വിധേയമാക്കിയ സംഭവത്തിന് ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കെ ൽ സി എ കോഴിക്കോട് അതിരൂപത ആവശ്യപ്പെട്ടു. അതിരൂപത ഡയറക്ടർ മോൺ. Dr. വിൻസെന്റ് അറക്കൽ യോഗം ഉൽഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാദർ പോൾ ആൻഡ്രൂസ് സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, ജനറൽ സെക്രട്ടറി ജോർജ് കെ. വൈ. പ്രകാശ് പീറ്റർ, സണ്ണി എ. ജെ, ഫ്ലോറ മെൻഡോൻസാ, തോമസ് ചെമ്മനം, ടി. ടി. ജോണി, മജോ പൂമല, ലത മെൻഡോൻസാ തുടങ്ങിയവർ…
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു. നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. വാഷിങ്ടൺ സ്റ്റേറ്റ്സ് നോട്ടീസ് പ്രകാരമാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് അമേരിക്കൻ ബിസിനസ് മാഗസിൻ ആയ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ വിജയത്തിനായാണ് പിരിച്ചുവിടുന്നതെന്നും കമ്പനിയുടെ ഉയർച്ചയ്ക്കായാണ് അവശ്യ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നും അധികൃതർ വ്യക്തമാക്കി. 2024 ജൂൺ വരെ ഏകദേശം 2,28,00 മുഴുവൻ സമയ ജീവനക്കാരുണ്ടായിരുന്നു കമ്പനിയിൽ. ഇവരിൽ 55 ശതമാനവും അമേരിക്കയിൽ ജോലിചെയ്യുന്നവരാണ്. കമ്പനിയുടെ ഈ നീക്കം സോഫ്റ്റ് വയർ എഞ്ചിനിയർമാരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. കമ്പനികൾ നിർമിത ബുദ്ധിക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നത് പണം ലാഭിക്കുവാനുള്ള ശ്രമങ്ങൾക്ക് അടിവരയിടുന്നതാണ്. കോർപറേറ്റുകൾ AI- കേന്ദ്രീകൃത ജോലികൾക്ക് മുൻഗണന നൽകുന്നതും പണം ലാഭിക്കാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും തൊഴിൽ മേഖലയെ സാരമായി ഉലയ്ക്കുകയാണ് .
കൊച്ചി : 2008-ല്‍ ആരംഭിച്ച്, നീണ്ട 16 വര്‍ഷത്തേ പരിശ്രമഫലമായുള്ള പരിഷ്‌ക്കരിച്ച പിഒസി ബൈബിള്‍ ജൂണ്‍ 3-ന് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ വച്ച് പ്രകാശനം ചെയ്തു.കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രൊഫ. എം.കെ. സാനൂവിന് നല്കികൊണ്ട് പരിഷ്‌ക്കരിച്ച പിഒസി ബൈബിളിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. കേരളത്തിലെ എല്ലാ മെത്രാന്മാരും, മേജര്‍ സുപ്പീരിയേഴ്സും, വിശിഷ്ട വ്യക്തികളും ഈ മഹനീയകര്‍മ്മത്തില്‍ പങ്കുചേർന്നു. വിശുദ്ധഗ്രന്ഥം കാലകാലങ്ങളില്‍ പ്രമാദരഹിതമായ വിധത്തില്‍ പരിഷ്‌ക്കരിച്ച് ദൈവജനത്തിന് സംലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന മാര്‍പാപ്പാമാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കേരളസഭ 2008-ല്‍ പരിഷ്‌ക്കരണശ്രമങ്ങള്‍ ആരംഭിച്ചത്. 2008-ല്‍ ആരംഭിച്ച പിഒസി ബൈബിളിന്റെ പരിഷ്‌ക്കരണം വിവിധഘട്ടങ്ങളിലൂടെ കടന്നുപോയി 2024-ല്‍ പൂര്‍ത്തീകരിക്കപ്പെട്ടു. പിഒസി ബൈബിള്‍ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1992-ല്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും 2005 ജൂണില്‍ അന്നത്തെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായിരുന്ന ഡോ.സൈറസ് വേലംപറമ്പില്‍ പുതിയ നിയമം പരിഷ്‌കരിക്കുന്നതിനുള്ള പ്രൊജക്റ്റ് കെസിബിസിക്ക് സമര്‍പ്പിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഡോ.അഗസ്റ്റിന്‍ മുള്ളൂര്‍ കണ്‍വീനറായി ബൈബിള്‍ പണ്ഡിതരുടെ…
കൊച്ചി : രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും മുഴുവന്‍ പൗരന്മാരുടെയും സമഗ്രവും സന്തുലിതവുമായ വികസനത്തിനുള്ള പദ്ധതികള്‍ ശാസ്ത്രീയമായി രൂപപ്പെടുത്തുന്നതിന് സഹായകരവുമാകുന്ന ജാതി – സാമുദായിക സെന്‍സസിനെതിരെ ചില സംഘടനകള്‍ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നു കെ. ആര്‍.എല്‍. സി. സി. രാഷ്ട്രീയ കാര്യസമിതി കണ്‍വീനറും വൈസ് പ്രസിഡണ്ടുമായ ജോസഫ് ജൂഡും ജോയിന്‍റ് കണ്‍വീനറും കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. ഷെറി ജെ. തോമസും അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ. മുന്നണിയും അതിനു നേതൃത്വം നല്കുന്ന ബി.ജെ.പി. യും പ്രതിപക്ഷത്തുള്ള ഇന്ത്യാ മുന്നണിയും പ്രധാന കക്ഷികളായ കോണ്‍ഗ്രസ്സും സി.പി.എം. ഉം ജാതി സെന്‍സസിനെ അംഗീകരിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ അധികാരം, സമ്പത്ത്, പദവി എന്നിവ സഹസ്രാബ്ദങ്ങളായി വരേണ്യ വിഭാഗങ്ങള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയായിരുന്നു. പിന്നാക്ക വിഭാഗങള്‍ക്ക് പൊതുവഴിയിലൂടെ പോലും സഞ്ചരിക്കാന്‍ അവകാശമില്ലാതിരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എല്ലാ പൗരന്മാര്‍ക്കും നീതിയും അവസരസമത്വവും ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. തദനുസരണം ചരിത്രപരമായ നഷ്ടപരിഹാരം എന്നുള്ള നിലയില്‍ ദുര്‍ബ്ബല…
ഉത്സവ കാലത്തിനു മുൻപു വി എഫ് 6 വി എഫ് 7 മോഡലുകൾ പുറത്തിറക്കാനാണ് പ്ലാൻ
Subscribe to Updates
Get the latest creative news from FooBar about art, design and business.
