ഹൂസ്റ്റൺ :ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിന്റെ ആറാം മിനിറ്റിലും 39–ാം മിനിറ്റിലും ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഉസ്ബെക്കിസ്ഥാനെതിരായി ഇരട്ടഗോളോടെ ലോകകപ്പിൽ റൊണാൾഡോയുടെ ഗോൾ എണ്ണം 10 ആയി. ലോകകപ്പിൽ പോർച്ചുഗലിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലായി. എന്നാല്‍ തന്റെ വ്യക്തിപരമായ റെക്കോർഡുകളെക്കാൾ ടീമിന്റെ വിജയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നായിരുന്നു മല്‍സരത്തിന് ശേഷം റൊണാള്‍ഡോ പ്രതികരിച്ചത്. ‘റെക്കോർഡുകൾ തകർക്കുന്നത് എപ്പോഴും നല്ലതാണ്. എന്നാൽ ലക്ഷ്യത്തിലെത്താന്‍ ടീമിനെ സഹായിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ‘കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ റൊണാള്‍ഡോ പറഞ്ഞു. പോർച്ചുഗലിനു വേണ്ടി 230 മത്സരങ്ങളിൽനിന്ന് 145 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകളുള്ള താരമാണ്. അർജന്റീനയ്ക്കു വേണ്ടി 122 ഗോൾ നേടിയ ലയണൽ മെസ്സിയാണ് രണ്ടാമത്.
Trending
- ഇന്ന് സ്വാതന്ത്ര്യദിനം: വികസിത ഭാരതത്തിനായി യുവശക്തി
- ഇറാഖിലെ ക്രിസ്ത്യൻ സാന്നിധ്യം: പുനർനിർമ്മാണം മാത്രം പോരെന്ന് കൽദായ പാത്രിയാർക്കീസ്
- പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ;പാപ്പാ കസ്തേൽ ഗന്തോൾഫോയിലേക്ക്
- ദേശീയ കോൺഫറൻസിന് കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കം
- ലെയോ പതിനാലാമൻ പാപ്പ സാൻ മരീനോയും റിമിനിയും സന്ദർശിക്കും
- കൊല്ലം ക്രിസ്ത്യനികള്‍ പിന്നിട്ട വഴികളും നവോത്ഥാന സംഭാവനകളും
- ഇഗ്നേഷ്യസ് ഗൊണ്‍സാൽവസ് വാർത്തകൾക്കപ്പുറമുള്ള ഒരു മാധ്യമജീവിതം
- ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്

