സുഡാൻ: സുഡാനിലെ സംഘർഷഭരിതമായ നുബ പർവതനിര മേഖലയിൽ കൊടിയ ആക്രമണങ്ങള്‍ക്കിടയിലും തന്റെ ജനത്തോടൊപ്പം നിസ്തുലമായ ശുശ്രൂഷയുമായി സേവനം ചെയ്ത കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ ഇക്കഴിഞ്ഞ ദിവസം അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിനിടെ വെടിയേറ്റാണ് കൌഡയിലെ ഇടവക വികാരി ഫാ. യുഹാന അലമിൻ ദാരുണമായി കൊല്ലപ്പെട്ടത്.
അപകടമായ സംഘര്‍ഷങ്ങള്‍ക്കിടയിലും അദ്ദേഹം പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് സാന്ത്വനം പകര്‍ന്നു. യുദ്ധത്തിനിടയിലും തന്റെ അജപാലന ശുശ്രൂഷ തുടർന്നു.
ആദ്യം ഒരു യുവ സെമിനാരി വിദ്യാര്‍ത്ഥിയായി പ്രദേശത്ത് എത്തിയ അദ്ദേഹം പിന്നീട് ഒരു ഡീക്കനായും വൈദികനായും ഒടുവിൽ ഇടവക വികാരിയായും അജഗണത്തിനൊപ്പം നീങ്ങുകയായിരിന്നു. ഇതിനിടെയാണ് മരണം. നിലവിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രദേശത്ത് കൊല്ലപ്പെട്ട രണ്ടാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. യുഹാന അലമിൻ.
Trending
- പ്രാര്‍ത്ഥനയുടെ പൈതൃകം കുടുംബങ്ങളില്‍ വീണ്ടും സജീവമാക്കണം: ലിയോ പതിനാലാമന്‍ പാപ്പ
- എ.ഐ. സാങ്കേതികവിദ്യയിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം; ‘കോൺഫിഡോ’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു
- കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്
- മധ്യപ്രദേശിൽ കോൺവെന്റിലെത്തിയ ക്രൈസ്തവരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ
- ക്യൂബയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്
- ജീവന്റെ സംരക്ഷണത്തിനായി ചെന്നൈയിൽ യുവജനങ്ങളുടെ ശബ്ദമുയർന്നു; മാർച്ച് ഫോർ ലൈഫ് ശ്രദ്ധേയമായി
- വിശ്വസാഹോദര്യത്തിന്റെ ഈണം:വി ആർ ദി വേൾഡ്

