സുഡാൻ: സുഡാനിലെ സംഘർഷഭരിതമായ നുബ പർവതനിര മേഖലയിൽ കൊടിയ ആക്രമണങ്ങള്‍ക്കിടയിലും തന്റെ ജനത്തോടൊപ്പം നിസ്തുലമായ ശുശ്രൂഷയുമായി സേവനം ചെയ്ത കത്തോലിക്ക വൈദികന് കൊല്ലപ്പെട്ടു. 2023 ഏപ്രിൽ മുതൽ ഉപരോധത്തിലിരിക്കുന്ന നഗരത്തിൽ ഇക്കഴിഞ്ഞ ദിവസം അർദ്ധസൈനിക സേന നടത്തിയ ആക്രമണത്തിനിടെ വെടിയേറ്റാണ് കൌഡയിലെ ഇടവക വികാരി ഫാ. യുഹാന അലമിൻ ദാരുണമായി കൊല്ലപ്പെട്ടത്.
അപകടമായ സംഘര്‍ഷങ്ങള്‍ക്കിടയിലും അദ്ദേഹം പ്രാദേശിക ക്രിസ്ത്യൻ സമൂഹത്തോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് സാന്ത്വനം പകര്‍ന്നു. യുദ്ധത്തിനിടയിലും തന്റെ അജപാലന ശുശ്രൂഷ തുടർന്നു.
ആദ്യം ഒരു യുവ സെമിനാരി വിദ്യാര്‍ത്ഥിയായി പ്രദേശത്ത് എത്തിയ അദ്ദേഹം പിന്നീട് ഒരു ഡീക്കനായും വൈദികനായും ഒടുവിൽ ഇടവക വികാരിയായും അജഗണത്തിനൊപ്പം നീങ്ങുകയായിരിന്നു. ഇതിനിടെയാണ് മരണം. നിലവിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രദേശത്ത് കൊല്ലപ്പെട്ട രണ്ടാമത്തെ കത്തോലിക്കാ വൈദികനാണ് ഫാ. യുഹാന അലമിൻ.
Trending
- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്

