- റാഞ്ചി അതിരൂപതയ്ക്ക് സഹായ മെത്രാനായി ഫാ. ആനന്ദ് ഡേവിഡ് സാൽഷോ
- കഠിനാധ്വാനം ചെയ്യുന്നവർക്ക് ദൈവം തുണയുണ്ടാകും’ ക്രിസ്റ്റ്യാനോ റൊണാൾഡോ
- ദേശീയ ഫാത്തിമ സംഗമത്തിനും മരിയൻ കോൺഗ്രസിനും വേദിയായി ഗോവ
- ‘റൂട്ട് 60’ ഇനി ‘ദി ബിബ്ലിക്കൽ ഹൈവേ’ ഔദ്യോഗിക പ്രഖ്യാപനവുമായി ഇസ്രായേൽ സർക്കാർ
- സുഡാനിലെ യുദ്ധഭൂമിയിൽ സേവനം ചെയ്തിരുന്ന കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ടു
- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
Author: admin
ഒരു ദിവസം കസ്റ്റഡിയിൽ പാർപ്പിച്ചു. പരാതി വ്യാജമെന്നു തെളിഞ്ഞതോടെ വിട്ടയച്ചു
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസമായി കാലവർഷം ശക്തികുറഞ്ഞെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് . ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കർണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മധ്യ അറബിക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും…
തിരുവനന്തപുരം: പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈൻ വഴിയാക്കും . ജൂലൈ ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിൽ വരിക. അടുത്ത മാസം ഒന്നു മുതൽ നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷന്റെ പദ്ധതി . ക്യൂ ആർ കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശുപാർശകളാണ് അയക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ പ്രവേശിച്ചാൽ ഇത് ലഭ്യമാകും. അഡ്വൈസ് മെമ്മോ ലഭിക്കുന്ന ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് ഇതോടൊപ്പം എസ് എം എസ് സന്ദേശം കൂടി നൽകും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന അഡ്വൈസ് മെമ്മോ കാലതാമസമില്ലാതെ ലഭിക്കാനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുകയും ലക്ഷ്യമിട്ടാണ് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതെന്ന് പി എസ് സി വ്യക്തമാക്കി. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ, തപാൽ മാർഗം അഡ്വൈസ് മെമ്മോ അയക്കുന്ന രീതി നിർത്തലാക്കുമെന്നും പി എസ് സി അറിയിച്ചു.
തിരുവനന്തപുരം: ഇടതുസർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയിലിനു കേന്ദ്ര അംഗീകാരം ലഭിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ. സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 നാണ് കൂടിക്കാഴ്ച.വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സർക്കാർ കൊണ്ടുവന്ന സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
കൊച്ചി: ഭർത്താവിനൊപ്പം താമസിച്ച അതേ വീട്ടിൽ ഭർത്താവ് മരിച്ചാലും കുട്ടികളുമൊത്ത് താമസിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് പരിഗണിക്കാതെതന്നെ ഭർതൃവീട്ടിൽ താമസിക്കാൻ ഗാർഹിക പീഡന നിരോധന നിയമത്തിൽ വ്യവസ്ഥയുണ്ട് – കോടതി പറഞ്ഞു. ഭർത്താവിന്റെ വീട്ടിൽനിന്ന് ഭാര്യയെ പുറത്താക്കുന്ന സാഹചര്യം തടയാനാണ് നിയമത്തിൽ ഇത്തരം വ്യവസ്ഥയെന്നും ജസ്റ്റിസ് എം.ബി സ്‌നേഹലത വ്യക്തമാക്കി. സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ പാടില്ലെന്നാണ് നിയമം പറയുന്നതെന്നും കോടതി പറഞ്ഞു. ഭർത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭർതൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടിൽനിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് ഹർജി നൽകിയത്. ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. 2009ൽ ഭർത്താവ് മരിച്ച ശേഷവും കുട്ടികളുമൊത്ത് ഭർതൃവീട്ടിലാണ് യുവതി കഴിഞ്ഞിരുന്നത്. എന്നാൽ യുവതിയ്ക്ക് വീട്ടിലെ സ്വത്ത് ഭാഗംവയ്പിൽ മറ്റൊരു വീട് കിട്ടിയെന്നും അതിനാൽ യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ അവകാശമില്ലെന്നും കാട്ടി ബന്ധുക്കൾ…
വെള്ളയമ്പലം : സ്വർഗ്ഗത്തെ ലക്ഷ്യം വച്ച് ജീവിക്കുവാനും, യാത്ര ചെയ്യുവാനും പരിശീലിപ്പിക്കുന്ന സ്ഥലമാണ് വിശ്വാസ പരിശീലനം ഡോ.ക്രിസ്തുദാസ്. തിരുവനന്തപുരം അതിരൂപതയുടെ വിശ്വാസ പരിശീലന കമ്മീഷന്റെ 2024-25 ലെ വാർഷികവും 2025-26 ലെ അതിരൂപതാതലത്തിൽ പ്രവേശനോത്സവവും വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിയുന്നു അദ്ദേഹം. യേശു വിണ്ണിൽ നിന്നും മണ്ണിലേക്ക് വന്നിട്ട് തിരികെ വിണ്ണിലേക്ക് പോയത് പോലെ നമ്മളെല്ലാവരും ദൈവരാജ്യത്തിലേക്ക് തിരിച്ചു പ്രതീക്ഷിക്കേണ്ടവരാണെന്നുള്ള ബോധ്യമാണ് യേശു നമുക്ക് നൽകിയത്.പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ ഫെറോന സെക്രട്ടറിമാർക്കും തിരി കത്തിച്ച് നൽകിക്കൊണ്ടായിരുന്നു പ്രവേശനോത്സവം അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തത്. 2023 – 25 കാലയളവിൽ സേവനം ചെയ്ത ഫെറോന സെക്രട്ടറിമാരെ ആദരിക്കുകയും ചെയ്തു. അജപാലന ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. ഷാജു വില്യം അധ്യക്ഷ പ്രസംഗം നടത്തി. ബ്രിട്ടോ ജോൺ, മിസ്സ് നീന സ്റ്റെല്ല നോയൽ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സംസ്ഥാന തലത്തിലും, അതിരൂപതാ തലത്തിലും ലോഗോസ് ക്വിസ്, ലാ സ്തോറിയ ക്വിസ്,…
ആലപ്പുഴ/കോട്ടയം: രണ്ട് ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അടക്കമാണ് അവധി. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക്, അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
കൊച്ചി : കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ തോപ്പുംപടി ട്രാൻസ്പോർട്ട് ബസ് സ്റ്റാന്റ്, തോപ്പുംപടി ഹാർബർ ബസ് സ്റ്റാന്റ്, തോപ്പുംപടി കണ്ണാമലി ബസ് സ്റ്റാന്റ്, ഇടക്കൊച്ചി ബസ് സ്റ്റാൻ്റ്, പ്യാരി ജംഗ്ഷൻ ഇരുവശം എന്നിവിടങ്ങളിൽ ബസ് കാത്തുനിൽപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കൊച്ചി എം.എൽ.എ. കെ. ജെ മാക്സിക്ക് നിവേദനം സമർപ്പിച്ചു. ഈ പ്രദേശങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ കനത്ത വെയിലിലും മഴയിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യം മുൻനിർത്തി കൊണ്ടാണ് കെ.സി.വൈ.എം തോപ്പുംപടി യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചത്. തോപ്പുംപടിയുടെ വികസനം ദ്രുതഗതിയിൽ മുന്നോട്ട് നീങ്ങുമ്പോൾ പ്രധാന ഇടങ്ങളിൽ ബസ് ഷെൽട്ടർ ഇല്ലാത്ത സാഹചര്യവും ഉണ്ടായിരുന്ന ട്രാൻസ്പോർട്ട് ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയ നടപടിയും ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചേർത്തല, ചെല്ലാനം പ്രദേശങ്ങളിലേക്ക് ട്രാൻസ്പോർട്ട് സൗകര്യം ഉപയോഗിക്കുന്നവരെ വളരെയേറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനുള്ള പരിഹാരം കാണുവാൻ വേണ്ട ഇടപെടലുകൾ തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കെ. ജെ…
പാഷൻ ഓഫ് ദി ക്രൈസ്റ്റിൽ ക്രിസ്തുവായി അഭിനയിച്ച ജിം കവീസൽ തന്നെ ആയിരിക്കും രണ്ടാം ഭാഗത്തിലും ക്രിസ്തുവായി അഭിനയിക്കുക.
ക്രിക്കറ്റ് ലോകത്ത് ഞെട്ടൽ; ഹെൻട്രിച് ക്ലാസ്സനും ഗ്ലെൻ മാക്‌സ്‌വെല്ലും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
