Browsing: Pope leo

ഏപ്രിൽ മാസം പത്തൊൻപതാം തീയതി, ഞായറാഴ്ച്ച, അംഗോളയിലെ കിലാംബയിൽ പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നത്, ഒരുലക്ഷത്തിനു മുകളിൽ ആളുകൾ ആയിരുന്നു. അംഗോളൻ തലസ്ഥാനത്ത് നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പാപ്പായെ, സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിശ്വാസികൾ വരവേറ്റത്.

കാമറൂണിലെ സന്ദർശനം പൂർത്തിയാക്കിയ ലെയോ പാപ്പ അംഗോളയിലെത്തി ചേർന്നു. ഇന്നലെ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ യൗണ്ടെ-വില്ലെ വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഏകദേശം 200,000 ആളുകളോടൊപ്പം അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വാസികളെ അഭിവാദ്യം ചെയ്ത ശേഷം പരിശുദ്ധ പിതാവ് യൗണ്ടെ-എൻസിമാലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു അംഗോളയിലേക്ക് യാത്ര തിരിച്ചു.

ഏപ്രിൽ 15 ബുധനാഴ്ച പ്രാദേശികസമയം രാവിലെ പത്തോടെ, ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പാപ്പാ യാത്രയായി. നാലായിരത്തിൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശികസമയം വൈകുന്നേരം മൂന്നുമണിയോടെ paappa യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. കാമറൂണിലെ ഔദ്യോഗികസമയവും അൾജീരിയയുടേതിന് തുല്യമാണ്.

1985 ലും 1995 ലും ജോൺ പോൾ രണ്ടാമനും 2009 ൽ ബെനഡിക്റ്റ് പതിനാറാമനും ശേഷം ലിയോ പതിനാലാമൻ പാപ്പാ, കാമറൂൺ മണ്ണിൽ കാലുകൾ കുത്തിയപ്പോൾ, സമാധാനത്തിന്റെ ദൂതൻ എന്ന നിലയിലാണ്, അദ്ദേഹത്ത ജനങ്ങൾ വരവേറ്റത്. ഭിന്നതകളും പിരിമുറുക്കങ്ങളും മറികടക്കാനുള്ള രാജ്യത്തിന്റെ യഥാർത്ഥ ആഗ്രഹത്തിന്റെ അടയാളമായി പാപ്പായെ വരവേറ്റുകൊണ്ട്, വഴിയോരങ്ങളിലും, പ്രധാന കവലകളിലും ഉയർന്ന ബാനറുകളും മറ്റും, സമാധാനത്തിനായുള്ള സാധാരണക്കാരായ ജനതയുടെ ആഗ്രഹമാണ് വെളിപ്പെടുത്തുന്നത്.

രാവിലെ 10.10-ന് ഇറ്റലിയുടെ ഈത്ത എയർവെയ്‌സിന്റെ വിമാനത്തിൽ, 4.014 കിലോമീറ്ററുകൾ അകലെയുള്ള കാമറൂണിലെ യൗന്തേയിലേക്ക് പരിശുദ്ധ പിതാവ് യാത്രയായി. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പരിശുദ്ധ പിതാവ് യൗന്തേയിലെ യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തിയത്.

ലിയോ പാപ്പയുടെ ആഫ്രിക്കന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായ കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും.

റോമിന്റെ മേയർ റോബർട്ടോ ഗ്വാൾട്ടിയേരി ഏപ്രിൽ 13-ന് ഒരു പോസ്റ്റിൽ എഴുതി: “റോം ലിയോ പാപ്പായുമായി അടുത്തുനിൽക്കുന്നു. ഡൊണാൾഡ് ട്രംപ് തന്റെ ഉന്നത ആത്മീയ മജിസ്റ്റീരിയത്തിനും സമാധാനത്തോടുള്ള പ്രതിബദ്ധതയ്ക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ അസ്വീകാര്യവും സംവേദനക്ഷമതയെയും മനസ്സാക്ഷിയെയും മുറിവേൽപ്പിക്കുന്നതുമാണ്.

ലിയോ പതിനാലാമൻ പാപ്പായുടെ മൂന്നാമത് അപ്പസ്തോലിക യാത്രയ്ക്ക് ഇത്തവണ വേദിയാകുന്നത് ധാതുക്കളും, ഖനികളും ഏറെയുള്ള ആഫ്രിക്കൻ മണ്ണാണ്. എന്നാൽ ഭൗതിക സമൃദ്ധിയുടെ മധ്യത്തിലും, ചൂഷണങ്ങൾക്കും, അടിച്ചമർത്തലുകൾക്കും ഏറെ വിധേയരായ ജനതയാണ് ആഫ്രിക്കയിലേത് എന്നതിന് ചരിത്രം സാക്ഷ്യം നൽകുന്നു

തനിക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ ഭയമില്ലായെന്നും യുദ്ധത്തിനെതിരെ സംസാരിക്കുന്നതു തുടരുമെന്നും ലെയോ പതിനാലാമൻ പാപ്പ. ഇന്ന് അൾജീരിയായിലേക്കുള്ള പേപ്പൽ വിമാന യാത്രാമദ്ധ്യേയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരവുമായി ലെയോ പാപ്പ പുതിയ രാഷ്ട്രീയ വിവാദത്തിൽ ശക്തമായ പ്രതികരണം നടത്തിയത്. താൻ ഒരു രാഷ്ട്രീയക്കാരനല്ലായെന്നും ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ തനിക്ക് ഉദ്ദേശ്യമില്ലായെന്നും ലെയോ പാപ്പ പറഞ്ഞു.