- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
അധ്യാപക ദിനത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിൽ മലയാള മനോരമ നടപ്പിലാക്കിയ പ്രസിഡന്റ് ടീച്ചർ എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും 500 ഓളം അധ്യാപകർ പങ്കെടുക്കുകയും
മഞ്ഞനിക്കര ദയറയിൽ കമ്പടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി എട്ട് മുതൽ 14 വരെ കൊണ്ടാടും. എട്ടിനു രാവിലെ മഞ്ഞനിക്കു ദയാറ കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളിൽ അന്ന് പാതിയർക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ ദയറാത്തലവൻ ഗീവർഗീസ് അത്തനേഷ്യസ് കൊടിയേറ്റും.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് ദൈവശാസ്ത്ര വിഭാഗത്തിൽ പ്ശീത്ത ബൈബിൾ പഠനത്തിനായി പുതിയ ചെയർ ആരംഭിക്കുന്നു. വത്തിക്കാനിലെ സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അനുവാദത്തോടെ സുറിയാനി പാരമ്പര്യം വളർത്താനും പ്ശീത്ത ബൈബിൾ സംബന്ധമായി ഗവേഷണം നടത്താനുംവേണ്ടി സ്ഥാപിതമായ പഠനകേന്ദ്രമാണിത്.
ഒഡീഷയിൽ പാസ്റ്ററെ മർദിച്ച് ചാണകം കഴിപ്പിച്ച സംഭവത്തെ കാത്തലിക് ബി ഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു.
മരണസംസ്കാരം അതിരൂക്ഷമായ കാല ത്ത് ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമുണ്ടെന്നു കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. ജപമാലയിലൂടെ ജനത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനുള്ള ദൗത്യം രൂപതയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം രൂപത ജീവൻ സംരക്ഷണസമിതിയുടെ ജപമാല യാത്ര തങ്കശേരി ബിഷപ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന രോപിച്ച് ഒഡീഷയിലെ ധനകനാൽ ജില്ലയിൽപ്പെട്ട പാർക്കാംഗ് ഗ്രാമത്തിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ്. പാസ്റ്റർക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായി 18 ദിവസത്തിനുശേഷമാണ് പ്രതികളെ കസ്റ്റഡിയി ലെടുക്കുന്നത്. ആക്രമണത്തിനിരയായ പാസ്റ്ററുടെ ഭാര്യ വന്ദനു നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ നാലിനാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമുണ്ടായതെങ്കിലും 13നു മാത്രമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പാസ്റ്ററുടെ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു.
വിജയപുരം രൂപതയുടെ കീഴിലുള്ള കുരുമുള്ളൂര്‍ വിമലഹൃദയ സ്‌നേഹസദന്‍ എന്ന സ്ഥാപനത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും 2026 ജനുവരി 21-ന് ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തച്ചേരില്‍ നിര്‍വഹിച്ചു. സഹായമെത്രാൻ ബിഷപ് ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ സന്നിഹിതനായിരുന്നു. വൈകുന്നേരം 4 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയോടുകൂടിയാണ് ആശീര്‍വാദകര്‍മങ്ങള്‍ നടന്നത്.
ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിൻറെയും മക്കളുടെയും രക്തസാക്ഷിത്വത്തിന് ഇന്ന് 27 വയസ്. 1999 ജനുവരി 22ന് ഒഡീഷയിലെ കിയോൺജാർ ജില്ലയിൽപ്പെട്ട മനോഹർപുർ ഗ്രാമത്തിലായിരുന്നു ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.
അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്.
അസംപ്‌ഷൻ സിസ്റ്റേഴ്‌സിന്റെ പുതിയ ശുശ്രൂഷാ സംരംഭമായ ‘സ്നേഹഭവൻ’ ഡോ. വർഗീസ് ചക്കാലയ്ക്കൽ മെത്രാപ്പൊലീത്ത വെഞ്ചരിച്ചു. മലാപ്പറമ്പ് ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ മാറി ഗോൾഫ് ലിങ്ക് റോഡിലാണ് നവീനമായ ഈ മന്ദിരം സ്ഥിതി ചെയ്യുന്നത്. സഭയിലെ പ്രായമായവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും പ്രാർത്ഥനാ നിർഭരമായ വിശ്രമജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹഭവനം നിർമ്മിച്ചിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
