- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
റിപ്പബ്ലിക് ദിന ആഘോഷ മുന്നോടിയായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം. പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി തോമസും പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് അർഹരായിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. സാഹിത്യ വിഭാഗത്തിലാണ് പി നാരായണന് പുരസ്കാരം ലഭിച്ചത്. ജന്മഭൂമി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപർ ആയിരുന്നു.
മുഖവും ശബ്ദവും ഓരോ വ്യക്തിയുടെയും സ്വഭാവസവിശേഷതകളാണ്. അവ അവരുടെ ആവർത്തിക്കാനാവാത്ത സ്വത്വം പ്രകടമാക്കുന്നു, മാത്രമല്ല ഓരോ കണ്ടുമുട്ടലിന്റെയും ഘടനാപരമായ നിർമ്മിതിക്ക് സഹായകരവുമാകുന്നു”, ഈ വാക്കുകളോടെയാണ് അറുപതാമത് സാമൂഹ്യസമ്പർക്ക മാദ്ധ്യമദിനത്തിനു ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം ആരംഭിക്കുന്നത്
ജനുവരി മാസം ഇരുപത്തിമൂന്നാം തീയതി, ലക്സംബർഗിലെ രാജകുടുംബാംഗങ്ങളായ ഭരണാധിപൻ ഗില്ലൂം അഞ്ചാമനെയും പ്രഭ്വി സ്റ്റെഫാനിയെയും, അവരുടെ കുട്ടികളെയും ലിയോ പതിനാലാമൻ സ്വീകരിച്ചു. വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്.
ഗോരഖ്പൂർ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ്പ് ഡോമിനിക് കൊക്കാട്ട് കാലം ചെയ്തു. ഇന്ന് രാവിലെ 10. 58ന് ഘോരഖ്പൂർ ഫാത്തിമ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സാമൂഹ്യസാംസ്‌കാരിക പരിവര്‍ത്തനങ്ങളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയയുടെ അതിവേഗ വളര്‍ച്ച. ആശയവിനിമയത്തിന്റെ പരമ്പരാഗത മാധ്യമങ്ങളായ പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവയെ മറികടന്ന്, സോഷ്യല്‍ മീഡിയ ഇന്ന് വ്യക്തികളുടെ അഭിപ്രായ രൂപീകരണത്തിലും സാമൂഹിക ബോധ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു.
ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനുള്ള യേശുവിന്റെ ഉത്തരവ് അക്ഷരം പ്രതി നടപ്പാക്കിയവരായിരുന്നു യേശുവിന്റെ ശിഷ്യന്മാരും അവരെ പിന്തുടര്‍ന്നവരും. മിഷണറിമാരിലൂടേയും പാപ്പാമാരിലൂടേയും ഈ ദൗത്യം ഇപ്പോഴും തുടരുന്നു. പ്രഥമ പാപ്പയായിരുന്ന പത്രോസ് അപ്പസ്‌തോലന്റെ റോമിലേക്കുള്ള യാത്രയാണ് പാപ്പാ ചരിത്രത്തിലെ ശ്രദ്ധേയമായ ആദ്യയാത്ര.
നൂറ്റി മുപ്പത്തി ഏഴാം സങ്കീര്‍ത്തനത്തിലെ വരികളെടുത്തു സൃഷ്ടിച്ച ‘ബൈ ദി റിവേഴ്‌സ് ഓഫ് ദി ബാബിലോണ്‍’ എന്നൊരു ഗാനം ലോകം മുഴുവന്‍ അലയടിച്ചു. ഇസ്രായേല്‍ ജനതയുടെ ദുഖവും ജെറുസലേമിനെക്കുറിച്ചുള്ള ഓര്‍മകളും പ്രതിപാദിക്കുന്ന ഗാനമാണിത്.
സുവിശേഷ പ്രചാരണത്തിനും, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനുമായി യൂറോപ്പില്‍ നിന്നും ഇന്ത്യയില്‍ വന്ന മാതൃക കനോഷ്യന്‍ സന്ന്യാസിനിയായ ധന്യയായ മദര്‍ ഫെര്‍ണാണ്ട റീവ (1920 – 1956) ദിവംഗതയായതിന്റെ 70-ാം വാര്‍ഷികമാണിത്. എളിയ ജീവിതമാതൃകയിലൂടെ യും തീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനത്തിലൂടെയും സ്ത്രീനവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെയും സഹനജീവിതത്തിലൂടെയും തിരുസഭയ്ക്ക് മഹനീയ മാതൃക നല്‍കിയ മദര്‍ റീവ എപ്പോഴും സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ നിറഞ്ഞുനിന്നിരുന്നു.
വോളിബോള്‍ കേരളത്തിലെ ഒരു തലമുറയുടെ ആവേശം തന്നെയായിരുന്നു. തീരദേശഗ്രാമങ്ങളിലെ മണ്‍നിലങ്ങള്‍ കാണികളുടെ ആരവത്തിനായി കാത്തുകിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ പലരും ഈ ഗ്രാമങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നു. അവരിലൊരാളായിരുന്നു എറണാകുളം ജില്ലയിലെ വരാപ്പുഴ എന്ന ഗ്രാമത്തിലെ ജോജി.
വര്‍ഗീയതയോടുള്ള പോരാട്ടത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിന്റെ പേരില്‍ തിരഞ്ഞെടുപ്പില്‍ തോറ്റാലും തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വര്‍ഗീയതയോട് ഏറ്റുമുട്ടി വീണാലും അത് വീരോചിത മരണമാകുമെന്നും പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ച വെള്ളാപ്പള്ളിയോടു ചേര്‍ന്നുകൊണ്ട് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും പുതിയൊരു പോര്‍മുഖം തുറന്നിരിക്കയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
