- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
കത്തോലിക്കാ സഭ എന്തുകൊണ്ടാണ്, കുടിയേറ്റക്കാരുടെ വിഷയത്തിൽ അധികം താത്പര്യം കാണിക്കുന്നതെന്ന ഒരു ചോദ്യം സമീപകാലത്ത് ഉയർന്നുവന്നിട്ടുണ്ട്. പ്രത്യേകമായി, പാപ്പാമാർ തങ്ങളുടെ സന്ദേശങ്ങളിൽ, കുടിയേറ്റക്കാർക്ക് വേണ്ടി സംസാരിക്കുമ്പോൾ, മുഖം തിരിക്കുന്ന ഒരു പ്രവണതയും വിശ്വാസികൾക്കിടയിൽ ഉടലെടുത്തിട്ടുണ്ട്. വിശപ്പിന്റെ വിളി അറിയണമെങ്കിൽ, ആഹാരത്തിനു ബുദ്ധിമുട്ട് അനുഭവിക്കണം എന്ന് പറയുന്നതുപോലെ, കുടിയേറ്റത്തിന്റെ കയ്പുനിറഞ്ഞ വേദന മനസ്സിലാകണമെങ്കിൽ, അത്തരം ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയ വ്യക്തികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
ലിയോപോളിയിലുള്ള ബെർണദീത്ത സന്ന്യാസാശ്രമസമുച്ചയത്തിനുനേരെയുണ്ടായ ആക്രമണത്തിൽ 22 പേർക്കെങ്കിലും പരിക്കേറ്റു. ഉക്രൈൻ രാജ്യാതിർത്തിയിൽനിന്ന് അകലെ പടിഞ്ഞാറൻ ഉക്രൈൻ നഗരമായ ലിയോപോളിയിൽപ്പോലും റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നവെന്ന് മേയർ അന്ദ്രി സാദോവി. മാർച്ച് 24-ന് മാത്രം ആയിരത്തോളം ഡ്രോണുകളാണ് റഷ്യ അയച്ചത്.
ആർച്ച്ബിഷപ് സാറ മുള്ളാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ മാർച്ച് 26.ന് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ അയച്ച തന്റെ സന്ദേശത്തിലാണ് ഇരുസഭകളും തമ്മിലുള്ള ബന്ധം തുടരേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചത്.
ആംബുലൻസിന്റെ വളയം പിടിച്ച് ജീവൻ രക്ഷിക്കാൻ പായുന്ന ജോൺസി ഇനിയില്ല. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മിന്നൽ യാത്രകൾ നടത്തിയ ജോൺസിയെ മരണം മിന്നൽ പോലെ കവർ ന്നെടുത്തപ്പോൾ നാടിനു നഷ്ടമായതു ആത്മാർഥതയുള്ള ജീവകാരുണ്യ പ്രവർത്തകനെയാണ്. മാവേലിക്കര കല്ലുമലയിൽ പുനലൂർ രൂപതയിലെ ഉമ്പർനാടു സെന്റ് മേരീസ് ഇടവയിലെ കുളത്തിന്റെ കിഴക്കതിൽ ജോൺസി മാത്യു (47) നടത്തിയിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾ ഏറെയാണ്.
അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തീരദേശ അനുഷ്ഠാനമാണ് ദേവാസ്ത്. ആത്മീയാഭ്യാസത്തിനുവേണ്ടിയുള്ള ഒരനുഷ്ഠാനം എന്ന നിലയില്‍ പതിനാറാം നൂറ്റാണ്ടില്‍ രൂപംകൊണ്ട ദേവാസ്ത്, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ പ്രതിഫലിപ്പിക്കുകയും പശ്ചാത്താപവും അനുരഞ്ജനവും കൈവരുത്തുകയും ചെയ്യുന്നതിനായി ജനമനസുകളെ ഒരുക്കുന്നതിന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ജെന്‍സന്‍ സി. ജോസ് തുര്‍ക്കിഷ് സാഹിത്യത്തെ ലോകവേദിയില്‍ അടയാളപ്പെടുത്തിയ നോബല്‍ ജേതാവ് ഓര്‍ഹന്‍ പാമുക്കിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്നാണ് ‘നൈറ്റ്സ് ഓഫ് പ്ലേഗ്’. ‘പ്ലേഗിന്റെ രാത്രികള്‍’ എന്ന പേരില്‍ മാങ്ങാട് രത്നാകരനും ശരത് കുമാര്‍ ജി. എല്ലും ചേര്‍ന്നാണ് ഈ ബൃഹദ് ഗ്രന്ഥം മലയാളത്തിലേക്ക് മനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഒരു പകര്‍ച്ചവ്യാധിയുടെ കഥ എന്നതിലുപരി, ചരിത്രവും രാഷ്ട്രീയവും ഭാവനയും ഇഴചേരുന്ന ഒരു സങ്കീര്‍ണ്ണ ദൃശ്യാനുഭവമാണ് ഈ നോവല്‍. ഇതിവൃത്തം: ചരിത്രവും ഭാവനയും സന്ധിക്കുന്ന ഇടം 1901-ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അസ്തമയ കാലത്ത്, ‘മിന്‍ഘേരിയ’ എന്ന സാങ്കല്‍പ്പിക ദ്വീപില്‍ പൊട്ടിപ്പുറപ്പെടുന്ന പ്ലേഗ് ബാധയെ ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്. സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമന്‍ രോഗനിയന്ത്രണത്തിനായി അയക്കുന്ന ഉദ്യോഗസ്ഥരും, അവിടത്തെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ കാതല്‍. ഒരു ചരിത്രകാരി തന്റെ പൂര്‍വ്വികരുടെ കത്തുകളിലൂടെയും രേഖകളിലൂടെയും മിന്‍ഘേരിയയുടെ ചരിത്രം പുനര്‍നിര്‍മ്മിക്കുന്ന രീതിയിലുള്ള ആഖ്യാനശൈലി, വായനക്കാരെ ഒരു യഥാര്‍ത്ഥ ചരിത്രരേഖ വായിക്കുന്ന പ്രതീതിയിലേക്ക് നയിക്കുന്നു.…
യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണിത്. പ്രായശ്ചിത്തവും ദാനധര്‍മ്മവും സ്വയം പരിത്യാഗവും ചെയ്തുകൊണ്ട് പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി ഒന്നിക്കാനുള്ള തയ്യാറെടുപ്പാണ് വിശ്വാസികളായ നമുക്ക് വിശുദ്ധവാരം
വര്‍ഗീയതയിലും മതഭ്രാന്തിലും അധിഷ്ഠിതമായ ഒരു സ്വേച്ഛാധിപത്യത്തെ ‘പ്രായോഗിക’ പ്രതിവിധിയായി അവതരിപ്പിക്കുന്ന തീവ്ര വലതുപക്ഷ ചിന്താരീതികളെ പ്രതിരോധിക്കുന്നില്ലെങ്കില്‍ കേന്ദ്രത്തില്‍ അധികാരത്തിന്റെ ചെങ്കോല്‍ കൈവശം വച്ചിരിക്കുന്നവര്‍ ഇവിടെയും കോര്‍പ്പറേറ്റ് ഭരണം കൊണ്ടുവരും. ബോണ്‍ഹോഫര്‍ ഒരിക്കല്‍ എഴുതിയതുപോലെ, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഭരണത്തിന്റെയോ ആശയവിനിമയത്തിന്റെയോ സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകളിലൂടെയോ ജനാധിപത്യത്തെ രക്ഷിക്കാന്‍ കഴിയില്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ‘ആന്തരിക സ്വാതന്ത്ര്യത്തിന്റെ’ അടയാളപ്പെടുത്തലിലൂടെ മാത്രമേ സാധിക്കു. അതിന് നമ്മിലെ സത്യവും മനസ്സാക്ഷിയും തമ്മില്‍ ആഴമായ ബന്ധം ഉണ്ടാകണം.
ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി എഴുതിയ ‘എല്ലാം പൂര്‍ത്തിയായി’ എന്ന ഈ കവിത യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും തീക്ഷ്ണമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വിലാപകാവ്യമാണ്. ഇതിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്:
വേറോനിക്കയുടെ തൂവാല വെറുമൊരു ചരിത്രരേഖയല്ല; അത് വിശ്വാസിയുടെ ഹൃദയത്തില്‍ പതിയേണ്ട ക്രിസ്തുവിന്റെ സ്നേഹചിത്രമാണ്. ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആത്മീയമായ കരുത്തും ദൈവാനുഭവവും നല്‍കുന്ന ഒന്നായി ഈ തിരുശേഷിപ്പ് ഇന്നും നിലനില്‍ക്കുന്നു.
ക്രൈസ്തവ പാരമ്പര്യത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് ‘വേറോനിക്കയുടെ തൂവാല’. കാല്‍വരിയിലേക്കുള്ള യാത്രമധ്യേ, രക്തവും വിയര്‍പ്പും പുരണ്ട യേശുവിന്റെ മുഖം തുടയ്ക്കാന്‍ വേറോനിക്ക എന്ന സ്ത്രീ തന്റെ തൂവാല നല്‍കിയെന്നും, ആ തുണിയില്‍ യേശുവിന്റെ മുഖഛായ അത്ഭുതകരമായി പതിഞ്ഞെന്നുമാണ് വിശ്വാസം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
