- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
Author: admin
“ദൈവത്തിന്റെ സ്നേഹമുള്ള സൗമ്യമായ മുഖം അവൻ വെളിപ്പെടുത്തി, ഹിംസയെ എപ്പോഴും നിരസിക്കുന്ന ദൈവത്തിന്റെ മുഖം,” പോപ്പ് പറഞ്ഞു. “സ്വയം രക്ഷപ്പെടുന്നതിന് പകരം, ചരിത്രത്തിലെ ഓരോ കാലത്തും സ്ഥലത്തും മനുഷ്യർ വഹിക്കുന്ന എല്ലാ ക്രൂശുകളെയും ചേർത്തുപിടിച്ച്, ക്രൂശിൽ തറക്കപ്പെടാൻ അവൻ സമ്മതിച്ചു.”
വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും ഔദ്യോഗിക ഡ്യൂട്ടികളിലും വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളായ ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ മാറ്റം വരുത്തണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ). ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സംഘടന നിവേദനം നൽകി.
വിശുദ്ധവാരത്തോട് അനുബന്ധിച്ചുള്ള തൈലപരികർമ്മ ദിവ്യബലിയും പൗരോഹിത്യവൃതനവീകരണവും പുനലൂർ സെൻറ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ 30.03.2026 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ നടത്തി. പൗരോഹിത്യം ദിവ്യരഹസ്യവും ദിവ്യദാനവും ആണെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് പറഞ്ഞു.
ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസിനെയും കസ്റ്റോഡിയനെയും തടഞ്ഞു ഇസ്രായേൽ പോലീസ്. ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല, വിശുദ്ധ നാടിന്റെ കസ്റ്റോഡിയനും തിരുക്കല്ലറ പള്ളിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായ ഫാ. ഫ്രാൻസെസ്കോ ഇൽപോയെയുമാണ് ഇസ്രായേൽ പോലീസ് തടഞ്ഞത്. സംഭവത്തില്‍ ജെറുസലേം ലത്തീൻ പാത്രിയർക്കേറ്റ് കനത്ത പ്രതിഷേധം രേഖപ്പെടുത്തി.
വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പാട്രിക്, സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ
പത്രോസിന്റെ പിൻഗാമിയായ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ 2026-ലെ തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ രാജ്യമായ മോണക്കോയുടെ രാജകുമാരന്റെ ക്ഷണം സ്വീകരിച്ച്, കത്തോലിക്കാരാജ്യമായ ഇവിടേക്ക് മാർച്ച് 28 ശനിയാഴ്ചയാണ് പാപ്പാ യാത്ര നടത്തിയത്.
ലത്തീൻ ആരാധന ക്രമം, നോമ്പുകാലം അഞ്ചാം ശനിയാഴ്ചയിലെ സുവിശേഷ ഭാഗമായ, യോഹന്നാന്റെ സുവിശേഷം, പതിനൊന്നാം അധ്യായം 45 മുതൽ 57 വരെയുള്ള വചനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, മൊണാക്കോയിലെ വിശ്വാസികൾക്ക് ദിവ്യബലി മദ്ധ്യേ വചന സന്ദേശം നൽകിയത്. യേശുവിനെ കൊല്ലുവാൻ വേണ്ടി യഹൂദർ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യം ആമുഖമായി പാപ്പാ സുവിശേഷ വെളിച്ചത്തിൽ ചോദിക്കുന്നുണ്ട്
നാൽപത് രാപ്പകലുകൾ നീണ്ടുനിന്ന വലിയ നോമ്പിന് സമാപനം കുറിച്ച്, പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അനശ്വര സന്ദേശമായി ഈസ്റ്റർ വീണ്ടും കടന്നുവരുന്നു.
“ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല. ഉയിർപ്പിക്കപ്പെട്ടു. ( ലൂക്കാ. 24: 5)
ലോകമെമ്പടുമുള്ള ക്രൈസ്തവർ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് അതിരൂപത ഭദ്രാസന ദേവാലയത്തിൽ ഓശാന ഞായർ ശുശ്രൂഷകൾ ഭക്തിപൂർവ്വം ആചരിച്ചു. സെന്റ് വിൻസെന്റ് ഹോമിൽ നിന്നും ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു.
ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. യേശുക്രിസ്തുവിന്റെ പുനരുദ്ധാനം ആഘോഷിക്കുന്ന ഈ ദിവസം, മരണത്തെ അതിജീവിച്ച ക്രിസ്തുവിന്റെ വിജയം നമ്മെ പ്രത്യാശയിലേക്കും, ജീവനിലേക്കും നയിക്കുന്നു. ഈസ്റ്റർ വെറുമൊരു ആഘോഷമല്ല മറിച്ച് ജീവിതത്തിന്റെ പുതിയ തുടക്കത്തെ പ്രതിനിധീകരിക്കുന്ന ആത്മീയ അനുഭവമാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
