- കുറുമുള്ളൂരിൽ പുതിയ സ്പെഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
- ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ അക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ബിഷപ്പിനെ വെടിവെച്ചു കൊന്നു
- ഹോർത്തൂസ് മലബാറിക്കസസിന്റെ 12 വാല്യങ്ങൾ കൈമാറി
- പരിസ്ഥിതി ദിനാചരണം നടത്തി.
- യേശു ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ
- പൊതിച്ചോറുകൾ വിതരണം നടത്തി
- ദി ഡിവൈൻ കോമഡി
- പ്രകൃതിയുടെ കാവല്വിശുദ്ധന്
Author: admin
കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ ( KLCWA ) യുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾ കോഴിക്കോട് അതിരൂപതയുടെ പാസ്റ്റർ സെന്ററായ കോഴിക്കോട് നവജ്യോതീസ് റീന്യൂവൽ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ചുമതലയേറ്റു. KLCWA സംസ്ഥാന പ്രസിഡന്റായി ശ്രീമതി റാണി പ്രദീപ് , KLCWA സംസ്ഥാന ജനറൽ സെക്രട്ടറിയായി ശ്രീമതി ജാക്വലിൻ ജോബ് , KLCWA സംസ്ഥാന ട്രഷറർ ആയി ശ്രീമതി വിനു ഗിൽബർട്ട് എന്നിവർ ചുമതലയേറ്റു.
ലൂർദ് ആശുപത്രിയും കരുണാ സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലോക ഓട്ടിസം ബോധവൽക്കരണ ദിനചാരണത്തിന്റെ ഉദ്ഘാടനം നായരമ്പലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. ജയ്നി സേവ്യർ നിർവഹിക്കുന്നു.ബ്രദർ. സ്റ്റേബിൻ, ഫാ. മിക്സൻ റാഫേൽ, ലൂർദ് ആശുപത്രി ബിഹെവിയറൽ സയൻസ് വിഭാഗം മേധാവി ഡോ. റിങ്കൂ തെരേസ ജോസ്, ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അംബ്രോസ്, കരുണാ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ.വിമൽ ഗ്രേസ് എന്നിവർ സമീപം.
ലോകത്തിലെതന്നെ ഏറ്റവും വലിയ ക്വിസ് മത്സരമായി അറിയപ്പെടുന്ന ലോഗോസ് ക്വിസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു.
കാര്‍ലോ ദിവ്യകാരുണ്യ എക്സിബിഷന് ശ്രദ്ധേയമാകുന്നു.
കുടിയിറക്ക ഭീഷണി നേരിട്ട പാക്ക് ക്രൈസ്തവര്‍ക്ക് താത്ക്കാലിക ആശ്വാസമായി കോടതി വിധി. നഗര വികസനമെന്ന പേരില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹത്തെ കുടിയിറക്കുവാന്‍ സിഡിഎ നടത്തിയ ശ്രമം നിര്‍ത്തിവെയ്ക്കാനുള്ള കീഴ് കോടതി ഉത്തരവ് ഇസ്ലാമാബാദിലെ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോടതി ശരിവെച്ചു. ഈ വിധി ക്രൈസ്തവര്‍ക്ക് തത്കാലികമായെങ്കിലും പ്രതീക്ഷ നൽകുന്നു.
ഏപ്രിൽ 15 ബുധനാഴ്ച പ്രാദേശികസമയം രാവിലെ പത്തോടെ, ഇന്ത്യയിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെ, അപ്പസ്തോലിക യാത്രയുടെ രണ്ടാം പാദമായ കാമറൂണിലേക്ക് പാപ്പാ യാത്രയായി. നാലായിരത്തിൽപ്പരം കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രദേശികസമയം വൈകുന്നേരം മൂന്നുമണിയോടെ paappa യൗന്തേ ൻസിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലെത്തി. കാമറൂണിലെ ഔദ്യോഗികസമയവും അൾജീരിയയുടേതിന് തുല്യമാണ്.
ക്രൈസ്തവസഭയുടെ ആരംഭകാലം മുതലേ ശക്തമായ എതിര്‍പ്പുകളാണ് മറ്റു മതവിഭാഗക്കാരില്‍ നിന്നും ഭരണാധികാരികളില്‍ നിന്നും നേരിടേണ്ടി വന്നിട്ടുള്ളത്. ധാരാളം പേര്‍ രക്തസാക്ഷികളായി. മധ്യകാലഘട്ടത്തില്‍ കത്തോലിക്ക സഭ ശക്തമായ വളര്‍ച്ച കാഴ്ചവച്ചുവെങ്കിലും ഭീഷണികള്‍ അപ്പോഴും തുടര്‍ന്നു. ഇസ്ലാം മതവിശ്വാസികളില്‍ നിന്നും യഹൂദരില്‍ നിന്നുമുള്ള പീഡനങ്ങളും അവഹേളനങ്ങളും ഈ ഘട്ടത്തിലും തുടര്‍ന്നു. എന്നു മാത്രമല്ല, ഭൂരിഭാഗം ക്രൈസ്തവരുണ്ടായിരുന്ന പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുടെ സമീപനവും സുഖകരമായിരുന്നില്ല.
ഫൊറോന പള്ളി ഫ്രാന്‍സിസ്കന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
പോണേല്‍ ഇടവകയില്‍ നിന്നും വികാരി ജോര്‍ജ് കുറുപ്പത്തച്ചന്റെ നേതൃത്വത്തില്‍ 2024 ഫെബ്രുവരി 19-നു 14 പേരടങ്ങുന്ന സംഘം യാത്ര തിരിച്ചതു മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള സംഭവബഹുലമായ മിഷന്‍ യാത്രയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കാന്‍ ഏറെ സന്തോഷമുണ്ട്. ലോറന്‍സ് പുളിക്കല്‍, പയസ് ജോസഫ്, ഫ്രാന്‍സിസ് പഷ്ണിപ്പറമ്പില്‍, നെല്‍സണ്‍, ഡോ.ഗ്രിഗറി പോള്‍, സോണി ചിറ്റേഴത്ത്, ജസ്റ്റിന്‍ കെ.ജെ, ഫ്രാന്‍സിസ് സേവ്യര്‍ പി.വി, ഫ്രാന്‍സിസ് ടി.ടി തോപ്പില്‍, ദേവസി ടി.ജി, ഹിലാരി കയ്യാത്ത്, ടോണി സര്‍ജ്യൂസ്, മാനുവല്‍ ഷാബു എന്നിവരായിരുന്നു സംഘാംഗങ്ങള്‍.
ക്രൂരമായ അടിച്ചമര്‍ത്തലുകളെയും രക്തസാക്ഷിത്വങ്ങളെയും അതിജീവിച്ചാണ് സഭയും സത്യത്തിന്റെ ശബ്ദവും വളര്‍ന്നു വന്നത്. റോമന്‍ ചക്രവര്‍ത്തിമാര്‍ക്കും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന വിശ്വാസദാര്‍ഢ്യത്തിന്റെ പിന്‍തലമുറക്കാര്‍ക്ക് നേരെ ഇന്ന് ലോകശക്തികളുടെ തലവന്‍ ആക്രോശിക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഭൂമിയില്‍ പതിക്കുന്ന ബോംബുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ഒന്നുണ്ട്, അത് മനുഷ്യന്റെ സ്വതന്ത്രമായ ചിന്തയും നീതിക്കുവേണ്ടിയുള്ള ദാഹവുമാണ്. തെളിവുകളേക്കാള്‍ മുമ്പേ ആയുധങ്ങള്‍ സംസാരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ നാം തിരിച്ചറിയേണ്ടതുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
