- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
പാറ്റ്ന:ഇന്നലെ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം . 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക.
ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാക്കിയ ചെങ്കോട്ട സ്‌ഫോടനത്തിൻ്റെ സൂത്രധാരനെ കണ്ടെത്തി അന്വേഷണ സംഘം . ‘ഉമര്‍ മുഹമ്മദ്’ ആണ് വൈറ്റ് കോളര്‍ ഭീകര സംഘത്തിൻ്റെ നേതാവെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് ഉമര്‍ ‘അല്‍ ഫലഹ്’ സര്‍വകലാശാലയില്‍ ജോലിക്കെത്തിയത്. സ്‌ഫോടനം നടന്ന ദിവസം ഉമര്‍ വീട്ടിൽ എത്തും എന്ന് അറിയിച്ചതായി ഉമറിൻ്റെ കുടുംബം പറഞ്ഞു. അതേസമയം, സ്‌ഫോടനം നടന്ന കാർ 11 മണിക്കൂറോളം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപത്ത് കാർ എത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ് . നവംബര്‍ 10ന് ഉച്ചക്ക് രണ്ട് മണിക്ക് കാര്‍ കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപം എത്തി. പാര്‍ക്കിങ്ങില്‍ നിന്നും യു ടേണ്‍ എടുത്ത് കാർ സിഗ്നലിന് സമീപത്തേക്ക് പോയി. തിരക്കേറിയ പല ഇടങ്ങളിലൂടെയും കാര്‍ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ കാണാനാവും. ഡിറ്റണേറ്റര്‍, നൈട്രേറ്റ് എന്നീ രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത് എന്നാണ് സൂചന. തീ കെടുത്താന്‍ വെള്ളം…
മുംബൈ: ആശങ്കകൾക്ക് വിരാമം .ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.ഇന്നലെ രാത്രി വരെ അദ്ദേഹത്തിന് ജീവാപായം ഉണ്ടായെന്ന് കരക്കമ്പി പ്രചരിച്ചിരുന്നു . ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് നടനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്റെ ചികിത്സ വീട്ടില്‍ തുടരുമെന്ന് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പ്രതിത് സാംദാനി പറഞ്ഞു. നടനെ ഡിസ്ചാര്‍ജ് ചെയ്തതായി ധര്‍മ്മേന്ദ്രയുടെ കുടുംബവും പ്രസ്താവന ഇറക്കി. ‘ ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. സുഖം പ്രാപിക്കുന്നത് വരെ വീട്ടില്‍ ചികിത്സ തുടരും. ഈ സമയത്ത് കൂടുതല്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നല്ല ആരോഗ്യത്തിനും ദീര്‍ഘായുസ്സിനുമാണ് പ്രാര്‍ഥിക്കുന്നത്. ദയവായി അദ്ദേഹത്തെ ബഹുമാനിക്കുക, കാരണം അദ്ദേഹം നിങ്ങളെ സ്‌നേഹിക്കുന്നു.’- പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ മുൻ ദേശീയ പ്രസിഡൻ്റ് പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ് അലക്സ് വടക്കുംതല ഡോ.ചാൾസ് ഡയസിന് മെമെൻ്റോ നല്കി ആദരിച്ചു
കോൾപിംഗ് കണ്ണൂർ രൂപതാ പ്രസിഡണ്ടായ ശ്രീമതി മരിയ ഗോരേത്തിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ രൂപതാ മെത്രാൻ അഭിവന്ദ്യ അലക്സ് വടക്കുംതല പിതാവ് കോപിംഗ് ദിനാചാരണം ഉദ്ഘാടനം ചെയ്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു അറസ്റ്റില്‍. വാസുവിനെ ഇന്നലെ റാന്നി കോടതിയില്‍ ഹാജരാക്കി
ന്യൂഡൽഹി: രാജ്യത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെ നടന്ന സ്‌ഫോടനം ചാവേർ ആക്രമണമെന്ന് സൂചനകൾ . ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട് . സ്‌ഫോടനമുണ്ടായ കാറിൻ്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ദര്യ ഗഞ്ച്, റെഡ് ഫോർട്ട് ഏരിയ, കശ്‌മീർ ഗേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ്ങിൽ ഇന്നലെ വൈകീട്ട് 3:19നാണ് കാർ എത്തിയത്. തുടർന്ന് 6:48ന് വാഹനം പാർക്കിങ്ങിൽ നിന്നും പുറത്തേക്ക് എടുത്തു. ഇതിന് പിന്നാലെ 6.52നാണ് സ്‌ഫോടനുമുണ്ടായത്. പുൽവാമ സ്വദേശികളുടേതാണ് കാർ. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടക വസ്‌തുക്കേസിൽ അറസ്റ്റിലായ ഡോക്‌ടർമാരെയും ചോദ്യം ചെയ്‌തു. സ്‌ഫോടനത്തിന് കാരണമായ കാറിൻ്റെ വിശദാംശങ്ങൾ അന്വേഷണ സംഘം കണ്ടെത്തി. പൊട്ടിത്തെറിച്ച കാറിനെകുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം: ഇന്നലെ ഡൽഹിയിലെ ചെങ്കോട്ടയിലുണ്ടായ ബോംബ് സ്ഫോടനത്തിൻ്റെ സാഹചര്യത്തിൽ കേരളത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കി.തന്ത്രപ്രധാനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന തുടരുന്നത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പ്രധാന മാർക്കറ്റുകൾ, മറ്റ് സുപ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട് .പരിശോധനകൾ തുടരുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഏജൻസികളായ എൻഐഎ, കേന്ദ്ര ഇൻ്റലിജൻസ് വിഭാഗങ്ങൾ എന്നിവയുമായി സംസ്ഥാന പൊലീസ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ നിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നതെന്നും ഡിജിപി പറഞ്ഞു . ഇത്തരം കൃത്യങ്ങളിലേർപ്പെടാൻ സാധ്യതയുള്ളതായി സംശയിക്കുന്ന വ്യക്തികളെയും സംഘടനകളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, വിമാനത്താവളങ്ങൾ, ബീച്ചുകൾ തുടങ്ങിയ ആളുകൾ കൂടുന്ന എല്ലാ പ്രധാന ഇടങ്ങളിലും കർശന പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഈ നിർദേശങ്ങൾ കൈമാറിക്കഴിഞ്ഞു…
വത്തിക്കാൻ :’നിർമ്മിത ബുദ്ധിയും വൈദ്യശാസ്ത്രവും മനുഷ്യാന്തസ്സിനോടുള്ള വെല്ലുവിളി’, എന്ന പ്രമേയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് , ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. വൈദ്യശാസ്ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും നിർമ്മിത ബുദ്ധി ഉയർത്തുന്ന ഈ പുതിയ പ്രയോജനങ്ങളെയും, വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി, കത്തോലിക്കാ ഡോക്ടർമാരുടെ അന്താരാഷ്ട്ര ഫെഡറേഷനുമായി ചേർന്നാണ് ഈ സമ്മേളനം നടത്തിയത്.ആധുനികലോകത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിപ്ലവം, വ്യാവസായിക വിപ്ലവവുമായി ഏറെ താരതമ്യപ്പെട്ടതാണെന്നു പാപ്പാ, തന്റെ സന്ദേശത്തിൽ, ആമുഖമായി പറഞ്ഞു. കൂടുതൽ വ്യാപകമായ സാങ്കേതിക പുരോഗതിയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നു പറഞ്ഞ പാപ്പാ, ഇത് സാഹചര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയെയും, നമ്മെയും മറ്റുള്ളവരെയും നാം കാണുന്ന രീതിയെയും പരിവർത്തനം ചെയ്യുന്നുവെന്നും, നമ്മുടെ ചിന്താരീതിയെ ഏറെ ആഴത്തിൽ സ്പർശിക്കുന്നുവെന്നും പറഞ്ഞു . മെഷീനുകളുമായുള്ള അമിതമായി നാം നടത്തുന്ന ഇടപെടലുകൾ, നമുക്ക് ചുറ്റുമുള്ള ആളുകളുടെ മുഖങ്ങൾ തിരിച്ചറിയാതെ പോകുവാനുള്ള അപകടസാധ്യതയും, മനുഷ്യരായ എല്ലാറ്റിനെയും എങ്ങനെ തിരിച്ചറിയാമെന്നും, വിലമതിക്കാമെന്നും മറക്കുവാനുള്ള സാധ്യതയും മുമ്പോട്ട് വയ്ക്കുന്നുവെന്നു പാപ്പാ…
മുനമ്പം: മുനമ്പം വിഷയത്തിൽ സർക്കാരും വഖഫ് ബോർഡും ചേർന്ന് ഹൈക്കോടതിയിൽ റിവ്യൂ ഹർജി കൊടുക്കാൻ നടത്തുന്ന നീക്കം ഉടൻ അവസാനിപ്പിക്കണമെന്ന് മുനമ്പം ഭൂസംരക്ഷണസമിതി ആവശ്യപ്പെടുന്നു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ല എന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചതിനു ശേഷം പ്രസ്തുത ഭൂമിയിൽ മുനമ്പം നിവാസികൾക്ക് കരമടക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും യാതൊരു നിയമതടസ്സവുമില്ല. എന്നാൽ അതിനാവശ്യമായ നിർദ്ദേശം വില്ലേജ് അധികാരികൾക്ക് സർക്കാർ നൽകാൻ നാളിതുവരെ തയ്യാറായിട്ടില്ല. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ നിയമിച്ച ചെയർമാൻ ഭരിക്കുന്ന വഖഫ് ബോർഡ് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുന്നതിനായി റിവ്യൂ ഹർജി സമർപ്പിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു. അത് മൂലം മുനമ്പം തീരദേശ നിവാസികളെ സർക്കാരിന്റെ അറിവോടെ കബളിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ഉദാഹരണംകൂടി ആണ്. മുനമ്പം തീരഭൂമിയെ നിയമവിരുദ്ധമായി വഖഫ്ഭൂമിയായി പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് എം കെ വാസു,കെ എ ജോയ്,വാട്സൺ,രാജു എന്നിവർ ബഹുമാനപ്പെട്ട വഖഫ് ട്രിബൂണലിൽ ഹർജിയോടൊപ്പം നൽകിയ അപേക്ഷ അനുവദിച്ചു ഹർജി ഫയൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
