- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
രൂപത ഡയറക്ടർ ഫാദർ ജോഷി പുതുപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. 2025-2028 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സോളമൻ പി ജോൺ, ട്രഷറർ ജനുമോൻ ജെയിംസ്, കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു
എറണാകുളം ലൂർദ് ആശുപത്രിയിൽ ശിശു ദിനാഘോഷം ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യുന്നു.ഡോ . റോജോ ജോയ്, ഡോ . വർഗ്ഗീസ് ചെറിയാൻ ,ഡോ . പ്രീതി പീറ്റർ, ഡോ . ആഷ്റിൻ എൻ നൗഷാദ് എന്നിവർ സമീപം
പട്ന : ബിഹാറിൽ വോട്ടെണ്ണല്‍ തുടരവേ ലീഡ് നില കുതിക്കുന്ന എന്‍ഡിഎ വിജയം ഉറപ്പിച്ചു. പട്‌നയിലെ ബിജെപി ഓഫിസില്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു .എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നു. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എൻഡിഎ 189, ഇന്ത്യ സഖ്യം 50, മറ്റുള്ളവർ 4 എന്നിങ്ങനെയാണ് ലീഡ് നില. എക്സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും അവകാശപ്പെടുന്നത്.200ലേക്ക് അടുത്തുകഴിഞ്ഞു എന്‍ഡിഎയുടെ ലീഡ് നില. വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്‌ക്ക് ഏറെ അനുകൂലമായിരുന്നു. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനം യാഥാര്‍ഥ്യമാകുന്ന സ്ഥിതിയാണ് കാണുന്നത്. 70കാരനായ നിതീഷ് കുമാറിനെതിരെ യുവത്വത്തിന്‍റെ കരുത്തിലായിരുന്നു മഹാസഖ്യം പോരാടിയത്. വര്‍ഷങ്ങളായി തുടരുന്ന ഭരണം ഇത്തവണയും സ്വന്തമാകുമെന്ന ആത്മവിശ്വാസത്തിലാണ് നിതീഷ് കുമാര്‍.
ലേഖനം / ഡോ. വിൻസെൻ്റ് വാര്യത്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ ഏലീശ്വയെ സാര്‍വത്രിക സഭ വാഴ്ത്തപ്പെട്ടവള്‍എന്നു വിളിച്ച ചരിത്രനിമിഷത്തിന്റെ മഹാകൃപയുടെ അനുഭവം,ദൈവികാനന്ദത്തിന്റെ സമാഗമ കൂടാരം പോലെയായി മാറിയ വല്ലാര്‍പാടം ദേശീയമരിയന്‍ തീര്‍ഥാടന ബസിലിക്കയിലെ പുണ്യമഹോത്സവം – അനുഗ്രഹവര്‍ഷത്തില്‍നിറഞ്ഞുകവിഞ്ഞ ഹൃദയങ്ങളുടെ സ്‌നേഹവാഴ്ത്ത്. മദര്‍ ഏലീശ്വ മരിച്ച ദിവസം പെയ്‌തൊഴിയാത്ത മഴപെയ്ത്ത് ആയിരുന്നത്രെ!അന്നുമുതല്‍ ഏലീശ്വാമ്മയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സംഭവങ്ങള്‍ക്കുംസാക്ഷിയായി മഴ എത്തുന്നു എന്നൊരു വിചാരം സിറ്റിസി സിസ്റ്റേഴ്‌സിനുണ്ട്.ഓരോ പ്രധാന ദിവസത്തിലും മഴ വരുന്നതിനെ കൗതുകത്തോടു കൂടി അവര്‍നോക്കികാണുന്നു. ജൂലൈ മാസത്തിലെ തോരാമഴയ്ക്കിടെയാണ് അമ്മ സ്വര്‍ഗ്ഗക്കുടതേടി യാത്രയായത്. പിന്നെ അമ്മയെ സംബന്ധിച്ച ഏതു പരിപാടിയിലും മഴതുണസഹോദരി പോലെ എത്തും.നാമകരണ നടപടികള്‍ക്കുവേണ്ടിയുള്ള സുപ്രധാന മീറ്റിംഗ് റോമില്‍ 2015മാര്‍ച്ച് 25ന് നടക്കുമ്പോഴും തോരാതെ മഴ പെയ്യുകയായിരുന്നു എന്ന് വൈസ്പോസ്റ്റുലേറ്റര്‍ റവ. ഡോ. സൂസി കിണറ്റിങ്കല്‍ രേഖപ്പെടുത്തുന്നുണ്ട്. 2025 നവംബര്‍ 8നും മഴപെയ്ത്ത് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേപുറത്ത് തുലാമഴ പെയ്തില്ല.എങ്കിലും അകത്ത് കൃപയുടെ തീരാത്ത തോരാത്ത മഴപെയ്ത്തനുഭവം തിങ്ങിക്കൂടിനിന്ന എല്ലാവര്‍ക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് . രാവിലെ 11 മണി മുതൽ പത്രിക സമർപ്പിക്കാനാകും. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ നാമനിർദേശ പത്രിക സമർപ്പിക്കാനാവും . സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് വരണാധികാരിയുടെ ഓഫീസിൽ വരണാധികാരിയുടെ ഓഫീസിൽ പത്രിക സമർപ്പിക്കാൻ പ്രവേശനമുള്ളത്. ഈ മാസം 21 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. ൨൪നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി .
പട്ന :ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി എന്‍ഡിഎ. ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടുകഴിഞ്ഞു . 150 സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ആര്‍ജെഡിയുടെ ബലത്തിൽ ശക്തമായ പോരാട്ടം നടത്തിയെങ്കിലും 71 സീറ്റുകളില്‍ മാത്രമാണ് ഇന്ത്യ സഖ്യം മുന്നേറുന്നത്. കോണ്‍ഗ്രസിന് കേവലം ആറിടത്ത് മാത്രമേ ലീഡ് ചെയ്യാനാവുന്നുള്ളു.രാവിലെ എട്ട് മണിക്ക് വോട്ട് എണ്ണി തുടങ്ങി ഉച്ചയ്ക്ക് 12 മണിയോടെ ബിഹാര്‍ ജനവിധിയുടെ പൂര്‍ണചിത്രമറിയാം. റെക്കോര്‍ഡ് പോളിംഗായിരുന്നു രണ്ടുഘട്ട വോട്ടെടുപ്പിലും നടന്നത്. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി
പാട്ട് വിശേഷം / ജെയിംസ് അഗസ്റ്റിന്‍ ഏലീശ്വാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച തിരുക്കര്‍മങ്ങള്‍ക്ക് ചാരുതയേകി നൂറു കര്‍മലീത്തരാണ് ഗാനങ്ങളാലപിച്ചത്. സി.ടി.സി.സഭാംഗങ്ങളോടൊപ്പം നിഷ്പാദുക കര്‍മലീത്താ സഭയിലെ വൈദികരും വൈദിക വിദ്യാര്‍ഥികളും ചേര്‍ന്നാണ് വല്ലാര്‍പാടത്തെ ചടങ്ങുകള്‍ക്ക് ദിവ്യസംഗീതാലാപനം നിര്‍വഹിച്ചത്. നൂറു ഗായകര്‍ സന്ന്യാസവസ്ത്രങ്ങളില്‍ നിരന്നു നിന്ന കാഴ്ച തന്നെ മനോഹരമായിരുന്നു. സംഗീത സംവിധായകന്‍ എല്‍ഡ്രിഡ്ജ് ഐസക്‌സ് ഗായകസംഘത്തിന് നേതൃത്വം നല്‍കി. പ്രശസ്ത ഗായകരായ കെസ്റ്ററും ഗാഗുല്‍ ജോസഫും അദ്ദേഹത്തെ സഹായിച്ചു. വില്‍സണ്‍ കെ.എക്‌സ്. നയിച്ച പ്രഗല്ഭരുടെ ഓര്‍ക്കസ്ട്രസംഘത്തില്‍ ഡബിള്‍ ബാസ്, ചെല്ലോ, വിയോള തുടങ്ങി വയലിന്‍ കുടുംബത്തിലെ എല്ലാ ഉപകരങ്ങളുമുണ്ടായിരുന്നു. കീബോര്‍ഡ് വായിച്ചുകൊണ്ടു സി.ടി.സി.സഭംഗമായ സിസ്റ്റര്‍ ഫ്രീഡയും ഓര്‍ക്കസ്ട്രയോടൊപ്പം ചേര്‍ന്നു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടായിരുന്നതുകൊണ്ട് ഹിന്ദി, തെലുങ്ക്, തമിഴ് ഗാനങ്ങളും ലത്തീന്‍ ഭാഷയിലുള്ള കീര്‍ത്തനങ്ങളും സംഘം ആലപിച്ചു. അഭിലാഷ് ഫ്രേസര്‍ എഴുതി ബേണി-ഇഗ്നേഷ്യസ് സംഗീതം നല്‍കിയ ‘ആത്മാവിലായിരം പുഷ്പവര്‍ഷം’ എന്ന പ്രവേശനഗാനത്തോടെയാണ് ദിവ്യബലി ആരംഭിച്ചത്. സി.ടി.സി.സഭ പുറത്തിറക്കിയ സ്‌നേഹസൂനം എന്ന…
എറണാകുളം: കൂരിരുളില്‍ അനീതിയുടെയും വിവേചനത്തിന്റെയും കൊടിയബന്ധനത്തില്‍ കഴിഞ്ഞിരുന്ന മലയാളക്കരയിലെ സ്ത്രീജന്മങ്ങള്‍ക്ക്വിദ്യയിലൂടെയും ആത്മജ്ഞാനത്തിലൂടെയും മോചനത്തിന്റെയും പ്രത്യാശയുടെയുംപുതുജീവിതപാതയിലേക്കുള്ള വഴികാട്ടിയായ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെതിരുസ്വരൂപത്തിന്റെ ആദ്യ ദര്‍ശനത്തില്‍ ജ്വലിച്ചുനില്‍ക്കുന്നത്കൈയിലേന്തിയ ആ വിളക്കാണ്. വല്ലാര്‍പാടത്ത് കാരുണ്യമാതാവിന്റെ ബസിലിക്കാ അങ്കണത്തില്‍, മദര്‍ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച തിരുകര്‍മവേദിയില്‍,ദൈവസ്തുതിയുടെ ‘തെദേവും’ ആലാപനത്തെ തുടര്‍ന്ന് ബോംബെ ആര്‍ച്ച്ബിഷപ്എമരിറ്റസ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് അനാച്ഛാദനം ചെയ്യുമ്പോഴാണ്മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം വിശ്വാസികള്‍ ആദ്യമായി കണ്ടു വണങ്ങുന്നത്. വിളക്കേന്തിയ ഏലീശ്വാമ്മയുടെ തിരുസ്വരൂപം രൂപകല്പന ചെയ്ത ശില്പി, മദര്‍ഏലീശ്വ സ്ഥാപിച്ച വരാപ്പുഴ സെന്റ് ജോസഫ് സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം നേടിയ വിഖ്യാത കലാകാരന്‍ ആന്റണി കാറള്‍ ആണ്. ഏലീശ്വാമ്മയുടെജീവിതദൗത്യത്തിന്റെ നിത്യപ്രതീകമായി കൈയിലൊരു വിളക്ക് നിര്‍ദേശിച്ചത്കലയുടെ ദിവ്യസ്പര്‍ശമുള്ള ഫാ. കാപിസ്റ്റന്‍ ലോപ്പസാണെന്ന് മദര്‍ഏലീശ്വയുടെ തെരേസ്യന്‍ കാര്‍മലൈറ്റ്സ് സന്ന്യാസിനീ സമൂഹത്തിന്റെസുപ്പീരിയര്‍ ജനറല്‍ മദര്‍ ഷഹീല സാക്ഷ്യപ്പെടുത്തുന്നു. ആന്റണി കാറള്‍ ഈവിളക്കിനു രൂപം നല്‍കിയത് പണ്ടുകാലത്ത് സാധാരണവീടുകളില്‍ ഉപയോഗിച്ചിരുന്നമണ്ണെണ്ണ വിളക്കിന്റെ സാദൃശ്യത്തിലാണ്. മദര്‍ ഏലീശ്വ തന്റെ പുണ്യജീവിതത്തിന്റെ അവസാനത്തെ 23 വര്‍ഷംക്രിസ്തുവിനോടുള്ള അഭിനിവേശത്തിലും…
എഡിറ്റോറിയൽ / ജെക്കോബി ബ്രസീലിലെ തെക്കുകിഴക്കന്‍ നഗരമായ മിനാസ് ജെറായിസിലെ ബെല്ലൊറിസോന്‍ചിനഗരത്തിലെ ഹെയര്‍ഡ്രെസ്സര്‍ ലാരിസ്സ ഹോഷ സില്‍വ നെറി എന്ന സുന്ദരിയുടെഫോട്ടോ ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പത്തുബൂത്തുകളിലായി സീമ, സ്വീറ്റി, സരസ്വതി, കവിത, വിമല, ഗീത, കിരണ്‍ ദേവി,സുമന്‍ ദേവി എന്നിങ്ങനെ 22 വോട്ടര്‍മാരുടെ വ്യത്യസ്ത പേരുകളിലുംവിലാസത്തിലും പ്രത്യക്ഷപ്പെട്ട കഥ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി വെളിപ്പെടുത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങളും ജനാധിപത്യ ലോകവുംആശ്ചര്യപ്പെടാതിരിക്കില്ല. രണ്ടു കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വ്യാജ വോട്ടര്‍മാരെവോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റിയാണ് കഴിഞ്ഞ വര്‍ഷം ഒക് ടോബറില്‍നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജനവിധി അട്ടിമറിച്ച് മൂന്നാംവട്ടംഅധികാരത്തിലേറിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. സംസ്ഥാനത്ത് 12.5ശതമാനം വോട്ട് (എട്ടിലൊന്ന്) വ്യാജമാണ്. സംസ്ഥാനത്താകെ കോണ്‍ഗ്രസുംബിജെപിയും തമ്മിലുള്ള വോട്ടുവ്യത്യാസം കേവലം 1.18 ലക്ഷമായിരുന്നു. 90 അംഗനിയമസഭയില്‍ ബിജെപിക്ക് 48 സീറ്റും കോണ്‍ഗ്രസിന് 37 സീറ്റുമാണ്കിട്ടിയത്. കടുത്ത മത്സരം…
അഹമ്മദാബാദ്: ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല.ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയുംവിധിച്ച് അഹമ്മദാബാദ് അമ്രേലി സെഷൻസ് കോടതി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് ഈ വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും ഇതറിഞ്ഞാണ് പ്രതികൾ കുറ്റം ചെയ്തതെന്നുമാണ് കോടതിയുടെ നിരീക്ഷണം.ശിക്ഷ വിധിച്ചത് സെഷൻസ് ജഡ്ജി റിസ്വാനബെൻ ബുഖാരിയാണ് . രാജ്യത്ത് ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവിന് വിധിക്കുന്നത്. ഒരുവർഷം നീണ്ടുനിന്ന വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ. വിധിയ്‌ക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതികൾ വ്യക്തമാക്കി.ജനാധിപത്യത്തിന്റെ ഭാവി ദിനം പ്രതി അപകടത്തിലേക്ക് പോവുകയാണ് .
Subscribe to Updates
Get the latest creative news from FooBar about art, design and business.
