Browsing: paksham

യുവത്വം ചോര്‍ന്നുപോകുമ്പോള്‍ ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭാവിക്ക് എന്തു സംഭവിക്കും? ഒരു നാടിന്റെ പ്രായം കണക്കാക്കുന്നത് അതിന്റെ ജനനത്തീയതി നോക്കിയല്ല.

പക്ഷേ ആ ചിത്രത്തിനപ്പുറം ചില ചോദ്യങ്ങള്‍ നിശ്ശബ്ദമായി ഉയരുന്നുണ്ട്. വിപണിയിലെ കോടികളുടെ വില്‍പ്പനയ്ക്കു പിന്നില്‍ യഥാര്‍ഥ വരുമാനം എത്ര? കടം വാങ്ങിയുള്ള ഉപഭോഗം എത്ര? ക്ഷേമച്ചെലവുകള്‍ക്ക് താങ്ങാകുന്ന വരുമാനം എവിടെ? പ്രവാസപ്പണിയെയും സേവനമേഖലയെയും ആശ്രയിക്കുന്ന കേരളത്തിന്റെ വളര്‍ച്ച എത്രത്തോളം സുസ്ഥിരമാണ്?

ഭാരതം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിലേക്കു കടക്കുകയാണ്. ഈ 80-ാം സ്വാതന്ത്ര്യദിനം രാഷ്ട്രം നമുക്ക് ഏല്‍പ്പിക്കുന്നത് ഒരു ചരിത്രദൗത്യമാണ്

അറിവോ അധ്വാനമോ ഇല്ലാതെ ആഡംബരങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ഒരു തരം വ്യാജ മോഡേണിസത്തിന്റെ ഇരകളായി പുതിയ തലമുറ മാറുന്നുണ്ടോ?

സ്റ്റേറ്റിന്റെ അവധി പ്രഖ്യാപനം ആസ്വദിച്ച്, സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഉറക്കമിളവ് മുതലാക്കി വേള്‍ഡ് കപ്പ് കണ്ട് ആനന്ദനിര്‍വൃതിയടഞ്ഞ മലയാളി യൗവനത്തെപ്പറ്റി വലിയ തമാശ തോന്നുന്നതായി ചിലരെങ്കിലും പറഞ്ഞു കണ്ടു

കോറോ ഹെല്‍ത്ത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ കേരളത്തിലെ തൊഴില്‍മേഖലയാകെ ഞെട്ടിയിരിക്കുകയാണ്. ഒരു മുന്നറിയിപ്പു പോലും കൊടുക്കാതെ ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് പുതിയ ലേബര്‍ കോഡ് രാജ്യത്തുണ്ടാക്കാന്‍ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. പുതിയ ലേബര്‍ കോഡ് അടിസ്ഥാനമാക്കിയാണ് കൂട്ടപിരിച്ചുവിടല്‍ എന്നാണ് കമ്പനിയുടെ വാദം.

‘മനുഷ്യന്‍ വിതയ്ക്കുന്നതാണ് കൊയ്യുന്നത്’ എന്ന് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അത് ഒരു ഭീഷണിയല്ല; അസ്തിത്വത്തിന്റെ മാറ്റമില്ലാത്ത നിയമമാണ്. ആധിപത്യം വിതയ്ക്കുന്നവന്‍ സംഘര്‍ഷമാണ് കൊയ്യുന്നത്. മത്സരം വിതയ്ക്കുന്നവന്‍ ഏകാന്തതയാണ് കൊയ്യുന്നത്. യാഥാര്‍ഥ്യത്തിന് അതിന്റേതായ ഒരു ക്രമമുണ്ട്. ആ ക്രമത്തെ പണത്തിനാലോ അധികാരത്താലോ പ്രത്യയശാസ്ത്രങ്ങളാലോ മറികടക്കാനാവില്ല.

അയോധ്യയിലെ വിവാദം ആ അര്‍ത്ഥത്തില്‍ ഇന്ത്യയുടെ എല്ലാ മതസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. കാരണം ഇത് രാമക്ഷേത്രത്തിന്റെ മാത്രം കഥയല്ല. വിശ്വാസം പണമായി മാറുമ്പോള്‍ അത് ആരുടെ കയ്യിലാണ് സുരക്ഷിതം എന്ന ചോദ്യത്തിന്റെ കാതല്‍കൂടിയാണ്.

കോട്ടയം തെള്ളകം കപ്പുച്ചിന്‍ ആശ്രമത്തില്‍ ഫാദര്‍ ജിനു മാന്തിയലിന്റെ ളോഹ ഈറ്റില്ലമാക്കി ഒരു ബുള്‍ബുള്‍ പക്ഷിയും, അപകടത്തില്‍പ്പെട്ട സ്ത്രീക്ക് നാണം മറക്കാന്‍ നടുറോഡില്‍ വെച്ച് സ്വന്തം ഉടുമുണ്ട് ഉരിഞ്ഞു നല്‍കിയ തൃപ്പൂണിത്തുറയില്‍ സൈക്കിളിലെ ചായ വില്‍പ്പനക്കാരന്‍ ഷാജിയും ആ കാഴ്ചകളില്‍ പെടുന്നു.