Browsing: paksham

പ്രാര്‍ത്ഥന എന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതല്ല, മറിച്ച് കണ്ണുതുറന്ന് പ്രകാശത്തെ വരവേല്‍ക്കുന്നതാകണം. പള്ളിമുറ്റങ്ങള്‍ ദൈവത്തിന്റെ സന്നിധി മാത്രമല്ല, മനുഷ്യന്റെ തറവാട് കൂടിയാണ്.

ലത്തീന്‍ കത്തോലിക്കന്‍ എക്കാലത്തും ആഘോഷങ്ങളിലും ആര്‍ഭാടങ്ങളിലും മുഴുകുന്നവരാണ് എന്നത് ചരിത്രം. ധാരാളിത്തവും ധൂര്‍ത്തും മുഖമുദ്രയാക്കിയ സമുദായമാണ് ലത്തീന്‍ കത്തോലിക്കര്‍

പാറ്റയാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് – ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കും. ഭരണീയര്‍ ദാസ്യഭാവം വെടിഞ്ഞ് ചോദ്യകര്‍ത്താക്കള്‍ ആകുമ്പോള്‍, ‘വീട്ടില്‍ പോയി ചോദിക്ക്’ എന്ന ശൈലിയില്‍, വോട്ട് നേടിയവര്‍ പറയുമ്പോള്‍ ജനാധിപത്യം അസ്തമിക്കുകയാണല്ലോ.

ഇന്ത്യയുടെ നവോത്ഥാനത്തിന്റെയും വിപ്ലവത്തിന്റെയും മണ്ണായ ബംഗാള്‍, ഇന്ത്യയ്ക്ക് എന്നും വഴികാട്ടിയായിരുന്നു. ശ്രീരാമകൃഷ്ണ പരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും രാജാറാംമോഹന്‍ റോയിയുടെയും ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെയും ബംഗാള്‍! രബീന്ദ്രനാഥ ടാഗോറിന്റെയും കാസി നസ്‌റുള്‍ ഇസ്ലാമിന്റെയും ബംഗാള്‍! സുഭാഷ്ചന്ദ്ര ബോസിന്റെയും ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെയും ബംഗാള്‍!

നൊസ്റ്റാൾജിയ, മലയാളികളെ സംബന്ധിച്ച്, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഒരു നൊമ്പരമാണ്. രാഷ്ട്രീയത്തിനുമുണ്ട് നൊസ്റ്റാൾജിയ, a politics of nostalgia, ഒരു രാഷ്ട്രീയ ഗൃഹാതുരത.

അധികാരത്തിന്റെ ശീതളച്ഛായയില്‍ ഒത്തുതീര്‍പ്പുകളുടെ രാഷ്ട്രീയം കളിക്കുന്നവരല്ല, ജനങ്ങളുടെ നെഞ്ചിടിപ്പ് തിരിച്ചറിയുന്നവരാകണം നാളത്തെ ഭരണാധികാരികള്‍.

എണ്‍പതുകളുടെ തുടക്കത്തില്‍ രണ്ടു മൂന്നു തവണ കടല്‍ കയറ്റം വന്നതിന്റെ ഓര്‍മ്മയുണ്ട്. ചെല്ലാനം ദേശത്തിന്റെ കടല്‍ കയറ്റ ദുരിതം യൂട്യൂബിലും വാട്‌സാപ്പിലും വൈറല്‍ നറേറ്റീവ്‌സ് ആകുന്ന പുതു കാലത്തെപ്പറ്റിയല്ല പറയുന്നത്. പഴയ കാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളുടെ ആല്‍ബത്തെപ്പറ്റിയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്ക് തീവ്രതയും അവയിലെ ഓര്‍മ്മകള്‍ക്ക് മൂര്‍ച്ചയും ഏറും

”കാവല്‍കാരാ രാത്രി എത്രയായി? കേരളത്തെ കുറിച്ചുള്ള അരുളപ്പാട് :
ക്യാമ്പസുകളില്‍ നിന്നും പള്ളിക്കൂടങ്ങളില്‍ നിന്നും രാഷ്ട്രീയം പടിയടച്ചു പുറത്താക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ‘ബോധപൂര്‍വ്വമായ ഇരുട്ടിനെ’ കുറിച്ചുള്ള ചോദ്യമാണിത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് ക്രൈസ്തവ ചിന്തകരും വിപ്ലവകാരികളും ഈ വാക്യം പലപ്പോഴും അധികാരവര്‍ഗ്ഗത്തോടുള്ള ചോദ്യമായി ഉപയോഗിക്കാറുണ്ട്. ഏശയ്യാ പ്രവാചകന്റെ ഈ ചോദ്യം ഇന്ന് കേവലം ഒരു ആത്മീയ സന്ദേശമല്ല; മറിച്ച് ജനാധിപത്യത്തിന്റെ ബലിപീഠത്തില്‍ നില്‍ക്കുന്ന ഓരോ പൗരന്റെയും ആകുലതയാണ്. അധികാരം ‘പ്രജാപതി’ ചമയുകയും, ഭരണഘടനയെ കശാപ്പുകാര്‍ വളയുകയും ചെയ്യുന്ന ഈ അര്‍ദ്ധരാത്രിയില്‍, ‘കാവല്‍ക്കാര്‍’ എന്ന് നാം വിശ്വസിച്ചവര്‍ എവിടെയാണ്?

പക്ഷം/ഫാ. സേവ്യര്‍ കുടിയാംശേരി ആമുഖംനാടോടിക്കാറ്റ് എന്ന സിനിമയില്‍ ക്യാപറ്റന്‍ രാജു ഒരു ബാഗ്…