- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
Author: admin
കൊച്ചി > ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. ആശാവർക്കർമാർ മുഖേന ശൈലി ആപ്പ് വഴി പാലിയേറ്റീവ് കെയർ ആവശ്യമായവരുടെ ലിസ്റ്റ് എടുത്തിട്ടുണ്ട്. കിടപ്പിലായവർക്കും, വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും മികച്ച ഹോം കെയർ പരിചരണം നൽകുന്നതിന് ആവശ്യമായ വൊളൻ്റിയേഴ്‌സിനെ നിയമിക്കും. സംസ്ഥാനത്തെ എല്ലാ കിടപ്പുരോഗികൾക്കും കൃത്യമായ ഇടവേളകളിൽ പാലിയേറ്റീവ് കെയർ സംവിധാനം ഉറപ്പാക്കി കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്നും മന്ത്രി പറഞ്ഞു. പാലിയേറ്റീവ് വാരാചരണത്തിൻ്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ച അനുഗാമി ടു ഹീൽ ടുഗതർ പദ്ധതി വഴി അൻപതോളം വരുന്ന ക്രോണിക് അൾസർ രോഗികളെ 100 ദിവസത്തെ കർമ്മപദ്ധതിയിലൂടെ സുഖപ്പെടുത്താനാണ്…
വാഷിംഗ്ടണ്‍ : മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതായുള്ള കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്കാന് ന്യൂയോര്‍ക്ക് കോടതിയുടെ ഉത്തരവ്. 1996ല്‍ തന്നെ ട്രംപ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയായ ജീന്‍ കാരലിന്റെ ആരോപണം.അവർ ആവശ്യപ്പെട്ടതിന്റെ എട്ടിരട്ടി തുക നഷ്ടടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. 2019ല്‍ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴാണ് ജീന്‍ കാരള്‍ ട്രംപിനെതിരേ പീഡന പരാതി ഉന്നയിച്ചത്.എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്നും അവരുടെ പുസ്തകങ്ങള്‍ വിറ്റഴിക്കാനുള്ള പ്രചാരവേലയാണ് ആരോപണത്തിന് പിന്നിലെന്നുമായിരുന്നു ട്രംപിന്റെ മറുപടി. ട്രംപിന്റെ സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമായ ട്രൂത് സോഷ്യലിലൂടെയായിരുന്നു പ്രതികരണം .ഇതിനെതിരെയാണ് ജീന്‍ കാരള്‍ കോടതിയെ സമീപിച്ചത്. അതേസമയം വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് പ്രതികരിച്ചിട്ടുണ്ട്.
തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ് ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 36 ഡ്രിഗ്രി സെഷ്യല്‍സ് ചൂടാണ് തലസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേരളത്തില്‍ പൊതുവെ പകല്‍ ചൂട് കൂടി വരുകയാണെന്നും വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയപ്പ്. ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിരുന്നില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല
കാസര്‍ഗോഡ് : ‘പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎയുടെ കേരള പദയാത്രക്ക് കാസര്‍ഗോഡ് ഇന്ന് തുടങ്ങും . ലോക്സഭാ തെരഞ്ഞെടുപിന് മുന്നോടിയായുള്ള പദയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർവഹിക്കും. രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്നേഹ സംഗമങ്ങളും കേന്ദ്ര സർക്കാരിന്‍റെ വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും.കാസർകോട് മണ്ഡലത്തിലെ യാത്രയുടെ സമാപനം കാസർഗോഡ് മേൽപ്പറമ്പിൽ വൈകിട്ട് ആറുമണിക്കാണ് നടക്കും.ഓരോ ദിവസവും ദേശീയ സംസ്ഥാന നേതാക്കൾ പദയാത്രയുടെ ഭാഗമാകും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പദയാത്രയുടെ ഭാഗമായി സംഘടിപ്പിക്കും. വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും പ്രതീക്ഷകളും ചർച്ച ചെയ്യുന്ന വികസന സെമിനാറുകളും പദയാത്രയുടെ ഭാഗമായി നടക്കും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും. 20 ലോക്സഭാ മണ്ഡലങ്ങളിൽ കൂടി കടന്നു പോകുന്ന യാത്ര…
കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ നടപടി. “വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാഹൈക്കോടതിയിലെനെയും സസ്പെൻഡു ചെയ്തു. നാടകത്തിനെതിരെ പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നിയമമന്ത്രാലയത്തിനും ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും. ഹൈക്കോടതി ജീവനക്കാരും അഡ്വക്കറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒന്പതുമിനിറ്റുള്ള നാടകം അവതരിപ്പിച്ചത്.
തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചു.സർക്കാർ ഗവർണർ പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന വിരുന്നിനായി രാജ്ഭവന് 20 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് ബഹിഷ്കരണം. വെള്ളിയാഴ്ച വൈകുന്നേരം നിശ്ചയിച്ചിരുന്ന വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ വിശ്ഷ്ടാതിഥികൾക്കും മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞയോടനുബന്ധിച്ച് രാജ്ഭവനൊരുക്കിയ ചായ സത്കാരവും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്കരിച്ചിരുന്നു.
പാലക്കാട് : രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴുംകടുത്ത യാതനകളും അവഗണനകളും അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവർ ഇന്നും തുടരുകയാണെന്ന് സുൽത്താൻപേട്ട് ബിഷപ് ഡോ.പീറ്റർ അബീർ അന്തോണി സ്വാമി പറഞ്ഞു. രാജ്യത്തിൻ്റെ മതേതര മൂല്യങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്ന കാര്യം ഈ റിപ്പബ്ലിക് ദിനാചരണ ചർച്ചകളിൽ സജീവമായി ഉണ്ടാകേണ്ടതുണ്ട് എന്ന് ബിഷപ് കൂട്ടിച്ചേർത്തു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 52-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലിൻ്റെ സമാപന സമ്മേളനം പാലക്കാട് സെൻ്റ് സെബാസ്റ്റ്യൻ കത്തീഡ്രൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ് അധ്യക്ഷനായിരുന്നു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ വിവിധ യൂണിറ്റുകളിൽ ആയിരം സമ്മേളനങ്ങളും കൺവെൻഷനുകളും സംഘടിപ്പിക്കും. തീരദേശ ഹൈവേ സംബന്ധിച്ച നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. വൻമതിൽ പോലെ ഉയരത്തിൽ പോകുന്ന ഹൈവേ മൂലം പരിഹരിക്കാൻ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ എന്ത് നടപടികളാണ്…
ന്യൂഡല്‍ഹി : പദ്‌മശ്രീ പുരസ്‌കാര നിറവില്‍ ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ. ലോക റാങ്കിങ്ങില്‍ ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് 43കാരനായ താരത്തെ തേടി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്‌മശ്രീ പുരസ്‌കാരവും എത്തിയിരിക്കുന്നത്. ബൊപ്പണ്ണ ഉള്‍പ്പടെ ഏഴ് പേരാണ് ഇത്തവണ കായിക മേഖലയില്‍ നിന്നും പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. ഹോക്കി പരിശീലകന്‍ ഹര്‍വീന്ദര്‍ സിങ്, മുന്‍ അമ്പെയ്‌ത്ത് താരം പൂര്‍ണിമ മഹാതോ, നീന്തല്‍ താരം സതേന്ദ്ര സിങ് ലോഹ്യ, ബാഡ്‌മിന്‍റണ്‍ താരം ഗൗരവ് ഖന്ന, മല്ലഖംബ വിഭാഗത്തില്‍ നിന്നുള്ള ഉദയ് വിശ്വനാഥ് ദേശ്‌പാണ്ഡെ, ഇന്ത്യന്‍ സ്ക്വാഷ് താരം ജോഷ്‌ന ചിന്നപ്പ എന്നിവരാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്
തിരുവനന്തപുരം: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 14 പേർ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായി. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, കേരള പൊലീസ് അക്കാദമി ഡയറക്‌ടർ ഗോപേഷ് അഗർവാൾ, അഗ്നിശമന സേനയിൽ നിന്ന് വിജയകുമാർ എഫ് എന്നിവര്‍ വിശിഷ്‌ട സേവ മെഡലിന് അർഹരായി. സ്‌തുത്യർഹ സേവനത്തിനുള്ള മെഡലിന് 11 പേരാണ് അർഹരായത്. ഐജി എ.അക്ബർ, എസ്‌പി ആർ.ഡി. അജിത്ത്, എസ്‌പി സുനിൽകുമാർ വി, എസിപി ഷീൻ തറയിൽ, ഡിഎസ്‌പി സുനിൽ കുമാർ ചെർവിത്ര, എഎസ്‌പി സുഗതൻ വി, ഡിഎസ്‌പി സലീഷ് എൻ.എസ്, എഎസ്ഐ കെ.കെ. രാധാകൃഷ്‌ണപിള്ള, എഎസ്ഐ സുരേന്ദ്രൻ ബി, ഇന്‍സ്‌പെക്‌ടര്‍ ജ്യോദീന്ദ്രകുമാർ പി, എഎസ്ഐ മിനി കെ എന്നിവരാണ് സ്‌തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം രണ്ടു പേര്‍ക്കാണ്. യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് അംഗീകാരം.
ന്യൂഡൽഹി :2024 ലെ പദ്‌മ പുരസ്‌കാരങ്ങൾക്ക് എട്ട് മലയാളികൾ അർഹരായി. ജസ്റ്റിസ് ഫാത്തിമ ബീവിക്കും ഒ രാജഗോപാലിനും പദ്‌മഭൂഷൺ ലഭിച്ചപ്പോൾ ആറ് മലയാളികൾക്കാണ് പദ്‌മശ്രീ .സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായാണ് പദ്‌മഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ഒ രാജഗോപാലിന് പൊതുരംഗത്തെ സംഭാവനകൾ പരിഗണിച്ച് പദ്‌മഭൂഷൺ നൽകി . കഥകളി ആചാര്യൻ സദനം ബാലകൃഷ്‌ണൻ, തെയ്യം കലാകാരൻ ഇ പി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) ആധ്യാത്മികാചാര്യൻ മുനി നാരായണ പ്രസാദ്, തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായ് എന്നീ മലയാളികളാണ് പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹരായത്. കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് നടിയും നർത്തകിയുമായ വൈജയന്തിമാല, പൊതുരംഗത്തെ പ്രവർത്തനങ്ങൾക്ക് എം വെങ്കയ്യനായിഡു, നടൻ ചിരഞ്ജീവി, സാമൂഹ്യസേവനത്തിന് ബിന്ദേശ്വർ പഥക്(മരണാനന്തരം) നർത്തകി പദ്‌മ സുബ്രഹ്മണ്യം എന്നിവർക്കാണ് പദ്‌മവിഭൂഷൺ ലഭിച്ചത്. പതിനേഴ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
