- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും
- ക്രൈസ്തവസഭ ലോകം കീഴടക്കുന്നു
- പാറ്റപടയെ ആര്‍ക്കാണ് പേടി?
Author: admin
മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 65 പേര്‍ മരിച്ചു . റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണ്. റഷ്യ – യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായത് വിമാന ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 65 പേരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനം അപകടത്തില്‍പ്പെട്ടാനിടയായ സാഹചര്യം വ്യക്തമല്ല.യുദ്ധത്തിനിടെ റഷ്യ പിടികൂടിയ 56 ഉക്രൈയിന്‍ സൈനികരും ആറ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അപകടത്തില്‍പ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമല്ല.സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
മലപ്പുറം: തിരൂർ ജില്ല ആശുപത്രി കെട്ടിടത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശിനി ടി.ജെ. മിനിയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നിലവില്‍ ഒപി ബ്ലോക്കിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയിലെ ഓങ്കോളജി വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പരിശോധനയ്ക്ക് എത്തിയ സംഘത്തിലെ അംഗമായിരുന്നു മിനി. ജില്ല ഓങ്കോളജി വിഭാഗത്തിന്‍റെ ഗ്രൗണ്ട് ഫ്‌ളോറിൽ നിന്നും ഭൂഗർഭ അറയിലേക്കാണ് മിനി വീണത്. വീഴ്‌ചയില്‍ ഗുരുതരമായി പരിക്കേറ്റ മിനിയെ ആദ്യം തിരൂർ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അസം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിമന്ത ബിശ്വ ശർമ്മ എന്നിവരെപ്പോലെ ചിലർ തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബുധനാഴ്‌ച ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ആരോപിച്ചത്. ‘അസം മുഖ്യമന്ത്രിയുടെ ഹൃദയത്തിൽ തന്നോട് ഒരുപാട് വെറുപ്പുണ്ട്. ഞങ്ങളുടെ പോരാട്ടം അവർക്കെതിരെയല്ല, മറിച്ച് അവരുടെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന വിദ്വേഷത്തിനെതിരെയാണ്’ – രാഹുല്‍ പറഞ്ഞു. ക്രമസമാധാനം തകർത്തെന്നാരോപിച്ച് അസമിൽ തനിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
കോഴിക്കോട് : വികലാംഗ പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് ഭിന്നശേഷിക്കാരനായ വയോധികൻ ജീവനൊടുക്കി. ചക്കിട്ടപാറ മുതുകാട് വളയത്ത് ജോസഫ് എന്ന പാപ്പച്ചൻ (77) ആണ് ആത്മഹത്യ ചെയ്‌തത്. തന്‍റെയും കുടുംബത്തിന്‍റെയും ഏക ആശ്രയമായ വികലാംഗ പെൻഷൻ ലഭിച്ചില്ലെങ്കിൽ മരിക്കുമെന്നുമുള്ള മുന്നറിയിപ്പ് സഹിതം ഗ്രാമ പഞ്ചായത്തിനും പൊലീസിനും ഇദ്ദേഹം പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് മരണം (Differently Abled Man Committed Suicide). വികലാംഗ പെൻഷൻ കിട്ടാതായിട്ട് 5 മാസം ആയെന്നും കിട്ടിയില്ലെങ്കിൽ മരിക്കുമെന്നും ജോസഫ് പരാതിയിൽ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്‍റെ മകളും കിടപ്പുരോഗിയാണ്. സാന്ത്വന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന മകൾക്കും പെൻഷൻ മുടങ്ങിയതായി കാണിച്ച് കഴിഞ്ഞ നവംബറിലാണ് ജോസഫ് പരാതി നൽകിയത്. 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. സ്വന്തമായുള്ള ഭൂമിയുടെ പട്ടയത്തിന് വേണ്ടി വർഷങ്ങളായി ജോസഫ് അലയുകയായിരുന്നു. പലരിൽ നിന്നും പണം കടം വാങ്ങിയതിന്‍റെ ബാധ്യത വേറെയുമുണ്ട്. അതിനിടെ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. അതിന്‍റെ കൂലിയും ലഭിക്കാനുണ്ട്. ഭാര്യ…
ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്ക്ക് സമീപം രണ്ട് വീടുകളിലുണ്ടായ വെടിവയ്‌പിൽ ഏഴു പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോഡിലെ 2200 ബ്ലോക്കിലാണു സംഭവം. റോമിയോ നാൻസ് എന്നയാളാണു പ്രതി. കൊലപാതകത്തിനു പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. കൊലപാതകങ്ങൾ നടന്ന സ്ഥലത്തിനടുത്തു തന്നെയാണു പ്രതി താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു ചുവപ്പ് വാഹനത്തിൽ കടന്നുകളഞ്ഞ ഇയാളുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നു പൊലീസ് മുന്നറിയിപ്പു നൽകി. നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം കൈമാറണമെന്നും നിർദേശമുണ്ട്.
തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില്‍ തനിക്ക് മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുന്‍ ധനകാര്യമന്ത്രി ടി.എം.തോമസ് ഐസക്. മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും ഐസക് ഇഡിക്ക് മറുപടി നല്കി. കിഫ്ബി രൂപവത്കരിച്ചതുമുതല്‍ 17 അംഗ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ട്. അതിന്‍റെ ചെയര്മാന് മുഖ്യമന്ത്രിയാണ്. എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായിട്ടാണ്. ധനകാര്യമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്വമല്ലാതെ ഇക്കാര്യത്തില്‍ തനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ലെന്നും തോമസ് ഐസക് നല്കിയ ഏഴ് പേജുള്ള മറുപടിയില്‍ പറയുന്നു. കേസില്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന് ഐസക് അറിയിക്കുകയായിരുന്നു.
ന്യൂഡല്‍ഹി : അസം സര്‍ക്കാരിന്റെ് വിലക്കിനെ മറികടന്ന് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തില്‍ പര്യടനം നടത്തും. കോണ്‍ഗ്രസ്- ബിജെപി പ്രതിക്ഷേധങ്ങളും വാദപ്രതിവാദങ്ങളും തുടരുന്നതിനിടെയാണ് രാഹുലിന്റെ് പുതിയ നീക്കം. രാഹുല്‍ ഗാന്ധിക്ക് മാധ്യമങ്ങളെ കാണാന്‍ പോലും ഗുവാഹത്തില്‍ അനുമതി ഇല്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം. വിദ്യാർത്ഥികൾ, സമൂഹത്തിലെ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ എന്നിവരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഇന്നലെ അസമിൽ ബട്ടദ്രവ സത്ര സന്ദര്‍ശനത്തിനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു.
അതിരപ്പിള്ളി: തൃശൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വൈ. വിൽസൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. അതിരപ്പിള്ളി മേഖലയില്‍ ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനെ തുടര്‍ന്നു സഹപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ന്യൂഡൽഹി: ചൈനയിലെ തെക്കൻ സിൻജിയാങ്ങിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായി. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു. അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചിൽ തുടരുകയാണ്.
കൊച്ചി : പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്നതിൽ നടൻ മോഹൻലാലിനെതിരെ സംഘപരിവാറിന്റെ വ്യാപക സൈബർ ആക്രമണം. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്. സംഘപരിവാർ ഹാൻഡിലുകൾ നവമാധ്യമങ്ങളിലൂടെ നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ഒടുവിലത്തെ ഉദാഹരണമാണിത് .വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. മിസ്റ്റര്‍ മോഹന്‍ലാല്‍ നിങ്ങളുടെ സിനിമകള്‍ ഇനി മുതല്‍ ഞാനും എന്റെ കുടുംബവും കാണില്ല. ഇനി നിങ്ങളോട് സ്‌നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും, ഷിബു ബേബി ജോണിന്റെ സിനിമക്ക് വേണ്ടിയാണോ ക്ഷണിച്ചിട്ടും ഈ പണി ചെയ്തത് എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ.
Subscribe to Updates
Get the latest creative news from FooBar about art, design and business.
