Author: admin

പാട്ന:ബി ജെ പി – ജെ ഡി യു സഖ്യസര്‍ക്കാര്‍ ബിഹാറില്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു.ബി ജെ പി യില്‍ നിന്ന് സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും ഉപമുഖ്യമന്ത്രിയാകും. സഖ്യത്തില്‍ ഒരു സ്വതന്ത്രന്‍1 ഉൾപ്പടെ 28 ആളുകളുടെ പിന്തുണയുണ്ട്.കേവലഭൂരിപക്ഷത്തിന് 122 സീറ്റ് മതി . പട്‌നയിലെ സത്യപ്രതിജ്ഞ ചടങ്ങിന് ജെ ഡി നഡ്ഡയും ചിരാഗ് പസ്വാനും എത്തി. നിതീഷ് കുമാര്‍ ഇന്നലെ രാവിലെ പതിനൊന്നുമണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. മഹാസഖ്യത്തിലെ സ്ഥിതി മോശമാണെന്നും ഇന്ത്യസഖ്യത്തിനായി സാധിക്കുന്നത് ചെയ്‌തെന്നും നിതീഷ് പറഞ്ഞു.എന്നാൽ മുന്നണിയില്‍ ഒന്നും സംഭവിച്ചില്ലെന്നും കുറ്റപ്പെടുത്തി.എന്നാല്‍ പോകുന്നവര്‍ പോകട്ടെ ഒറ്റക്കെട്ടായി പോരാടുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.ജെ ഡി യു പോകുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. ഇന്ത്യ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊൽക്കത്ത: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും പര്യടനം പുനരാരംഭിക്കും. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. കാൽനടയായും ബസിലുമായാണ് ഇന്നത്തെ യാത്ര. തൃണമൂൽ കോൺഗ്രസ് യാത്രയുടെ ഭാഗമാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം, യാത്രയിൽ പങ്കെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മമത ബാനർജിയുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യാത്ര നാളെ ബിഹാറിൽ പ്രവേശിക്കും. നാളെയും മറ്റന്നാളും ബിഹാറിൽ പര്യടനം നടത്തുന്ന യാത്ര 31 വീണ്ടും പശ്ചിമ ബംഗാളിൽ തിരിച്ച് എത്തും.

Read More

ന്യൂഡൽഹി : കത്തോലിക്കാ സഭയുടെ ‘ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി’ അദ്ധ്യക്ഷനായ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നു.ഇന്ന് മുതൽ ഫെബ്രുവരി 4 വരെയാണ് ഈ സന്ദർശനം. ഭാരതത്തിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ, സിബിസിഐ-യുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത് . ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന നൈതികതയെയും സാങ്കേതികവിദ്യയെയും അധികരിച്ചുള്ള ഒരു സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ സംസാരിക്കും. ജീവിതാന്ത്യഘട്ടത്തിലെ നൈതികതയും അജപാലന വെല്ലുവിളികളും, സഭയും നിർമ്മിത ബുദ്ധിയും: വെല്ലുവിളികളും അവസരങ്ങളും, ധാർമ്മികതയും സാങ്കേതികവിദ്യയും എന്നീ വിഷയങ്ങൾ അദ്ദേഹം വിശകലനം ചെയ്യും. ഫെബ്രുവരി 2-ന് ആർച്ച്ബിഷപ്പ് വിൻചേൻസൊ പാല്യ ഭാരതത്തിലെ കത്തോലിക്കമെത്രാൻ സംഘവുമായി കൂടിക്കാഴ്ച നടത്തും

Read More

കൊച്ചി : മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍. കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. അന്തരിച്ച കവി എസ്.രമേശന്റെ ഓർമ പുരോഗമന കലാ സാഹിത്യസംഘം ആരംഭിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിന്റെ സ്ഥിതി ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങി വന്നിട്ടില്ല, എന്നാൽ ഈ വിഷയത്തിൽ കാര്യമായ വാർത്തകളൊന്നും പുറത്തുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോഴിത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങൾ നടക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ല എന്ന തോന്നൽ ആര്‍ക്കും ഉണ്ടാകരുത്” എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സാമ്പത്തിക മേഖലയുമൊക്കെ മോദി ഭരണത്തിനു കീഴിൽ താറുമാറായെന്ന് പരകാല പ്രഭാകര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് കേന്ദ്ര സർക്കാർ ഒരു സീറ്റ് പോലും നൽകുന്നില്ലെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്തിന്റെ കടവും പെരുകി വരുമ്പോഴും ഇതെല്ലാം…

Read More

കുമളി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യതകൾ സിപിഎം ഏറ്റെടുക്കും. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ അടയ്ക്കാനുള്ള 7,31,910 രൂപയുടെ വായ്പ ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. ബുധനാഴ്ച നാലിന് വണ്ടിപ്പെരിയാറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബാങ്ക് അധികൃതർക്ക് ഈ തുക കൈമാറും. സിപിഎം ഏരിയ സെക്രട്ടറി എസ്. ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിൽനിന്ന് അഞ്ച് ലക്ഷം രൂപയാണ് പെൺകുട്ടിയുടെ അച്ഛൻ വായ്പയെടുത്തത്.

Read More

പറ്റ്‌ന : ബി­ഹാ­റിൽ മഹാസഖ്യം വീണു; നി­തീ­ഷ് കു­മാര്‍ രാ­ജി­വ­ച്ചു; എന്‍­ഡി­എ മുഖ്യമന്ത്രിയായി ഇന്ന് സ­ത്യ­പ്ര­തി­ജ്ഞ ചെയ്യും. രാജ്‌ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് രാജിക്കത്ത് കൈമാറി. നിതീഷ് ഇന്നുതന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഒമ്പതാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എൽജെപിആർ അധ്യക്ഷൻ ചിരാഗ് പാസ്വാൻ, മറ്റ് എൻഡിഎ സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നിതീഷിന് 128 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. ജെഡിയുവിന് 45ഉം, ബിജെപിക്ക് 78 ഉം, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4ഉം എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണ കൂടി ചേര്‍ന്നാണ് 128 ആയിരിക്കുന്നത്. പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറിയതായാണ് വിവരം. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ഇതിനകം ധാരണയിലെത്തിയതായും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഇ­തി­ന് പു­റ­മേ­ കോണ്‍­ഗ്ര­സ് എം­എല്‍­മാ­രെ­…

Read More

തി­രു­വ­ന­ന്ത­പുരം:ഗ­വര്‍­ണ­റും സര്‍­ക്കാരും ത­മ്മില്‍ ന­ട­ക്കുന്ന­ത് നാ­ട­ക­മെ­ന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീശന്‍. സര്‍­ക്കാര്‍ പ്ര­തി­സ­ന്ധി­യില്‍ ആ­കു­മ്പോ­ഴെല്ലാം ഈ നാട­കം ഉ­ണ്ടാ­കു­മെ­ന്ന് സ­തീ­ശന്‍ പ്ര­തി­ക­രിച്ചു. എല്‍­പി സ്­കൂ­ളി­ലെ കു­ട്ടി­ക­ളെ­പ്പോ­ലെ­യാ­ണ് ഗ­വര്‍­ണറും മു­ഖ്യ­മ­ന്ത്രിയും പ­ര­സ്പ­രം ക­ണ്ടാല്‍ മി­ണ്ടാ­തി­രി­ക്കു­ന്നത്. ഈ തമാ­ശ ക­ണ്ട് ജ­നം ചി­രി­ക്കു­ക­യാ­ണെന്നും സ­തീ­ശന്‍ പ­റഞ്ഞു. ഗ­വര്‍­ണര്‍ നി­യ­മ­സഭ­യെ അ­വ­ഹേ­ളി­ച്ചി­ട്ട് മു­ഖ്യ­മന്ത്രി ഒ­രക്ഷ­രം പ­റ­ഞ്ഞില്ല. റി­പ്പബ്ലി­ക് ദി­ന­ത്തില്‍ ഗ­വര്‍­ണര്‍ ക­ട­ന്നാ­ക്ര­മ­ണം ന­ട­ത്തിയത് പി­ണ­റാ­യി­ വേ­ദി­യി­ലി­രി­ക്കു­മ്പോ­ഴാണ്. എ­ന്നിട്ടും മു­ഖ്യ­മന്ത്രി മി­ണ്ടി­യില്ല. ഗ­വര്‍­ണ­റെയും കേ­ന്ദ്ര ഏ­ജന്‍­സിക­ളെയും മു­ഖ്യ­മ­ന്ത്രി­ക്ക് ഭ­യ­മാണ്. ഡല്‍­ഹി­യില്‍ കേ­ന്ദ്ര വി­രു­ദ്ധ സമരം ന­ട­ത്തു­മെ­ന്ന് പ്ര­ഖ്യാ­പി­ച്ചി­ട്ട് പി­ന്നീ­ട് അ­ത് പൊ­തു­സ­മ്മേ­ള­ന­മാ­ക്കി മാ­റ്റി­യെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

Read More

തിരുവനന്തപുരം : ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഗവർണറെ തടഞ്ഞതിന് വിദ്യാർത്ഥികൾക്ക് നേരെ 124 വകുപ്പ് ചുമത്തിയത്. രാജ്ഭവൻ്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. ഗവർണറുടെ പ്രവൃത്തി ജനങ്ങൾ കാണുന്നുണ്ടെന്നും, ഗവർണർമാർ ചാൻസലർമാർ ആവേണ്ടന്ന അഭിപ്രായത്തിന് അടിവരയിടുന്നതാണ് പുതിയ സംഭവ വികാസങ്ങളെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Read More

കൊല്ലം: എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചതിനെതിരേ നി­ല­മേ­ലില്‍ റോ­ഡ­രി­കില്‍ ഒ­രു മ­ണി­ക്കൂര്‍ നേരം ക­സേ­ര­യി­ട്ട് ഇരുന്ന് ഗ­വര്‍­ണ­റു­ടെ പ്ര­തി­ഷേ­ധം . ഇ­തി­നി­ടെ സംസ്ഥാന പോ­ലീ­സ് മേ­ധാ­വി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്ഗ­വര്‍ണ­റെ ഫോ­ണില്‍ വി­ളി­ച്ച് അ­നു­ന­യ­ത്തിന് ശ്ര­മിച്ചു. മു­ഖ്യ­മന്ത്രി ക­ടന്നു­പോ­കു­ന്ന വ­ഴി­യില്‍ ഇത്ത­ര­മൊ­രു പ്ര­തി­ഷേ­ധം അ­നു­വ­ദിക്കുമോ എ­ന്ന് ഗ­വര്‍­ണര്‍ ഡി­ജിപി­യോട് ചോ­ദിച്ചു. പ്ര­തി­ഷേ­ധി­ച്ച എ­സ്­എ­ഫ്‌­ഐ­ക്കാര്‍­ക്കെ­തി­രേയുള്ള എ­ഫ്‌­ഐആ­റി­ന്‍റെ പ­കര്‍­പ്പ് കി­ട്ടാ­തെ പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ക്കി­ല്ലെ­ന്ന നി­ല­പാ­ടി­ലാ­ണ് ഗ­വര്‍­ണര്‍. പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെ റോഡിൽ കസേരയിട്ടിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി. പ്രതിഷേധങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. ത­നി­ക്കെ­തി­രേ പ്ര­തി­ഷേ­ധി­ക്കുന്ന­ത് മു­ഖ്യ­മ­ന്ത്രി­യു­ടെ ദി­വ­സ­ക്കൂ­ലി­ക്കാ­രാ­ണെന്നും അ­ക്ര­മി­കള്‍­ക്ക് ഒത്താ­ശ ചെ­യ്യുന്ന­ത് മു­ഖ്യ­മ­ന്ത്രി­യാണെന്നുമാണ് ഗ­വര്‍­ണര്‍ പറഞ്ഞത്. ഗ­വര്‍­ണര്‍­ക്ക് സി­ആര്‍­പിഎ­ഫ് സെ­ഡ് പ്ല­സ് സുര­ക്ഷ ഒ­രുക്കും നി­ല­മേ­ലില്‍ വ­ച്ച് ന­ട­ന്ന അ­സാ­ധാ­ര­ണ സം­ഭ­വ­ങ്ങള്‍­ക്ക് പി­ന്നാ­ലെ ഗ­വര്‍­ണര്‍­ക്ക് കേ­ന്ദ്ര സുര­ക്ഷ. ഗ­വര്‍­ണര്‍ക്ക് സി­ആര്‍­പിഎ­ഫ് സെ­ഡ് പ്ല­സ് സു­ര­ക്ഷ ഏര്‍­പ്പെ­ടു­ത്തു­മെന്ന് കേ­ന്ദ്ര ആ­ഭ്യ­ന്ത­ര…

Read More

കോട്ടപ്പുറം : ഫാ. റോക്കി റോബി കളത്തിലിനെ കോട്ടപ്പുറം രൂപതയുടെ വികാരി ജനറലായി ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു . മുളങ്കുന്നത്തുകാവ് സാൻജോസ് ഭവൻ ഡയറക്ടർ, രൂപത പിആർഒ , രൂപത ആലോചന സമിതി അംഗം, തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാർ കോർപ്പറേറ്റർ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെഎൽസിഎച്ച്എ) ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഫെബ്രുവരി 9 ന് ചുമതലയേൽക്കും. മോൺ ഡോ. ആൻ്റണി കുരിശിങ്കൽ പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക വികാരിയായും റെക്ടറായും ചുമതല ഏൽക്കുന്ന ഒഴിവിലാണ് നിയമനം. കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാരി,കേരള ലത്തീൻ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്റർ, കെആർഎൽസിബിസി മീഡിയ കമ്മീഷൻ ഡയറക്ടർ ,വടക്കൻ പറവൂർ ഡോൺ ബോസ്കോ ആശുപത്രി ജോയിന്റ് ഡയറക്ടർ, ഡയറക്ടർ, ഫൊറോന വികാരി , തൃശൂർ തിരുഹൃദയ ലത്തീൻ പള്ളി വികാരി , മുനമ്പം ഹോളി ഫാമിലി പള്ളി വികാരി, കോട്ടപ്പുറം രൂപത ഹെറിറേറജ്…

Read More