- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
Author: admin
തിരുവനന്തപുരം : കെ ആർ എൽ സി സി ലെയ്സൺ ഓഫീസ് തിരുവനന്തപുരം ടിഎസ്എസ്എസ് കെട്ടിടത്തിൽ പ്രസിഡൻ്റ് ബിഷപ് ഡോ വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. വിൻസെൻ്റ് സാമുവൽ ഓഫീസ് ആശീർവദിച്ചു. സമുദായത്തിൻ്റെ വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനാണ് പുതിയ സംവിധാനം. ജേക്കബ് വി.എ. ആണ് പുതിയ ലെയ്സൺ ഓഫീസർ.
തിരുവനന്തപുരം: സർക്കാർ ഷെൽഫുകളിൽ അടച്ചുപൂട്ടി വച്ചിരിക്കുന്ന ജെ. ബി.കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തിറക്കാൻ ലത്തീൻ സമുദായ നേതൃത്വം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ അഭിപ്രായപ്പെട്ടു. ലത്തീൻ കത്തോലിക്ക ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ടിഎസ്എസ്എസ് ഹാളിൽ സംഘടിപ്പിച്ച കെആർഎൽ സിസി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോപണങ്ങൾ വരുമ്പോൾ സ്വന്തം മാളത്തിലേക്ക് ഒരുങ്ങുന്നവരാകരുത് നമ്മൾ.പൊതുനന്മക്കുവേണ്ടി പടപൊരുതാൻ സമുദായ സ്നേഹികൾ മുന്നിട്ടിറങ്ങണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അധ്യക്ഷനായിരുന്നു. കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. കെആർഎൽസിസി ജനറൽ സെക്രട്ടറി റവ. ഡോ ജിജു ജോർജ് അറക്കത്തറ,നിയുക്ത കെസിബിസി ഡപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് സിസ്റ്റർ ജൂഡി വർഗീസ്, സെക്രട്ടറി പ്രബലദാസ്,സെക്രട്ടറിമാരായ പാട്രിക് മൈക്കിൾ, മെറ്റിൽഡ മൈക്കിൾ, ട്രഷറർ ബിജു ജോസി,എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം: ഡോ. ജിജു ജോര്‍ജ് അറക്കത്തറയെ കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെആര്‍എല്‍സിബിസി) ഡെപ്യൂട്ടി സെക്രട്ടറിയും കേരള ലത്തീന്‍ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) ജനറല്‍ സെക്രട്ടറിയുമായി കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു. കോട്ടപ്പുറം രൂപതാ അംഗമാണ് റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ. അധ്യാപകന്‍, പരിശീലകന്‍, പ്രഭാഷകന്‍, സൈക്കോളജിസ്റ്റ് എന്നീ മേഖലകളില്‍ മികവ് തെളിയിച്ച ജിജു ജോര്‍ജ് കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍ ഇടവക അംഗമാണ്.കെആര്‍എല്‍സിബിസി അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും കെആര്‍എല്‍സിസി അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കെആര്‍എല്‍സിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി, വടക്കന്‍ പറവൂര്‍ കൂട്ടുകാട് ലിറ്റില്‍ ഫ്‌ളവര്‍ ഇടവക വികാരി, പറവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ നിലകളില്‍ സേവമനുഷ്ഠിച്ചിട്ടുണ്ട്. 2008 ഏപ്രില്‍ അഞ്ചിന് പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം ആറ് ഇടവകകളില്‍ സഹവികാരിയായും രണ്ട് ഇടവകകളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയും സേവനം…
തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. ചോദ്യപേപ്പര്‍ അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. സംഭവത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട് . സ്വകാര്യ ട്യൂഷൻ സെൻ്ററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ക്രിസ്മസ് അർധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോർന്നത്. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണമെന്നാണ് വിമർശനം. പരീക്ഷയുടെ തലേന്ന് പ്രഡിക്ഷന്‍ എന്ന രീതിയില്‍ ചോദ്യങ്ങള്‍ പുറത്തുവിട്ട യൂട്യൂബ് ചാനല്‍ പ്രതിനിധികള്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകര്‍ എന്നിവരില്‍ നിന്നും പോലീസ് ഉടന്‍ മൊഴിയെടുക്കും. ചോര്‍ച്ചയുണ്ടായെന്ന കാര്യ സ്ഥിരീകരിച്ചെങ്കിലും അര്‍ധവാര്‍ഷിക പരീക്ഷയായതിനാല്‍ പുനഃപരീക്ഷക്ക് സാധ്യത കുറവാണ്. ഓരോ ഡയറ്റുകളിലെ അധ്യാപകരാണ് പത്താം തരം വരെയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ഇവരുടെയെല്ലാം മൊഴി പോലീസ് രേഖപ്പെടുത്തും. പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി നാളെ…
ന്യൂഡൽഹി: ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വിതച്ച ജമൈക്കക്ക് സഹായഹസ്തവുമായി ഇന്ത്യ. 60 ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ, ജനറേറ്ററുകൾ, മറ്റ് യൂട്ടിലിറ്റികൾ എന്നിവ ജമൈക്കയിലേക്ക് അയച്ചു. ആരോഗ്യ സംരക്ഷണവും ചുഴലിക്കാറ്റിന് എതിരെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് മാനുഷിക സഹായം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജമൈക്കയും. കൊളോണിയൽ ഭൂതകാലവും സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലുമുളള അടിയുറച്ച വിശ്വാസവുമാണ് ഇന്ത്യ ജമൈക്ക ബന്ധത്തിന്‍റെ അടിത്തറ. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ന്യൂഡല്‍ഹി: തിങ്കളാഴ്‌ച പഞ്ചാബില്‍ ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍. തുടര്‍ന്ന് ഈ മാസം പതിനെട്ടിന് പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശംഭു അതിര്‍ത്തിയില്‍ 101 കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് പുത്തന്‍ സമര പ്രഖ്യാപനങ്ങളുമായി കര്‍ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പതിനേഴ് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അധികൃതര്‍ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകളില്‍ ഒന്നായ ഇന്ത്യ ഇവിടെ പ്രതിഷേധിക്കുന്ന 101 കര്‍ഷകരെ നേരിടാന്‍ സൈന്യത്തെ ഇറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജലപീരങ്കിയില്‍ രാസവസ്‌തുക്കളും ഉപയോഗിച്ചു. കര്‍ഷകര്‍ക്ക് നേരെ ബോംബുകളും കണ്ണീര്‍വാതകങ്ങളും പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്നും അദ്ദേഹം പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചാബില്‍ നിന്നുള്ളവര്‍ തങ്ങളുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കൊച്ചി: 5 വർഷത്തിനിടയിൽ ഇന്ത്യയിൽ റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം 7.77 ലക്ഷമെന്ന് കണക്കുകൾ. 2018 മുതൽ 2022 വരെയുള്ള റോഡപകടത്തിൽ മരിച്ചവരുടെ എണ്ണം എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവരുന്നത്. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സ് മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം കൃത്യം 7,77,423 പേരാണ് റോഡപകടത്തിൽ മരിച്ചത്. ഇത്തരത്തിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തിലുള്ള സംസ്ഥാനം ഉത്തർ പ്രദേശാണ്. 1,08,882 പേരാണ് ഉത്തർ പ്രദേശിൽ മരിച്ചത്. രണ്ടാം സ്ഥാനം തമിഴ്നാടിനാണ്. 84,316 പേരാണ് തമിഴ്നാട്ടിൽ റോഡപകടത്തിൽ മരിച്ചത്. പട്ടകയിൽ 16-ാം സ്ഥാനമാണ് കേരളത്തിന്. 19,468 റോഡപകട മരണങ്ങളാണ് കേരളത്തിൽ 5 വർഷത്തിനിടയിൽ ഉണ്ടായത്.
മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം അറുപത്തി നാലാം ദിനത്തിലേക്ക് .അറുപത്തി മൂന്നാം ദിനത്തിലെ നിരാഹാര സമരം സഹവികാരി ഫാ ആന്റണി തോമസ് പോളക്കാട്ട് ഉദ്ഘാടനം ചെയ്തു. വഖഫ് ആക്ടിന് മുന്നിൽ ജനപ്രതിനിധികൾ പോലും ഭയന്നു നിൽക്കുന്ന അവസരത്തിൽ നാം വിശ്വസിക്കുന്ന ദൈവം മാത്രമാണ് നമ്മുടെ ബലമെന്ന് വരാപ്പുഴ അതിരൂപത പോണേൽ സെന്റ്. ഫ്രാൻസിസ് സേവ്യർ ഇടവക വികാരി ഫാ. ആന്റണി ബിബു കാടംപറമ്പിൽ പ്രസ്താവിച്ചു. കേരള ലാറ്റിൻ കാത്തലിക് ഹിസ്‌റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഗ്രിഗരി പോൾ, പാരിഷ് കൗൺസിൽ സെക്രട്ടറി മാത്യു ഹിലരി, കേന്ദ്ര സമിതി അംഗം ലോറൻസ് പുളിക്കൽ, സിസ്റ്റർ ബീന ജോസഫ് എന്നിവർ സംസാരിച്ചു. എഫ്ഡിസിഎ അംഗങ്ങളായ പ്രൊഫസർ കെ. അരവിന്ദാക്ഷൻ, റവ.ഡോ. പോൾ തേലക്കാട്ട്, ഡോ. ടി കെ ഹുസൈൻ, മറ്റു അംഗങ്ങൾ, എറണാകുളം ജില്ലാ റസിഡൻസ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് പി. രംഗദാസ…
സോള്‍ : പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ദക്ഷിണ കൊറിയന്‍ പ്രസിഡൻ്റ് യൂന്‍ സൂക് യോളിനെ പാര്‍ലിമെൻ്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലിമെൻ്റി ല്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെൻ്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡൻ്റിനെതിരെ വോട്ട് ചെയ്തു. പ്രസിഡൻ്റിൻ്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും റദ്ദാക്കി. പ്രസിഡൻ്റിൻ്റെ അധികാരം റദ്ദാക്കിയതിന് പിന്നാലെ ജനങ്ങള്‍ ആഹ്ളാദ പ്രകടനം തുടങ്ങി. യൂന്‍ സൂക് യോളിന് മുന്നിൽ ഇനിയുള്ള ഏക വഴി കോടതിയെ സമീപിക്കല്‍ മാത്രമാണ്. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണോ അതോ അധികാരം പുനഃസ്ഥാപിക്കണോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് 180 ദിവസം വരെ സമയമുണ്ട്. യൂന്‍ അധികാരത്തില്‍ നിന്ന് പുറത്തായാല്‍ ദേശീയ തിരഞ്ഞെടുപ്പ് 60 ദിവസത്തിനുള്ളില്‍ നടത്തണം.
ന്യൂഡല്‍ഹി : സവര്‍ക്കറിനെതിരെ പാര്‍ലിമെന്റില്‍ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് കോണ്‍ഗ്രസ്സ് എം പി രാഹുല്‍ ഗാന്ധി ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനം നടത്തിയത്. വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു . മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറുടെ വാദം. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സവര്‍ക്കര്‍ പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. യു പി സര്‍ക്കാര്‍ പിന്തുടരുന്നത് മനുസ്മൃതിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സവര്‍ക്കറിൻ്റെ വാക്കുകളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ച രാഹുല്‍, നിങ്ങള്‍ പാര്‍ലിമെൻ്റില്‍ ഭരണഘടനയെ പുകഴ്ത്തുമ്പോള്‍ സവര്‍ക്കറെ പരിഹസിക്കുകയാണെന്നും പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
