- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
Author: admin
തിരുവനന്തപുരം : കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്കെതിരായ അവഗണനയുടെ രാഷ്ട്രീയ രേഖയായി മാറി. അങ്ങേയറ്റം നിരാശാജനകമാണിത്. ദൗര്‍ഭാഗ്യകരമാണിത്. ബജറ്റ് സാമ്പത്തിക രേഖയാവേണ്ടതാണ്. എന്നാല്‍, തിരഞ്ഞടുപ്പ് എവിടെവിടെ എന്നു നോക്കി അവിടവിടെ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ സമീപനമാണ് ബജറ്റില്‍ കണ്ടത്. സമതുലിതമായ വികസനം എന്ന സങ്കല്‍പ്പത്തെതന്നെ ഇത് അട്ടിമറിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ്.25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തടക്കം കേരളം…
വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീർത്ഥാടന കേന്ദ്രമായ മൗണ്ട് കാർമ്മൽ ഇക്കോ പിൽഗ്രീം കേന്ദ്രo വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചിട്ടുള്ളവർക്കായി നൽകുന്ന 2024ലെ പീസ് ഫെസ്റ്റ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐ.എ.എസ്, നേത്ര രോഗ ചികിത്സാ വിദഗ്ധൻ ഡോ.കെ. പയസ് എന്നിവർക്കാണ് അവാർഡ് ലഭിക്കുന്നത്. 2023 ലാണ് ആദ്യമായി പീസ് ഫെസ്റ്റ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ലത്തീൻ അതിരൂപതാ മുൻ ആർച്ച്ബിഷപ് ഡോ.സൂസപാക്യം, അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. 68-മത് തെക്കൻ കരിശുമല മഹാ തീർത്ഥാടനത്തിന്റെ പൊതുസമ്മേളനത്തിൽ വെച്ച് അവാർഡ് നൽകുമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറലും തീർത്ഥാടന കേന്ദ്രo ഡയറക്ടറുമായ മോൺ. ഡോ. വിൻസെന്റ് കെ പീറ്റർ അറിയിച്ചു. 2025 മാർച്ച് 30 മുതൽ ഏപ്രിൽ 6 വരെയും ഏപ്രിൽ…
കോട്ടയം: വിജയപുരം രൂപത കെ സി എസ് എൽ വാർഷികം ‘കോൺഫറൻസ’2025 വിജയപുരം രൂപത പാസ്ട്രൽ സെൻറർ വിമലഗിരി കത്തീഡ്രലിൽ വെച്ച് ആഘോഷിച്ചു. വിജയപുരം രൂപതയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ നിന്ന് 850 വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയപുരം രൂപത ബിഷപ്പ് സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ ഉദ്ഘാടനം ചെയ്തു .കെ സി എസ് എൽ രൂപത ഡയറക്ടർ റവ ഡോ. ആൻറണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷതസ്ഥാനം വഹിക്കുകയും പതാക ഉയർത്തൽ കർമ്മം നിർവഹിക്കുകയും ചെയ്തു. കുട്ടികൾ വിവിധ ബൈബിൾ പരിപാടികൾ അവതരിപ്പിച്ചു. കെ സി എസ് എൽ രൂപത പ്രസിഡൻറ് സി.സിന്ധു CTC,വൈസ് പ്രസിഡന്റ് സിസ്റ്റർ സരള മേരി, ഓർഗനൈസർ സിസ്റ്റർ ഷേളിൻ CSST വിദ്യാർത്ഥികളായ ടോമി തോമസ് അഭിലാഷ്,ജോസ് വിൻ സിജോ, ജെനീറ്റ, നിമിഷ തെരേസ, മരിയ ജിമ്മി എന്നിവർ നേതൃത്വം നൽകി
ന്യൂ ഡൽഹി :മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം തുടങ്ങി. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന എട്ടാമത് സമ്പൂര്‍ണ ബജറ്റാണിത്. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ഷിക, വ്യാവസായിക, അടിസ്ഥാന സൗകര്യങ്ങള്‍, തൊഴില്‍, ആരോഗ്യം, നികുതി, കായിക തുടങ്ങി സര്‍വമേഖലയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ബജറ്റ് പ്രഖ്യാപങ്ങള്‍ വരാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറ്റം.വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്.
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സ്വന്തമായോ അല്ലെങ്കില്‍ ഇ-സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍ടിഒ, ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്, സബ് ആര്‍ടിഒ ഓഫീസുകളില്‍ സ്‌പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.
കൊച്ചി: സംസ്ഥാനത്തെ പട്ടികജാതി വിഭാഗമുൾപ്പടെ വിവിധ അടിസ്ഥാന ജനവിഭാഗങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ചെലവഴിക്കാൻ നിശ്ചയിച്ചിരുന്ന ഫണ്ട് വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാമെന്ന് കെആർഎൽസിസി . വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സമൂഹങ്ങളിലെ വിദ്യാർത്ഥികൾക്ക് നല്കുന്ന സ്ക്കോളർഷിപ്പുകൾ വെട്ടിക്കുറച്ചത് അന്യായമാണ് . ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ലഭ്യമായിരുന്ന സ്ക്കോളർഷിപ്പുകളിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പകുതിയായി വെട്ടി ചുരുക്കിയത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികളിലും വലിയ വെട്ടിക്കുറവാണ് നടത്തിയിരിക്കുന്നത്. ലൈഫ് മിഷൻ ഉൾപ്പടെയുള്ള പദ്ധതികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബിരുദാനന്തര പഠനത്തിനുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, നഴ്‌സിംഗ് വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ് എന്നിവയ്ക്ക് പുറമെ, സിവിൽ സർവീസസ് ഫീസ് റീ ഇമ്പേഴ്സ്മെൻ്റ്, വിദേശത്ത് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐ ഐ റ്റി, ഐ ഐ എം സ്കോളർഷിപ്പ് തുടങ്ങി ഒമ്പത് ഇനത്തിൽ പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക അമ്പത് ശതമാനമായി കേരള സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് വിദ്യാഭ്യാസ രംഗത്ത് മുന്നേറാൻ ശ്രമിക്കുന്ന നിസ്വരായ ന്യൂനപക്ഷ…
വാഷിങ്ടണ്‍: ജന്മാവകാശ പൗരത്വം അടിമകളുടെ മക്കള്‍ക്കുള്ളതായിരുന്നുവെന്നും ലോകം മുഴുവന്‍ യുഎസിലേയ്ക്ക് വന്ന് ചേക്കേറാനുള്ളതല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ട കേസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ലോകം മുഴുവന്‍ അമേരിക്കയില്‍ വന്നടിയുന്ന സാഹചര്യമല്ല, ആ നിയമത്തിലൂടെ ഉദ്ദേശിച്ചത്. അത് അനുവദിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് ആദ്യ ദിവസം തന്നെ ട്രംപ് ജന്മാവകാശ പൗരത്വം റദ്ദാക്കി എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതി റദ്ദാക്കി. അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ നീക്കം. എക്‌സിക്യൂട്ടീവ് ഉത്തരവനുസരിച്ച് ഫെബ്രുവരി 19ന് ശേഷം രാജ്യത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ഉണ്ടായിരിക്കില്ല. ഇതു പിന്നീട് ബില്‍ ആയി സെനറ്റില്‍ അവതരിപ്പിച്ചു. സെനറ്റര്‍മാരായ ലിന്‍ഡെ ഗ്രഹാം, ടെസ് ക്രൂസ്, കാത്തീ ബ്രിട്ട് എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്. നിയമ വിരുദ്ധ കുടിയേറ്റക്കാരടക്കം ജന്മാവകാശ പൗരത്വം ചൂഷണം ചെയ്യുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മൂവരും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരി 5 ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി നല്‍കും. ആറാം തിയതി മുതല്‍ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെ 68.71 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. കരാറുകാരുടെ പണിമുടക്ക് മൂലം ഭക്ഷ്യധാന്യങ്ങളുടെ റേഷന്‍ വിതരണംപൂര്‍ത്തീകരിക്കുനന്തില്‍ കാലതാമസം ഉണ്ടായിരുന്നു. കഴിഞ്ഞദിവസങ്ങളായി റേഷന്‍കടകളിലേക്കുള്ള വാതില്‍പ്പടി വിതരണം സുഗമമായി നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി പുതിയ വീടുകള്‍ നല്‍കുന്ന രീതിയില്‍ പ്രധാനമന്ത്രി അവാസ് യോജന വിപുലിരിക്കാനായെന്നും രാഷ്ട്രപതി പറഞ്ഞു. വഖഫ് ബിൽ പുതിയ മുന്നേറ്റമെന്നും സർക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനം ഈ സർക്കാർ എടുത്തു. ആ തീരുമാനവുമായി സർക്കാർ മുന്നോട്ടുപോവുകയാണ് എന്നും രാഷ്‌ട്രപതി പറഞ്ഞു. തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പദ്ധതികളെയും, നേട്ടങ്ങളെയും രാഷ്‌ട്രപതി എടുത്തുപറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വഖഫ് ബോര്‍ഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍…
കൊച്ചി : ഇന്ത്യയുടെ സമുദ്രഭാഗങ്ങളില്‍ പതിമൂന്ന് ബ്ലോക്കുകളില്‍ ധാതുസമ്പത്ത് ഖനനം ചെയ്യുന്ന തിനുള്ള സംയുക്ത ലൈസന്‍സ് (Composite Licence) നല്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്‍റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു. കേരളത്തിലെ കൊല്ലം കടല്‍ത്തീരത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായുള്ള മണല്‍ ഖനനം ചെയ്യുന്നതിന് മൂന്നു ബ്ലോക്കുകളാണ് ലേലം ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. കൊല്ലം കടല്‍ത്തീരത്ത് 242 ചതുരശ്ര കിലോമീറ്ററില്‍ 302 മില്യണ്‍ ടണ്‍ മണലാണ് കണക്കാക്കിയിട്ടുള്ളത്. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഒന്നര മീറ്റര്‍ ജൈവ സമ്പന്നമായ മേല്‍ പ്രതലം മാറ്റിയതിനു ശേഷമായിരിക്കും ഖനനം നടത്തുന്നത്. ജൈവസമ്പത്തിന്‍റെയും മത്സ്യകേന്ദ്രികരണത്തിന്‍റെയും ഉറവിടം ഈ മേല്‍ മണ്ണാണ്. സ്വഭാവികമായും ജൈവ വ്യവസ്ഥയെ തകര്‍ത്തെറിയുകയും മത്സ്യസമ്പത്തിന്‍റെ പ്രജനനത്തെ തടയുകയും മത്സ്യസമ്പ ത്തിന്‍റെ പലായനത്തിനും തീവൃമായ ശോഷണത്തിനും നാശത്തിനും കാരണമായിത്തിരും. ഖനനമന്ത്രാലയം ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ള കൊല്ലം മത്സ്യസമ്പത്തിനാല്‍ അനുഗ്രഹീതമാണ്. 1961 മുതല്‍ 1965 വരെ കടലില്‍ പര്യവേഷണം നടത്തിയ കെയര്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
