- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ
Author: admin
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു . നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അഞ്ചു മലയാളികൾ മരിച്ചതായാണ് വിവരം. നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങളും വിഷയത്തിൽ ഇടപെടുന്നുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് നമ്പരും പങ്കുവെച്ചിട്ടുണ്ട്. നിലവിൽ നെഹ്റൂറുവിലെ ആശുപത്രികളിൽ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാർഗമോ എയർ ആംബുലൻസിലോ നെയ്റോബിയിലെത്തിക്കുമെന്നറിയുന്നു . അപകടത്തിൽ മരച്ചവരുടെ മൃതദേഹം നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും ലോക കേരള സഭ അറിയിക്കുന്നു . നെയ്റോബിയിലെ നക്റൂ, അഗാക്കാൻ ആശുപത്രികളിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ: 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും ), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും).
ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രേലി നാവികസേന ആക്രമിച്ചു
സംപൗളോ: ബ്രസീൽ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടി . ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാനറികൾ യോഗ്യത നേടിയത്. കളിയുടെ ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിൻറെ വിജയ ഗോൾ കരസ്ഥമാക്കിയത് . ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു വിജയഗോൾ . 44-ാം മിനിറ്റിൽ മാത്യൂസ് കുൻഹയുടെ അസിസ്റ്റിൽ വിനീഷ്യസ് പന്ത് വലയിലാക്കി. ആദ്യ കളിയിൽ ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ജയത്തോടെ 16 കളിയിൽ 25 പോയിൻറുമായി ബ്രസീൽ മൂന്നാമതെത്തി . 35 പോയിൻറുമായി ലോകചാമ്പ്യന്മാരായ അർജൻറീനയാണ് ഒന്നാമത്.കാർലോ ആഞ്ചലോട്ടി പരിശീലകനായ ബ്രസീലിൻറെ ആദ്യ വിജയമാണിത്.
പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണംആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വെങ്കിടങ്ങ് : തൃശ്ശൂര്‍ ജില്ലാ മിഷനും കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി കിഡ്സും സംയുക്തമായി വെങ്കിടങ്ങ് പഞ്ചായത്തില്‍ വെച്ച് നടത്തിയ ടെയ്ലറിങ്ങ് & ഫാഷന്‍ ഡിസൈനിംങ്ങ്, ഫുഡ് പ്രോസസിങ്ങ് & പിക്കിള്‍ മെക്കിംങ്ങ് തുടങ്ങിയ പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി നിര്‍വ്വഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനീഷ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ ചന്ദന, ട്രെയ്നര്‍ പ്രവിത, കിഡ്സ് കോ-ഓഡിനേറ്റര്‍ ഷെര്‍ളിന്‍ മൈക്കിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 30 ദിവസം നീണ്ടു നിന്ന രണ്ട് ട്രെയിനിങ്ങുകളിലുമായി 65 കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്.
തലശ്ശേരി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ്സ് ചക്കാലക്കലിന് കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. കണ്ണൂർ രൂപതയുടെ അതിർത്തിയായ മാഹിപ്പാലത്തിനു സമീപത്തുനിന്ന് വാഹനങ്ങളുടെ അകമ്പടിയോടുകുടി സ്വീകരിച്ചും, ചാലിൽ പള്ളി പരിസരത്തുനിന്ന് ആർച്ച്ബിഷപ്പിനെയും മറ്റ് മെത്രാന്മാരെയും മുത്തുക്കുടയുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടിയും പ്രദക്ഷിണമായാണ് ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്കാനയിച്ചത്. തലശ്ശേരി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്ക് ആർച്ച്ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. തലശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറപ്പശേരി, വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കോഴിക്കോട് രുപത വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ രുപതയിലെ എല്ലാ വൈദികരും ആഘോഷമായ ദിവ്യബലി ക്ക് സഹകാർമികരായി. യേശുവിന്റെ ഹ്യദയത്തിന് അനുയോജ്യനായ ഒരു ഇടയനാണ് ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ എന്ന് വചന സന്ദേശം നൽകി തലശ്ശേരി…
കൊച്ചി: കേരള ലത്തീൻ സഭയുടെയും സമുദായത്തിന്റെയും ഉന്നത നയ രൂപീകരണ ഏകോപന സമിതിയായകെ ആർ എൽ സി സി യുടെ 45 -മത് ജനറൽ അസംബ്ലിയുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജൂലൈ 11,12,13 തീയ്യതികളിൽ ഇടകൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന ജനറൽ അസംബ്ലിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. 2027 ലെ കെ ആർ എൽ സി സി രജത ജൂബിലിയോട് അനുബന്ധിച്ച് ലത്തീൻ സഭയ്ക്ക് കാലോചിതവും സമഗ്രവുമായ അജപാലന പദ്ധതി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഈ അസംബ്ലിയിൽ നടക്കും. കൊച്ചി രൂപതാ ബിഷപ്പ്ഹൗസിൽ വച്ച് നടന്ന ആലോചന യോഗത്തിൽ രൂപതാ ഡെലഗേറ്റ് അപ്പോസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശേരി, രൂപത ചാൻസിലർ ഫാ. ഡോ. ജോണി പുതുക്കാട്,KRLCC ജനറൽ സെക്രട്ടറി ഫാ. ഡോ.ജിജു ജോർജ് അറക്കത്തറ, കെ ആർ എൽ സി സി സെക്രട്ടറിമെറ്റിൽഡ മൈക്കിൾ,വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറിഫാ.മാത്യു പുതിയാത്ത്, പ്രവാസി കമ്മീഷൻ സെക്രട്ടറിഫാ. നോയൽ കുരിശിങ്കൽ,…
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരത്തിലേക്കടുക്കുന്നു . വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ 6815 ആയി ഉയർന്നു. കേരളത്തിൽ 2053 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണവും 324 കേസുകളുമാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് . കേരളം, ദില്ലി, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് മരണം . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് . കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 80 കേസുകളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇവര്‍ കൊവിഡ് മൂലം അഡ്മിറ്റ് ആയവര്‍ അല്ല. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണം. മാസ്‌ക് ധരിക്കണം. അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു.
കോട്ടപ്പുറം: ഇന്ത്യയുടെ പല ഭാഗങ്ങളിൽ പ്രത്യേകിച്ച് ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങളും മിഷനറിമാരും നിരന്തരം ആക്രമണത്തിന് വിധേയരാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണ്. കെ.എൽ.സി.എ കോട്ടപ്പുറം രൂപത പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഒഡിഷയിലെ സമ്പൽപൂരിൽ 90 വയസ്സുള്ള വൈദികൻ ഉൾപ്പെടെ രണ്ട് മിഷനറിമാരെ അതിക്രൂരമായി ഉപദ്രവിച്ചവർക്കെതിരെ കർശന നടപടികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഉത്ഘാടനം ചെയ്തു കൊണ്ട് വികാരി ജനറാൾ മോൺ. റോക്കി റോബിൻ കളത്തിൽ പറഞ്ഞു. . രൂപതാ പ്രസിഡണ്ട് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ മങ്കുഴി, സേവ്യർ പടിയിൽ, ജോയി ഗോതുരുത്ത്, ഇ.ഡി. ഫ്രാൻസീസ്, ഷൈജ ടീച്ചർ, ജോൺസൺ വാളൂർ, ലോറൻസ് മാസ്റ്റർ, കൊച്ചുത്രേസ്യ, ഷാജു പീറ്റർ, ജെയ്സൺ കുറുമ്പ തുരുത്ത്, അഗസ്റ്റിൻ എറിയാട് എന്നിവർ പ്രസംഗിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് . ജൂണ്‍ 14 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നുണ്ട് . ജൂണ്‍ 14 ന് കേരളത്തിൽ മണിക്കൂറില്‍ പരമാവധി 50-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമായേക്കും . സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ മുതല്‍ മഴ കനക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
