- കേൾവി പരിമിതിയുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന
- ഡോക്യുമെന്ററി മത്സരത്തിൽ കണ്ണറവിള ഇടവകയ്ക്ക് ഒന്നാം സമ്മാനം
- കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു
- പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു
- അഭിനയവിസ്മയത്തിന് 75; മമ്മൂട്ടിക്ക് പിറന്നാൾ മധുരം
- കൊല്ലം രൂപത സപ്തശതാബ്ദി ഇടവകതല ആഘോഷവും ബിഷപ്പ് ജെറോമിന്റെ 125-ാം ജന്മവാർഷിക ദിനാചരണവും അഷ്ടമുടി പള്ളിയിൽ നടന്നു
- നിരന്തരമായ ദൈവമുഖാന്വേഷണമാണ് സന്യാസജീവിതത്തിന്റെ സവിശേഷത: പാപ്പ
- സുവിശേഷം നമ്മെ സ്നേഹത്തിലൂടെയുള്ള സ്വാതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്: പാപ്പാ
Author: admin
പുനലൂർ രൂപത അംഗമായ ഫാ. സാജൻ തങ്കച്ചന് റോമിലെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഹോളിക്രോസിൽ ( Santa Croce ) നിന്നും . സഭാ നിയമത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. 2025 ജൂൺ 11 ബുധനാഴ്ച രാവിലെ 9 മണിക്ക് സഭാനിയമത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് ഡോക്ടറേറ്റ് നേടിയ റവ. ഡോ.സാജൻ തങ്കച്ചന് പുനലൂർ രൂപതയുടെ അഭിനന്ദനങ്ങൾ.
സ്വാഭാവികമായും സംസ്ഥാന സർക്കാരിന് കേസ് കൊടുക്കാം… കേസെടുക്കാം…ഏതു വഴിക്ക് നോക്കിയാലും..ഏത് നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാലും സംസ്ഥാന സർക്കാരിന് കേസ് എടുക്കാം…കപ്പൽ കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം…
അറബിക്, ഉറുദു, സംസ്‌കൃതം ഉപഭാഷകള്‍ക്ക് ജൂനിയര്‍ തസ്്തികകള്‍ക്ക് പത്ത് കുട്ടികള്‍ മതിയായിരുന്നു. എന്നാല്‍ അറബിക്കിന് 25 കുട്ടികള്‍ വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് 2019ല്‍ നിര്‍ദേശിച്ചു.
ഡൽഹി: ഡൽഹി കനത്ത ചൂടിൽ ഉരുകുന്നു. സംസ്ഥാനത്ത് താപനില 49 ഡിഗ്രിവരെ ഉയർന്നു. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ദില്ലി, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാൻ, യു പി എന്നിവിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. കനത്ത ചൂടിനൊപ്പം പൊടിക്കാറ്റ് കൂടി ആയതോടെ അസഹ്യമാണ് ഡൽഹിയിലെ കാലാവസ്ഥ. ചൂട് കടുത്തതോടെ, ജനങ്ങൾ വീടിന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെ പുറത്തിറങ്ങാവൂവെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് ജോലി ചെയ്യുന്നവരോട് നിർബന്ധമായും കുടിവെള്ളം കരുതണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സംപൗളോ:സൗദി അറേബ്യയെ (2-1) പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യത നേടി . മറ്റൊരു മത്സരത്തിൽ ബൊളീവിയയോട് 2-0 തോൽവി വഴങ്ങിയതോടെ ചിലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യതനേടാനായില്ല. സൗദിക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഓസ്‌ട്രേലിയ കളിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ അൽ അബൗദ് സൗദിയെ മുന്നിലെത്തിച്ചു. എന്നാൽ ഒന്നാം പകുതിയിൽ തന്നെ ഓസീസ് സമനില പിടിച്ചിരുന്നു . 42-ാം മിനിറ്റിൽ കോണർ മെറ്റ്കാഫാണ് ടീമിനായി സമനില ഗോൾ കരസ്ഥമാക്കിയത് . രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോൾ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടർച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.
ഫ്ലോറിഡ: വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം വൈകിയേക്കും . റോക്കറ്റ് തകരാറുമൂലം ആക്‌സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി . പുതിയ തീയതി പിന്നീട് അറിയിക്കും . ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം നീട്ടി വെയ്ക്കുന്നത്. ഫ്ലോറിഡയിലെ നാസ കെന്നഡി സ്‌പേയ്‌സ് സെന്ററിൽ നിന്ന് ഇന്ന് വൈകീട്ട് 5.30നാണ് ശുഭാംശു ശുക്ലയും സംഘവും യാത്ര പുറപ്പെടാനിരുന്നത്. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്‌നങ്ങളും മൂലം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റ് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണം മാറ്റിയത് .
നിഖ്യാ സിനഡ് പ്രഖ്യാപനത്തിന്റെ വാർഷികാചരണം, കൊച്ചി രൂപത എമിരിറ്റസ് ബിഷപ്പ് ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായി . അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജൂൺ 14-ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട് കേരളത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:12/06/2025: കണ്ണൂർ, കാസർകോട് 13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.14/06/2025: കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ഖത്തർ: കെനിയയിൽ അപകടത്തിൽ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി റിപ്പോർട്ട് . ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ ചൊവ്വാഴ്ച രാത്രി പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ഇന്നോ വ്യാഴാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമം . ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേരാണ് കെനിയയിൽ മരിച്ചത് . പാലക്കാട് നിന്നുള്ള റിയ ആൻ (41), ടൈറ റോഡ്രിഗ്സ് (എട്ട്), തൃശൂരിൽ നിന്നുള്ള ജസ്ന കുട്ടിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹറിൻ മുഹമ്മദ് (ഒന്നര), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
