Author: admin

വത്തിക്കാന്‍സിറ്റി: ദൈവ ജനം കാത്തിരുന്നു ; ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ പാപ്പയെ ലഭിച്ചു. പുതിയ പാപ്പയെ തെരഞ്ഞെടുക്കാന്‍ കൂടിയ കര്‍ദിനാളന്മാരുടെ യോഗത്തിലെ രണ്ടാം ദിവസം ഉച്ചക്കുശേഷം നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ഇതേ തുടര്‍ന്നു വിവരം അറിയിച്ചുകൊണ്ട് സിസ്റൈന്‍ ചാപ്പലിന്‍റെ ചിമ്മിനിയിലൂടെ വെളുത്ത പുകയുയര്‍ന്നു. ഇതോടെ പുറത്തുകൂടി നിന്ന ആയിരക്കണക്കിന് വിശ്വാസികള്‍ ഹര്‍ഷാരവം മുഴക്കി. കത്തോലിക്കാസഭയുടെ 267 -ാമത്തെ തലവനെ തെരഞ്ഞെടുത്ത വിവരം അറിയിച്ചുകൊണ്ട് പള്ളിമണികളും മുഴങ്ങി. കർദിനാൾമാരിൽ ആരാണു പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം പുറത്തുവന്നിട്ടില്ല. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി തടിച്ചുകൂടിയത്. വെളുത്ത പുകയും വത്തിക്കാൻ ബസിലിക്കയിൽ നിന്നുയരുന്ന കൂട്ടമണിയും പാപ്പ തിരഞ്ഞെടുക്കപ്പെട്ടു എന്നതിൻറെ പരമ്പരാഗത അടയാളങ്ങളാണ്. ഇത് മനസ്സിലാക്കി പുറത്ത് കാത്തു നിൽക്കുന്ന ജനത്തോട് ഇലക്ഷൻ നടന്ന കാര്യവും (habemus Papam) പുതിയ പാപ്പയുടെ പേരും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഏറ്റവും സീനിയർ ആയിട്ടുള്ള കാർഡിനൽ…

Read More

വത്തിക്കാൻ :ഇന്ന് രാവിലെയും ഉച്ചകഴിഞ്ഞുമായി ദിവസം നാല് പ്രാവശ്യമായിരിക്കും വത്തിക്കാനിൽ പുതിയ പാപ്പയെ കണ്ടെത്താനായുള്ളവോട്ടെടുപ്പ് നടക്കുക. എന്നാൽ പുതിയ പാപ്പായെ തിരഞ്ഞെടുക്കാനാകുന്നില്ലെങ്കിൽ ഉച്ചയ്ക്ക് 12-നും വൈകുന്നേരം 7-നും മാത്രമായിരിക്കും പുകയുയരുക ബുധനാഴ്ച വൈകുന്നേരം 4.30-ന് ആരംഭിച്ച കോൺക്ലേവിന്റെ ആദ്യദിനത്തിൽ നടത്തിയ വോട്ടെടുപ്പിൽ സംബന്ധിച്ച കർദ്ദിനാൾമാർക്ക് റോമിന്റെ പുതിയ മെത്രാനെ തിരഞ്ഞെടുക്കാനാവാത്തതിനെ തുടർന്ന് ദീർഘനേരത്തിന് ശേഷം വൈകിട്ട് ഒൻപത് മണിയോടെ മാത്രമാണ് വോട്ടെടുപ്പിന്റെ ഫലമറിയിച്ചുകൊണ്ട് കറുത്ത പുക സിസ്റ്റൈൻ ചാപ്പലിന്റെ മുകളിൽ പിടിപ്പിച്ച പുകക്കുഴലിൽനിന്ന് ഉയർന്നത്. പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിന്റെ ഫലമറിയാനായി വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും, അതിന് മുൻപിലുള്ള വിയ ദെല്ല കൊൺചിലിയാസ്സിയോണെ എന്ന വീതിയേറിയ വഴിയിലും ഏതാണ്ട് മൂന്ന് മണിക്കൂറുകളോളം കാത്തുനിന്നിരുന്ന നാൽപ്പത്തിഅയ്യായിരത്തിലധികം തീർത്ഥാടകരും, സന്ദർശകരുമായ ജനം വിവിധ രാഷ്ട്രങ്ങളുടെ പതാകകൾ പേറിയിരുന്നു. ഒപ്പം കോൺക്ലേവിന്റെ വിശേഷങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യാൻ കാത്തിരുന്ന നൂറുക്കണക്കിന് മാദ്ധ്യമപ്രവർത്തകരുമുണ്ടായിരുന്നു. വൈകിട്ട് 9 മണിക്കാണ് വോട്ടെടുപ്പിൽ പുതിയൊരു പാപ്പായെ ഇനിയും തിരഞ്ഞെടുക്കാനായില്ല എന്ന് വ്യക്തമാക്കിക്കൊണ്ടും ദീർഘനേരം…

Read More

കൊച്ചി :സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഇന്നും വര്‍ധന രേഖപ്പെടുത്തിയതോടെ തുടർച്ചയായ നാലാം ദിനവും പൊന്നിൻവില ഉയരുകയാണ്. പവന് 440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് വില 73,040 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,130 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതൽ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്. ഏപ്രിലിലാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. എന്നാൽ, ഏപ്രില്‍ 23 മുതല്‍ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സ്വര്‍ണ വില കുതിക്കുകയാണ്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്…

Read More

ബംഗളൂരു: ഇന്ത്യയിൽ ജാതി വിവേചനം തുടരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി കര്‍ണാടകയിലെ മുദ്ദബള്ളി ഗ്രാമം . ദളിതരുടെ മുടിവെട്ടാനാകില്ലെ കാരണത്താൽ ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടിരിക്കുകയാണ് മേൽജാതിക്കാർ .മുദ്ദബള്ളിയില്‍ ദളിത് വിഭാഗക്കാര്‍ വിവേചനം നേരിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നാലെ പൊലീസ് ഉള്‍പ്പെടെ ഇടപെട്ട് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദളിതരോടുള്ള വിവേചനവും, അയിത്താചരണവും കുറ്റകൃത്യമാണെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതോടെ ദളിതരോട് വിവേചനം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ബാര്‍ബര്‍ ഷോപ്പുകള്‍ പൂര്‍ണമായി അടച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, പതിവ് ഉപഭോക്താക്കളുടെ വീടുകളില്‍ എത്തി മുടി മുറിക്കുന്ന രിതീയാണ് ഇപ്പോള്‍ ഗ്രാമത്തില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് മുടിമുറിക്കാനും താടിവടിക്കാനും എഴ് കിലോമീറ്റര്‍ അപ്പുറത്തുള്ള കൊപ്പാള്‍ ടൗണിലെത്തണം. അതേസമയം, വിഷയം കര്‍ണാടകയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ നിസംഗതയാണ് മുദ്ദബള്ളിയിലെ ദളിതര്‍ നേരിടുന്ന വിവേചനത്തിന് കാരണം എന്നാണ് പ്രതിപക്ഷമായ ബിജെപി യുടെ ആരോപണം .

Read More

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും. sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പിന്നാലെ പുറത്തുവിടും. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും.

Read More

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് വിനോദസഞ്ചാരികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീർത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണിൽ നിന്ന് ഹർസിൽ ഹെലിപാഡിലേക്കുള്ള യാത്രയിലായിരുന്നു ഇവർ. സംഭവസ്ഥലത്തേക്ക് പൊലീസ്, ആർമി ഫോഴ്‌സ്, ദുരന്ത നിവാരണ സംഘം, ആംബുലൻസുകൾ എന്നിവയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്

Read More

ശ്രീനഗര്‍: ഇന്ത്യ- പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമായിരിക്കും . രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് അറിയുന്നത് . പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്

Read More

കൊച്ചി:വരാപ്പുഴ അതിരൂപത യുവജനകമ്മീഷന്റെ നവീകരിച്ച ആസ്ഥാന കാര്യാലയംആശിർവദിച്ചു.അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഡോ. ആന്റണി വാലുങ്കല്‍ ആശിർവാദകർമ്മം നിർവഹിച്ചു. വികാര്‍ ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ബിസിസി ഡയറക്ടർ റവ.ഫാ. യേശുദാസ് പഴമ്പിള്ളി, ആശീർ ഭവൻ ഡയറക്ടർ ഡോ.വിൻസെന്റ് വാരിയത്ത്,യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, ജീസസ് യൂത്ത് പ്രൊമോട്ടർ റവ.ഫാ. ആനന്ദ് മണാലിൽ, കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ഷെറി ജെ തോമസ്, സി. നോർബട്ട സിടിസി, ഐസിവൈഎം മുൻ പ്രസിഡൻറ് ആൻറണി ജൂഡി കെസിവൈഎം പ്രസിഡണ്ട് രാജീവ് പാട്രിക്,സി എൽ സി പ്രസിഡൻറ് അലൻ, ജീസസ് യൂത്ത് ലീഡർ ബ്രോഡ്വിൻ, യൂത്ത് കമ്മീഷൻ ജോയിൻ സെക്രട്ടറി സിബിൻ, യേശുദാസൻ ലൂയിസ് തണ്ണിക്കോട്ട്, അതിരൂപത യൂത്ത് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കമ്മീഷൻ സെക്രട്ടറി ഫ്രാൻസിസ് ഷെൻസൻ ചടങ്ങിന് നന്ദി അറിയിച്ചു.

Read More

വത്തിക്കാൻ: പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഫലമില്ല. സിസ്റ്റീൻ ചാപ്പലിൽ നിന്നും കറുത്ത പുക ഉയർന്നു. ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കഴിയാത്തിനിൽ ആണിത് . ഇന്നലെ ഉച്ചയ്ക്കും വൈകിട്ടുമായി നാല് റൗണ്ട് തെരഞ്ഞെടുപ്പ് നടന്നു . കറുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ പാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് ലഭിക്കുന്നയാൾ കത്തോലിക്കാസഭയുടെ ഇടയനാകും. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.

Read More

വത്തിക്കാൻ: വിശുദ്ധപത്രോസിന്റെ 267-മത് പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങുകളും വത്തിക്കാനിലെ വിവിധ വിശേഷങ്ങളും 56 ഭാഷകളിൽ പ്രക്ഷേപണം ചെയ്‌ത്‌ വത്തിക്കാൻ മീഡിയ. ഇതിന്റെ തുടക്കമായി, പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുൻപായി മെയ് 7-ന് രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ രാവിലെ 10 മണിക്ക്, കർദ്ദിനാൾ സംഘം ഡീൻ കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” വിശുദ്ധ കുർബാന വത്തിക്കാൻ മീഡിയ 11 ഭാഷകളിൽ ലൈവായി സംപ്രേക്ഷണം ചെയ്‌തു. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, ബ്രസീലിലെ പോർച്ചുഗീസ്, ജർമൻ, പോളിഷ്, ചൈനീസ്, അറബ്, വിയെറ്റ്നാമീസ് ഭാഷകളിലാണ് ലൈവ് സംപ്രേക്ഷണം ഉണ്ടായിരുന്നത്. സ്പാനിഷ് ആംഗ്യഭാഷയിലും പ്രക്ഷേപണം നടന്നു. എന്നാൽ അതേസമയം ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങളും സുവിശേഷപ്രഭാഷണത്തിന്റെ പരിഭാഷയും മലയാളമുൾപ്പെടെയുള്ള വത്തിക്കാൻ മീഡിയയിലെ മറ്റ് ഭാഷകളിൽ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുകയും, വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കോൺക്ലേവിന്റെ ഭാഗമായി വോട്ടവകാശമുള്ളവരും റോമിൽ എത്തിയിട്ടുള്ളതുമായ 133 കർദ്ദിനാൾമാർ അപ്പസ്തോലികകൊട്ടാരത്തിലെ സിസ്റ്റൈൻ ചാപ്പലിൽ…

Read More