- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
Author: admin
ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ പോരിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. വിദ്യാർഥികൾ അടക്കമുള്ളവരെയും കൊണ്ടുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് വരുന്നത്. 110 പേരെയാണ് ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ എത്തിക്കുന്നത്. റോഡ് മാർഗമാണ് 200റോളം വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ അതിർത്തി കടന്ന് അർമേനിയയിൽ എത്തിയത്. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യക്കാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടിയെടുക്കുന്നത്. ഇതുപ്രകാരം അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി പുറത്തെത്തിക്കാനാണ് നീക്കം. ഇറാനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളടക്കം പതിനായിരത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ഇന്ത്യൻ അധികൃതരുടെ ശ്രമം. ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് എക്സിലൂടെ ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്വന്തം നിലക്ക് മാറാൻ സാധിക്കുന്നവർ എത്രയും വേഗം തെഹ്റാൻ നഗരം വിടണമെന്ന് വിദേശകാര്യ…
എല്ലാ വർഷവും കടലാക്രമണ സമയത്തു വാഗ്‌ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുന്ന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.
ന്യൂയോർക്ക്: ഫിഫ ക്ലബ് വേൾഡ് കപ്പ് 2025 പോരാട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ചെൽസിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അവർ ലൊസാഞ്ചലസ് എഫ്‌സിയെ പരാജയപ്പെടുത്തി . പാൽമിറസ്- എഫ്‌സി പോർട്ടോ പോരാട്ടം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു . ബൊക്ക ജൂനിയേഴ്‌സ്- ബെൻഫിക്ക പോരാട്ടം 2-2നു സമനിലയിലും അവസാനിച്ചു .രണ്ടു പകുതികളിലായി നേടിയ ഗോളുകളാണ് ചെൽസിയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് റെഡ് കാർഡുകൾ കണ്ട പോരാട്ടത്തിലാണ് ബൊക്ക ജൂനിയേഴ്‌സ്- ബെൻഫിക്ക പോരാട്ടം 2-2നു സമനിലയിൽ പിരിഞ്ഞത്. 45ാം മിനിറ്റിൽ ബൊക്കയുടെ ആന്റർ ഹെരേരയും 88ാം മിനിറ്റിൽ ജോർജ് ഫിഗലുമാണ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത്. ബെൻഫിക്കയുടെ ആൻഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാർഡ് വാങ്ങി.രണ്ട് ഗോളിനു പിന്നിൽ നിന്ന ശേഷമാണ് ബെൻഫിക്ക സമനില പിടിച്ചത്. ആറ് മിനിറ്റിനുള്ളിൽ റോഡ്രോഗോ ബറ്റാഗ്ലിയ ബൊക്ക ജൂനിയേഴ്‌സിനു രണ്ടാം ഗോൾ സമ്മാനിച്ചു. 45ാം മിനിറ്റിൽ പെനാൽറ്റിയിൽ എയ്ഞ്ചൽ ഡി മരിയയാണ് ബെൻഫിക്കയ്ക്ക് ആദ്യ…
ഇറാനിയൻ മിസെയിലുകൾ ഇസ്രായേലിലെ ടെൽ അവീവിൽ പതിക്കുന്നതിന്റെയും ഇസ്രായേൽ തിരിച്ചു പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങൾ
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇറാനിൽ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യൻ സംഘം അർമേനിയ വഴി അതിർത്തി കടന്നു . വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് ഇന്ത്യ, സർവകലാശാലകളുടെ പിന്തുണയും തേടിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഇറാൻ, ഇസ്രയേൽ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട് . ഇറാനിൽ പെട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് കരമാർഗത്തിലൂടെ അസർബൈജാൻ, തുർക്ക്‌മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കടക്കാൻ സൗകര്യമൊരുക്കുന്നുണ്ട് . കഴിഞ്ഞദിവസം ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.ഇസ്രയേലിലെ ടെൽ അവീവിൽ ഉള്ള ഇന്ത്യക്കാരെ ജോർദാൻ, ഈജിപ്ത് അതിർത്തി വഴി എത്തിക്കാനാണ് ശ്രമം . ഇരുപത്തി അയ്യായിരത്തോളം പേരെങ്കിലും ഇസ്രായേലിൽ ഉണ്ടേയാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ടെഹ്റാൻ നഗരത്തിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ ഇറാനു നേരെ നടത്തിയതെന്നു…
ധ്യപൂര്‍വ്വേഷ്യ ആക്രമണങ്ങളുടെ ഭീതിയിലായിരിക്കുന്ന വേളയില്‍ ലെബനോന്റെ പ്രസിഡൻറ് വത്തിക്കാനിലെത്തി മാര്‍പാപ്പായെ സന്ദർശിച്ചു.
കൊച്ചി : കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ഭീകരമായ കലാക്രമണത്തിന് പരിഹാരം കാണുന്നതുവരെ ശക്തമായ സമരം തുടരാൻ കൊച്ചി – ആലപ്പുഴ രൂപതകളിലെ വൈദീകരുടെയും സംഘടനാ ഭാരവാഹികളുടെയും ആത്മായ പ്രതിനിധികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. ആലപ്പുഴ കൊച്ചി രൂപതകളുടെ സംയുക്ത നേതൃത്വത്തിലുള്ള “കെയർ ചെല്ലാനം – കൊച്ചി” വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബുധനാഴ്ച തീരമേഖലയിൽ ഉടനീളം വിളമ്പര ജാഥകൾ നടത്തുവാനും ജൂൺ 20 ന് വെള്ളിയാഴ്ച കൊച്ചി ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി ബി.ഒ.ടി. ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും . ഉപവാസ സമരത്തിന് രണ്ട് രൂപതകളിലെയും വികാരി ജനറൽമാർ നേതൃത്വം നൽകും . യോഗത്തിൽ മോൺ. ഷൈജു പരിയാത്തുശേരി അധ്യക്ഷത വഹിച്ചു. ആലപ്പുഴ വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. KRLCC ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,…
ടെഹ്‌റാൻ : നാളെ പുലരുമ്പോൾ ലോകം കൂടുതൽ കലുഷിതമായ തീരുമോ ? ഇപ്പോൾ ഇസ്രയേലും ഇറാനും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ കൂടുതൽ ലോകരാജ്യങ്ങൾ കക്ഷി ചേരുമോ ? സൂചനകൾ അതാണ് . ഇസ്രായേലിൻറെ വടക്കൻ മേഖലകളെ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുത്തതുകൊണ്ട് ഇറാനും ഇതേത്തുടർന്ന് ജനങ്ങളോട് ഷെൽട്ടറുകളിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രായേലും ഒട്ടും ആശാവഹമായ സന്ദേശമല്ല നൽകുന്നത് . തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ആക്ടീവ് ആയെന്നും ഇറാൻറെ മിസൈലുകളെ പ്രതിരോധിക്കുകയാണെന്നും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്തായിരുന്നു . തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആർ ഐ എൻ എൻ ചാനലിനു നേരെ മിസൈൽ ആക്രമണം നടന്നത്. നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. വാർത്താ അവതാരക, ആക്രമണം തുടങ്ങിയതിനു പിന്നാലെ സീറ്റിൽ നിന്ന് എഴുന്നേറ്റ് മാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു . ആക്രമണത്തിനു പിന്നാലെ സംപ്രേഷണം പുനരാരംഭിച്ചുകൊണ്ട് ഇറാനിലെ മാധ്യമപ്രവർത്തകരും…
കെ ജെ സാബു ആലപ്പുഴ എറണാകുളം തീരങ്ങളിൽ വാതക കണ്ടെയ്നര്‍ അടിഞ്ഞുകാലവർഷത്തിൽ ജീവിതത്തിനും മരണത്തിനും ഇടയിൽ ജീവിക്കുന്ന തീരജനതയ്ക്കുമേൽ കൂനിൻ മേൽകുരുവെന്ന പോലെ കപ്പലപകടത്തിന്റെ ബാക്കിപത്രങ്ങൾ . ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല. ഒടുവിൽ ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്നര്‍ അടിഞ്ഞിരിക്കുകയാണ് .കൊച്ചി തീരത്ത് തിപീടിച്ച സിംഗപ്പുർ കപ്പൽ വാൻ ഹാ യിൽ നിന്ന് വീണ കണ്ടെയ്നറാണെന്നാണ് നിഗമനം. ആശ്വസവാക്കുകൾ ചൊരിയുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിലാരും തീരത്ത് താമസിക്കുന്നവരല്ല അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്.അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കാലിയാണെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.നേരത്തെ ചരക്കുകപ്പലിൽനിന്നും ലൈഫ്ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതല്‍ കണ്ടെയ്നര്‍ വരാന്‍…
കൊച്ചി : ഗാർഹിക തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും രാജ്യത്ത് ഉറപ്പാക്കുന്ന സമഗ്ര നിയമം നടപ്പിലാക്കണമെന്ന് കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിലുള്ള ഗാർഹിക തൊഴിലാളി ഫോറം ആവശ്യപ്പെട്ടു. ഗാർഹിക തൊഴിൽ അന്തസ്സുള്ള തൊഴിൽ എന്ന് വിശേഷിപ്പിച്ച് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 189-ാം കൺവെൻഷൻ ഇന്ത്യയും അംഗീകരിച്ചതാണെങ്കിലും സമഗ്രമായ നിയമ നിർമ്മാണത്തിന് തയ്യാറാകാത്തത് ജനാധിപത്യപരമല്ല. അന്തരാഷ്ട ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എറണാകുളത്ത് പിഒസിയിൽ സംഘടിപ്പിച്ച കൺ വെൻഷൻകെഎൽഎം അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. ഫോറം ജനറൽ സെക്രട്ടറി ശോഭ ആന്റണി അദ്ധ്യക്ഷത വഹിച്ചു. കെഎൽഎം മുൻ സംസ്ഥാന പ്രസിഡണ്ട് ബാബു തണ്ണിക്കോട്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു, ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക്, വനിതാ ഫോറം പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ് എന്നിവർ പ്രസംഗിച്ചു. സാമൂഹീക സാമ്പത്തിക യാഥാർത്ഥ്യങ്ങളും സ്ത്രീ ശക്തീകരണവും എന്ന വിഷയത്തിൽ ഡോ. ലിൻഡ തെരേസ ലൂയീസ് ക്ലാസ്സ് നയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
