- ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു ; പാപ്പ
- വിശുദ്ധ ജോൺ ഡി ബ്രിട്ടോയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വാർഷികാഘോഷം നടത്തി
- റബ് ബോനി പഠന ക്ലാസ് ആരംഭിച്ച് പൊൻവിള മീഡിയ മിനിസ്ട്രി
- വചനപ്രഘോഷണം ജീവിതബന്ധിയാകണം – ബിഷപ്പ് ആന്റണി വാലുങ്കൽ
- കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത, ജില്ലാ വികസന മാർഗരേഖ സമർപ്പിച്ചു
- സഭാവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹന്മയ്ക്കായി പ്രവർത്തിക്കാൻ ക്രൈസ്തവ യുവജനങ്ങൾക്ക് കഴിയണം : ടി ജെ സനിഷ് കുമാർ ജോസഫ്
- ക്രിസ്ത്യൻ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ ഉദ്ഘാടനം ചെയ്തു.
- കെസിബിസി കമ്മീഷനുകള്‍ക്ക് പുതിയ ഭാരവാഹികള്‍
Author: admin
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് . നാളെയാണ് പരസ്യ പ്രചാരണം സമാപനം . ബുധനാഴ്ച നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് . 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്തുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് തങ്ങള്‍ ഒരുപടി മുന്നിൽ എന്നാണ് അവകാശപ്പെടുന്നത്. നിലമ്പൂർ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് യു ഡി എഫ് സ്ഥാനാർഥി . എം സ്വരാജാണ് എല്‍ഡിഎഫില്‍ നിന്ന് ജനവിധി തേടുന്നത്. പി വി അന്‍വര്‍ സോഷ്യല്‍ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്. ബിജെപി നേതാവ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണവും സജീവമാണ് .ഉപ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ…
അഹമ്മദാബാദില്‍ വ്യാഴാഴ്ച 260-ല്‍പരം മനുഷ്യരുടെ ജീവന്‍ അപഹരിച്ച വിമാനാപകടത്തില്‍ കേരള കത്തോലിക്കാസഭ അനുശോചനവും അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നു.
വനിതാ ജീവനക്കാരോട് കടയില്‍ എത്തിയ ഒരാള്‍ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനുള്ള പ്രതികാരത്തിലാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചത്.
University College Dublin (UCD) മാത്രമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയിലെ സിറാക്യുസ് രൂപതയിലെ വൈദികനും, മനശ്ശാസ്ത്രജ്ഞനും, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ അധ്യാപകനുമായ മോൺസിഗ്നർ സ്റ്റീഫൻ റോസറ്റി
ജൂബിലിയുടെ ബന്ധപ്പെട്ടു റോമിൽ എത്തിച്ചേർന്ന തീർത്ഥാടക സംഘത്തോട് കുർബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു പാപ്പാ .
ജൂൺ 13, 14 ദിവസങ്ങളിൽ രാത്രിയിൽ ആണ് ആക്രമണം ഉണ്ടായത്. കാത്തോലിക് മിഷന്റെ സംരക്ഷണയിൽ ആയിരയിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും.
തുടർച്ചയായ മൂന്നാം ദിവസവും ഇരുരാജ്യങ്ങളും പരസ്‌പരം ആക്രമണം നടത്തി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. ഇസ്രേലി പോർവിമാനങ്ങൾ ശനിയാഴ്‌ച രാത്രിയും ഇന്നലെ രാവിലെ യുമായി ഇറാനിൽ 250 കേന്ദ്രങ്ങളാണ് ആ ക്രമിച്ചത്. ടെഹ്റാനിൽ മാത്രം 80 ഇടങ്ങളിൽ ആക്രമണമുണ്ടായി.
കോട്ടയം: മഴകനത്തതോടെ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ സ്കൂളുകൾക്കും അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ എന്നിവയ്ക്കു മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണൽ കോളജുകൾക്ക് അവധി ബാധകമല്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രഫഷണൽ കോളജുകൾക്ക് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മലപ്പുറത്തും വയനാട്ടിലും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത പൂനെ: ഇന്ന് വൈകുന്നേരം നാലുമണിയോടെ ഇന്ദ്രായണി നദിക്കു കുറുകെയുള്ള പാലം തകർന്നു . വീതി കുറഞ്ഞ ഒരു നടപ്പാലമാണ് തകർന്നത്. പാലത്തിൽ ഒരുസ്ഥലത്ത് ഒരേസമയം 125 പേരുണ്ടായിരുന്നെന്നും, ഇതാണ് പാലം തകർന്നു വീഴാൻ കാരണമായതെന്നും ദെഹു റോഡ് കന്റോൺമെന്റ് മുൻ വൈസ് പ്രസിഡണ്ട് രഘുവീർ ഷേലാർ പറഞ്ഞു . പാലം തകർന്നുണ്ടായ അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചു. കൂടുതൽ പേർ അപകടത്തിലായിരിക്കാൻ സാധ്യത. ഇരുപതിലധികം ആളുകൾ ഒഴുകിപ്പോയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിനോദസഞ്ചാരികളാണ് ഓ ഴുക്കിൽ പെട്ടവർ അധികവും . മുപ്പത്തിരണ്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.നാലോ അഞ്ചോ പേർ പാലത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നതായും സംശയമുണ്ട് . സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി മഹാരാഷ്ട്ര അജിത് പവാർ. ഇന്ദ്രയാനി പാലം തുരുമ്പു പിടിച്ചതായിരുന്നുവെന്നും അതിനുമുകളിൽ നിരവധി പേർ കയറിയതാകാം അപകട കാരണമെന്നും അദ്ദേഹം പറഞ്ഞു എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
