- ബെൻ ജോസഫിന്റെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം
- കുരുന്നുകൾക്ക് അറിവിന്റെ ആകാശത്തേക്ക് സ്വപ്നച്ചിറകേറാൻ കെ സി വൈ എം നെയ്യാറ്റിൻകര ഫെറോന
- മധുരഗീതങ്ങളുടെ ഓര്മപ്പെച്ച്ജെന്സി ആന്റണിയുടെ സംഗീതയാത്ര
- വിശുദ്ധ അഗസ്റ്റിന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ പവിയയിൽ
- ഞങ്ങൾ ക്രിസ്തുവിന്റെ അനുയായികൾ; ജർമ്മനി–ക്യൂറസോ താരങ്ങളുടെ പ്രാർത്ഥന വൈറലാകുന്നു
- ജീസസ് യൂത്തിന്റെ സഹസ്ഥാപകൻ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു
- തീരദേശ ജനതയെയും മത്സ്യത്തൊഴിലാളി സമൂഹത്തെയും പരിഗണിക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹം: ‘കടൽ ‘
- ഫാ. ഡോ. ക്ലീറ്റസ് കതിര്‍പറമ്പിൽ കെയര്‍ ഹോം,സ്പെഷ്യല്‍ സ്കൂളുകളുടെ ഡയറക്ടർ
Author: admin
കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു . മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസിൽ നിന്നും അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി. കാന്തപുരത്തിന്റെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടതെന്നും കാന്തപുരത്തിന്‍റെ ഓഫീസ് അറിയിച്ചു.
കൊച്ചി: തെരുവുനായ്ക്കൾക്കായി വാദിക്കുന്നവർ അവയെ ഏറ്റെടുക്കാൻ തയാറാണോ എന്ന് ഹൈക്കോടതി. കേരളത്തിലെ തെരുവുനായ ആക്രമണങ്ങളിൽ കർശന പ്രതികരണവുമായി ഹൈക്കോടതി. നായ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകുവാൻ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മാതൃകയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവായി . ഒരുവർഷത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റതെന്നും, 16 പേരാണ് മരിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ വിമർശം . നായ്ക്കളുടെ കടിയേറ്റവർക്കേ അതിന്റെ വേദനയും പ്രയാസവും മനസിലാകൂയെന്ന് ജസ്റ്റിസ് സിഎസ് ഡയസ് പറഞ്ഞു. തെരുവുനായ ആക്രമണം മൂലം ഉറ്റവരെ നഷ്ടപ്പെമായവരുണ്ട്. ആളുകൾക്ക് രാവിലെ നടക്കാൻ പോകാൻ പോലും കഴിയുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടായേ മതിയാവൂ. മനുഷ്യരും മൃഗങ്ങളും സഹവർത്തിക്കുന്നുണ്ടെങ്കിലും മനുഷ്യരുടെ അവകാശങ്ങൾക്ക് പ്രാമുഖ്യം കൊടുത്തേ മതിയാകൂ. വാക്‌സിൻ എടുത്ത കുട്ടികൾ പോലും മരിക്കുന്നു എന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു .
കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷങ്ങൾക്കായി റോമിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ടാണ് വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി തന്റെ സന്ദേശം ആരംഭിച്ചത്.
കെ. ആർ. എൽ. സി. സി. വിഭാവനംചെയ്യുന്ന രീതിയിൽ, ശുശ്രൂഷാസമിതികളിലൂടെയുള്ള, ബി. സി. സികളുടെയും ഇടവകസമൂഹത്തിന്റെയും വളർച്ച എന്ന ആശയത്തെ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്നതിന്റെ മാതൃകയാകുകയാണ്, ആലപ്പുഴ രൂപതയിലെ, മായിത്തറ തിരുഹൃദയ ഇടവക.
ഏറെ നാടകീയമായ ഫൈനലിൽ കൊനേരു ഹംപിയെ പരാജയപ്പെടുത്തി വനിതാ ചെസ് ലോകകിരീടം ദിവ്യ ദേശ്മുഖിന്. രണ്ടാമത്തെ റാപ്പിഡ് ടൈബ്രേക്കിന്റെ അവസാനത്തിലാണ് 19 കാരി ദിവ്യയ്ക്ക് മുന്നിൽ കൊനേരു ഹംപി പതറിയത്.
രാജ്യത്തെ വമ്പൻഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
പ്രതിമാസം 1500 രൂപ നൽകുന്ന “ലഡ്‌കി ബഹൻ യോജന’യിൽ അനർഹരായ 26.34 ലക്ഷം പേർ ആനുകൂല്യം കൈപ്പറ്റി. ഇതിൽ 14298 പേർ പുരുഷന്മാരാണ്. സ്ത്രീകൾക്കുള്ള ധനസഹായ പദ്ധതിയിൽ നിന്ന് 21.44 കോടി രൂപയാണ് പുരുഷൻമാർക്ക് കൊടുത്തത്
മുഷ്‌ടി ചുരുട്ടി പോരാടാനും കാർട്ട് വീലുകൾ പോലും ചെയ്യാനും കഴിയുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ട് ഒരു ചൈനീസ് കമ്പനി പുറത്തിറക്കി
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം.സംഭവത്തിൽ രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് , വി ശിവദാസൻ എന്നീ എംപിമാർ അടിയന്തര പ്രമേയ നോട്ടീസ് നൽകി . റൂൾ 267 പ്രകാരമാണ് നോട്ടീസ്. ചട്ടം 267 പ്രകാരം സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് എംപിമാർ ആവശ്യം. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റിലെ അംഗങ്ങളായ സിസ്റ്റർ പ്രീത മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഢ് പൊലീസ്, അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തത് . ഇന്ത്യയിൽ ക്രിസ്തുമതവിശ്വാസികൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങൾ നടന്നു വരികയാണ്. തുല്യനീതി ഉറപ്പു വരുത്താൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ തന്നെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ഹനിക്കുകയാണ് .ഏർപ്പെടുന്ന നൽകുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. ക്രിസ്തുമതാനുയായികൾ നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
അജിൻ ജോസ് നെയ്യാറ്റിൻകര: കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ പ്രവർത്തന ഉത്ഘാടനം പാറശ്ശാല ഫെറോനയിലെ ചിറക്കോണം സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടത്തി. പാറശ്ശാല ഫെറോന മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ.തോമസ് ജൂസ ചിറക്കോണം മീഡിയ ഭാരവാഹി ക്കളായ ജിജോ, അർച്ചന എന്നിവർക്ക് നല്കി. ഉത്ഘാടനം ചെയ്തു. കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദം എല്ലാ കുടുംബങ്ങളിലും വരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദ്ദേഹം അഭിപ്രായപ്പെട്ടു. ഫെറോന മീഡിയ മിനിസ്ട്രി സെക്ക്രട്ടറി ശ്രീജ സുരേഷ്, ഫെറോന ജീവ നാദം കൺവീനർ എ.ആർ. ജോസ് പൊൻവിള എന്നിവർ നേതൃത്വം നല്കി
Subscribe to Updates
Get the latest creative news from FooBar about art, design and business.
